മരണഭീതി; ഇറാഖിലെ ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്യുന്നു

August 10th, 2014

iraq-war-epathram

ക്വാറഖോഷ്: ഇറാഖിലെ വിമതരുടെ കൈകളില്‍ അകപ്പെട്ടാല്‍ തങ്ങളെ കൊല്ലുകയോ മതം മാറ്റുകയോ ചെയ്യുമെന്ന ഭീതിയില്‍ കൃസ്ത്യാനികള്‍ ഉള്‍പ്പെടെ ഉള്ള ഇറാഖിലെ ന്യൂനപക്ഷ മതത്തില്‍ പെട്ടവര്‍ സ്വന്തം നാടുപേക്ഷിച്ച് പലായനം ചെയ്യുന്നു. കടുത്ത മത മൌലികവാദികളായ ഐസിസ് അന്യ മത വിഭാഗങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. അവര്‍ പിടിച്ചെടുക്കുന്ന നഗരങ്ങളില്‍ കര്‍ശനമായ മത നിയമങ്ങളാണ് നടപ്പാക്കുന്നത്. പലയിടങ്ങളിലും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇറാ‍ഖിലെ ഏറ്റവും വലിയ ക്രിസ്തീയ നഗരമെന്ന് അറിയപ്പെടുന്ന ക്വാറഖോഷ് കൂടാതെ റ്റിങ്കായിഫ്, അല്‍ കെയ്‌വയര്‍ എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിനു പേരാണ് പലായനം ചെയ്യുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പല ഗ്രാമങ്ങളും ശൂന്യമാണ്. സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയുള്ള പലായനത്തില്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇറാഖിലെ ന്യൂനപക്ഷങ്ങള്‍.

ഗ്രാമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ഥം ഓടിപ്പോകുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ നടപടി കൈകൊള്ളമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രയേൽ വീണ്ടും ആക്രമിക്കുന്നു

July 28th, 2014

israel-airstrike-epathram

ഗാസ: പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന വെടി നിർത്തൽ അവസാനിച്ചതോടെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം പുനരാരംബിച്ചു. തങ്ങളുടെ നേരെ ഒരു റോക്കറ്റ് വന്നതിനെ തുടർന്നാണ് ഇസ്രയേൽ പോർ വിമാനങ്ങൾ ഗാസയിൽ മൂന്നിടത്ത് വ്യോമാക്രമണം നടത്തിയത് എന്നാണ് സൂചന. ഇന്ന് രാവിലെയാണ് ഇസ്രയേലിന്റെ തെക്കൻ ഭാഗത്ത് ഒരു റോക്കറ്റ് വന്നു പതിച്ചത്. റോക്കറ്റ് ആക്രമണത്തിൽ ആളപായം ഉണ്ടായില്ല. ഇതിനെ തുടർന്ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ മദ്ധ്യ ഗാസയിലെ ഒരു റോക്കറ്റ് നിർമ്മാണ ശാല നശിപ്പിക്കുകയും രണ്ട് റോക്കറ്റ് വിക്ഷേപിണികൾ തകർക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയിൽ വെടിനിർത്തൽ

July 26th, 2014

gaza-ceasefire-epathram

ഗാസ: ഐക്യ രാഷ്ട്ര സഭയുടെ അഭ്യർത്ഥന മാനിച്ച് പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ നടപ്പിലാക്കാം എന്ന് ഗാസാ മുനമ്പിൽ ഇസ്രയേൽ പലസ്തീൻ സായുധ സംഘങ്ങൾ സമ്മതിച്ചു. ഒരു ദീർഘ കാല വെടി നിർത്തലിനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ പ്രാദേശിക സമയം 8 മണി മുതൽ തങ്ങൾ വെടി നിർത്തും എന്ന് ഇസ്രയേൽ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഭീകരർ ഉപയോഗിച്ചു വരുന്ന തുരങ്കങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ഇസ്ലാമിക സംഘമായ ഹമാസിന്റെ വക്താവും തങ്ങൾ വെടി നിർത്തൽ മാനിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പത്തൊൻപത് ദിവസമായി തുടർന്നു വരുന്ന യുദ്ധം നിർത്താനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിലായി തുടർന്നു വരുന്നതിനിടയിലാണ് ഈ തീരുമാനം.

സാധാരണ ജനങ്ങൾ അടക്കം 865 പേർ തങ്ങളുടെ ഭാഗത്ത് കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ പറയുന്നത്. 35ഓളം ഇസ്രയേൽ ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ ആകെ മരണ സംഖ്യ അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മരണം നൂറ്റമ്പത് കവിഞ്ഞു

July 13th, 2014

israel-air-strike-gaza-epathram

ഗാസ: വെടി നിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ട സൌകര്യം പ്രദേശത്തെ ആശുപത്രികളില്‍ ഇല്ല. കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ്.

വെടി നിര്‍ത്തലിനുള്ള രക്ഷാ സമിതിയുടെ ആഹ്വാനത്തെ ഇരുപക്ഷവും തള്ളിയത് കനത്ത ആള്‍‌ നാശത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. ഇതിനിടയില്‍ അതിര്‍ത്തിയില്‍ കര യുദ്ധത്തിനായി ഇസ്രയേല്‍ സൈനിക വിന്യാസം ആരംഭിച്ചു. നിരവധി ടാങ്കുകള്‍ ഈ പ്രദേശത്ത് എത്തിക്കൊണ്ടിരിക്കുന്നു. നൂറു കണക്കിനു മിസൈലുകളും റോക്കറ്റുകളുമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ടെല്‍‌ അവീവിനു നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. ജറുസലേമിനു നേരെ അവര്‍ തൊടുത്ത റോക്കറ്റ് ലക്ഷ്യം കണ്ടില്ല. ടെല്‍‌ അവീവിനു നേരെ നടത്തിയ വ്യോമാക്രമണത്തെ ഇസ്രായേല്‍ റോക്കറ്റ് വേധ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖിനു മുകളിൽ അമേരിക്കൻ പോർ വിമാനങ്ങൾ വീണ്ടും

June 28th, 2014

iraq-body-count-epathram

ബാഗ്ദാദ്: ഇറാഖിന് മുകളിൽ അമേരിക്ക വീണ്ടും പോർ വിമാനങ്ങൾ പറപ്പിച്ചു തുടങ്ങി. ആക്രമണമല്ല വിമാനങ്ങളുടെ ലക്ഷ്യം എന്ന് അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ഇറാഖിലുള്ള അമേരിക്കൻ സൈനികരുടെ സുരക്ഷയ്ക്കും തന്ത്ര പ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് വിമാനങ്ങൾ വിന്യസിക്കുന്നത് എന്ന് പെന്റഗൺ വക്താവ് അറിയിച്ചു. ഇറാഖ് സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. പൈലറ്റുള്ള വിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും പറപ്പിക്കുന്നുണ്ട്. ഇതിൽ ചിലതെല്ലാം സായുധ വിമാനങ്ങളാണ് എന്നും പെന്റഗൺ വെളിപ്പെടുത്തി.

അമേരിക്ക ഇറാഖിൽ നിന്നും സൈനികരെ പിൻവലിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. ഇനിയും യുദ്ധത്തിനായി സൈനികരെ ഇറാഖിലേക്ക് അയക്കില്ല എന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചില വിദഗ്ദ്ധ സൈനിക ഉപദേഷ്ടാക്കളെ അമേരിക്ക ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്ക്ക് കൂടെയാണ് ഇപ്പോൾ വിമാനങ്ങൾ പറപ്പിക്കുന്നത്. പ്രതിദിനം 30 – 35 പോർ വിമാനങ്ങളാണ് ഇപ്പോൾ ഇറാഖിന്റെ ആകാശത്തിലൂടെ പറക്കുന്നത്.

ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം 2011 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചപ്പോൾ 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരെ കുറിച്ച് വിവരമില്ലെന്ന് ഇറാഖ്

June 24th, 2014

missing-indians-iraq-epathram

ന്യൂഡൽഹി: കാണാതായ ഇന്ത്യാക്കാരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് ഇറാഖ് വ്യക്തമാക്കി. ഇറാഖിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തെ കുറിച്ച് ഇന്ത്യൻ സർക്കാർ കാണാതായവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇറാഖ് അംബാസഡർ അഹമ്മദ് തഹ്സീന്റെ ഈ വെളിപ്പെടുത്തൽ.

കാണാതയ 39 ഇന്ത്യാക്കാർ ഭീകരരുടെ പിടിയിലാണോ എന്നതിനെ സംബന്ധിച്ച് തന്റെ സർക്കാരിന്റെ പക്കൽ വ്യക്തമായ വിവരങ്ങൾ ഇല്ല എന്നാണ് അംബാസഡർ പറയുന്നത്. ഇവർ ജീവനോടെയുണ്ട് എന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. എന്നാൽ ഇവർ എവിടെയാണ് എന്നത് വ്യക്തമല്ല.

കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 39 ഇന്ത്യൻ തൊഴിലാളികൾ ഇപ്പോൾ ഇറാഖിൽ ഇന്ത്യയിലേക്ക് വരാൻ ആവാതെ കുടുങ്ങി കിടക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖിലെ കശാപ്പിന്റെ ചിത്രങ്ങൾ പുറത്ത്

June 16th, 2014

iraq-militants-attack-epathram

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്ന ഇറാഖ് പട്ടണങ്ങളിൽ നിന്നും കീഴ്പ്പെടുത്തിയ സൈനികരെ കശാപ്പ് ചെയ്യുന്ന ചിത്രങ്ങൾ ഭീകരർ പുറത്ത് വിട്ടു. ഭീകരരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ മുഖം മൂടി അണിഞ്ഞ ഭീകരർ സൈനികരെ ട്രക്കുകളിൽ കയറ്റി കൊണ്ടു പോവുന്നതും പിന്നീട് ഇവരെ കൈ പുറകിൽ കെട്ടി തറയിലെ കുഴികളിൽ കമഴ്ത്തി കിടത്തുന്നതും കാണിക്കുന്നു. പിന്നീടുള്ള ചിത്രങ്ങൾ രക്തത്തിൽ കുളിച്ച മൃതശരീരങ്ങളുടേതാണ്. 170ഓളം സൈനികർ ഇങ്ങനെ കശാപ്പ് ചെയ്യപ്പെട്ടതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഇതിനിടെ, ഭീകരർ പിടിച്ചടക്കിയ ഓരോ ഇഞ്ചു ഭൂമിയും തങ്ങൾ തിരിച്ചു പിടിക്കും എന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോകോ ഹറത്തിനെതിരെ സമ്പൂർണ്ണ യുദ്ധം

June 7th, 2014

boko-haram-epathram

അബുജ: 220 സ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി കുപ്രസിദ്ധി നേടിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോകോ ഹറത്തിനെതിരെ ആഫ്രിക്കൻ രാഷ്ട്ര തലവൻമാർ സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിച്ചു. നൈജീരിയ, ബെനിൻ, കാമറൂൺ, നൈജർ, ചാഡ് എന്നീ രാഷ്ട്രങ്ങളാണ് പ്രാദേശിക അൽ ഖൈദയായി അറിയപ്പെടുന്ന ഈ തീവ്രവാദി സംഘത്തിനെതിരെ ഒത്തു ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനമായത്.

കഴിഞ്ഞ മാസം നൈജീരിയയിലെ ഒരു സ്ക്കൂളിൽ നിന്നും 223 പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയിരുന്നു.

ബോകോ ഹറം സംഘത്തിന്റെ ഭീകര പ്രവർത്തനം മൂലം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 12,000 ത്തിലേറെ പേരാണ് ഇതു വരെ കൊല്ലപ്പെട്ടിട്ടുള്ളത് എന്നാണ് കണക്ക്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റഷ്യ മൂന്നാം ലോക മഹായുദ്ധം കാംക്ഷിക്കുന്നു: ഉക്രെയിൻ

May 25th, 2014

ukraine-putin-conflict-epathram

കിയെവ്: ഉക്രെയിനിൽ രാഷ്ട്രീയമായും സൈനികമായും ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുക വഴി മൂന്നാം ലോക മഹായുദ്ധമാണ് റഷ്യ കാംക്ഷിക്കുന്നത് എന്ന് ഉക്രെയിൻ പ്രധാനമന്ത്രി അർസെനി യാറ്റ്സെന്യൂൿ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നും ലോകം ഇനിയും മോചിതമായിട്ടില്ല. അതിന് മുൻപേ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുവാനാണ് റഷ്യ പദ്ധതിയിടുന്നത്. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നിലപാടാണ് റഷ്യയുടേത്. ഇത്തരമൊരു സൈനിക നീക്കം യൂറോപ്പിൽ ആകമാനം സൈനിക സംഘർഷത്തിന് വഴിമരുന്നിടും – ഇടക്കാല മന്ത്രിസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇത് ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഏറ്റവും കടുത്ത ഭാഷയിലാണ് വെള്ളിയാഴ്ച്ച നടന്ന വാൿ യുദ്ധത്തിൽ ഉക്രെയിനിലെ പ്രധാനമന്ത്രി റഷ്യയ്ക്ക് താക്കീത് നൽകിയത്. ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈന്യ വിന്യാസം നടത്തി കഴിഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷിനാവത്ര പട്ടാളത്തടവില്‍

May 24th, 2014

thailand-coup-epathram

ബാങ്കോക്ക്: പട്ടാള അട്ടിമറി നടന്ന തായ്‌ലന്റില്‍ മുന്‍ പ്രധാനമന്ത്രി യിംഗ് ലക് ഷിനാവത്രയെയും കുടുംബത്തെയും സൈന്യം തടവിലാക്കി. സൈനിക കേന്ദ്രത്തില്‍ ഹാജരാകാന്‍ സൈന്യം ആവശ്യപ്പെട്ട ഷിനവത്രയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉള്‍പെടെ 39 പേരെ അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പുറമെ 115 രാഷ്ട്രീയ നേതാക്കളോട് രാജ്യം വിട്ടു പോകരുതെന്ന് സൈന്യം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. കൂടാതെ സ്‌കൂളുകൾ, കോളേജുകള്‍ എന്നിവ അടച്ചിടാനും സൈന്യം നിര്‍ദ്ദേശിച്ചു.

സൈനിക നടപടിക്കെതിരെ ലോക നേതാക്കള്‍ പ്രതിഷേധം അറിയിച്ചു തുടങ്ങി. സൈനിക നടപടി ന്യായികരിക്കാനാകില്ലെന്നും, തടവിലാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് സ്വതന്ത്രരാക്കണമെന്നും ജനകീയ ഭരണം പുനഃസ്ഥാപിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലിറ്റിൽ ഇന്ത്യാ കലാപം – ഒരു ഇന്ത്യാക്കാരന് കൂടി തടവ്
Next »Next Page » സോമാലിയന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine