ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ഗ്രീന്‍ ട്രൈബ്യൂണല്‍ റദ്ദാക്കി

May 28th, 2014

aranmula-airport-environmental-issues-epathram

ചെന്നൈ: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി ക്കൊണ്ട് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ച് ഉത്തരവിട്ടു. വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പദ്ധതി പ്രദേശത്ത് കെ. ജി. എസ്. ഗ്രൂപ്പ് ഒരു നടപടിയും എടുക്കരുതെന്നും, തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെ. ജി. എസ്. അനുമതി തേടിയതെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പഠനം നടത്തിയ എന്‍‌വിറോ കെയര്‍ എന്ന ഏജന്‍സിക്ക് ഇതു സംബന്ധിച്ച പഠനം നടത്തുവാന്‍ അര്‍ഹതയില്ല. ഇവര്‍ പൊതുജനങ്ങളില്‍ നിന്നും കൃത്യമായ അഭിപ്രായം തേടിയിരുന്നില്ലെന്നും കണ്ടെത്തി. പദ്ധതി നടപ്പിലായാല്‍ കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും ട്രിബ്യൂണല്‍ വിധിയില്‍ പറയുന്നു.

ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയും, പരിസ്ഥിതി പ്രവര്‍ത്തകരായ രംഗനാഥന്‍, റോയിസണ്‍ എന്നിവരും സി. പി. എം., സി. പി. ഐ. എന്നീ പാര്‍ട്ടികളുമാണ് പദ്ധതിക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വാദം കേള്‍ക്കലിനൊടുവിലാണ് ഈ കേസില്‍ വിധി വരുന്നത്. നെല്‍‌വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പരിസ്ഥിതി അനുമതി നേടിയെടുത്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളും ട്രൈബ്യൂണല്‍ തള്ളി.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവ് വിധിയില്‍ ആഹ്ളാദം ഉണ്ടെന്ന്‍ വ്യക്തമാക്കി. നാടിന്റേയും പച്ചപ്പിന്റേയും വിജയമാണെന്ന് കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പറഞ്ഞു. ഉത്തരവിനെ ബി. ജെ. പി. യും വിവിധ സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തു. ഈ ഉത്തരവ് സര്‍ക്കാരിനുള്ള താക്കീതും കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പുറത്ത് വന്നതോടെ വിമാനത്താവള വിരുദ്ധ സമര സമിതി മൂന്ന് വര്‍ഷമായി നടന്നു വന്നിരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. സമരക്കാരും നാട്ടുകാരും ആറന്മുളയില്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയില്‍ ശിവദാസന്‍ നായര്‍ എം. എല്‍. എ. യുടെ കോലം കത്തിക്കുകയും കെ. ജി. എസിന്റെ ഓഫീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക തട്ടിപ്പ്: ആംവേ ഇന്ത്യ സി. ഇ. ഒ. അറസ്റ്റില്‍

May 27th, 2014

amway-epathram

ഹൈദരാബാദ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്നും, നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്നും ഉള്ള പരാതിയിന്മേല്‍ ആംവേ ഇന്ത്യയുടെ സി. ഇ. ഒ. വില്യം സ്കോട്ട് പിങ്കിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് പോലീസ് ഗുര്‍ഗോണില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കുര്‍ണൂല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഐ. പി. സി. സെക്ഷന്‍ 420 (വഞ്ചന), കൂടാതെ 1978-ലെ മണി സര്‍ക്കുലേഷന്‍ സ്കീം (തടയല്‍) നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പിങ്കിനിയെ ഉടനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നാണ് സൂചന.

ഇത് രണ്ടാം തവണയാണ് ആംവെ ഇന്ത്യ സി. ഇ. ഒ. അറസ്റ്റിലാകുന്നത്. ഒരു വര്‍ഷം മുമ്പ് കേരള പോലീസ് ആംവെ ഇന്തയുടെ രണ്ട് ഡറക്ടര്‍മാരേയും സി. ഇ. ഒ. യെയും സാമ്പത്തിക തിരിമറി നടത്തിയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റു

May 26th, 2014

narendra-modi-sworn-in-epathram

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്ര മോദിക്കൊപ്പം 23 ക്യാബിനറ്റ് മന്ത്രിമാരും 11 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരും പത്ത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്‌നാഥ് സിങ്ങ്, അരുണ്‍ ജെയ്‌റ്റ്ലി, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, ഉമാ ഭാരതി, മേനക ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖര്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങളാണ്. ദൈവ നാമത്തിലാണ് നരേന്ദ്ര മോഡിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെറീഫ്, ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ്ര രാജപക്ഷെ, അഫ്‌ഗാനിസ്ഥാന്‍ പ്രസിഡണ്ട് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാമന്ത്രി സുശീല്‍ കൊയ്‌രാള, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെങിങ് തൊബ്‌ഗെ, മാലിദ്വീപ് പ്രസിഡണ്ട് അബ്ദുള്ള യമീന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം, മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി, എല്‍. കെ. അഡ്വാനി, രാഹുല്‍ ഗാന്ധി എം. പി. തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ള മന്ത്രിമാര്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന ചടങ്ങില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാന മന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. പ്രവര്‍ത്തിച്ചത്. വന്‍ വിജയമാണ് എന്‍. ഡി. എ. സഖ്യം ഈ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കരസ്ഥമാക്കിയത്. ബി. ജെ. പി. ക്ക് ഒറ്റയ്ക്ക് ഭരിക്കുവാനുള്ള ഭൂരിപക്ഷം ഉണ്ട് പതിനാറാം ലോക്സഭയില്‍.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നേതാവ് സോണിയ തന്നെ

May 24th, 2014

sonia-gandhi-epathram

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നാം തവണയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഗാര്‍ഖെയാണ്‌ സോണിയയുടെ പേര്‌ നിര്‍ദ്ദേശിച്ചത്‌. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ നേരത്തെ സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ ഈ സ്ഥാനത്ത് കൊണ്ടുവരുന്നതിനെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളും എതിര്‍ത്തു. തോല്‍വിയില്‍ നിന്നും പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും, പാര്‍ലമെന്റില്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ശേഷം സോണിയ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

ഷാസിയ ഇല്‍മി രാജിയില്‍ നിന്നും പിന്‍മാറണം: യോഗേന്ദ്ര യാദവ്

May 24th, 2014

shazia-ilmi-epathram

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ. എ. പി. യുടെ പ്രചാരണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കു വഹിച്ച ഷാസിയ ഇല്‍മി തന്‍റെ രാജി തീരുമാനത്തില്‍ നിന്നും പിന്‍മാറണം എന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ്. ഷാസിയയുടെ തീരുമാനം തന്നെയും പാര്‍ട്ടിയെയും വല്ലാതെ വേദനിപ്പിച്ചു എന്നും, അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിരുന്നു എന്നും, തുടര്‍ന്നും ചര്‍ച്ചകള്‍ ആകാമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. പാർട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഷാസിയയുടെ പ്രവര്‍ത്തനം വളരെ മികച്ചു നില്‍ക്കുന്നതായിരുന്നു എന്നും യാദവ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡല്‍ഹി മുഖ്യമന്ത്രി ആവാൻ കിരണ്‍ ബേദിയും
Next »Next Page » നേതാവ് സോണിയ തന്നെ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine