ലിംഗമാറ്റ ശസ്ത്രക്രിയ ക്കുള്ള തുക 5 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിച്ചു

September 22nd, 2020

transgenders-or-third-gender-ePathram
തിരുവനന്തപുരം : ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു വിധേയരാകുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് അനുവദിക്കുന്ന തുക വർദ്ധിപ്പിച്ച് ഉത്തരവ് ഇറക്കി എന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.

ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന രണ്ടു ലക്ഷം രൂപ യാണ് വർദ്ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്.

സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്ര ക്രിയ (ട്രാൻസ്മാന്‍) വളരെ സങ്കീർണ്ണവും ചെലവ് ഏറിയതും ആയതിനാലും നിരവധി ശസ്ത്ര ക്രിയ യിലൂടെ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുക യുള്ളൂ എന്നതിനാലും ഇതിനായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കും.

പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്ര ക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവ് ആയതു കൊണ്ട് പരമാവധി രണ്ടര ലക്ഷം രൂപവരെയാണ് അനുവദി ക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ ജെന്‍ഡറുകളെ സമൂഹ ത്തിന്റെ മുഖ്യധാര യിൽ എത്തിക്കുന്നതിനും അവരുടെ ഉന്നമന ത്തിനു വേണ്ടിയും സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി കളിൽ ഏറ്റവും ശ്രദ്ധേയ മായ ഒന്നാണ് ലിംഗ മാറ്റ ശസ്ത്ര ക്രിയക്കു നല്‍കി വരുന്ന ധന സഹായം എന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സ്ത്രീയിൽ നിന്നും പുരുഷന്‍ ആകുന്ന ശസ്ത്രക്രിയക്കു വേണ്ടി 5 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് പരമാവധി 5 ലക്ഷം രൂപ വീതം 25 ലക്ഷം രൂപയും പുരുഷനിൽ നിന്നും സ്ത്രീ യിലേ ക്കുള്ള ശസ്ത്ര ക്രിയക്കു വേണ്ടി 10 ട്രാന്‍സ്‌ ജെന്‍ഡര്‍ വ്യക്തി കൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേർത്താണ് 50 ലക്ഷം രൂപ അനുവദി ച്ചിരിക്കുന്നത്.

ശസ്ത്രക്രിയക്കു ശേഷം സമർപ്പിക്കുന്ന ബില്ലുകളു ടെയും ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തി ന്റെയും അടി സ്ഥാനത്തിൽ ആയിരിക്കും ധന സഹായം അനുവദി ക്കുക. (പി. എൻ. എക്‌സ്. 3187/2020)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ട്രാൻസ്‌ ജെൻഡർ ലിംഗ പദവി : വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി

August 20th, 2019

transgenders-or-third-gender-ePathram
തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ വ്യക്തി കളുടെ ലിംഗ പദവി രേഖ പ്പെടു ത്തുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവ് ഇറക്കി.

ഹൈക്കോടതി യിൽ ഫയൽ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷൻ നമ്പർ 200056 / 2018 ൻ മേൽ പുറപ്പെടു വിച്ച വിധി ന്യായ ത്തിന്റെ അടിസ്ഥാന ത്തിലാണ് ഉത്തരവ്.

സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫി ക്കറ്റിന്റെ അടിസ്ഥാന ത്തിൽ ട്രാൻസ്‌ ജെൻഡർ വ്യക്തി കൾക്ക് ഔദ്യോഗിക രേഖ കളിൽ ലിംഗ പദവി രേഖ പ്പെടുത്തിയിരി ക്കുന്ന തിൽ മാറ്റം വരുത്തുന്ന തിന് സംസ്ഥാന സർക്കാ രിന് കീഴിലുള്ള എല്ലാ വകുപ്പു കൾക്കും സ്ഥാപന ങ്ങൾക്കും നിർദ്ദേശം നൽകി.

ഈ ജെൻഡർ സർട്ടി ഫിക്കറ്റി ന്റെ അടി സ്ഥാന ത്തിൽ എസ്. എസ്. എൽ. സി. സർട്ടി ഫിക്കറ്റി ലെ കോളത്തിലെ രേഖ പ്പെടുത്തലു കളിൽ മാറ്റം വരുത്തു ന്നതി നായി പൊതു വിദ്യാഭ്യാസ വകുപ്പി ന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതി നുള്ള നടപടി സ്വീകരിക്കു വാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പി. എൻ. എക്സ്. 2979/19 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഔദ്യോഗിക രേഖ കളില്‍ ‘ട്രാൻസ് ജെൻഡർ’എന്നു മാത്രം

July 7th, 2019

transgenders-or-third-gender-ePathram
കണ്ണൂർ : ഒൗദ്യോഗിക രേഖ കളിൽ ഭിന്ന ലിംഗ വിഭാഗ ങ്ങളില്‍ ഉള്ള വരെ ക്കുറിച്ച് പരാ മര്‍ശി ക്കുമ്പോള്‍ ഇനി മുതല്‍ ‘ട്രാൻസ് ജെൻഡർ’ എന്നു മാത്രം ഉപയോഗി ക്കണം എന്നു സര്‍ക്കാര്‍ തീരുമാനം.

ട്രാൻസ് ജെൻഡറു കളെ ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നീ വിവിധ പദ ങ്ങൾ ഉപ യോഗിച്ചു കൊണ്ടാണ് വിളിക്കുന്നത് എന്നതിൽ പല കോണു കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന തോടെ ആ പദ ങ്ങള്‍ സര്‍ ക്കാര്‍ രേഖ കളില്‍ നിന്നും നീക്കണം എന്നും ആവശ്യ പ്പെട്ട് സാമുഹിക നീതി വകുപ്പ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി.

കത്തിൽ പരാമർശി ക്കുന്ന കാര്യ ങ്ങൾ ശരി വെച്ചു കൊണ്ടാ ണ് നിലവിൽ ഉപ യോഗി ക്കുന്ന പദ ങ്ങൾ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. സർക്കാർ രേഖ കളിൽ നിന്ന് ഇത്തരം പദ ങ്ങൾ നീക്കാനും നിർദ്ദേശിച്ചു.

ഭിന്ന ലിംഗം, ഭിന്ന ലൈംഗികം, മൂന്നാം ലിംഗം എന്നിവ ഇനി ഒൗദ്യോ ഗിക രേഖ കളിൽ ഉപയോഗി ക്കുവാന്‍ പാടില്ല. എന്നു മാത്രമല്ല കൂടുതൽ സമത്വ പൂർണ്ണ മായ ഒരു പദം ലഭിക്കും വരെ ഭിന്ന ലിംഗ ക്കാരെ ട്രാൻസ് ജെൻഡർ എന്ന് സംബോധന ചെയ്യും എന്നുള്ള ഉത്തരവ് വിവിധ വകുപ്പു കളുടെ ഒാഫീസു കളില്‍ എത്തിച്ചി ട്ടുണ്ട് എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 * ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

 * ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

* ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« ടിക്ടോക് സൗഹൃദം : പതിനാലു കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
വീണ്ടും ഷോക്ക് : വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine