കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന

December 20th, 2023

multiple-spike-protein-mutations-new-covid-19-strain-ePathram

വാഷിംഗ്ടൺ : കൊവിഡ് കേസുകൾ വീണ്ടും ലോക രാജ്യങ്ങളിൽ വർദ്ധിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ വന്നതോടെ പുതിയ വക ഭേദമായ കൊവിഡ് ജെ. എൻ-1 വേരിയന്റ് പൊതു ജന ആരോഗ്യത്തിന് വലിയ ഭീഷണിയല്ല എന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജെ. എൻ-1 വേരിയൻറിന് എതിരെ ജാഗ്രത പാലിക്കണം എന്ന് നേരത്തെ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുകയും കൊവിഡ്-19 വൈറസിന്റെ പരിണാമ സ്വഭാവത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, വൈറസ്‌ ലക്ഷണങ്ങൾ ഇപ്പോൾ കഠിനമല്ല. ‘വേരിയന്റ് ഓഫ് ഇൻട്രസ്റ്റ്’ വിഭാഗത്തിലാണ് ഈ ഉപ വകഭേദത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരി ക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ജെ. എൻ-1 ഉയർത്തുന്ന പൊതു ജനാരോഗ്യ അപകട സാദ്ധ്യത നിലവിൽ കുറവാണ്. എന്നാൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഉത്സവ സീസൺ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍

December 6th, 2022

the-truth-about-wuhan-covid-19-man-made-virus-ePathram
ലണ്ടന്‍ : ലക്ഷക്കണക്കിനു ജീവനുകള്‍ അപഹരി ക്കുകയും ലോകമാകെ നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം എന്ന് വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ്. ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തക ത്തിലൂടെ യാണ് ആന്‍ഡ്രൂ ഹഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു. ഐ. വി.) യില്‍ നിന്നും ചോര്‍ന്നതാണ് എന്നും ഇത് മനുഷ്യ നിര്‍മ്മിതം ആയിരുന്നു എന്നും ഇപ്പോള്‍ യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് അവകാശപ്പെട്ടു.

‘യു.എസ്. സര്‍ക്കാരിന്‍റെ സഹായത്തോടെ കൊറോണ വൈറസുകളെക്കുറിച്ചു വുഹാന്‍ ലാബില്‍ നടത്തിയ ഗവേഷണത്തിന്‍റെ അനന്തര ഫലമാണ് സാര്‍സ്-കോവി-2 എന്ന കൊവിഡ്-19 വൈറസ്’ – ഹഫ് തന്‍റെ പുസ്തകത്തില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്നു ആന്‍ഡ്രൂ ഹഫ്.

യു. എസ്. സര്‍ക്കാരിന്‍റെ വൈദ്യ ശാസ്ത്ര ഗവേഷണ ഏജന്‍സി യായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നല്‍കുന്ന സഹായ ധനം ഉപയോഗിച്ച് വവ്വാലു കളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോ ഹെല്‍ത്ത് അലയന്‍സ്.

മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവികളെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കുവാനും അവ മനുഷ്യനെ ബാധിച്ചാല്‍ എങ്ങിനെ നേരിടാം എന്നും പഠിക്കുവാനും ഇക്കോ ഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്.

സാര്‍സ്-കോവി-2 വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നു തന്നെ ഇത് ലാബില്‍ ഉണ്ടാക്കിയതാണ് എന്ന് ചൈനക്ക് അറിയാ മായിരുന്നു എന്നും ഹഫ് പറയുന്നു.

അപകടകരമായ ജൈവ സാങ്കേതിക വിദ്യ ചൈനക്ക് നല്‍കിയതില്‍ അമേരിക്കന്‍ സര്‍ക്കാറിനെ ആന്‍ഡ്രൂ ഹഫ് കുറ്റപ്പെടുത്തി.  * Dr. Andrew G. Huff 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് ഗുരുതര രോഗമല്ല : ഡെന്മാർക്കിൽ നിയന്ത്രണങ്ങള്‍ നീക്കി

February 2nd, 2022

denmark-flag-ePathram
ഡെന്മാർക്ക് : കൊവിഡ് ഒരു മാരക രോഗം അല്ല എന്നുള്ള തീരുമാനത്തില്‍ ഡെന്മാര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഒമിക്രോൺ കേസുകള്‍ രാജ്യത്ത് കുതിച്ച് ഉയരുന്ന സാഹചര്യത്തിലും വാക്സിനേഷൻ നിരക്ക് ഉയര്‍ന്നതാണ് എന്ന നിലയിലാണ് പൊതു സ്ഥല ങ്ങളിൽ മാസ്കുകള്‍ ഒഴിവാക്കുന്നത് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ രാജ്യത്ത് ഇളവ് പ്രഖ്യാപിച്ചത്.

ജനസംഖ്യയുടെ 80 % പേര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 60 % പേരും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ കൊവിഡ് ഒരു ഗുരുതര രോഗം എന്ന നിലയിൽ ആരേയും ഭീതിപ്പെടുത്തുന്നില്ല എന്നാണ് വിലയിരുത്തല്‍. മാത്രമല്ല ആശുപത്രികളിൽ എത്തുന്ന ആളുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നും അധികൃതർ പറയുന്നു. പൊതു ചടങ്ങുകളിൽ സംബന്ധിക്കുവാൻ ഡാനിഷ് കൊവിഡ് ആപ്പ് ഇനി നിർബ്ബന്ധമില്ല.

നിയന്ത്രണങ്ങൾ നീക്കിയതോടെ നിശാ ക്ലബ്ബുകള്‍ തുറന്നു പ്രവർത്തിക്കുകയും രാവേറെ ചെന്നുള്ള മദ്യ വില്‍പ്പനയും പാര്‍ട്ടികളും വീണ്ടും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡെന്മാര്‍ക്കിന്‍റെ ഫ്രീ ട്രാവല്‍ സോണിന് പുറത്ത് നിന്നും വാക്‌സിന്‍ എടുക്കാതെ അതിര്‍ത്തി കടക്കുന്നതിന് നിയന്ത്രണമുണ്ട്. ക്ലിനിക്കു കളിലും ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും മാസ്ക് ഉപയോഗിക്കുകയും വേണം.

കഴിഞ്ഞ മാസം മുതൽ യു. കെ. യിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി. ഇതിനെ പിന്തുടർന്നു കൊണ്ടാണ് ഡെന്മാർക്കിൽ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിക്കാൻ സന്നദ്ധരായിട്ടുണ്ട്.

നൂറു ശതമാനം ആളുകളിലും വാക്സിനേഷൻ എത്തുന്നതോടെ മറ്റു രാജ്യങ്ങളും കൊവിഡ് മാനദണ്ഡ ങ്ങളിൽ മാറ്റം വരുത്തുകയും നിയന്ത്രണങ്ങൾ നീക്കുക യും ചെയ്യും എന്ന് റിപ്പോർട്ടുകളുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഒമിക്രോൺ വളരെ വേഗത്തിൽ പടരും : ജാഗ്രതാ നിര്‍ദ്ദേശവുമായി W H O

December 15th, 2021

covid-19-omicron-variant-spread-very-fast-ePathram
ജനീവ : കൊവിഡിന്റെ ഡൽറ്റ വക ഭേദത്തേക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പകരുവാന്‍ കഴിയുന്ന വൈറസ് വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോൺ എന്ന കൊവിഡ് വകഭേദം. ഇത് കൊവിഡ് വാക്സിന്റെ ഫലം കുറക്കും. അതു കൊണ്ടു തന്നെ രോഗ ബാധിതരായി ആശുപത്രികളില്‍ എത്തുന്ന വരുടെ എണ്ണം അധികരിക്കും. മരണ സംഖ്യ കൂടുവാനും ഒമിക്രോൺ വകഭേദം കാരണമാവും എന്നും ലോക ആരോഗ്യ സംഘടന യുടെ (W H O) മുന്നറിയിപ്പ്. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ്.

ദക്ഷിണാഫ്രിക്കയില്‍ 2021 നവംബര്‍ ആദ്യവാരത്തിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ആഗോള തല ത്തിൽ ഒമിക്രോണ്‍ ബാധിതരുടെ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് ഇപ്പോൾ 77 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ വിവരങ്ങൾ പ്രകാരം, ഡെൽറ്റ വക ഭേദം പടര്‍ന്നതിനേക്കാള്‍ അതിവേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണ്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദ ത്തിന് ഗുരുതര രോഗ ലക്ഷണങ്ങൾ കുറവാണ് എങ്കിലും വ്യാപന ശേഷി കൂടുതലാണ് എന്നും W H O അധികൃതര്‍ വ്യക്തമാക്കി.

> Image Credit : Reuters

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് : മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍

July 15th, 2021

logo-who-world-health-organization-ePathram
വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരി മൂന്നാം തരംഗ ത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ എന്ന് ലോക ആരോഗ്യ സംഘടന യുടെ മുന്നറിയിപ്പ്. കൊവിഡിന്റെ ഡെല്‍റ്റ വക ഭേദം ആഗോള തലത്തില്‍ വ്യാപിക്കുന്ന സാഹ ചര്യത്തിലാണ് ഡബ്ല്യു. എച്ച്. ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പു നല്‍കിയി രിക്കുന്നത്.

കൊറോണ വൈറസ് വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മൂലം തീവ്ര വ്യാപന ശേഷിയുള്ള വക ഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനോടകം 111 രാജ്യങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വക ഭേദം കണ്ടെത്തി. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറും എന്ന് യു. എന്‍. റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഡബ്ല്യു. എച്ച്. ഒ. മേധാവി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കല്‍ വളരെ ഏറെ പ്രാധാന്യം ഏറിയതാണ്. എന്നാല്‍ അതു കൊണ്ട് മാത്രം ഈ മഹാ മാരിയെ തടയാന്‍ കഴിയില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി : രോഗ ലക്ഷണ ങ്ങളില്‍ മാറ്റം

July 4th, 2021

covid-sars-cov-2-severe-acute-respiratory-syndrome-coron-virus-2-ePathram
ലണ്ടന്‍ : കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വക ഭേദം അതി തീവ്ര വ്യാപന ശേഷി ഉള്ളതും കൂടുതല്‍ അപകട കാരി ആണെന്നും ഇതു ബാധിക്കുന്നവരില്‍ മൂക്കൊലിപ്പ് ഒരു പ്രധാന രോഗ ലക്ഷണം എന്നും ലോക ആരോഗ്യ സംഘടന. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വ്വകലാ ശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാന ത്തിലാണ് ഇത്.

ആദ്യകാല കൊറോണ പോസിറ്റീവ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന രോഗ ലക്ഷണം അല്ലായിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കൊവിഡ് രോഗി കളില്‍ ഇതൊരു പ്രാഥമിക ലക്ഷണം ആയി കാണുന്നു എന്നും ബ്രിട്ടനിലെ രോഗി കളില്‍ നടത്തിയ പഠന ത്തില്‍ കണ്ടെത്തിയത്.

മണം നഷ്ടമാവുക എന്ന രോഗ ലക്ഷണം കൊവിഡ് രോഗികളില്‍ സാധാരണം ആയിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദ ത്തിന്റെ കാര്യത്തില്‍ മണം നഷ്ടപ്പെടല്‍ പ്രകടമാകുന്നില്ല.

മൂക്കൊലിപ്പ്, പനി, തലവേദന, തൊണ്ട വേദന, ചുമ എന്നിവയാണ് ഡെല്‍റ്റ വക ഭേദം ബാധിക്കുന്നവരില്‍ കാണപ്പെടുന്ന പ്രധാന രോഗ ലക്ഷണ ങ്ങള്‍ എന്നും ഗ്രിഫിത്ത് സര്‍വ്വ കലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തി. മാത്രമല്ല, ഡെല്‍റ്റ ഏറ്റവും അപകട കാരിയായ വൈറസ് വകഭേദമായി മാറുവാന്‍ സാദ്ധ്യത ഉണ്ടെന്നും ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍

April 26th, 2021

logo-pfizer-inc-ePathram
കൊവിഡ് വൈറസിന്ന് എതിരെ കണ്ടെത്തിയ വാക്സിൻ ഫലപദമായി ലോക രാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഗുളിക രൂപത്തില്‍ വൈറസിനുള്ള മരുന്നുമായി യു. എസ്. കമ്പനി ഫൈസര്‍ എത്തുന്നു.

അമേരിക്കയിലും ബെല്‍ജിയത്തിലുമുള്ള ഫൈസര്‍ ആസ്ഥാനത്ത് കൊവിഡ് ഗുളികയുടെ പരീക്ഷണം പുരോഗമിക്കുന്നു എന്ന് പ്രമുഖ മാധ്യമം ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇരുപത് വയസ്സിനും അറുപതു വയസ്സി നും ഇടയില്‍ പ്രായമുള്ള അറുപതു പേരിലാണ് ഗുളിക മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയിച്ചാല്‍ അടുത്ത വർഷം തന്നെ ഗുളിക രൂപത്തിലോ കാപ്സ്യൂൾ രൂപത്തിലോ മരുന്ന് വിപണിയില്‍ എത്തിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി

February 28th, 2021

covid-19-vaccine-ePathram
വാഷിംഗ്ടണ്‍ : ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനി സ്ട്രേ ഷന്‍ (എഫ്. ഡി. എ.) അനുമതി നല്‍കി. ഒറ്റ ഡോസിൽ തന്നെ ഫലം ചെയ്യും എന്നതിനാല്‍ അമേരിക്ക യില്‍ ഈ വാക്സിന്‍ ഉടൻ ഉപയോഗം തുടങ്ങും.

കൊവിഡ് വക ഭേദ ങ്ങള്‍ക്കും ഈ വാക്സിന്‍ ഫലപ്രദം എന്നും കണ്ടെത്തി യിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ഡോസു കള്‍ എത്തിക്കും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തില്‍ നടക്കും എന്നും അധികൃതര്‍ കരുതുന്നു.

യൂറോപ്പില്‍ വാക്സിന്‍ അടിയന്തിര ഉപയോഗത്തിനു വേണ്ടി ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി ലോകാരോഗ്യ സംഘടന യുടെ അനുമതി തേടി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍

February 9th, 2021

logo-who-world-health-organization-ePathram

ജനീവ : കൊവിഡ് രോഗത്തിന്റെ രൂക്ഷത കുറ ക്കുവാന്‍ ഓക്സ്ഫോഡ് കൊവിഡ് വാക്‌സിന്ന് കഴിയും എന്ന് ലോകാരോഗ്യ സംഘടന. ഓക്സ് ഫോഡ് – അസ്ട്ര സെനെക വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണ ങ്ങളില്‍ നിന്നുള്ള പ്രാഥമിക വിവര ങ്ങളുടെ അടിസ്ഥാനത്തി ലാണ് ലോക ആരോഗ്യ സംഘടന ഇക്കാര്യം അറിയിച്ചത്.

കടുത്ത രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നല്‍കുവാന്‍ വാക്സിന്‍ ഗുണ പ്രദം എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അണുബാധ തടയുന്നതും വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതിനും ഉള്ള അവസര ങ്ങള്‍ കുറക്കുന്നതും പകര്‍ച്ച വ്യാധിക്ക് എതിരായ പോരാട്ടം വിജയിക്കു വാന്‍ നിര്‍ണ്ണായ കമായ ഘടകങ്ങള്‍ ആണെന്നും W H O ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി

January 25th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
ലണ്ടൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈസ് കൂടുതൽ മാരകം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ അതി തീവ്ര വൈറസ് രാജ്യത്തു പടർന്നു പിടിക്കുന്ന സാഹചര്യ ത്തില്‍ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ ജൂലായ് 17 വരെ ദീര്‍ഘിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ വക ഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും അയർ ലൻഡിലും കൊവിഡ് പോസി റ്റീവ് ആവുന്നവരിൽ ഭൂരി ഭാഗം പേരിലും ഈ പുതിയ വൈറസാണ് കാണ പ്പെടുന്നത്. അമ്പതോളം രാജ്യങ്ങളി ലേക്ക് ഇതു പടർന്നിട്ടുണ്ട്. വൈറസ് ബാധിച്ച വരിൽ മരണ നിരക്ക് 30% കൂടുതലും ആയിട്ടുണ്ട് എന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി ക്കാണിച്ചു.

ഈ സാഹചര്യത്തില്‍ പബ്ബുകൾ, മാളുകള്‍, പൊതു ജനങ്ങൾ കൂടി ച്ചേരുന്ന ഇടങ്ങള്‍ എന്നിവ ജൂലായ് 17 വരെ അടച്ചിടും.

രാജ്യത്തെ ലോക്ക് ഡൗണ്‍ നിയമ ങ്ങൾ, കൊവിഡ് പ്രൊട്ടോക്കോള്‍ എന്നിവ വിപുലീകരി ച്ചിട്ടുണ്ട് എന്നും ‘ദ ടെല ഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. വൈറസ് വ്യാപനം രൂക്ഷമായ രാജ്യ ങ്ങളിൽ നിന്നും ബ്രിട്ടണില്‍ എത്തുന്ന വർക്ക് 10 ദിവസം നിരീക്ഷണം ഏർപ്പെടുത്തി.

രാജ്യത്ത് 2.3 മില്ല്യണ്‍ ആളുകള്‍ക്ക് കൊവിഡ് വാക്സി നേഷന്‍  നല്‍കി ക്കഴിഞ്ഞു എന്നും ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്നു ബ്രിട്ടണില്‍ നല്‍കി വരുന്ന ഫൈസർ, ഓക്സ്ഫഡ് വാക്സി നുകള്‍ ഫല പ്രദ മാണ് എന്നും പ്രധാന മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍
Next Page » കടുത്ത രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഓക്സ്ഫോഡ് വാക്സിന്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine