എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള

October 9th, 2011

elizabeth-thadikkaran-epathram

കൊച്ചി : മിസ്‌ കേരള 2011 ആയി കൊച്ചിയിലെ സുന്ദരി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലീ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൌന്ദര്യ മല്‍സരത്തില്‍ 19 സുന്ദരിമാരെ തോല്‍പ്പിച്ചാണ് എലിസബത്ത്‌ കേരള സുന്ദരി പട്ടം നേടിയത്‌. ശ്രുതി നായര്‍ക്ക് രണ്ടാം സ്ഥാനവും മരിയ ജോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. സിനിമാ നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിദ്ദീഖ്‌, മിസ്‌ ഇന്ത്യ നേഹ ഹിംഗെ, മോഡലായ അര്ഷിത ത്രിവേദി, ബോളിവുഡ്‌ സംവിധായകന്‍ റോഷന്‍ അബ്ബാസ്‌ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലാണ് സുന്ദരിമാരെ തെരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. രാമകൃഷ്ണന്‍ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

October 8th, 2011

p.ramakrishnan-epathram

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിനെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ കണ്ണൂര്‍ ഡി. സി. സി. പ്രസിഡണ്ട് പി.രാമകൃഷ്ണന്‍ രാജി വെച്ചു. രാജി കത്ത് കെ. പി. സി. സി. പ്രസിഡണ്ടിനു ഫാക്സ് ചെയ്തു.  കുറച്ച് കാലങ്ങളായി കെ. സുധാകരന്‍ എം. പി. ക്കെതിരെ രാമകൃഷ്ണന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തി വരികയായിരുന്നു. ഇതിനോടനുബന്ധിച്ച് കുറച്ചു  നാള്‍ മുമ്പ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പി. രാമകൃഷ്ണനെ ഡി. സി. സി. ഓഫീസില്‍ കയറുവാന്‍ അനുവദിക്കാതെ തടയുകയുണ്ടായി. കെ. സുധാകരന്‍ – പി. രാമകൃഷണന്‍ പോര് പിന്നീട് തെരുവിലേക്കും വ്യാപിച്ചു.  കണ്ണൂരിലെ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്നും നേതാക്കളെ കെ. പി. സി. സി. നേതൃത്വം വിലക്കിയിരുന്നു. എന്നാല്‍ അതു കണക്കിലെടുക്കാതെ പി. രാമകൃഷ്ണന്‍ കെ. സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി. കൂത്തുപറമ്പ് വെടി വെയ്പ് നടന്ന ദിവസം പ്രവര്‍ത്തകരും പോലീസും വിലക്കിയിട്ടും കൂത്തു പറമ്പിലേക്ക് പോകുവാന്‍ എം. വി. രാഘവനെ നിര്‍ബന്ധിച്ചത് “ഈ വിദ്വാന്‍” ആണെന്ന് കെ. സുധാകരനെ ഉദ്ദേശിച്ച് രാമകൃഷ്ണന്‍ പറഞ്ഞത് ഏറെ വിവദമായിരുന്നു. കൂടാതെ കണ്ണൂരിലെ പല അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം സുധാകരനാണെന്ന രീതിയിലും രാമകൃഷ്ണന്റെ ഭാഗത്തു നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായി. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കൂത്തുപറമ്പ് വെടി വെപ്പ് കേസില്‍ പി. രാമകൃഷ്ണനെ സാക്ഷിയാക്കിക്കൊണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രംഗത്തെത്തി.

കെ. സുധാകരനെതിരെയുള്ള രാമകൃഷ്ണന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നവരും വിഷയം രൂക്ഷമായതോടെ പിന്‍‌വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ ദിവസം പി. രാമകൃഷണനെ കയ്യൊഴിഞ്ഞ രീതിയിലായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍  രാമകൃഷ്ണനെതിരെ  കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് തടിയൂരുവാന്‍ പി. ആര്‍. ശ്രമിച്ചെങ്കിലും സംഭവം വിവാദമയതോടെ അദ്ദേഹത്തിനെതിരെ ശക്തമായ  നടപടിയെടുക്കുവാന്‍ കെ. പി. സി. സി. നേതൃത്വത്തിനു മേല്‍ സമ്മര്‍ദ്ദം ഏറി. ഒടുവില്‍ ഗത്യന്തരമില്ലാതെ രാമകൃഷ്ണന്‍ രാജി വെക്കുകയായിരുന്നു. രാമകൃഷ്ണന്‍ ഒഴിയുന്നതൊടെ കണ്ണൂരിലെ പാര്‍ട്ടിയില്‍  സുധാകര പക്ഷം കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

- ലിജി അരുണ്‍

Comments Off on പി. രാമകൃഷ്ണന്‍ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

കാണാതായ ആനയെ പോലീസ് പൊക്കി

October 8th, 2011
elephant-epathram
മലപ്പുറം: കാണ്മാനില്ല മോഷണം പോയി തുടങ്ങിയ പരാതികള്‍ പോലീസു കാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച പരാതി കണ്ട് ശരിക്കും ഒന്ന് ഞെട്ടി. കാരണം കാണാതായത് മാലയോ വളയോ അല്ല കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ആണ്. തേഞ്ഞിപ്പാലം പോലീസിനാണ് കൂപ്പില്‍ പണിക്ക് പോയ “മോഹനന്‍” എന്ന ആനയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ്  റാഫിയായിരുന്നു പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം നടത്തുകയും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാണാതായ ആനയെ കണ്ടെത്തുകയും ചെയ്തു. ആന ഒറ്റക്കല്ല കൂടെ പാപ്പാനും ഉണ്ട്. ആനയേയും പാപ്പാനേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആന പോലീസ് സ്റ്റേഷനില്‍ കയറിയ  വിവരം അറിഞ്ഞ് ധാരാളം ആളുകള്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി. ഇതിനിടയില്‍ ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉന്നയിച്ചു കൊണ്ട് പള്ളിക്കല്‍ സ്വദേശിയായ അഷ്‌റഫും എത്തി. 13 വയസ്സുള്ള ഈ ആനക്കുട്ടിയെ കഴിഞ്ഞ ആഗസ്റ്റില്‍ നാഗര്‍കോവിലില്‍ നിന്നും വാങ്ങിയതാണെന്നാണ് അഷ്‌റഫിന്റെ വാദം. തര്‍ക്കം രൂക്ഷമായപ്പോള്‍ ഫോറം 60 യും ആനയുടെ മൈക്രോ ചിപ് സംബന്ധിച്ച രേഖകളും ഹാജരാക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടു. ആനയുടെ സംരക്ഷണം തല്‍ക്കാലം അഷ്‌റഫിനെ ഏല്പിച്ചു. സ്റ്റേഷനുള്ളില്‍ ഉടമസ്ഥാവകാശ തര്‍ക്കം നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാകാതെ പുറത്ത് നില്‍ക്കുകയായിരുന്ന ആന സ്റ്റേഷന്‍ പരിസരത്തെ ചെടികള്‍ പിഴുതു തിന്നു തല്‍ക്കാലം വിശപ്പടക്കുന്ന തിരക്കിലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on കാണാതായ ആനയെ പോലീസ് പൊക്കി

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി

October 5th, 2011

thriuvambaadi-epathram

തൃശ്ശൂര്‍: തിരുവമ്പാടി ക്ഷേത്ര ഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ മുന്‍‌സിഫ് ജഡ്ജി എന്‍.വി.രാജു ഉത്തരവിട്ടു. എസ്.എന്‍.ഡി.പി യോഗം തൃശ്ശൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി സദാനന്ദന്‍, തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി രവീന്ദ്രന്‍ തുടങ്ങിയര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. 1967 ലെ ഭരണസമിതി പാസാക്കിയ നിയമാവലിയനുസരിച്ച് അംഗത്വം സവര്‍ണ്ണര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അവര്‍ണ്ണരെന്ന് പറഞ്ഞ് ചിലരെ തിരുവമ്പാടി ഭരണസമിതിയില്‍ നിന്നും ഒഴിവാക്കുന്നത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി

ശോഭാ ജോണ്‍ അറസ്റ്റില്‍

October 5th, 2011

shobha-john-epathram

ബാംഗ്ലൂര്‍: തന്ത്രിക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശോഭാ ജോണ്‍ അറസ്റ്റിലായി. വരാപ്പുഴ പീഡന ക്കേസിലാണ് ഇവരെ ബാംഗ്ലൂരില്‍ വച്ച് അറസ്റ്റു ചെയ്തത്. പറവൂര്‍ സി. ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. ശോഭാ ജോണിനെ കൂടാതെ ബച്ചു റഹ്മാന്‍, കേപ്പ അനി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശോഭാ ജോണിന്റെ സുഹൃത്തു കൂടിയായ കേപ്പ അനി. കേരളത്തില്‍ ആദ്യത്തെ “വനിതാ ഗുണ്ട” എന്ന് അറിയപ്പെടുന്ന ശോഭാ ജോണ്‍ ബാംഗ്ലൂരിലെ ഒരു കെട്ടിടത്തില്‍ ബലമായി താമസിപ്പിച്ച് തന്നെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി വരാപ്പുഴ കേസിലെ ഇരയായ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ശബരിമല മുന്‍ തന്ത്രിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പണവും സ്വര്‍ണ്ണവും അപഹരിക്കുകയും ചെയ്ത കേസ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുണ്ടര്‍ട്ട് പുരസ്കാര ദാനം
Next »Next Page » തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine