റഷ്യയില്‍ വിമാനം തകര്‍ന്നു 44 മരണം

June 21st, 2011

russian-air-crash-epathram

മോസ്‌കോ: തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു പെട്രോ സാവോഡ്‌സ്‌കിലേയ്‌ക്കു പോകുകയായിരുന്ന യാത്രാ വിമാനം തകര്‍ന്നു വീണ്‌ 44 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപെട്ട യാത്രക്കാരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. റഷ്‌ എയറിന്റെ ടി.യു. – 134 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. 43 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്‌ടായിരുന്നത്‌. വടക്കന്‍ റഷ്യയിലെ കരേലിയ മേഖലയിലുള്ള പെട്രോ സാവോഡ്‌സ്‌ക്‌ വിമാനത്താവളത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ ദേശീയ പാതയിലാണ്‌ വിമാനം തകര്‍ന്നു വീണത്‌.
ദേശീയ പാതയില്‍ വിമാനം ഇടിച്ചിറങ്ങിയ മേഖലയ്‌ക്കു മീറ്ററുകള്‍ മാത്രം അകലെയായി നിരവധി കെട്ടിടങ്ങളുമുണ്‌ടായിരുന്നു. അതേ സമയം, അപകട കാരണം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ശേഷമെ പറയാനാകുകയുള്ളുവെന്ന്‌ കരേലിയ വ്യോമ മന്ത്രാലയം വ്യക്തമാക്കി. മോസ്‌കോ ആസ്ഥാനമാക്കി സര്‍വീസ്‌ നടത്തുന്ന സ്വകാര്യ വിമാന കമ്പനിയാണ്‌ റഷ്‌ എയര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ വെള്ളപ്പൊക്കം 100 പേര്‍ മരിച്ചു

June 13th, 2011

china-flood-epathram

ബീജിംഗ്: ചൈനയുടെ തെക്കന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എണ്‍പതോളം പേരെ കാണാതായി. ഹുനാന്‍, ഹുബെ, എന്നീ പ്രവിശ്യകളിലാണ് വെള്ളപൊക്കത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌. ഇതുവരെ 128000 പേരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി പാര്‍പ്പിച്ചിട്ടുന്ണ്ടെന്നു അധികൃതര്‍ അറിയിച്ചു. 15 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കപെടുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നു ചൈനയില്‍ നിന്നുള്ള പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെള്ളരിയില്‍ നിന്നും അണുബാധ : മരണം 17

June 2nd, 2011

e-coli-cucumber-epathram

ബെര്‍ലിന്‍ : മാരകമായ ഇ-കോളി ബാക്ടീരിയ ബാധ മൂലം ജര്‍മ്മനിയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. അവസാനമായി 84 കാരിയായ ഒരു സ്ത്രീയാണ് അണുബാധയെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകള്‍ മൂലം മരണമടഞ്ഞത്. സ്പെയിനില്‍ നിന്നും വന്ന വെള്ളരിയ്ക്ക വഴിയാണ് രോഗം ജര്‍മ്മനിയില്‍ എത്തിയത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പരിശോധിച്ച സാമ്പിളുകളില്‍ വെറും മൂന്ന് വെള്ളരികളില്‍ മാത്രമേ ആണ് ബാധ കണ്ടെത്തിയുള്ളൂ. ഇവ തന്നെ ഒരു പകര്‍ച്ച വ്യാധി ഉണ്ടാക്കാന്‍ തക്ക ശേഷി ഉള്ളതും ആയിരുന്നില്ല എന്നത് ശാസ്ത്രജ്ഞരെ കുഴക്കി.

നൂറു കണക്കിന് വ്യത്യസ്ത തരാം ഇ-കോളി ബാക്ടീരിയകള്‍ അന്തരീക്ഷത്തില്‍ ഉണ്ട്. മനുഷ്യ ശരീരത്തിലും ഇവ സ്വാഭാവികമായി ഉണ്ടാവും. എന്നാല്‍ ഇതില്‍ ഒരു ചെറിയ ശതമാനം മാത്രമേ അപകടകാരികള്‍ ആവുന്നുള്ളൂ. തെറ്റായ വള പ്രയോഗം മൂലം ഈ ബാക്ടീരിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ കടന്നു കൂടിയിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.

വ്യക്തമായ രൂപം ലഭിക്കാത്ത സാഹചര്യത്തില്‍ വെള്ളരിക്ക, തക്കാളി മറ്റു പച്ചിലകള്‍ എന്നിവ വേവിക്കാതെ കഴിക്കുന്നത് ഒഴിവാക്കാനാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ ചുഴലിക്കാറ്റ് : 116 മരണം

May 24th, 2011

joplin-missouri-tornado-epathram

വാഷിംഗ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിസോറിയിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. രാത്രിയാണ് സംഭവമുണ്ടായത്. അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച  ഉണ്ടായത്. ജോപ്‌ലിന്‍ പട്ടണത്തിന്റെ ഗണ്യമായ ഭാഗം കൊടുങ്കാറ്റില്‍ തകര്‍ന്നു.

സ്കൂളുകളും കടകളും ആശുപത്രികളും വീടുകളും തകര്‍ന്നു. വൈദ്യുതി ലൈനുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകര്‍ന്നു. മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. വാഹനങ്ങള്‍ റോഡുകളില്‍ ചിതറിക്കിടക്കുകയാണ്. ഗവര്‍ണര്‍ ജേ നിക്‌സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും ചുഴലിക്കൊടുങ്കാറ്റ്‌ ഉണ്ടാകാനിടയുണ്ടെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 27th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു  ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക്‌ കളങ്കമാകുന്നു

April 27th, 2011

stockholm-convention-epathram

ജെനീവ: ആയിരക്കണക്കിന് കേരള ജനതയ്ക്ക് തീരാ ദുരിതങ്ങള്‍ സമ്മാനിച്ച എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് സ്റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍ സാക്ഷിയായി. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന ഈ വിഷത്തെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ ഈ മാരക  കീടനാശിനിയെ പിന്താങ്ങുന്നതിലൂടെ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടു. അര്‍ജന്റീന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയവയും ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളും നിരോധനത്തെ അനുകൂലിക്കുകയാണ്. ചൈനയും നിരോധനത്തെ എതിര്‍ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം അവര്‍ കാലുമാറി. ഇത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. മൊത്തം 173 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ പ്രശ്നം പരിഹരിച്ചാല്‍ അതിലും ഇന്ത്യ പരാജയപ്പെടും. കാരണം വിരലില്‍ എണ്ണാവുന്നവ രാജ്യങ്ങള്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നുള്ളൂ. വെള്ളിയാഴ്‌ച ആയിരിക്കും വോട്ടെടുപ്പ് എന്ന് പറയപ്പെടുന്നു.

എന്‍ഡോസള്‍ഫാന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ തെളിവുകള്‍ ഇല്ലെന്നാണ്  ഇന്ത്യയുടെ വാദം. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു ഇന്ത്യ പറയുന്നു‌. എന്‍ഡോസള്‍ഫാന്‌ പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗ രീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുക പ്രായോഗികമല്ല  എന്നാണ് ‌ മറ്റൊരു വാദം. എന്നാല്‍ ഇന്ത്യ അടക്കമുള്ള പല ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയുടെ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചു വച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഈ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്ന് അന്താരാഷ്‌ട്ര നിരീക്ഷകര്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമ ആണവ ഭീഷണി ചെര്‍ണോബില്‍ ദുരന്തത്തിന് സമമായി

April 12th, 2011

japan-fukushima-nuclear-plant-explosion-epathram

ടോക്യോ : ഫുക്കുഷിമ ആണവ നിലയത്തിലെ പൊട്ടിത്തെറി മൂലം ഉണ്ടായ ആണവ അപകടത്തിന്റെ അപകട നിലവാരം 1986ലെ ചെര്‍ണോബില്‍ ദുരന്തത്തിനോളം എത്തിയതായി ജപ്പാന്‍ ആണവ സുരക്ഷാ വകുപ്പ്‌ അറിയിച്ചു. ഇന്ന് രാവിലെ ദേശീയ ടെലിവിഷന്‍ ചാനലിലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന 5ല്‍ നിന്നും 7ലേക്ക് അപകടത്തിന്റെ തോത് ഉയര്‍ത്തിയതായി പ്രഖ്യാപനം ഉണ്ടായത്‌. ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ആണവ വികിരണ അളവിന്റെ പത്തു ശതമാനം വരും ഇതു വരെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും വമിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുകുഷിമ മണ്ണില്‍ പ്ലൂട്ടോണിയം കണ്ടെത്തി

March 29th, 2011

plutonium in fukushima-epathram

ടോക്യോ: ആണവ വികിരണ ഭീതി ശക്തമായ ഫുകുഷിമയിലെ മണ്ണില്‍  പ്ലൂട്ടോണിയത്തിന്റെ അളവ് വളെരെ കൂടിയതായി കണ്ടെത്തി. പ്ലൂട്ടോണിയം ഐസോടോപ്പുകള്‍ ആയ 238, 239, 240 എന്നിവയാണ് കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ദൂരത്തേക്ക് മനുഷ്യരെ ഒഴിപ്പിക്കുവാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറുന്നു. ആണവ റിയാക്ടറുകളില്‍ നിന്നും അവശിഷ്ടമായി വരുന്ന പ്ലൂട്ടോണിയം ഭൂമിയില്‍ കാണപ്പെടുന്ന ഏറ്റവും മാരകമായ വസ്തുക്കളില്‍ ഒന്നാണ്. ഇത് അണുബോംബ് നിര്‍മാണത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഫുകുഷിമയിലെ 6 ആണവ റിയാക്ടറുകളില്‍ മൂന്നാമത്തേതില്‍ മാത്രമേ ആണവ ഇന്ധന ചേരുവയില്‍ പ്ലൂട്ടോണിയം ഉപയോഗിക്കുന്നുള്ളൂ. ഈ റിയാക്ടര്‍ കോറിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാവാം പ്ലൂട്ടോണിയം മണ്ണിലേക്ക് ഇറങ്ങിയത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സാധാരണ ഗതിയില്‍ സാന്ദ്രത വളരെ അധികം ഉള്ള ഒരു മൂലകമാണ് ഇത്. റിയാക്ടരിലെ ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ആവാം ഇത് ഉരുകി വന്നത്.  എന്നാല്‍ പ്ലൂട്ടോണിയം അളവുകള്‍ ആശങ്കാജനകം അല്ല എന്ന് ജപ്പാന്‍ ആണവ സുരക്ഷ ഏജന്‍സി അവകാശപ്പെട്ടു. റിയാക്ടര്‍നു സംഭവിച്ച ഭീമമായ തകരാറുകളെയാണ് ഇവ സൂചിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഭീതികരമായ മറ്റൊരു സത്യം ഈ ഐസോടോപ്പുകളുടെ അര്‍ദ്ധായുസ്സ് ആണ്.  ആയിരക്കണക്കിന് വര്ഷം വേണം ഇവയില്‍ ചിലതിനു ഉണ്ടായിരിക്കുന്ന അളവിന്റെ പകുതി ആകുവാന്‍.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജപ്പാനില്‍ നിന്നുമുള്ള ഭക്ഷണ ഇറക്കുമതി അമേരിക്ക നിരോധിച്ചു

March 24th, 2011

japanese-exports-epathram

ടോക്യോ : ആണവ വികിരണ ഭീഷണിയെ തുടര്‍ന്ന് ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമേരിക്ക നിരോധിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ ജപ്പാനിലെ ആണവ ദുരന്തത്തെ കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന അവസരത്തില്‍ മറ്റു രാജ്യങ്ങളും ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനിലെ ഖനിയില്‍ സ്ഫോടനം 52 പേര്‍ മരിച്ചു

March 21st, 2011

pakistan mine accident-epathram

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇതില്‍ 27 പേരുടെ ശരീരം മാത്രമേ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള മൃതദേഹങ്ങള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങി കിടക്കുകയാണ്.  ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.  പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ സൊറാംഗി മേഖലയിലെ ഖനിയിലാണ്‌ അപകടം നടന്നത്‌. മിഥേന്‍ വാതകം കുമിഞ്ഞു കൂടി സ്‌ഫോടനം ഉണ്ടായതാണ് അപകട കാരണം.  12 തൊഴിലാളികളെ ഞായറാഴ്ച രക്ഷപ്പെടുത്തുകയുണ്ടായി. പുറത്തെടുക്കുമ്പോള്‍ ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നു. 2 ദിവസമായി വായു സഞ്ചാരം ഇല്ലാത്ത ഖനിയില്‍ കഴിഞ്ഞ ബാക്കി തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതിലേറെ തൊഴിലാളികള്‍ ഖനിയിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതാണ് സൊറോങിലെ ഈ സ്‌ഫോടനമുണ്ടായ ഖനി. ഉയര്‍ന്ന അപകട സാധ്യതയും മോശപ്പെട്ട സുരക്ഷാ സംവിധാനങ്ങളും മിഥേന്‍ വാതകം കാരണം ഈ ഖനി അടച്ചു പൂട്ടുവാന്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഉണ്ടായിരുന്നെങ്ങിലും ഇവ ചെവി ക്കൊള്ളാതെയാണ്  ഖനി നടത്തിപ്പ് കമ്പനിയായ പാക്കിസ്ഥാന്‍ ധാതു വികസന കോര്‍പറേഷന്‍ ഈ ഖനി പ്രവര്‍ത്തിപ്പിച്ചിരുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1491011»|

« Previous Page« Previous « ഗദ്ദാഫിയുടെ വാസ സ്ഥലത്തിന് നേരെ ആക്രമണം
Next »Next Page » ഗദ്ദാഫി ജനങ്ങളെ അഭിസംബോധന ചെയ്തു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine