സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജന ങ്ങൾക്ക് അവകാശമുണ്ട് എന്ന് ഐക്യരാഷ്ട്ര സഭ

December 5th, 2020

united-nations-ePathram വാഷിംഗ്ടണ്‍ : സമാധാന പര മായി പ്രതി ഷേധി ക്കുവാന്‍  ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ യുടെ പരാമര്‍ശം. ഇന്ത്യയിലെ കര്‍ഷക സമര ത്തിന്റെ പശ്ചാത്തല ത്തില്‍ പ്രതികരി ക്കുക യായിരുന്നു യു. എന്‍. അധികൃതര്‍. കർഷക രുടെ സമരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യ താക്കീതു നല്‍കിയിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യ ങ്ങളു മായി ബന്ധപ്പെട്ട വിഷയ ത്തിൽ വിദേശ നേതാക്കൾ അഭിപ്രായം പറയേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടി പ്പിച്ച കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ യുടെ പരാമർശ ത്തിൽ പ്രതിഷേധം രേഖപ്പെടു ത്തുന്ന തിനായി കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തു കയും ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഗുരുതര മായി ബാധിക്കും എന്നും മുന്നറി യിപ്പും നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസി ന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക്, സമാധാന പരമായി പ്രതിഷേധി ക്കുവാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് കർഷക സമരത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ്-19 : കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി ലോക ആരോഗ്യ സംഘടന

April 22nd, 2020

logo-who-world-health-organization-ePathram
ജനീവ : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൂടുതൽ ഭീകരത ലോകം അഭി മുഖീകരി ക്കുവാന്‍ പോകുന്നു എന്നുള്ള മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.

ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാം. ഇത് ഒരു വൈറസ് ആണെന്നുള്ളത് ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ആരോഗ്യ – സുരക്ഷാ സംവിധാന ങ്ങള്‍ വളരെ കുറവായ ആഫ്രിക്ക ആയിരിക്കും കൊവിഡ്-19 ന്റെ അടുത്ത പ്രഭവ കേന്ദ്രം എന്നും ലോക്ക് ഡൗൺ കൊണ്ട് മാത്രം കൊറോണയെ നേരിടാൻ കഴിയില്ല എന്നും മുന്നേറിയിപ്പ് നൽകി.

കൊറോണ വൈറസ് വ്യാപന വുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോ പണങ്ങള്‍  W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രി യേസസ് തള്ളി കളഞ്ഞു. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ അമേരിക്കക്കു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി യിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ്-19 വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോക ആരോഗ്യ സംഘടന യുടെ പ്രവര്‍ത്തന ങ്ങളില്‍ വീഴ്ച ഉണ്ടായി നടപടികള്‍ ഫലപ്രദമായിരുന്നില്ല എന്നും കൊറോണ യെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ല എന്നും ആരൊപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ്, സംഘടന ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കു കയും ചെയ്തിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് 19 : കൊറോണ വൈറസിന് പുതിയ പേര്

February 12th, 2020

corona-virus-renamed-to-covid-19-by- world-health-organization-ePathram
കൊറോണ വൈറസിന് പുതിയ പേര്. ‘കൊവിഡ് 19’ (covid 19) എന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച പുതിയ പേര്. കൊറോണ വൈറസ് ഡിസീസ് (corona virus disease) എന്നതിന്റെ ചുരുക്ക രൂപ മാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരു കള്‍ ഉള്ളതിനാല്‍ ആശയ ക്കുഴപ്പം മാറ്റുവാന്‍ കൂടി യാണ് പുതിയ പേര്‍ നല്‍കിയത്.

കൊറോണ ചികിത്സക്കുള്ള വാക്‌സിന്‍ 18 മാസ ങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കും എന്നും ലോകാരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐക്യരാഷ്ട്ര സഭ സാമ്പത്തിക പ്രതി സന്ധി യില്‍ : അന്റോണിയോ ഗുട്ടെറസ്

October 8th, 2019

united-nations-ePathram ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭ സാമ്പ ത്തിക പ്രതി സന്ധിയില്‍ ആണെന്നും 230 മില്ല്യണ്‍ ഡോളര്‍ കുറവ് എന്നും യു. എന്‍.  സെക്രട്ടറി ജനറല്‍ അന്റോ ണിയോ ഗുട്ടെറസ്. ഒക്ടോബര്‍ തീരുന്ന തോടെ ഐക്യ രാഷ്ട്ര സഭ യുടെ കൈവശമുള്ള പണം തീരും എന്നും ഗുട്ടെറസ്. യു. എന്‍. സെക്ര ട്ടേറിയേറ്റിലെ 37000 ഓളം ജീവനക്കാര്‍ ക്കായി അയച്ച കത്തില്‍ കുറിച്ചതാണ് ഇക്കാര്യം.

എന്നാല്‍ ജീവന ക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം ലഭി ക്കുന്നു എന്ന് ഉറപ്പാക്കാന്‍ ആവശ്യ മായ നടപടികള്‍ സ്വീകരിക്കണം എന്നും ഗുട്ടെറസ് കത്തില്‍ ആവശ്യപ്പെട്ടു.

2019 ലെ ബജറ്റിന്റെ 70 ശത മാനം മാത്രമാണ് യു. എൻ. അംഗ രാജ്യങ്ങൾ നല്‍കി യിട്ടു ള്ളത്. ബജറ്റിലേക്ക് വക യിരുത്തു മ്പോള്‍ 230 മില്ല്യൺ ഡോളറി ന്റെ കുറവ് ഈ സെപ്റ്റം ബര്‍ മാസം യു. എൻ. നേരിട്ടത്.

സാമ്പത്തിക പ്രതിസന്ധി മറി കട ക്കാന്‍ കരുതല്‍ ധന ശേഖരം ഉപ യോഗി ക്കേണ്ടി വരും എന്നും ഗുട്ടെറസ് പറയുന്നു. മാത്രമല്ല ചെലവു ചുരുക്കു ന്നതി ന്റെ ഭാഗ മായി സമ്മേളന ങ്ങളും കൂടി ക്കാഴ്ചകളും ഔദ്യോഗിക യാത്ര കളും കുറക്കു വാനും തീരുമാനി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെ​നി​സ്വേ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ : യു.​ എ​സ്.​ പ്ര​മേ​യം യു.​ എ​ൻ. ര​ക്ഷാ​ സ​മി​തി​യി​ൽ

February 11th, 2019

united-nations-ePathram വാഷിംഗ്ടണ്‍ : വെനിസ്വേല യിൽ പ്രസിഡണ്ട് തെര ഞ്ഞെ ടു പ്പ് നടത്തണം എന്ന് ആവശ്യ പ്പെട്ട് യു. എൻ. രക്ഷാ സമിതി യിൽ അമേരിക്ക പ്രമേയം അവ തരി പ്പിച്ചു. വെനിസ്വേല യിൽ രാഷ്ട്രീയ പ്രതി സന്ധി രൂക്ഷ മായ തിനാല്‍ അന്താ രാഷ്ട്ര നിരീക്ഷ കരുടെ മേൽ നോട്ട ത്തിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നട ത്തണം എന്ന നിർദ്ദേശം ആണ് മുന്നോട്ടു വെച്ചത്.

യു. എൻ. സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടെ റസ് മുൻ കൈ എടു ക്കണം എന്നും ആവശ്യപ്പെട്ടു.

വെനിസ്വേല യുടെ ആഭ്യന്തര കാര്യ ങ്ങളിൽ യു. എസ്. ഇട പെടു ന്നതിന്ന് എതിരെ റഷ്യ പ്രമേയം അവ തരി പ്പിച്ചതിനു മറുപടി ആയി ട്ടാണ് യു. എസ്. പ്രമേയം യു. എൻ. രക്ഷാ സമിതി യിൽ വെച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളത്തിലെ പ്രളയം : കാലാവസ്ഥാ വ്യതി യാന ത്തിന്റെ ഫലം : യു. എൻ. സെക്രട്ടറി ജനറൽ

September 12th, 2018

united-nations-ePathram യുനൈറ്റഡ് നേഷൻസ് : കേരള ത്തിലെ പ്രളയം അടക്കം ലോക ത്തി ന്റെ വിവിധ ഭാഗ ങ്ങളില്‍ ഉണ്ടാ വുന്ന കാട്ടുതീ, ഉഷ്ണ ക്കാറ്റ്, വെള്ള പ്പൊക്കം തുട ങ്ങിയ പ്രകൃതി ദുരന്ത ങ്ങൾക്ക് പ്രധാന കാരണം കാലാ വസ്ഥാ വ്യതി യാനം എന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോ ണിയോ ഗുട്ടെറസ്.

നിർണ്ണായകമായ സമയമാണിത്. ലോകം നില നിൽപ് ഭീഷണി നേരിടുക യാണ്. കലാവസ്ഥാ വ്യതി യാനം വേഗ ത്തിലാണ് സഞ്ചരി ക്കുന്നത് എന്നും ഗുട്ടെറസ് ചൂണ്ടി ക്കാണിച്ചു.

ലോകം നേരിടുന്ന പ്രധാന പ്രശ്ന ങ്ങളിൽ ഒന്നാണ് കാലാ വസ്ഥാ വ്യതി യാനം. തിരിച്ചു വരാന്‍ കഴിയാത്ത ദുരന്ത ങ്ങളി ലേക്കാണ് ലോകത്തെ ഇതു കൊണ്ടു പോകു ന്നത്. ഇതിനെ നേരിടു വാന്‍ ലോക രാജ്യങ്ങൾ ഒറ്റ ക്കെട്ടായി രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും അന്റോ ണിയോ ഗുട്ടെറസ് വ്യക്തമാക്കി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായി

April 9th, 2017

malala-yousufzai-epathram

ജനീവ : ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയെ തെരെഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവല്‍ക്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തോടെ യുഎന്‍ ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

November 2nd, 2014

climate-change-epathram

നൈറോബി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങൾ ആരോഗ്യ രംഗത്തേയും ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അടുത്ത കാലത്തായി കണ്ടു വരുന്ന മലേറിയ, ചികുൻ ഗുനിയ തുടങ്ങി ഇബോള വരെയുള്ള പകർച്ച വ്യാധികൾ അതിവേഗം പടർന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇത് ആഫ്രിക്ക പോലുള്ള ഭൂഖണ്ഡത്തിൽ കൊതുകുകൾ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ കാരണമാവുന്നു. താപനിലയിൽ വർദ്ധനവ് ഉണ്ടാവുന്നതോടെ രോഗങ്ങൾ പടരുന്നു. പ്രാദേശികമായി മുൻപ് കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇത്തരത്തിൽ പുതിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് പ്രാദേശികമായ ആരോഗ്യ രംഗത്തെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു.പി. പീഡനം ഭീകരം എന്ന് ഐക്യ രാഷ്ട്ര സഭ

May 31st, 2014

up-caste-rape-killing-epathram

ഐക്യ രാഷ്ട്ര സഭ: ഉത്തർ പ്രദേശിൽ രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തിൽ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ സംഭവം “ഭീകരം” ആണെന്ന് പറഞ്ഞ അദ്ദേഹം എല്ലാ പൌരന്മാരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനുണ്ട് എന്ന് പറഞ്ഞു.

ഇന്ത്യയിലും പാക്കിസ്ഥാനിലും ഒക്കെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലേക്ക് വിരൽ ചൂണ്ടിയ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വക്താവാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.

ജാതി സ്പർദ്ധയാണ് ഈ സംഭവത്തിന് പിന്നിൽ എന്ന് അറിയിച്ചപ്പോൾ, എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും സ്ത്രീ വിരുദ്ധമായി നിലകൊള്ളുന്നത് പലപ്പോഴും കാണപ്പെടുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ശക്തമായി തന്നെ അപലപിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ ദിവസം സ്ത്രീകളാൽ തഴയപ്പെടുന്നു എന്ന കാരണത്താൽ അമേരിക്കയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചു കൊന്ന സംഭവവും, തനിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു എന്ന കാരണത്തിന് പാക്കിസ്ഥാനിൽ കല്ലെറിഞ്ഞ് കൊല്ലപ്പെട്ട ഗർഭിണിയായ യുവതിയുടെ സംഭവവും സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണത്തിന്റെ സൂചകങ്ങളാണ്.

ഇത്തരം പ്രവണതകൾക്ക് എതിരായി സ്ത്രീകളുടെ സംരക്ഷണത്തിനായി പുരുഷന്മാരെ അണിനിരത്തി ബാൻ കി മൂൺ തന്നെ ഒരു കാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക ജനസംഖ്യാ ദിനം

July 11th, 2012

population-india-epathram

ഇന്ന് ലോക ജനസംഖ്യ 7 ബില്യൺ കവിഞ്ഞു. അൻപത് വർഷം മുൻപത്തെ കണക്കിനേക്കാൾ രണ്ടര ഇരട്ടിയാണ് ഇത്. ഭൂമിയിൽ ലഭ്യമായ വിഭവങ്ങൾ കുറഞ്ഞു കൊണ്ടിരിക്കെ ഈ വളർച്ച ഭീതിദമാണ്. കോടിക്കണക്കിന് ആളുകൾ ദാരിദ്ര്യം, പട്ടിണി, പോഷകാഹാര കുറവ്, രോഗങ്ങൾ, മതിയായ ചികിൽസാ സൌകര്യങ്ങളുടെ അഭാവം, നിരക്ഷരത, യുദ്ധം എന്നിങ്ങനെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ അനീതികൾ ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നു. ജനസംഖ്യാ പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനായാണ് 1989ൽ ഐക്യരാഷ്ട്ര സഭയുടെ വികസന പദ്ധതി ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചത്. 1987 ജൂലൈ 11ന് ലോക ജനസംഖ്യ 5 ബില്യൺ കവിഞ്ഞതാണ് ഈ ദിനത്തിന് പ്രചോദനമായത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « ഷാവേസിന്റെ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറി
Next Page » പെൺ വാണിഭം : പ്രതിക്ക് 170 വർഷം തടവ് »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine