ശാസ്ത്രജ്ഞന്റെ വധത്തിന് പിന്നില്‍ അമേരിക്ക എന്ന് ഇറാന്‍

January 16th, 2012

terrorist-america-epathram

ടെഹ്‌റാന്‍ : ഇറാന്റെ ആണവ ശാസ്ത്രജ്ഞനെ ബോംബ്‌ സ്ഫോടനത്തില്‍ കൊലപ്പെടുത്തിയതിനു പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍ ആരോപിച്ചു. ഇതിനു തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇറാന്‍ അറിയിച്ചു. കാന്തശക്തി ഉപയോഗിച്ച് ശാസ്ത്രജ്ഞന്‍ സഞ്ചരിച്ച കാറിന്റെ വാതിലില്‍ ബോംബ്‌ ഒട്ടിച്ചു വെക്കുകയായിരുന്നു. ബോംബ്‌ സ്ഫോടനത്തില്‍ 32 കാരനായ ആണവ ശാസ്ത്രജ്ഞന്‍ മുസ്തഫ അഹമ്മദി റോഷനും അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. ഈ വധത്തിന്റെ ആസൂത്രണവും സഹായവും ചെയ്തത് അമേരിക്കന്‍ ചാര സംഘടനയായ സി. ഐ. എ. ആണെന്ന് ഇറാന്റെ വിദേശ കാര്യ മന്ത്രാലയം ഇറാനിലെ സ്വിസ്സ് അംബാസഡര്‍ക്ക് കൈമാറിയ എഴുത്തില്‍ വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത ഇറാനില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് സ്വിസ്സ് എംബസിയാണ്.

ഇറാന്റെ ശത്രുക്കളായ അമേരിക്കയും ബ്രിട്ടനും സയണിസ്റ്റ്‌ ഭരണകൂടവും (ഇസ്രയേലിനെ ഇറാന്‍ ഇങ്ങനെയാണ് സംബോധന ചെയ്യുന്നത്) തങ്ങളുടെ ദുഷ്‌പ്രവര്‍ത്തികള്‍ക്ക് മറുപടി പറയേണ്ടി വരും എന്നും ഇറാന്‍ മുന്നറിയിപ്പ്‌ നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൃതദേഹങ്ങളെ അപമാനിച്ച അമേരിക്കന്‍ സൈനികര്‍ക്കെതിരെ അന്വേഷണം

January 12th, 2012

marine-corps-urinating-epathram

വാഷിംഗ്ടണ്‍ ‍: അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം വധിച്ച താലിബാന്‍ പ്രവര്‍ത്തകരുടെ മൃതദേഹങ്ങളെ അപമാനിച്ച സംഭവത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരെ  അന്വേഷണം നടത്തുമെന്ന് യു. എസ്. മറൈന്‍ കോര്‍ അറിയിച്ചു. താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളില്‍ അമേരിക്കന്‍ സൈനിക യൂനിഫോം ധരിച്ച നാല് പേര്‍ മൂത്രമൊഴിക്കുന്ന ദൃശ്യം ഇന്റര്‍നെറ്റിലാണ് ആദ്യം  പ്രത്യക്ഷപ്പെട്ടത്. മൃതദേഹങ്ങളില്‍ അമേരിക്കന്‍ സൈനികര്‍ മൂത്രമൊഴിക്കുന്ന വീഡിയോ  ദൃശ്യത്തിന്റെ ഉറവിടത്തെ ക്കുറിച്ചോ വിശ്വാസ്യതയെ ക്കുറിച്ചോ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും യു. എസ്. മറൈന്‍ കോര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സൈന്യത്തിന്റെ മൂല്യത്തിന് നിരക്കുന്ന പ്രവര്‍ത്തിയല്ല ഇതെന്നും എല്ലാ സൈനികരേയും ഇത് വെച്ച് വിലയിരുത്തരുതെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തില്‍ കൌണ്‍സില്‍ ഓഫ് അമേരിക്കന്‍ -ഇസ്ലാമിക് റിലേഷന്‍സും യു. എസ്. മുസ്ലീം സിവില്‍ റൈറ്റ്സ് ഗ്രൂപ്പും സംഭവത്തില്‍ പ്രതിഷേധമറിയിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റക്ക് കത്തയച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന്‍ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും: ഹ്യൂഗോ ഷാവേസ്

January 11th, 2012

Hugo-Chavez-epathram

കരാക്കസ്: ഇറാന് മേല്‍ ശക്തമായ ഉപരോധങ്ങള്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനുകളും കൊണ്ടുവന്ന സാഹചര്യത്തില്‍ ഇറാന്‍ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതായി വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. സാമ്രാജ്യത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നും ഇതിനെതിരെ ഇറാന്‍ ജനതയുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇറാന്‍ പ്രസിഡന്റ് അഹമദി നജാദുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആണവപരിപാടികള്‍ ലോകഭീഷണിയാണെന്ന അമേരിക്കയുടെ കുറ്റപ്പെടുത്തലുകളെ ഇരുനേതാക്കളും തള്ളിക്കളഞ്ഞു. ഇറാന്‍ ആണവായുധം സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉന്നയിച്ച അമേരിക്ക ഇതേ നുണ പറഞ്ഞു കൊണ്ടാണ് ഇറാഖില്‍ അധിനിവേശം നടത്തിയതെന്നും ഇറാഖ് പ്രസിഡന്റ് നെജാദ് ഓര്‍മ്മപ്പെടുത്തി. വികസനത്തിലേക്ക് കുതിക്കുന്ന ഇറാന്റെ മുന്നേറ്റമാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നും നെജാദ് കുറ്റപ്പെടുത്തി. എന്നാല്‍ ആരുടെ കൈവശമാണ് ബോംബുകള്‍ യഥേഷ്ടം ഉള്ളതെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഇറാനും വെനിസ്വേലയും സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളാണെന്ന് കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്താനില്‍ വീണ്ടും യു.എസ് ഡ്രോണ്‍ ആക്രമണം നാലു പേര്‍ മരിച്ചു

January 11th, 2012

Predator-Drone-epathram

ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും യു. എസ് ഡ്രോണ്‍ ആക്രമണം നടത്തി, ഈ പൈലറ്റില്ലാ വിമാനാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനിലെ ഗ്രാമ പ്രദേശമായ മിറാന്‍ഷായില്‍  ഒരു വീടിനെ ലക്ഷ്യമിട്ടാണ് യു. എസ് ആക്രമണം നടത്തിയത്. രണ്ടു മിസൈലുകളാണ് വീടിനെ ലക്ഷ്യമാക്കി പ്രയോഗിച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു. കഴിഞ്ഞ നവംബറില്‍  24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ആക്രമണം അമേരിക്കന്‍ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാക്കാനാണ് സാധ്യത. അമേരിക്ക നടത്തിയ ആക്രമണത്തില്‍ പാക്‌ ജനത ക്ഷുഭിതരാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് വെനിസ്വേലയില്‍

January 10th, 2012

Mahmoud Ahmadinejad-epathram

കറാക്കസ്: ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ് അഞ്ച് ദിവസത്തെ ലാറ്റിനമേരിക്കന്‍ പര്യടനം ആരംഭിച്ചു. വെനിസ്വേലയിലെത്തിയ നെജാദിന് അവിടെ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഞായറാഴ്ച കറാക്കസിലെ സൈനിക വിമാനത്താവളത്തിലെത്തിയ നെജാദിനെ വെനിസ്വേലന്‍ വൈസ് പ്രസിഡന്‍റ് ഏലിയാസ് ജോവ മിലാനോയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. പ്രസിഡന്‍റ് ഹ്യൂഗോ  ചാവെസുമായും നെജാദ് കൂടിക്കാഴ്ച നടത്തും. അഞ്ച് ദിവസം നീളുന്ന പര്യടനത്തിനിടെ, കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നികരാഗ്വ, ക്യൂബ, എക്വഡോര്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍റെയും കടുത്ത ഉപരോധത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം
അമേരിക്കയുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിരോധവും സമാന മനസ്കരായ രാജ്യങ്ങളുമായി നവകൊളോണിയല്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ പങ്കുവെക്കലുമാണ് പര്യടനത്തിന്‍െറ ഉദ്ദ്യേശമെന്ന് തെഹ്റാനില്‍ യാത്രക്കൊരുങ്ങവെ നെജാദ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പാക്കിസ്ഥാന്‍

January 8th, 2012

jammu-kashmir-line-of-control-epathram

ഇസ്‌ലാമാബാദ് : ജമ്മു കാശ്മീര്‍ തര്‍ക്ക ഭൂമിയാണെന്നും, ഇത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും പാക്കിസ്ഥാന്‍ വീണ്ടും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ വെബ് സൈറ്റിലെ ഭൂപടത്തില്‍ ജമ്മു കാശ്മീരിനെ തെറ്റായി ചിത്രീകരിച്ചതിന് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഭൂപടം ശരിയാക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ്‌ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രതികരിച്ചത്‌. ഐക്യ രാഷ്ട്ര സഭയുടെ പരിഗണനയിലുള്ള തര്‍ക്ക ഭൂമിയാണ് ജമ്മു കാശ്മീര്‍. ഇതിന്റെ അന്തിമ നില ഇനിയും തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ 3 തീവണ്ടികള്‍ കൂട്ടിയിടിച്ചു

January 8th, 2012

indiana-train-collision-epathram

ഇന്‍ഡ്യാന : വടക്ക്‌ പടിഞ്ഞാറന്‍ ഇന്‍ഡ്യാനയില്‍ മൂന്നു ചരക്ക്‌ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. സ്ഫോടക ശേഷിയുള്ള ചരക്ക്‌ കയറ്റിയ ഒരു തീവണ്ടി പാളത്തില്‍ അജ്ഞാത കാരണങ്ങളാല്‍ നിര്‍ത്തിയിട്ട നിലയില്‍ കിടന്നിരുന്നതിന്റെ പുറകില്‍ മറ്റൊരു തീവണ്ടി അതിവേഗം വന്നു ഇടിക്കുകയായിരുന്നു. ഇടി കഴിഞ്ഞയുടന്‍ അത്യുഗ്രമായ സ്ഫോടനം നടന്നു. ഏറെ കഷ്ടപ്പെട്ടാണ് അഗിനി ശമന സേനാംഗങ്ങള്‍ തീ അണച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ വീണ്ടും സ്‌ഫോടന പരമ്പര 27 പേര്‍ മരിച്ചു

January 5th, 2012

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത്  ഉണ്ടായ സ്‌ഫോടനങ്ങളില്‍ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ ഒരു ബസ് സ്റ്റോപ്പില്‍ മോട്ടോര്‍ സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്ന ഒന്‍പത് തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ തല്‍ക്ഷണം മരിച്ചു. തൊട്ടുപിന്നാലെ വഴിയരികില്‍ ഉണ്ടായ സ്‌ഫോടനത്തിലും  ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂറിനുശേഷം വടക്കന്‍ നഗരമായ കാസിമിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളിലാണ് 12 പേര്‍ മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റു. കാസിമിയയിലേത് ഒന്ന് കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു. അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറിയതിന് ശേഷം ഉണ്ടായ സ്‌ഫോടന പരമ്പര ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാന്‍ – അമേരിക്കന്‍ സംഘര്‍ഷം : എണ്ണ വില കുതിച്ചുയര്‍ന്നു

January 5th, 2012

oil-price-epathram

ന്യൂയോര്‍ക്ക് : അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക്‌ പ്രവേശിക്കരുത് എണ്ണ ഇറാന്റെ താക്കീതിനെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍ – അമേരിക്കന്‍ നയതന്ത്ര സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. 4.2 ശതമാനം ഉയര്‍ന്ന എണ്ണ വില ചൊവ്വാഴ്ച ബാരലിന് 102.96 ഡോളര്‍ വരെയായി. പ്രതിദിനം 17 ബില്യന്‍ ബാരല്‍ എണ്ണ കടന്ന്‌ പോകുന്ന ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയത്‌ ഈ മേഖലയിം വന്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇറാന്‍ രണ്ട് ഭൂതല – സാമുദ്രിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കന്‍ വിമാന വാഹിനി കപ്പലിനെ ചെറുക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്‌. ഹോര്മുസ്‌ കടലിടുക്ക്‌ അടച്ചിടും എന്ന ഇറാന്റെ ഭീഷണിക്കും ഈ മിസൈല്‍ പരീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

December 22nd, 2011

Iraq-explosion-epathram

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും, അല്ലാവി, ബാബുല്‍ മുഅ്തം, ഷുവാല തുടങ്ങിയ സമീപപ്രദേശങ്ങളിലുമുണ്ടായ സ്ഫോടന പരമ്പരകളില്‍ 57പേര്‍ മരിച്ചതായി ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് സയ്യിദ് താരിഖ് പറഞ്ഞു. 176 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡരികില്‍ കാറുകളിലും മറ്റ് വാഹനങ്ങളിലുമായി സ്ഥാപിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത് എന്ന് കരുതുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാക്കില്‍ നിന്ന് യു. എസ് സേന പിന്‍വാങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ സ്ഫോടന പരമ്പരയാണ് ഇത്.

-

വായിക്കുക: , ,

Comments Off on ഇറാഖില്‍ മൂന്നിടത്ത് സ്ഫോടനം 57 മരണം

20 of 361019202130»|

« Previous Page« Previous « അസൂയ മൂലം ഭര്‍ത്താവ്‌ യുവതിയുടെ വിരലുകള്‍ വെട്ടി മാറ്റി
Next »Next Page » കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine