കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചാവക്കാട് പ്രസ്സ് ഫോറം : പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു

January 20th, 2019

write-with-a-ink-pen-ePathram

ചാവക്കാട് : പത്ര പ്രവര്‍ത്തക കൂട്ടായ്മ യായ ചാവ ക്കാട് പ്രസ്സ് ഫോറ ത്തിന്റെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ഖാസിം സെയ്ത് (പ്രസിഡണ്ട്), ക്ലീറ്റസ് ചുങ്കത്ത് (ജനറല്‍ സെക്രട്ടറി), റാഫി വലിയകത്ത് (ട്രഷറര്‍), കെ. ടി. വിന്‍സെന്റ് (വൈസ് പ്രസിഡണ്ട്), ടി. ടി. മുനേഷ് (ജോയിന്റ് സെക്രട്ടറി), ടി. ബി. ജയപ്രകാശ് (ഓഡിറ്റർ), ജോഫി ചൊവ്വന്നൂർ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

committee-2019-chavakkad-press-forum-ePathram

ഖാസിം സെയ്ത്, ക്ലീറ്റസ് ചുങ്കത്ത്, റാഫി വലിയകത്ത്

വാര്‍ഷിക ജനറല്‍ ബോഡിയില്‍ റാഫി വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ. എം. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി. ഒ. അലിക്കുട്ടി, ടി. ബി. ജയ പ്രകാശ് എന്നിവര്‍ തെര ഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. വി. ഷക്കീല്‍, ശിവജി നാരാ യണന്‍, എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

July 5th, 2018

ramu-kariat-ePathram ചേറ്റുവ : പ്രശസ്ത ചലച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു  പടി ഞ്ഞാറു ഭാഗത്തായി പുഴയോരത്തായി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരുങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.

ഇതു സംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര ത്തില്‍ സംഘ ടിപ്പിച്ച യോഗ ത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, രാമു കാര്യാ ട്ടിന്റെ മരുമകനും നടനും നിർമ്മാതാവുമായ ദേവന്‍, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എ. ഹാരിസ് ബാബു, പി. ഡബ്ല്യു. ഡി. അസി. എക്‌സി. എന്‍ജിനീയര്‍ ഹരിത, ഏങ്ങണ്ടി യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദയ് തോട്ട പ്പുള്ളി, പഞ്ചായത്ത് അംഗം സുമയ്യ തുടങ്ങിയ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ – കലാ – സാംസ്കാരിക പ്രവർത്തകരും സംബന്ധിച്ചു.   കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

monument-in-chettuwa-for-chemmeen-film-director-ramu-kariatt-ePathram

രാമു കാര്യാട്ട് (1954 – 1979)

രാമു കാര്യാട്ടിന്റെ  ജീവചരിത്രം, അപൂർവ്വ ഫോട്ടോ കൾ, 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയ്യറ്റര്‍, നാടക അവതരണ ത്തിനുള്ള വേദി, വിഡിയോ – ഓഡിയോ ലൈബ്രറി എന്നിവ സ്മാരകത്തിൽ ഉള്‍പ്പെടുത്തണം എന്നും യോഗ ത്തില്‍ നിർദ്ദേശം ഉയർന്നു.

റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈ മാറിയ ഇരുപത് സെന്റിലാണ് സ്മാരകം നിര്‍മ്മിക്കുക. എം. എല്‍. എ. യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചു എന്നും കെ. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

November 7th, 2017

sree-krishna-temple-guruvayoor-ePathram ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നിരുന്നു. ഇതിനാൽ വലിയ പോലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി : സുരക്ഷ ശക്തമാക്കി

July 21st, 2015

sree-krishna-temple-guruvayoor-ePathram തൃശൂര്‍ : ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി. ഐ. ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നാണ് ഫോണ്‍ വിളി വന്നത് എന്ന് അറിയുന്നു.

ബോംബ് ഭീഷണി യെ തുടര്‍ന്ന് ഐ. ജി.യുടെ നേതൃത്വ ത്തില്‍ ക്ഷേത്ര ത്തില്‍ പരിശോധന നടത്തുക യാണ്. ഉന്നതതല പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങിയവ ക്ഷേത്ര ത്തില്‍ എത്തി കര്‍ശന പരിശോധന തുടങ്ങി. ഭക്തരുടെ കൈവശ മുള്ള ബാഗു കളൊന്നും ക്ഷേത്രത്തി നുള്ളി ലേക്ക് കൊണ്ട് പോകാന്‍ അനുവദി ക്കുന്നില്ല.

364 ദിവസവും ഭക്തജന ത്തിരക്ക് അനുഭവപ്പെടുന്ന ദക്ഷിണേന്ത്യ യിലെ ഏറ്റവും പ്രസിദ്ധമായ ഗുരുവയൂര്‍ ശ്രീകൃഷണ ക്ഷേത്ര ത്തി ല്‍ അവധി ദിവസ ങ്ങളില്‍ നൂറു കണക്കിന് വിവാഹ ങ്ങള്‍ നടന്നു റിക്കോര്‍ഡ് നേടി യിട്ടുണ്ട്. ഈയിടെ ഒരു വിവാഹ സംഘം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ക്ഷേത്ര ത്തിന്‍റെ ദൃശ്യ ങ്ങള്‍ പകര്‍ത്തിയത് വിവാദ മായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍.
.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

6 of 7567

« Previous Page« Previous « അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
Next »Next Page » രശ്മി ആര്‍ നായരുടെ നൂഡ് ഫോട്ടോസ് വൈറലാകുന്നു വിമര്‍ശകര്‍ക്ക് രശ്മിയുടെ മറുപടി »



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine