യാത്രക്കാര്‍ക്ക് എതിരെ കേസ്‌ : സ്റ്റേഷനില്‍ എം. എല്‍. എ. സത്യാഗ്രഹം നടത്തി

October 26th, 2012

k-v-abdul-khader-gvr-mla-epathram
തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്സ് പ്രസ്സില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മി ലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഭവ വികാസ ങ്ങളുടെ പേരില്‍ ആറ് യാത്രക്കാരുടെ പേരില്‍ വലിയതുറ പോലീസ് വധഭീഷണി ഉള്‍പ്പെടെയുള്ള കൃത്യങ്ങള്‍ക്ക് കേസെടുത്തു.

യാത്രക്കാരെ ശല്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി യും ഗുരുവായൂര്‍ എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ഖാദര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.

എയര്‍ ഇന്ത്യ വിമാന ത്തിലെ പൈലറ്റായ രൂപാലി വാംഗ്മാനി വലിയതുറ പോലീസിന് നല്‍കിയ പരാതി യുടെ അടിസ്ഥാന ത്തിലാണ് പോലീസ് കേസെടുത്തത്.

വധ ഭീഷണി, തടഞ്ഞു വെയ്ക്കല്‍, അസഭ്യം പറയുക, കൈയേറ്റം ചെയ്യുക, ആക്രമിക്കാനായി സംഘം ചേരുക എന്നീ കേസു കളാണ് യാത്രക്കാരുടെ പേരില്‍ പോലീസ് ചുമത്തിയിരിക്കു ന്നത്.  സംഭവ ദിവസമായ വെള്ളി യാഴ്ച തന്നെ പോലീസ് കേസെടുത്തിരുന്നു.

air-india-passengers-with-mla-ePathram

ചൊവ്വാഴ്ചയും ബുധനാഴ്ച യുമായി അന്വേഷണ സംഘം ആറു യാത്ര ക്കാരെയും വലിയതുറ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് യാത്രക്കാര്‍ എത്തി. ഇവരെ പ്രത്യേക മുറിയിലിരുത്തി അന്വേഷണ സംഘം മൊഴികള്‍ രേഖപ്പെടുത്തി. യാത്രക്കാരുടെ ഫോട്ടോയും എടുത്തു. ആവശ്യമായ സാഹചര്യത്തില്‍ ഇവരെ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമെന്നു പറഞ്ഞ സാഹചര്യത്തില്‍ ആറു യാത്രക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുന്നത് ശരിയല്ല എന്ന് കെ. വി. അബ്ദുള്‍ഖാദര്‍ എം.  എല്‍.  എ. പറഞ്ഞു. പ്രവാസി കളെ ക്രിമിനലുകളെ പ്പോലെ അപമാനിക്കരുത്. യാത്രക്കാര്‍ നടത്തിയത് സ്വാഭാവികമായ പ്രതികരണമാണ്. മടങ്ങിപ്പോകേണ്ട യാത്ര ക്കാരുടെ ഫോട്ടോ എടുക്കേണ്ട തിന്റെ ആവശ്യം എന്താണെന്നും ജനാധിപത്യ വിരുദ്ധവും സമൂഹ ത്തോടുള്ള പ്രതികാരവുമാണ് ഇതെന്നും എം. എല്‍. എ. പറഞ്ഞു.

air-india-express-victims-dim-bright-kader-ePathram

പ്രവാസികളോട് കാണിക്കുന്ന അപമാനകരമായ പ്രവര്‍ത്തിയാണ് ഇതെന്ന് കെ. വി. അബ്ദുല്‍ ഖാദറിനെ സന്ദര്‍ശിച്ച സി. പി. എം. ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള പ്രവാസി ജില്ലാ ഘടക ത്തിന്റെ നേതൃത്വ ത്തിലും സ്റ്റേഷനു മുന്നില്‍ പ്രതിഷേധ പ്രകടനം നടന്നു.

എറണാകുളം ഇടവനക്കാട് സ്വദേശി മനോജ് ശിവന്‍, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി തോംസണ്‍, കൊടുങ്ങല്ലൂര്‍ സ്വദേശി അഷറഫ്, കുന്നംകുളം സ്വദേശി അബ്ദുള്‍ഖാദര്‍, കുറ്റിപ്പുറം സ്വദേശി റാഷിദ്, എറണാകുളം സ്വദേശി അഗസ്റ്റിന്‍ എന്നിവരുടെ പേരിലാണ് വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരള പ്രവാസി സംഘം : കെ. വി. അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രട്ടറി

October 12th, 2011

k-v-abdul-khader-gvr-mla-epathram
ഗുരുവായൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യായി ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂരില്‍ നടന്ന സ്പെഷല്‍ കണ്‍വെന്‍ഷനില്‍ സി. പി. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍, എം. വിജയ രാഘവന്‍, ഇ. പി. ജയരാജന്‍, ബേബി ജോണ്‍, എ. സി. മൊയ്തീന്‍, എം. കൃഷ്ണദാസ്‌ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

വിദേശ നിക്ഷേപ കര്‍ക്ക് നല്‍കുന്ന പരിഗണന പ്രവാസി കള്‍ക്കും നല്‍കണം എന്നും പ്രവാസി കളുടെ സംരക്ഷണ ത്തിനായി സമഗ്ര കുടിയേറ്റ നിയമത്തിനു രൂപം നല്കണം എന്നും കണ്‍വെന്‍ഷനില്‍ പിണറായി ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്നും തിരിച്ച് എത്തുന്ന വര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ്‌ ആവിഷ്കരിക്കണം എന്ന്‌ കേരളാ പ്രവാസി സംഘം സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സാന്ത്വനം പദ്ധതി പ്രകാരം പ്രവാസി കള്‍ക്കുള്ള മരണാന്തര ആനുകൂല്യം ഒരു ലക്ഷം രൂപയായും ചികില്‍സാ സഹായം അമ്പതിനായിരം രൂപയായും വര്‍ദ്ധിപ്പിക്കുക, അറുപതു വയസ്സു തികഞ്ഞ പ്രവാസി കള്‍ക്ക്‌ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

മംഗലാപുരം വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക്‌ അര്‍ഹമായ നഷ്ട പരിഹാരം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​

March 29th, 2011

k-v-abdul-khader-gvr-mla-epathram
തൃശൂര്‍ : നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡല ത്തിലെ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന യില്‍ സ്വീകരിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കെ. വി. അബ്ദുള്‍ ഖാദര്‍ ഈ പദവി യില്‍ നിന്ന് യഥാ സമയം രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടി യാണ് യു. ഡി. എഫ്. പത്രിക സ്വീകരിക്കു ന്നതിനെ എതിര്‍ത്തത്. തര്‍ക്കത്തെ തുടര്‍ന്ന് പത്രിക യില്‍ തീരുമാനമെ ടുക്കുന്നത് ചൊവ്വാഴ്ച ത്തേക്ക് മാറ്റി വെക്കുക യായിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ. വി. അബ്ദുല്‍ ഖാദറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്നായിരുന്നു ഗുരുവായൂരിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി.

ഉന്നയിച്ച ആരോപണ ങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാ ക്കാത്തതിനാല്‍ പരാതി തള്ളുക യായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിട്ടാണു പത്രിക നല്‍കിയത് എന്നു തെളിയിക്കുന്ന രേഖകള്‍ അബ്ദുള്‍ ഖാദറിന്‍റെ അഭിഭാഷകന്‍ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ മത്സരിക്കാന്‍ യോഗ്യനാണെന്നു റിട്ടേണിംഗ് ഓഫിസര്‍ അറിയിച്ചത്.

കോഴിക്കോട് ജില്ല യിലെ കുന്ദമംഗലം, എറണാകുളം ജില്ല യിലെ കോത മംഗലം എന്നീ മണ്ഡല ങ്ങളിലെ നാമ നിര്‍ദ്ദേശ പത്രികള്‍ സംബന്ധിച്ചും ആശയ ക്കുഴപ്പം നില നില്‍ക്കുന്നുണ്ട്.

കുന്ദമംഗല ത്തെ സി. പി. എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. ടി. എ. റഹീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി രാജിവയ്ക്കാതെ നാമ നിര്‍ദ്ദേശ പത്രിക നല്‍കി യതിനെ യാണു സൂക്ഷ്മ പരിശോധന യില്‍ യു. ഡി. എഫ്‌. ചോദ്യം ചെയ്‌തത്‌. ഹജ്‌ കമ്മിറ്റി അധ്യക്ഷ പദവി ഓഫിസ്‌ ഓ‍ഫ്‌ പ്രോഫിറ്റി ന്റെ പരിധി യില്‍ വരുന്ന താണെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നു മായിരുന്നു യു. ഡി. എഫി ന്റെ ആവശ്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 7567

« Previous Page « കേരളത്തില്‍ കാലവര്‍ഷം എത്തി
Next » പി. സി. ചാക്കോയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത് »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine