വംശീയത : ഐഫോണ്‍ പ്രോഗ്രാം വിവാദത്തില്‍

September 15th, 2011

a-jew-or-not-a-jew-epathram

പാരീസ്‌ : പ്രശസ്തരുടെ പേരുകള്‍ നല്‍കിയാല്‍ അവര്‍ ജൂത വംശജരാണോ അല്ലയോ എന്ന് പറഞ്ഞു തരുന്ന ഒരു ആപ്പിള്‍ ഐഫോണ്‍ പ്രോഗ്രാമിനെതിരെ ഫ്രാന്‍സിലെ വംശീയതാ വിരുദ്ധ സംഘങ്ങള്‍ രംഗത്തെത്തി. “എ ജൂ ഓര്‍ നോട്ട് എ ജൂ” (A Jew or Not a Jew?) എന്ന ഈ വിവാദ പ്രോഗ്രാം ആപ്പിള്‍ പ്രോഗ്രാമുകള്‍ വില്‍ക്കപ്പെടുന്ന ആപ്പിള്‍ സ്റ്റോര്‍ ഫ്രാന്‍സില്‍ 1.07 ഡോളറിനാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ കര്‍ശനമായ നിയമമുണ്ട്. വ്യക്തികളുടെ വംശം, രാഷ്ട്രീയം, ലൈംഗിക താല്‍പര്യങ്ങള്‍, മത വിശ്വാസം എന്നിവ ശേഖരിക്കുന്നത് ഫ്രാന്‍സിലെ നിയമപ്രകാരം 5 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നാസി അതിക്രമ കാലത്ത് ഫ്രാന്‍സില്‍ നിന്നും നാസി പട പിടിച്ചു കൊണ്ട് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച 76,000 ഫ്രഞ്ച് ജൂതന്മാരില്‍ കേവലം മൂവായിരത്തില്‍ താഴെ പേരാണ് ജീവനോടെ തിരികെ എത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി

September 7th, 2011

stethescope-epathram

ലണ്ടന്‍ : രോഗിയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അനുചിതമായി തലോടിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി. 53 കാരനായ ഡോക്ടര്‍ സുബ്രമണ്യം ബാലുവാണ് തന്റെ രോഗിയോടെ അതിക്രമം കാണിച്ചു വെട്ടിലായത്‌. യുവതിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് പരാതി നല്‍കാന്‍ തയ്യാറാവുന്നതായി മനസ്സിലാക്കിയ ഡോക്ടര്‍ ഇവരെ ഫോണില്‍ വിളിച്ചു മാപ്പപേക്ഷിച്ചു. എന്നാല്‍ പിന്നീട് അന്വേഷണം നേരിടുമ്പോള്‍ ഇയാള്‍ കഥ മാറ്റി പറയുകയാണ്‌ ഉണ്ടായത്. യുവതി തന്നെ വശീകരിക്കാന്‍ ശ്രമിക്കുകയും താന്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു എന്നുമാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട്‌ പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മര്‍ഡോക്ക്‌ വഴങ്ങുന്നു

July 15th, 2011

rupert-murdoch-epathram

ലണ്ടന്‍ : മാധ്യമ രംഗത്തെ ആധിപത്യം രാഷ്ട്രീയ നിയന്ത്രണത്തിനായി ഉപയോഗിച്ച് പത്ര ധര്‍മ്മത്തിന് തീരാ കളങ്കം ഏല്‍പ്പിച്ച മാധ്യമ രാജാവ് റൂപേര്‍ട്ട് മര്‍ഡോക്ക്‌ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിച്ചു തുടങ്ങി. തന്റെ അനന്തമായ മാധ്യമ സ്വാധീനം ഉപയോഗിച്ച് ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കളെ കക്ഷി ഭേദമന്യേ നിയന്ത്രിക്കുകയും ഭരണകൂടങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നതില്‍ ഊറ്റം കൊണ്ട മര്‍ഡോക്കിനെതിരെ ബ്രിട്ടീഷ്‌ രാഷ്ട്രീയ രംഗം ഐകകണ്ഠേന നിലപാട് സ്വീകരിച്ചതോടെ താന്‍ ഇത്രയും നാള്‍ നടത്തിയതില്‍ വെച്ച് ഏറ്റവും ബൃഹത്തായ മാധ്യമ അധിനിവേശ ഉദ്യമത്തില്‍ നിന്നും പിന്മാറാനും ബ്രിട്ടീഷ്‌ പാര്‍ലമെന്റിനു മുന്നില്‍ ഹാജരായി തെളിവ് നല്‍കാനുള്ള നിര്‍ദ്ദേശം അനുസരിക്കുവാനും മര്‍ഡോക്ക്‌ തയ്യാറായി.

മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദ വേള്‍ഡ്‌ എന്ന ടാബ്ലോയ്ഡ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരമായി പോലീസുകാരുമായി കൂട്ടുകൂടി ചൂടുള്ള വാര്‍ത്തകള്‍ സംഘടിപ്പിക്കാനായി ഫോണ്‍ ചോര്‍ത്തുന്ന വിവരം പുറത്തായതിനെ തുടര്‍ന്ന് ഇത്രയും കാലം മര്‍ഡോക്കിന്റെ നല്ല പുസ്തകങ്ങളില്‍ മാത്രം വരാന്‍ ശ്രദ്ധിച്ചിരുന്ന ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം മര്‍ഡോക്കിന് എതിരെ നിലപാട്‌ സ്വീകരിക്കാന്‍ തയ്യാറായി. ഇതേ തുടര്‍ന്ന് താന്‍ എത്ര പണം എറിഞ്ഞാലും ബ്രിട്ടീഷ്‌ സ്കൈ ബ്രോഡ്‌കാസ്റ്റിംഗ് എന്ന ടെലിവിഷന്‍ ചാനലിന്റെ തന്റെ കൈവശം ഇല്ലാത്ത 61 ശതമാനം ഓഹരികള്‍ കൂടി തനിക്ക് കൈമാറാനുള്ള നീക്കത്തിന് ബ്രിട്ടീഷ്‌ പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കില്ല എന്ന് മര്‍ഡോക്കിന് ബോദ്ധ്യമായി.

ഒടുവില്‍ ബ്രിട്ടീഷ്‌ രാഷ്ട്രീയ നേതൃത്വത്തിന് നട്ടെല്ല് തിരികെ ലഭിച്ചു എന്നാണ് ഇതേപറ്റി പ്രമുഖ ബ്രിട്ടീഷ്‌ രാഷ്ട്രീയ നിരീക്ഷകനായ സ്റ്റീവ് ബാര്നെറ്റ് അഭിപ്രായപ്പെട്ടത്‌.

ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്രം മര്‍ഡോക്ക്‌ അടച്ചു പൂട്ടി.

പോലീസിന് കൈക്കൂലി കൊടുത്ത് ഫോണ്‍ ചോര്‍ത്തുന്നത്‌ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി നിയോഗിച്ച കമ്മീഷന്‍ മാധ്യമ സംസ്കാരവും, മാധ്യമ രംഗത്ത്‌ നിലനില്‍ക്കുന്ന അനാരോഗ്യകരമായ രീതികളും പ്രവണതകളും, മാധ്യമ നൈതികതയും വിശദമായ അന്വേഷണത്തിന് വിധേയമാക്കും.

9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഫോണുകള്‍ ചോര്‍ത്തി എന്ന ആരോപണം പുറത്തു വന്നതോടെ അമേരിക്കയിലും മര്‍ഡോക്കിനെതിരെ ശക്തമായ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അമേരിക്കന്‍ പൌരന്റെ ഫോണ്‍ മര്‍ഡോക്ക്‌ ചോര്‍ത്തിയതായി തെളിഞ്ഞാല്‍ അനന്തരഫലങ്ങള്‍ കടുത്തതായിരിക്കും എന്നാണ് അമേരിക്കന്‍ സെനറ്റര്‍ റോക്ക്ഫെല്ലര്‍ ഇന്നലെ പറഞ്ഞത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രം പൂട്ടി

July 10th, 2011

ലണ്ടന്‍ : മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകനും ന്യൂസ് കോര്‍പറേഷന്റെ തലവനുമായ ജയിംസ് മര്‍ഡോക്ക് തലവനായുള്ള നൂറ്റിയറുപത്തിയെട്ട് വര്‍ഷത്തെ ചരിത്രമുള്ള ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ നിറുത്തുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ കേസില്‍ പത്രത്തിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ ക്ളൈവ് ഗുഡ്മാനെയും (43) സ്കോട്ട്ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. “താങ്ക്യു ആന്‍ഡ് ഗുഡ്ബൈ” എന്ന തലക്കെട്ടോടെ ‘ന്യൂസ് ഓഫ് ദ വേള്‍ഡ് ടാബ്ലോയ്ഡ്’ അവസാന കോപ്പി പുറത്തിറക്കിയത്. ഫോണ്‍ ചോര്‍ത്തലിന് ക്ഷമാപണം നടത്താനും മാധ്യമത്തിന്റെ അധികൃതര്‍ മറന്നില്ല.ഏകദേശം 75 ലക്ഷത്തോളം പേര്‍ പത്രത്തിന് വായനക്കാരുണ്ടായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അപൂര്‍ണ്ണമായ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയ പിന്‍വലിച്ചു

June 15th, 2011

incomplete map of india-epathram

കാന്‍ബെറ‍: ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളായ കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാതെ പുറത്തിറക്കിയ ഇന്ത്യന്‍ ഭൂപടം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് കഴിഞ്ഞ ദിവസം കശ്മീരും അരുണാചല്‍ പ്രദേശും ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം അധികൃതര്‍ പ്രസിദ്ധീകരിച്ചത്.  ഭൂപടം പിന്‍വലിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന്  എമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വകുപ്പിന്റെ വക്താവ് അറിയിച്ചു.  തെറ്റ് തിരുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം പ്രതികരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ അന്തരിച്ചു

June 10th, 2011

mf-husain-epathram

ലണ്ടന്‍: വിഖ്യാത ചിത്രകാരന്‍ എം. എഫ്‌. ഹുസൈന്‍ (95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്‌ടണ്‍ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2.30-നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന്‌ ഒരാഴ്‌ചയായി ആശുപത്രിയില്‍ ആയിരുന്നു. ‘ഇന്ത്യന്‍ പിക്കാസോ’ എന്നു ഫോബ്‌സ് മാസിക വിശേഷിപ്പിച്ച മഖ്‌ബൂല്‍ ഫിദാ ഹുസൈനെ രാഷ്‌ട്രം 1991-ല്‍ പദ്‌മ വിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു പേര് കേട്ട ഇന്ത്യയില്‍ നിന്നും കലാ സൃഷ്ടികളുടെ പേരില്‍ തന്നെയാണ് അദ്ദേഹത്തിനു നാടു വിട്ട് പോകേണ്ടി വന്നത്. ഹുസൈന്‍ 2006 മുതല്‍ പ്രവാസത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പൗരത്വം സ്വീകരിച്ചു. ഇന്ത്യ വിട്ടതിനു ശേഷം ദുബായിലും ലണ്ടനിലുമായി മാറി മാറി കഴിയുകയായിരുന്നു.

1915 സെപ്‌റ്റംബര്‍ 17നു മഹാരാഷ്‌ട്രയിലെ പാന്ഥര്‍പൂരില്‍ ജനിച്ച ഹുസൈന്റെ മുഴുവന്‍ പേര്‌ മഖ്‌ബൂല്‍ ഫിദാ ഹുസൈന്‍ എന്നാണ്‌. ഹിന്ദു ദേവതകളായ സരസ്വതിയെയും ദുര്‍ഗയെയും നഗ്നരായി ചിത്രീകരിച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ 1998ല്‍ അദ്ദേഹത്തിന്റെ വീടിനു നേരേ അക്രമണം നടത്തുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. സമന്‍സ്‌ കൈപ്പറ്റാത്തതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യാനും സ്വത്തു വകകള്‍ കണ്ടു കെട്ടാനും ഹരിദ്വാറിലെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതു പിന്നീട്‌ സുപ്രീം കോടതി റദ്ദാക്കി.

1952ല്‍ സൂറിച്ചില്‍ നടന്ന ചിത്ര പ്രദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. തുടര്‍ന്നുള്ള രണ്ടു വര്‍ഷം യൂറോപ്പിലും അമേരിക്കയിലും നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തി. 1955ല്‍ പദ്‌മശ്രീ ലഭിച്ചു. 1967ല്‍ ‘ത്രൂ ദി ഐസ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങി. ഈ ചിത്രത്തിന്‌ ബെര്‍ലിന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചു. 1971ല്‍ പാബ്ലോ പിക്കാസോയോടൊപ്പം സാവോപോളോ ബിനിയലില്‍ പ്രത്യേക അതിഥിയായി പങ്കെടുത്തു. പദ്‌മഭൂഷണ്‍ ബഹുമതി 1973ല്‍ ലഭിച്ച അദ്ദേഹം 1986ല്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരനായിരുന്നു ഹുസൈന്‍. അടുത്തിടെ ബ്രിട്ടനിലെ ബൊന്‍ഹാമില്‍ നടന്ന ലേലത്തില്‍ ഹുസൈന്റെ ചിത്രങ്ങള്‍ക്കു കോടികളാണു വില ലഭിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതം ‘ദി മേക്കിംഗ്‌ ഓഫ്‌ എ പെയിന്റര്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും സ്വാധീനം ചെലുത്തിയ 500 മുസ്ലിംകളില്‍ ഒരാളായി ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്‌റ്റഡീസ്‌ സെന്റര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

2006 മുതലുള്ള പ്രവാസ ജീവിതത്തിനിടയിലും ഹുസൈന്‍ ഒരിക്കലും മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഖത്തര്‍ പൗരത്വം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസ്‌താവനയിലും അദ്ദേഹം സ്വദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം സംസ്‌കാരം  ഇസ്ലാം ആചാര പ്രകാരം ലണ്ടനിലെ വസതിയില്‍ വെച്ചു നടന്നു. എവിടെ വെച്ചു മരണം സംഭവിക്കുന്നുവോ അവിടെ തന്നെ സംസ്‌കരിക്കണമെന്ന ഹുസൈന്റെ അഭിലാഷ പ്രകാരമാണ്‌ സംസ്‌കാരം ലണ്ടനില്‍ നടത്താന്‍ തീരുമാനിച്ചതെന്ന്‌ അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുരോഹിതന്മാരുടെ പീഡനം പോലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്‍

May 17th, 2011

pastor-epathram
വത്തിക്കാന്‍ : പുരോഹിതന്മാര്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉടനടി പോലീസിനെ അറിയിക്കണം എന്ന് വത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ പറ്റി ഉടനടി പോലീസിനു വിവരങ്ങള്‍ കൈമാറണമെന്നും ലൈംഗിക പീഡനം തടയാന്‍ ആവശ്യമായ മാര്‍ഗ്ഗ രേഖകള്‍ക്ക് രൂപം നല്‍കണമെന്നും വത്തിക്കാന്‍ ഇത് സംബന്ധിച്ച് പുറത്തിറക്കിയ കത്തില്‍ പറയുന്നു.

എന്നാല്‍ അമേരിക്കയില്‍ പുറപ്പെടുവിച്ച മാര്ഗ്ഗ രേഖകളിലെ അത്ര കര്‍ശനമല്ല വത്തിക്കാന്‍ നിര്‍ദ്ദേശമെന്നു ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട്. ആരോപണ വിധേയരായ പുരോഹിതന്മാരെ അന്വേഷണ വിധേയമായി ആരാധനയില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉള്ള നിര്‍ദ്ദേശമൊന്നും വത്തിക്കാന്‍ രേഖയില്‍ ഇല്ല.

പുരോഹിതന്മാര്‍ നടത്തിയ ബാല ലൈംഗിക പീഡന കേസുകള്‍ ആഗോള തലത്തില്‍ തന്നെ വന്‍ തോതില്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിച്ഛായാ സംരക്ഷണ നടപടി എന്ന നിലയിലാണ് വത്തിക്കാന്റെ ഈ ചുവടുവെപ്പ്‌.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെ സഭയുടെ നിയമ പ്രകാരം ശിക്ഷിക്കുകയോ, പോലീസില്‍ ഏല്‍പ്പിക്കുകയോ ചെയ്യുന്നതിന് പകരം സഭയുടെ പേരിന് കളങ്കം ഏല്‍ക്കാതിരിക്കാന്‍ ആരോപണ വിധേയമാകുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക്‌ സ്ഥലം മാറ്റി അവരെ ബിഷപ്പുമാര്‍ സംരക്ഷിച്ചു പോരുകയാണ് പതിവ് എന്നാണ് ഇത്തരം ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരായവരുടെ സംഘടനയായ സര്‍വൈവേഴ്സ് നെറ്റ്വര്‍ക്ക് ഫോര്‍ ദോസ് അബ്യൂസ്‌ഡ്‌ ബൈ പ്രീസ്റ്റ്‌സ് (Survivors’ Network for Those Abused by Priests) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ യൂനുസിനെ പുറത്താക്കിയ നടപടി : കോടതി വിധി മാറ്റി വെച്ചു

March 8th, 2011

muhammad-yunus-epathram

ധാക്ക : ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ്‌ യൂനുസിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കി കൊണ്ട് സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ യുനുസ്‌ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.

മൈക്രോ ഫിനാന്സിംഗിന്റെ  സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കുകയും കുറഞ്ഞ വരുമാനക്കാരായ അനേകം പേര്‍ക്ക് ജീവിതത്തില്‍ തുണയാകുകയും ചെയ്തു  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1983ല്‍ മുഹമ്മദ്‌ യൂനുസ്‌ തുടങ്ങിയ ഗ്രാമീണ്‍ ബാങ്ക്. ഈ വിജയത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളില്‍ മൈക്രോ ലോണ്‍ എന്ന ആശയം വന്‍ തോതില്‍ വ്യാപകമായി. 2006ല്‍ യുനുസിനും അദ്ദേഹത്തിന്റെ ബാങ്കിനും സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും ലഭിച്ചു.

muhammad-yunus-grameen-bank-epathramഗ്രാമീണ്‍ ബാങ്കിന്റെ വായ്പ ലഭിച്ചവരോടൊപ്പം യുനുസ്‌

എന്നാല്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് യുനുസ്‌ നടത്തിയ ഒരു പരാമര്‍ശം അദ്ദേഹത്തെ പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീനയുടെ ശത്രുവാക്കി. ഇതേ തുടര്‍ന്നാണ് താന്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ നിന്നും തന്നെ പുറത്താക്കി കൊണ്ടുള്ള നടപടി യുനുസിന് നേരിടേണ്ടി വന്നത്. യുനുസ്‌ ഗ്രാമീണ്‍ ബാങ്കിനെ തന്റെ സ്വകാര്യ സ്വത്ത്‌ പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ബാങ്ക് പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് എന്നും ഹസീന ആരോപിച്ചു.

ഗ്രാമീണ്‍ ബാങ്ക് നികുതി വെട്ടിപ്പ്‌ നടത്തുന്നു എന്നും വിദേശ പണം ദുരുപയോഗം ചെയ്യുന്നു എന്നും യുനുസ്‌ പെന്‍ഷന്‍ പ്രായമായ 60 കഴിഞ്ഞിട്ടും തന്റെ സ്ഥാനത്ത്‌ തുടരുന്നു എന്നും ഒരു നോര്‍വീജിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു.

25 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി യുനുസ്‌ സ്വയം നിയമിതനായത് ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് എന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. എന്നാല്‍ യുനുസ്‌ തല്‍സ്ഥാനത്ത് തുടരുന്നതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല എന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്‌ നിയമവിരുദ്ധമാണ് എന്നുമാണ് യുനുസിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.

ഒന്‍പത് ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍മാര്‍ യുനുസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത്‌ വന്നിട്ടുണ്ട്.

കേസിന്റെ വിധിയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്.

ഫോട്ടോ : Copyright © Grameen Bank Audio Visual Unit, 2006

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃഷ്ണ പ്രസംഗം മാറി വായിച്ചു

February 13th, 2011

sm-krishna-epathram
വാഷിങ്ടണ്‍: യുഎന്‍ രക്ഷാ സമിതി സ്ഥിരാംഗത്വം അടക്കം ഇന്ത്യന്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പോയ വിദേശ കാര്യ മന്ത്രി എസ്.എം. കൃഷ്ണ ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ത്തിയതു പോര്‍ച്ചുഗീസ് ആവശ്യങ്ങള്‍. പ്രസംഗം മാറി വായിച്ചാണു കൃഷ്ണ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ശ്രദ്ധേയനായത്. കൃഷ്ണ അഞ്ചു മിനിറ്റ് നേരം പ്രസംഗം വായിച്ചു. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ബ്രസീലും പോര്‍ച്ചുഗലും ഈ സമ്മേളനത്തില്‍ ഒരുമിച്ചതില്‍ സന്തോഷമുണ്ടെന്നു മന്ത്രി വായിച്ചപ്പോഴാണു പ്രസംഗത്തില്‍ അപാകത തോന്നിയത്.

ഇന്ത്യയുടെ ഐക്യരാഷ്ട്ര പ്രതിനിധി ഹര്‍ദീപ് പുരി ഒടുവില്‍ അബദ്ധം കണ്ടെത്തി. മന്ത്രിയുടെ കൈയില്‍ ഉണ്ടായിരുന്നതു പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി ലൂയി അമാദോയുടെ പ്രസംഗം. ഇന്ത്യയ്ക്ക് വേണ്ടി എഴുതി തയ്യാറാക്കിയ പ്രസംഗം തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നല്‍കി. തുടര്‍ന്നു കൃഷ്ണ പ്രസംഗം മാറ്റി വായിച്ചു തടിതപ്പി. കൃഷ്ണ പ്രസംഗിക്കാന്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അമാദോ ഈ പ്രസംഗം വായിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്നം ഏറ്റുപിടിച്ചിരിക്കുകയാണ്. പ്രശ്‌നം ഇതോടെ തീര്‍ന്നെങ്കിലും ഇന്ത്യയില്‍ തിരിച്ചെത്തുന്ന വിദേശകാര്യമന്ത്രിയെ വിമര്‍ശനം കാത്തിരിക്കുമെന്നുറപ്പാണ്. ബി.ജെ.പി. ഇതിനെതിരെ പ്രസ്താവന ഇറക്കിക്കഴിഞ്ഞു. യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ 2009 ല്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ബ്രയാന്‍ കൊവെന്‍റെ പ്രസംഗം വായിച്ചിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

10 of 1191011

« Previous Page« Previous « കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പൊട്ടിത്തെറിച്ചു
Next »Next Page » യെമനില്‍ പ്രക്ഷോഭം ശക്തം; 165 പേരെ അറസ്റ്റു ചെയ്തു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine