സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

June 8th, 2026

police-strict-action-against-capturing-private-videos-for-social-media-ePathram

തിരുവനന്തപുരം : മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരെ കർശ്ശന നടപടിയുമായി കേരള പോലീസ്.

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പ്രശസ്തിക്കും ലൈക്കു കൾക്കും വേണ്ടി അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള അവകാശം (Right to Privacy) മൗലിക അവകാശമാണ്. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ നടപടികൾ നേരിടാൻ കാരണം ആകാം.

Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോ കളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. FB PAGE & Instagram

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്

May 11th, 2026

kerala-government-hospital-e-health-registration-facilities-ePathram
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ‘MeHealth’ ആപ്പിൽ വിപുലമായ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കി.

MeHealth ആപ്പിൽ ‘നിയർ ബൈ സർവ്വീസ് ഓപ്ഷൻ’ സജ്ജമാക്കി. ഇ-ഹെൽത്ത് (e-Health) സംവിധാനം നടപ്പാക്കിയ ആശുപത്രികളിൽ മുൻ കൂട്ടി ഒ. പി. ടിക്കറ്റു എടുക്കാം.

സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കാരുണ്യ ഫാർമസികൾ, ഹോമിയോ ക്ലിനിക്കുകൾ എന്നിവയുടെ വിവരങ്ങളും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധന, നിരക്ക്, രക്ത ബാങ്ക്, പേ-വാർഡ്, റേഡിയോളജി സേവനം, ഫാർമസി തുടങ്ങിയവയും അറിയാൻ കഴിയും.

ഫോണിൽ MeHealth App ഇൻസ്റ്റാൾ ചെയ്ത്, ആക്റ്റീവ് ആയിട്ടുള്ള ഫോൺ നമ്പറും ഒ. ടി. പി. യും നൽകി ലോഗിൻ ചെയ്യുക. തുടർന്ന് ആധാർ നമ്പർ നൽകി നിങ്ങൾക്കായി യുണീക് ഹെൽത്ത് ഐ. ഡി. സൃഷ്ടിച്ചാൽ ഓൺ ലൈനായി ഒ. പി. ടിക്കറ്റ് എടുക്കാം.

തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ ‘MeHealth’ ഹോം പേജിലെ ‘നിയർ ബൈ സർവ്വീസ്’ (അടുത്തുള്ള സേവനങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ‘ഫൈൻഡ് ഇൻസ്റ്റിറ്റിയൂഷൻ’ ക്ലിക്ക് ചെയ്താൽ 10 കിലോ മീറ്റർ ചുറ്റളവിലെ ആശുപത്രികളും അവിടേക്കുള്ള ദൂരവും വഴിയും അറിയാം.

‘ഫൈൻഡ് സ്‌പെഷ്യാലിറ്റി’യിൽ ക്ലിക്ക് ചെയ്‌താൽ കാർഡിയോളജി, സർജറി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഏത് ആശുപത്രിയിൽ ഉണ്ടാകും എന്നും അറിയാം. ‘ഫൈൻഡ് സർവ്വീസസ്’ ക്ലിക്ക് ചെയ്‌താൽ രക്ത ബാങ്ക്, ലബോറട്ടറി, ആംബുലൻസ്, പേ-വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം.

മാത്രമല്ല ‘ഫൈൻഡ് ജെ. എ. കെ.’ ക്ലിക്ക് ചെയ്തു തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ‘ഫൈൻഡ് ഫാർമസി’ യിലൂടെ തൊട്ടടുത്തുള്ള ഫാർമസിയും ‘ഫൈൻഡ് ഹോമിയോപ്പതി’ യിലൂടെ ഹോമിയോ ക്ലിനിക്കുകളെയും അറിയാൻ സാധിക്കും. e-Health FB Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം

April 30th, 2026

guruvayur-temple

ഗുരുവായൂർ : ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമായിരുന്ന പരിഗണന ഇനി മുതൽ 70 വയസ്സ് കഴിഞ്ഞ സൂപ്പർ സീനിയേഴ്സ്നു മാത്രം ആയിരിക്കും എന്ന് ദേവസ്വം അധികൃതർ. നിലവിൽ 60 വയസ്സു മുതൽ ഉള്ളവരെയും ‘സീനിയേഴ്‌സ്’ എന്ന പേരിൽ മുതിർന്ന പൗരന്മാരുടെ ദർശന വരിയിൽ പരിഗണിച്ചിരുന്നു. ഇനി മുതൽ ഈ സൗകര്യം 70 വയസ്സ് കഴിഞ്ഞവർക്ക് ‘സൂപ്പർ സീനിയേഴ്‌സ്’ എന്ന പേരിൽ ആയിരിക്കും.

പൊതു അവധി ദിനങ്ങളിൽ ക്ഷേത്രത്തിൽ വഴിപാട് ശീട്ടാക്കാനും പ്രസാദം വാങ്ങാനും ഭക്തർക്ക് ഏറെ നേരം ക്യൂ നിക്കേണ്ടി വരുന്ന അത്രയും തിരക്ക് അനുഭവപ്പെടാറുണ്ട്. മണിക്കൂറുകളോളം വരി നിൽക്കേണ്ടി വരുന്നത് മുതിർന്ന പൗരന്മാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇപ്പോൾ ഭക്തരുടെ സൗകര്യാർത്ഥം ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.

തെക്കേ മതിൽ ക്കെട്ടിൽ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെ നടയിൽ പ്രസാദം വാങ്ങാനും ഒരുക്കിയ കൗണ്ടറുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.

ദൂരദേശങ്ങളിൽ നിന്നും ദർശനത്തിനു എത്തുന്ന ഭക്തർക്ക് ഗുരുവായൂർ ദേവസ്വം പോർട്ടലിലൂടെ മുൻ കൂട്ടി ദർശന സമയം ബുക്ക് ചെയ്യാനും ശ്രീകൃഷ്‌ണ റെസ്റ്റ് ഹൌസ്സിൽ താമസ സൗകര്യം ഒരുക്കുവാനും സാധിക്കും. സാധുതയുള്ള ഒരു മൊബൈൽ നമ്പർ പോർട്ടലിൽ നൽകി അതിൽ ലഭിക്കുന്ന O T P വഴി ഓൺ ലൈൻ ലോഗിൻ ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

April 28th, 2026

hartal-idukki-epathram
കൊച്ചി : സംസ്ഥാനത്ത് ജന ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജന ജീവിതത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍  കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

April 22nd, 2026

thrishoor-pooram-explosion-at-fire-works-unit-in-mundathikode-ePathram

തൃശൂർ : പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധി യിൽ നിന്നും നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇന്ന് ഓണ്‍ ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. അപകടത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചക്ക് ശേഷം മൂന്നര മണിയോടെ തീപിടുത്തം ഉണ്ടാവുകയും ഒൻപതു പേര് കൊല്ലപ്പെടാൻ ഇടയാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

മരിച്ചവരിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ അവിടെ 34 പേർ ഉണ്ടായിരുന്നു എന്നറിയുന്നു.

ഉണക്കാനിട്ട വെടി മരുന്നിന്, കടുത്ത ചൂട് കാരണം  തീ പിടിച്ചതാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി. എന്‍. എ. പരിശോധന നടത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനം എടുക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.

നാളെ രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വ ങ്ങളുമായി ആശയ വിനിമയം നടത്തി എന്നും മന്ത്രി അറിയിച്ചു.  ePathram TAG : തൃശൂർ പൂരം

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

1 of 521231020»|

« Previous « ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
Next Page » അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine