വ്യാജ മൊബൈലിനെതിരെ കര്‍ശന നടപടി

November 21st, 2011

china-mobile-phones-epathram

അബുദാബി: വ്യാജ മൊബൈല്‍ ഫോണുകള്‍ക്കെതിരെ യു. എ. ഇ. ദേശീയ തലത്തില്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു. വ്യാജ മൊബൈല്‍ വില്‍ക്കുന്നവര്‍ക്ക് പിഴ ചുമത്തുക, കടകളുടെ ലൈസന്‍സ് റദ്ദാക്കുക ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളുണ്ടാകും. ഇത്തരം ഫോണുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം നോട്ടീസ് നല്‍കുകയും പിഴ ചുമത്തും. എന്നിട്ടും നിയമ ലംഘനം തുടര്‍ന്നാല്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ആവശ്യമെങ്കില്‍ മറ്റു നിയമ നടപടികളും സ്വീകരിക്കും.

വ്യാജ മൊബൈല്‍ രാജ്യത്തേക്ക് കൊണ്ടു വരിക, വില്‍പന നടത്തുക, ഉപയോഗിക്കുക, ഇതിനെ പ്രോത്സാഹിപ്പിക്കുക, വില്‍പനക്കോ ഉപയോഗത്തിനോ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാന്‍ ജനുവരി 31 മുതല്‍ വ്യാജ നമ്പറുകളുടെ മുഴുവന്‍ സേവനങ്ങളും റദ്ദാക്കാനും തീരുമാനമായതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതിനകം അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യാജ ഫോണുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചു കഴിഞ്ഞതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി.

അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാജ ഫോണ്‍ വില്‍പനയും ഉപയോഗവും തടയാന്‍ നടപടി സ്വീകരിക്കുന്നത്. മൊബൈല്‍ സേവനദാതാക്കളായ ഇത്തിസാലാത്തും ഡുവും ഇക്കാര്യത്തില്‍ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ നടപടികളുമായി സഹകരിക്കും. വ്യാജ ഫോണ്‍ ഉപയോഗിക്കുന്ന അതാത് വരിക്കാര്‍ക്ക് ഇത്തിസാലാത്തും ഡുവും എസ്. എം. എസ്. അയക്കും. ഫോണ്‍ ഒറിജിനലല്ലെങ്കില്‍ ഉടന്‍ മാറ്റണമെന്നും അല്ലാത്ത പക്ഷം സര്‍വീസ് തടയുമെന്നുമുള്ള സന്ദേശം ലഭിക്കും. ഇതിനുള്ള സമയ പരിധിക്ക് ശേഷവും ഒറിജിനല്‍ ഫോണ്‍ ഉപയോഗിക്കുന്നു എങ്കില്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യാജ ഫോണ്‍ ഉപയോഗത്തിലൂടെയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം പറഞ്ഞു.

ഫോണ്‍ വ്യാജമാണോയെന്ന് വരിക്കാര്‍ക്ക് തിരിച്ചറിയാന്‍ ഇത്തിസാലാത്ത് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഫോണിന്‍റെ ഇന്‍റര്‍നാഷനല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി (ഐ.എം.ഇ.ഐ.) നമ്പര്‍ ടൈപ് ചെയ്ത് 8877 എന്ന നമ്പറിലേക്ക് എസ്. എം. എസ്. അയക്കുകയാണ് വേണ്ടത്. *#06# എന്ന് ടൈപ് ചെയ്താല്‍ 15 അക്കങ്ങളുള്ള ഐ. എം. ഇ. ഐ. നമ്പര്‍ സ്ക്രീനില്‍ കാണാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട് സിറ്റി : സി. ഇ. ഒ. യെ മാറ്റില്ല

January 4th, 2011

fareed-abdul-rahman-epathram

ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ സി. ഇ. ഒ. ആയി ഫരിദ് അബ്ദുല്‍ റഹിമാന്‍ തന്നെ തുടരും എന്ന് ടീകോം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. കേരള ത്തിലെ ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും അല്‍ മുല്ല വിശദീകരിച്ചു.

സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ചുമതല ടീ കോം ല്‍ നിന്നും മാറ്റി ദുബായ് സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലിനെ ഏല്പിക്കും എന്നു വന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ് എന്ന് അല്‍മുല്ല വ്യക്തമാക്കി. സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലും ടീകോമു മായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടു പോവുക ടീകോം തന്നെ ആയിരിക്കും.

ഫ്രീ ഹോള്‍ഡ് ഭൂമി സംബന്ധിച്ച ടീകോമിന്‍റെ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറുമില്ല. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റ് അംഗീകരിക്കാന്‍ കേരളം തയ്യാറാകണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കേരള ഗവണ്‍മെന്‍റ് നിയോഗിച്ചിട്ടുള്ള പ്രതിനിധി എന്ന നിലയില്‍ യു. എ. ഇ. യിലെ വ്യവസായി യൂസഫ് അലി യുമായി കാര്യങ്ങള്‍ ടീകോം ചര്‍ച്ച ചെയ്യും. ടീകോമിന് പറയാനുള്ള കാര്യങ്ങള്‍ കേരള ഗവണ്‍മെന്‍റിനെ ധരിപ്പിക്കാന്‍ യൂസഫ് അലി വഹിക്കുന്ന പങ്ക് സ്വാഗതാര്‍ഹമാണ്.

തനിക്കെതിരെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശ ങ്ങളോട് പ്രതികരിക്കുന്നില്ല എന്നും സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. ഫാരിദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. കേരളത്തില്‍ വരുന്നത് മദ്യപിക്കാന്‍ ആണ് എന്നായിരുന്നു ഒരു പത്ര സമ്മേളന ത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞത്. തന്നേക്കാള്‍ പത്തു മുപ്പതു വയസ്സ് പ്രായം കൂടുതല്‍ ഉള്ള, അറുപതു വര്‍ഷം പൊതു രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള മുഖ്യമന്ത്രി യോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായറു മായി ചര്‍ച്ച നടത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നു യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായര്‍, ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല എന്നിവരുമായി ദുബായ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഭാഗിക സൂര്യ ഗ്രഹണം യു. എ. ഇ. യില്‍
ചിരന്തന സാഹിത്യ പുരസ്കാരം ജലീല്‍ രാമന്തളിക്ക് സമ്മാനിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine