പോത്തിനെ കണ്ട് വിരണ്ട ആന കാടു കയറി

November 19th, 2011

elephant-stories-epathramനിലമ്പൂര്‍: പോത്തിനെ കണ്ട് വിരണ്ടോടിയ ആന കാടു കയറി. രണ്ടു ദിവസമായി കാട്ടില്‍ കഴിയുന്ന കാളിദാസന്‍ എന്ന കൊമ്പനായുള്ള തിരച്ചില്‍ തുടരുകയാണ്. നിലമ്പൂര്‍ വൈലാശ്ശേരി കുറത്തിക്കാട്ട് കാളിമുത്തപ്പന്‍ കാവിലെ കൊമ്പനാണ് കാളിദാസന്‍. ബുധനാഴ്ച ഉച്ചക്ക് ക്ഷേത്രത്തിനു സമീപമുള്ള പുഴയില്‍ കുളിപ്പിക്കുന്ന തിനിടെയാണ് കാളിദാസന്‍ വിരണ്ടത്. ആ സമയത്ത് പുഴയിലുണ്ടായിരുന്ന പോത്തുകളുടെ സാന്നിധ്യം ആനയെ അസ്വസ്ഥനാക്കി. തുടര്‍ന്ന് കാട്ടില്‍ കയറിയ ആനയെ തിരികെ കൊണ്ടു വരുവാന്‍ പാപ്പാന്മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. രാത്രി ആന വനത്തില്‍ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു. ഇതിനിടയില്‍ വനത്തിനു സമീപത്തു കൂടെ റബ്ബര്‍ ടാപ്പിങ്ങിനു പോകുകയായിരുന്ന ദമ്പതികള്‍ ആനയെ കണ്ട് പേടിച്ചോടിയതിനെ തുടര്‍ന്ന് പരിക്കു പറ്റിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഇതേ ക്ഷേത്രത്തിലെ അര്‍ജ്ജുന്‍ എന്ന ആനയെ കൊണ്ടു വന്ന് കാളിദാസനെ തിരികെ കൊണ്ടു വരുവാനായി ശ്രമിച്ചെങ്കിലും ആന ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയി. ആനയുടെ കാലിലിലെ ചങ്ങലയുടെ പാടുകള്‍ നോക്കിയാണ് തിരച്ചില്‍ തുടരുന്നത്. കാഞ്ഞിരപ്പുഴയുടെ തീരത്ത് ആനയുണ്ടെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകുന്നേരത്തൊടെ ഡി. എഫ്. ഒ. യുടെ നിര്‍ദ്ദേശപ്രകാരം മയക്കു വെടി വിദഗ്ദ്ധര്‍ എത്തിയെങ്കിലും അനുകൂല സാഹചര്യം അല്ലാത്തതിനാല്‍ ശ്രമം താല്‍ക്കാലികമായി ഉപേക്ഷിച്ചു. രാത്രിയില്‍ ആനയെ മയക്കു വെടി വെയ്ക്കുന്നതിന് പരിമിതികള്‍ ഏറെയാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഒടുവില്‍ കരിങ്കൊടി പാര്‍ട്ടിക്കു നേരെയും

November 18th, 2011

cpm-logo-epathram

കാസര്‍കോട്: പാര്‍ട്ടി വിരുദ്ധര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന സി. പി. എം. അണികള്‍ ഒടുവില്‍ പാര്‍ട്ടിയ്ക്കു നേരെയും പ്രതിഷേധത്തിന്റെ കരിങ്കൊടി കാണിക്കുവാന്‍ തുടങ്ങി. കാസര്‍കോട് ജില്ലയിലെ സി. പി. എമ്മിന്റെ ശക്തി കേന്ദ്രമായ ബേഡകത്തെ ഏരിയാ സമ്മേളന വേദിയ്ക്കരികിലെ കൊടി മരത്തിലാണ് പാര്‍ട്ടി പതാക നീക്കി കരിങ്കൊടി ഉയര്‍ന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തിയ കരിങ്കൊടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഴിച്ചു മാറ്റുകയായിരുന്നു. ശക്തമായ വിഭാഗീയതയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും നിലനില്‍ക്കുന്നതെന്നും ഇതിന്റെ പ്രതിഫലനമാണ് ബേഡകത്ത് കരിങ്കൊടി ഉയര്‍ത്തിയതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോ‍ര്‍ട്ടുകള്‍ ഉണ്ട്. ബേഡകത്തെ കൂടാതെ പടുപ്പ്, ബന്തടുക്ക, ആനക്കല്ല് എന്നിവിടങ്ങളിലും പാര്‍ട്ടി കൊടികള്‍ക്ക് പകരം കരിങ്കൊടി ഉയര്‍ത്തിയതയി കണ്ടെത്തിയിട്ടുണ്ട്.

ബേഡകം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷം തോറ്റതിനെ തുടര്‍ന്ന് സമ്മേളനം റദ്ദു ചെയ്യുവാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കിയതായാണ് അറിയുന്നത്. വി. എസ്. അച്യുതാനന്ദന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചപ്പോള്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന ജില്ലയാണ് കാസര്‍കോഡ്. നേതൃത്വത്തിനെതിരെ പോസ്റ്ററുകളും പ്രകടനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പാര്‍ട്ടിയുടെ ഏരിയാ സമ്മേളന വേദിയ്ക്കരികില്‍ അടക്കം പ്രദേശത്തെ പലയിടങ്ങളിലും പാര്‍ട്ടി കൊടി മാറ്റി പകരം കരിങ്കൊടി ഉയര്‍ത്തിയത് പാര്‍ട്ടി നേതൃത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഫിഫ്ത് എസ്റ്റേറ്റ്‌ കൂട്ടായ്മ

November 18th, 2011

brp-bhasker-epathram

എറണാകുളം: നമ്മുടെ ജനാധിപത്യം പക്വത ആര്ജ്ജിക്കാതെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അധികാര ദുര്‍വിനിയോഗത്തിലും അടിമുടി അടിമുടി മുങ്ങി അഴികിയാര്‍ക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ആരാണ് ആശ്രയം? അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അവര്‍ എങ്ങോട്ട് പോകും? ജനങ്ങള്‍ ധര്‍മ്മ സങ്കടങ്ങളില്‍ അലയുമ്പോള്‍ അവര്‍ കണ്ടെത്തുന്ന വഴികളാണ് ചെറിയ ചെറിയ ജനകീയ പ്രതിരോധ ശൃംഖലകള്‍, ആ ശൃംഖലകള്‍ക്ക് ആശയപരമായ വ്യക്തത കണ്ടെത്താനുള്ള പരിശ്രമങ്ങളുടെ ഫലങ്ങളില്‍ ഒന്നാണ് ഫിഫ്ത് എസ്റ്റേറ്റ്.
    
ഫിഫ്ത് എസ്റ്റേറ്റിന്റെ എറണാകുളം ജില്ലാ കൂട്ടായ്മ നവംബര്‍ 20-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം സൌത്തിലുള്ള ശിക്ഷക്ഭവന്‍ ഹാളില്‍ ചേരും. സമ്മേളനത്തില്‍ ബി. ആര്‍. പി. ഭാസ്കര്‍, സാറാ ജോസഫ്‌, കെ. വേണു, പി. എം. മാനുവല്‍ എന്നിവര്‍ പങ്കെടുക്കും. ഫിഫ്ത് എസ്റ്റേറ്റിന്റെ ലക്ഷ്യങ്ങളോട് താല്പര്യമുള്ളവര്‍ക്ക് കൂട്ടായ്മയില്‍ പങ്കെടുക്കണമെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക തങ്കച്ചന്‍ കോന്നുള്ളി – 9447368391, വിനോയ്‌ കുമാര്‍ ടി. കെ. (ജില്ലാ കോ-ഓഡിനേറ്റര്‍) – 9995777263

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം. ജെ. ജേക്കബ് തന്നെ

November 17th, 2011

mj-jacob-epathram

കൊച്ചി: മന്ത്രി ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി എം. ജെ. ജേക്കബ് മത്സരിക്കും. സി. പി. എം. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി. പി. എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥി യാക്കുവാനുള്ള സി. പി. എം. തീരുമാനം ഇടതു മുന്നണി ജില്ലാ കമ്മറ്റിയും അംഗീകരിച്ചു. നേരത്തെ രണ്ടു തവണ എം. ജെ. ജേക്കബ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.

2006-ല്‍ ടി. എം. ജേക്കബിനെ 5000-ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ എം. ജെ. ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ നൂറ്റമ്പതിനടുത്ത് വോട്ടുകള്‍ക്കാണ് ടി. എം. ജേക്കബിനോട് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും നേരത്തെ രണ്ടു മത്സരങ്ങളില്‍ കാഴ്ച വെച്ച പോരാട്ട വീര്യവുമാണ് ഒരിക്കല്‍ കൂടെ എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇടതു പക്ഷത്തിന് പ്രേരണയായത്. കൂടാതെ ക്രിസ്ത്യന്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമാണെന്നതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു സാധ്യത കൂട്ടി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഈ മാസം 24 നു ഇടതു മുന്നണി നിയോജക മണ്ഡലം കണ്‍‌വെന്‍ഷന്‍ നടത്തും. അന്തരിച്ച ടി. എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സംസ്ഥാന രാഷ്ടീയത്തില്‍ ഇരു മുന്നണികളേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണ് പിറവത്ത് നടക്കുക എന്നതിനാല്‍ ഇരു പക്ഷത്തേയും സംസ്ഥാന ദേശീയ നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു

November 17th, 2011

മൂന്നാര്‍: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രി കെ എം മാണിയുടെ ബന്ധുകൂടിയായ   മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രോസിക്യൂട്ടര്‍ എം എം മാത്യു രാജിവെച്ചു. പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍, ഇടുക്കി ഡി. സി. സി. റോയ്‌. കെ. പൌലോസ്‌ എന്നിവര്‍ ഈ നിയമനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തെ നിയമിച്ചത് കോഴിക്ക് കുറുക്കന്റെ കാവല്‍ ഏര്‍പ്പെടുത്തിയതിന്‌ തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചത്. റിസോര്‍ട്ട്‌ ഉടമകള്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായിട്ടുള്ള മാത്യുവിന്‌ ചിത്തിരപുരത്ത്‌ സ്വന്തമായി റിസോര്‍ട്ടുമുണ്ടെന്ന് ഒര‌ു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദം കൊഴുത്തത്. എന്നാല്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവന്നതെന്നും ചിത്തിരപുരത്ത് തന്റെ പേരില്‍ റിസോര്‍ട്ടില്ലെന്നും മാത്യു പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയില്‍മോചിതനായ ജയരാജന് ഉജ്ജ്വല സ്വീകരണം
Next »Next Page » പിറവത്ത് ഇടതു സ്ഥാനാര്‍ഥി എം. ജെ. ജേക്കബ് തന്നെ »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine