ഷീല ദീക്ഷിത്തിനെ അപമാനിച്ച ടി. വി. അവതാരകന്‍ രാജി വെച്ചു

October 10th, 2010

paul-henry-dick-shit-epathram

ന്യൂസിലാന്‍ഡ്‌ : ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ ടെലിവിഷന്‍ ഷോയ്ക്കിടെ അപമാനിച്ച ന്യൂസിലന്‍ഡിലെ ടി. വി. അവതാരകന്‍ പോള്‍ ഹെന്‍‌റി രാജി വെച്ചു. പരിപാടിക്കിടയില്‍ പല തവണ ഷീലാ ദീക്ഷിത്തിന്റെ പേര്‍ അശ്ലീലമായി ഇയാള്‍ ഉച്ചരിച്ചു രസിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചാനല്‍ ഹെന്‍‌റിയെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹെന്‍‌റി രാജിക്കത്ത് സമര്‍പ്പിച്ചതായി ന്യൂസിലന്റ് ടി. വി. ചീഫ് എക്സിക്യുട്ടീവ് റിക് എല്ലിസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ ബ്രെക്ഫാസ്റ്റ് പരിപാടിയ്ക്കിടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുറിച്ച് സംസാരിക്കവെയാണ് ഷീലാ ദീക്ഷിത്തിന്റെ പേരു പല തവണ അക്ഷേപകരമായ രീതിയില്‍ ഉച്ചരിച്ച് ഹെന്‍റി വിവാദം ക്ഷണിച്ചു വരുത്തിയത്. ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തക പല തവണ അദ്ദേഹത്തെ തിരുത്തിയെങ്കിലും ഹെന്‍‌റി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും ആക്ഷേപം തുടര്‍ന്നു. അവര്‍ ഒരു ഇന്ത്യാക്കാരി ആണെന്ന നിലയില്‍ താന്‍ ഉച്ചരിച്ചത് അന്വര്‍ഥമാണെന്നും ഹെന്‍‌റി ഇതിനിടെ പറഞ്ഞു. ഹെന്‍‌റിക്കെതിരെ ന്യൂസിലന്റിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ വംശജനും ന്യൂസിലന്റിലെ ഗവര്‍ണര്‍ ജനറലുമായ ആനന്ദ് സത്യാനന്ദിനെതിരെ ഏതാനും ദിവസം മുമ്പ് അപമാനകരമായ പരാമര്‍ശം നടത്തിയതിനും ഹെന്‍‌റി വിമര്‍ശനത്തിനു വിധേയനായിരുന്നു. ഇതിനെ തുടര്‍ന്നും ഇയാള്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്ഷുദ്രമായ ചോദ്യം : ജോസഫിന് കൂട്ടായി ജപ്പാന്‍ അദ്ധ്യാപകന്‍

September 16th, 2010

japanese-classroom-epathram

ടോക്യോ : “മണ്ടന്‍” ചോദ്യം ചോദിച്ച് “വെട്ടി”ലായ മൂവാറ്റുപുഴയിലെ പ്രൊഫസര്‍ക്ക് ജപ്പാനില്‍ നിന്നും ഒരു കൂട്ട്. വിദ്യാര്‍ത്ഥി കളോട് ക്ഷുദ്രമായ ചോദ്യം ചോദിച്ച് തന്നെയാണ് ഇദ്ദേഹവും വെട്ടിലായത്. എന്നാല്‍ സംഭവം ജപ്പാനില്‍ ആയതിനാല്‍ വെട്ട് കിട്ടാതെ ഒരു “തട്ട്” മാത്രം കിട്ടി രക്ഷപ്പെട്ടു വിദ്വാന്‍.

ജപ്പാനിലെ ഒക്കസാക്കി നഗരത്തിലാണ് സംഭവം. 45 കാരനായ പ്രൈമറി അദ്ധ്യാപകന്‍ കുട്ടികള്‍ക്ക്‌ നല്‍കിയ കണക്കിലെ ചോദ്യമാണ് പ്രശ്നമായത്‌. ഒരു ദിവസം മൂന്നു കുട്ടികളെ കൊന്നാല്‍ 18 കുട്ടികളെ കൊല്ലാന്‍ എത്ര ദിവസം വേണം? ഇതാണ് ചോദ്യം.

ജപ്പാനിലെ വിദ്യാഭ്യാസ വകുപ്പ്‌ അദ്ധ്യാപകനെ താക്കീത്‌ ചെയ്തിട്ടുണ്ട്. അറിയാതെ പറ്റി പോയ അബദ്ധമായിരുന്നു ഈ ചോദ്യം എന്നാണു അദ്ധ്യാപകന്‍ തന്റെ ക്ഷമാപണത്തില്‍ പറയുന്നത്. ഇനി മേലാല്‍ ഇങ്ങനെ സംഭവിക്കില്ല എന്നും അദ്ദേഹം അറിയിക്കുന്നു. ഏതായാലും ഈ അദ്ധ്യാപകനെ അടുത്ത്‌ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിട്ടുണ്ട്.

- സ്വ.ലേ.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ബുര്ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ 18 ലക്ഷം പിഴയും ഒരു വര്ഷം തടവും

September 14th, 2010

face-veil-epathram

പാരീസ്‌ : പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്ന ബുര്‍ഖ യും നിഖാബും ധരിക്കുന്നതിനെതിരെ ഫ്രാന്‍സില്‍ നാളെ അന്തിമ വോട്ടെടുപ്പ്‌ നടക്കും. മതത്തിന്റെ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും മുസ്ലിം വനിതകളെ മുഖം മറയ്ക്കാന്‍ നിര്‍ബന്ധിത രാക്കുന്നതില്‍ നിന്നും സംരക്ഷിക്കാനാണ് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ്‌ സര്‍ക്കോസി ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ പൊതു സ്ഥലത്ത് മുഖം മറയ്ക്കുന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാക്കി കൊണ്ട് ദേശീയ അസംബ്ലി ബില്ല് പാസാക്കിയിരുന്നു. ഈ ബില്ലിന്മേലാണ് നാളെ സെനറ്റ്‌ വോട്ടു ചെയ്യുന്നത്.

ബെല്‍ജിയം, സ്പെയിന്‍, ഇറ്റലി എന്നിങ്ങനെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ നിയമ നിര്‍മ്മാണം നടത്തുന്ന പ്രക്രിയയിലാണ്.

9000 രൂപയോളം പിഴയാണ് നിയമം ലംഘിച്ചു ബുര്‍ഖ ധരിക്കുന്നവര്‍ക്കുള്ള പിഴ. എന്നാല്‍ സ്ത്രീകളെ മതപരമായ കാരണങ്ങള്‍ പറഞ്ഞ് ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്ക്‌ ഏറെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. 18 ലക്ഷത്തോളം രൂപ പിഴയും ഒരു വര്ഷം തടവുമാണ് ഭാര്യമാരെയും പെണ്‍മക്കളെയും ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പുരുഷന്മാര്‍ക്കുള്ള ശിക്ഷ.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

മാര്‍പാപ്പയുടെ നിലപാട് വിവാദമാകുന്നു

March 20th, 2009

ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗം എയ്ഡ്സ് രോഗം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു എന്ന മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നു. തന്റെ ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോപ്പ് ബെണഡിക്ട് പതിനാറാമന്‍ ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗത്തിന് എതിരെ വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്. എയ്ഡ്സിനെ തടുക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗം ലൈംഗിക സദാചാരമാണ് എന്നതാണ് വത്തിക്കാന്റെ നിലപാട്. മാനവ രാശി നേരിടുന്ന ഈ ദുരന്തത്തിനെതിരെ ക്രിസ്തീയ സഭയുടെ നേതൃത്വത്തില്‍ ലൈംഗിക സദാചാരം പ്രചരിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇത് പണം കൊണ്ട് മാത്രം നേരിടാനാവുന്ന ഒരു പ്രശ്നമല്ല. ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്യുന്നതും എയ്ഡ്സിനൊരു പരിഹാരം ആവില്ലെന്ന് മാത്രമല്ല ഗര്‍ഭ നിരോധന ഉറകള്‍ ഈ പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യും എന്നും മാര്‍പാപ്പ പറഞ്ഞു.

മാര്‍പാപ്പയുടെ പ്രസ്താവനക്കെതിരെ ഇതിനകം തന്നെ ജര്‍മനിയും ഫ്രാന്‍സും രംഗത്തു വന്നു കഴിഞ്ഞു. ബ്രിട്ടീഷ് വിദഗ്ദ്ധരും മാര്‍പാപ്പയുടെ പ്രസ്താവനയെ എതിര്‍ക്കുന്നു. മാര്‍പാപ്പയുടെ നിലപാട് നിരുത്തരവാദപരവും യുക്തിക്കും, ശാസ്ത്രത്തിനും, അനുഭവങ്ങളുടേയും കണക്കുകളുടേയും വെളിച്ചത്തില്‍ അടിസ്ഥാന രഹിതവുമാണ് എന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിവരക്കേടിനെതിരെ പരസ്യമായി രംഗത്തു വന്നത് സ്വാഗതാര്‍ഹമാണ്. ബ്രിട്ടനും ഔദ്യോഗികമായി വത്തിക്കാന്റെ നിലപാടിനെതിരെ രംഗത്തു വരണം എന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍പാപ്പയുടെ പ്രസ്താവന പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം സ്പെയിന്‍ ഒരു കോടി ഗര്‍ഭ നിരോധന ഉറകള്‍ ആഫ്രിക്കയിലേക്ക് അയക്കും എന്ന് അറിയിച്ചു. ഇവ എയ്ഡ്സ് വയറസിന് എതിരെയുള്ള യുദ്ധത്തില്‍ ഏറ്റവും അത്യാവശ്യ ഘടകമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന് സ്പെയിന്‍ വ്യക്തമാക്കി.

പൊതു ജന ആരോഗ്യ നയങ്ങള്‍ക്കും മനുഷ്യ ജീവന്‍ രക്ഷിക്കുന്നതിനുള്ള കര്‍ത്തവ്യത്തിനും എതിരെയുള്ള ഭീഷണിയാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നായിരുന്നു ഫ്രെഞ്ച് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം.

മാര്‍പാപ്പയുടെ പ്രസ്താവന അപകടകരവും മാര്‍പാപ്പ പ്രശ്നം കൂടുതല്‍ വഷളാക്കുകയുമാണ് എന്ന് ഡച്ച് സര്‍ക്കാറിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

ലൈംഗിക സദാചാരവും ഗര്‍ഭ നിരോധന ഉറകളുടെ ഉപയോഗവും എയ്ഡ്സിനെ പ്രതിരോധിക്കുവാന്‍ സഹായകരമാണ്. എന്നാല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളില്‍ പരാജയ നിരക്ക് കൂടുതല്‍ ലൈംഗിക സദാചാരം എന്ന രീതിക്കാണ്. ആ നിലക്ക് മാര്‍പാപ്പയുടെ പ്രസ്താവന പരമ്പരാഗത കത്തോലിക്കാ മത നിലപാടുകളുടെ ചുവട് പിടിച്ചുള്ളത് മാത്രമാണ് എന്നും ഇത്തരം മാമൂല്‍ വിശ്വാസങ്ങളാണ് മാര്‍പാപ്പക്ക് ആഫ്രിക്കന്‍ ജനതയുടെ ജീവനേക്കാള്‍ പ്രധാനം എന്നാണ് ഇത് തെളിയിക്കുന്നത് എന്നുമാണ് സൌത്ത് ആഫ്രിക്കയില്‍ എയ്ഡ്സ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നത്.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈറ്റിലെ ഓയില്‍ റിഫൈനറി – കരാര്‍ ഓഡിറ്റ് ബ്യൂറോ പരിശോധിക്കും

August 27th, 2008

കുവൈറ്റില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓയില്‍ റിഫൈനറിയുടെ കരാര്‍ വ്യവസ്ഥകള്‍ ഓഡിറ്റ് ബ്യൂറോവിന്‍റെ പരിഗണനയ്ക്ക് വിട്ടു.

50,000 കോടി രൂപയ്ക്കുള്ള കരാര്‍ നാല് കൊറിയന്‍ കമ്പനികള്‍ക്ക് നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിസഭയുടെ ഈ തീരുമാനം.

കരാര്‍ വ്യവസ്ഥ അനുസരിച്ച് റിഫൈനറി നിര്‍മ്മിക്കുന്നതിന് നല്‍കുന്ന തുകയ്ക്ക് പുറമേ പ്രവര്‍ത്തന ലാഭത്തിന്‍റെ വിഹിതവും നല്‍കണം. ഈ വ്യവസ്ഥയാണ് ആരോപണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

12 of 12101112

« Previous Page « യു.എ.ഇ. യില്‍ എല്ലാ വിദേശികള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
Next » ദുബായ് വില്ലയിലെ അഗ്നിബാധ – 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു »



  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine