കാബൂൾ: അഫ്ഗാനിസ്ഥാനിൽ കോടതിക്ക് നേരെയുണ്ടായ ബോംബേറിൽ അൻപതോളം പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കു പറ്റി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. താലിബാനാണ് അക്രമത്തിനു പിന്നിൽ എന്ന് അഫ്ഗാൻ അധികൃതർ പറഞ്ഞു. കോടതിയിൽ താലിബാൻ തീവ്രവാദി സംഘത്തിൽ പെട്ടവരുടെ വിചാരണ നടക്കുമ്പോഴാണ് ചാവേർ ആക്രമണം ഉണ്ടായത്. ഇറാൻ അതിർത്തി പ്രദേശമായ പശ്ചിമ ഫറാ പ്രവിശ്യയിലാണ് അഞ്ചംഗ സംഘത്തില്‍ പെട്ട ചാവേറുകൾ സുരക്ഷാ സേനയുമായി എറ്റുമുട്ടിയതും സ്വയം പൊട്ടിത്തെറിച്ചതും. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പിടിയിലായവരെ വിട്ടയയ്ക്കുംവരെ കലാപം തുടരുമെന്ന് താലിബാന്‍ വക്താവ് ക്വാരി യൂസഫ് അഹ്മാദി പ്രസ്താവിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഫ്ഗാനിസ്ഥാന്, തീവ്രവാദം, ബോംബ്