ചൊവ്വാ പര്യവേക്ഷണം : മംഗള്‍യാന്‍ ഭ്രമണ പഥത്തില്‍

November 6th, 2013

mangalyan-india-mars-mission-launched-2013-ePathram
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യ വേക്ഷണ പേടകമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.38-ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ത്തില്‍നിന്ന് പി. എസ്. എല്‍. വി. സി-25 കുതിച്ചുയര്‍ന്നു. വിക്ഷേപണ ത്തിന്റെ നാലു ഘട്ടങ്ങള്‍ പിന്നിട്ട് 43 മിനിറ്റിനു ശേഷം മംഗള്‍യാനെ ഭ്രമണ പഥ ത്തില്‍ എത്തിക്കുകയും ചെയ്തു. ദക്ഷിണ അമേരിക്കയ്ക്ക് മുകളില്‍വെച്ചാണ് മംഗള്‍യാനെ ഭൂഭ്രമണ പഥത്തില്‍ വിക്ഷേപിച്ചത്.

1,340 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍, ചൊവ്വ യുടെ ഭ്രമണ പഥ ത്തിലേ ക്കുള്ള യാത്ര യില്‍ 40 കോടി കിലോ മീറ്ററോളം ദൂരമാണ് സഞ്ചരിക്കുക. 1965-ല്‍ അമേരിക്കന്‍ പര്യ വേക്ഷണ വാഹന മായ ‘മറൈന്‍ 4’ ആണ് ആദ്യ മായി ചൊവ്വ യുടെ ദൃശ്യങ്ങള്‍ ഭൂമി യിലേക്ക് അയച്ചത്. ഇതു വരെ 51 ദൗത്യ ങ്ങളാണ് ചൊവ്വ ലക്ഷ്യമിട്ട് നടന്നി ട്ടുള്ളത്. ഇതില്‍ 21 എണ്ണം മാത്രമാണ് വിജയം കണ്ടത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചൊവ്വ യില്‍ ഇറങ്ങിയ അമേരിക്ക യുടെ ‘ക്യൂരിയോസിറ്റി’ ഇപ്പോഴും പര്യ വേക്ഷണം തുടരുക യാണ്.

മംഗള്‍യാന്‍ ചൊവ്വ യുടെ ഭ്രമണ പഥത്തില്‍ എത്തിയാല്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് ആയിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഹേന്ദ്രജാലം വീണ്ടും

November 3rd, 2013

indian-cricketer-dhoni-ePathram
ഇന്ത്യന്‍ ക്രിക്കറ്റിനു ഐ സി സി ലോക കപ്പും ടി ട്വന്റി ലോക കപ്പും ഐ സി സി ചാമ്പ്യന്‍ ട്രോഫിയും എല്ലാം നേടുന്നതിനു നെടു നായകത്തം വഹിച്ച ധോണി ഇന്ത്യന്‍ ക്രിക്കറ്റനു മറ്റൊരു പൊന്‍തൂവല്‍ ഇന്നു ബംഗളുരു വില്‍ സമ്മാനിച്ചു.

ഏഴു മല്‍സര ങ്ങള്‍ അടങ്ങിയ ഓസ്ട്രേലിയക്ക് ഏതിരേ നടന്ന ഏക ദിന മത്സര ത്തില്‍ 3-2 എന്ന നില യില്‍ ആണ് ഏക ദിന ക്രിക്കറ്റിലെ മന്നന്‍മാരായ ഓസ്ട്രേലിയന്‍ ടീമിനെ ഇന്ത്യന്‍ടീം തകര്‍ത്തു വിട്ടത്.

ഏക ദിന റെക്കോര്‍ഡുകള്‍ ഏറെ രചിക്ക പ്പെട്ട ഈ പരമ്പര യില്‍ ചരിത്ര ത്തിലെ മുന്നാം ഇരട്ട സെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ച രോഹിത്‌ ശര്‍മ യാണ് നിര്‍ണായക മത്സര ത്തിലെ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിയസ്സും.

സച്ചിന്‍ ഒഴിച്ചിട്ട കസേര ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്ക്‌ എന്നതിനുള്ള മല്‍സര ത്തിനു കോഹ് ലിയും ധവാനും രോഹിത്തും തയ്യാര്‍ ആകുമ്പോള്‍ കളിക്കള ത്തില്‍ ഇനിയും മിന്നല്‍ പിണരുകള്‍ ആരാധകര്‍ക്ക് പ്രതീഷിക്കാം.

തയ്യാറാക്കിയത്‌ : ഹുസൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്നാഡെ അന്തരിച്ചു

October 24th, 2013

singer-mannaday-ePathram
ബാംഗളൂര്‍ : പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണു ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇന്നു പുലര്‍ച്ച യോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നടക്കും.

ചെമ്മീന്‍ എന്ന സിനിമ യിലെ ‘മാനസ മൈനേ വരൂ…’ എന്ന ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ ഗായകനാണ് മന്നഡേ. ‘നെല്ല്’ എന്ന സിനിമ യിലും പി. ജയചന്ദ്രനോടൊപ്പം ‘ചെമ്പാ ചെമ്പാ…’ എന്നു തുടങ്ങുന്ന ഗാനം പാടിയിട്ടുണ്ട്.

1919ല്‍ ബംഗാളില്‍ ജനിച്ച പ്രബോത് ചന്ദ്ര ഡെ എന്ന മന്നാഡെ, 1942ല്‍ തമന്ന എന്ന ചിത്ര ത്തില്‍ പാടി ക്കൊ ണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വന്നത്.

അമ്മാവന്‍ കെ. സി. ഡെ യില്‍ നിന്നു സംഗീതം അഭ്യസിച്ച മന്നാഡേ അമ്മാവന്റെ സംഗീത സംവി ധാന സഹായി ആയി ട്ടായി രുന്നു തുടക്കം. പിന്നീട് എസ്. ഡി. ബര്‍മന്റെ സഹായി യായി. തമന്ന യില്‍ സുരയ്യ യോ ടൊപ്പം ആലപിച്ച ‘ജാഗോ ആയി…’ ആയിരുന്നു ആദ്യ ഗാനം.

1953 മുതല്‍ 1976 വരെ മന്നാഡെ ഹിന്ദി ചലചിത്ര ഗാന രംഗത്ത് സജീവ മായി രുന്നു. 2012ല്‍ പിന്നണി ഗാന രംഗ ത്തു നിന്ന് പിന്‍ വാങ്ങി.

ഏഴു പതിറ്റാണ്ടു കാലം കൊണ്ട് മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ പത്തോളം ഭാഷ കളി ലായി ഏതാണ്ട് മുവ്വാ യിരത്തി അഞ്ഞൂ റോളം പാട്ടു കള്‍ അദ്ദേഹം പാടി.

1969ല്‍ മേരെ ഹുസൂര്‍ എന്ന സിനിമ യിലെ ഗാനത്തിനും 1971ല്‍ ബംഗാളി ചിത്ര മായ നിഷി പദ്മ യിലെയും ഹിന്ദി യിലെ മേരാ നാം ജോക്കറിലെയും ഗാന ങ്ങള്‍ക്കുമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം മന്നാഡേ കരസ്ഥമാക്കി.

1971 ല്‍ പത്മശ്രീ നല്‍കിയും 2005 ല്‍ പത്മ ഭൂഷണ്‍ സമ്മാനിച്ചും 2007ല്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുര സ്കാര മായ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

കണ്ണൂര്‍ സ്വദേശി യായ പരേത യായ സുലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി

October 22nd, 2013

ചെന്നൈ:പ്രതിഷേധങ്ങള്‍ക്കിടെ കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചു. 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 2.45 നു ആണ് ഉല്പാദനം ആരംഭിച്ചത്. രണ്ടു മണിക്കൂറിനു ശേഷം ഉല്പാദനം നിര്‍ത്തിവച്ചു. 160 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്രകാരം ഉല്പാദിപ്പിച്ചത്. പരീക്ഷണ ഉല്പാനത്തെ കുറിച്ച് വിശദമായി പഠനംനടത്തിയ ശേഷം കൂടുതല്‍ ഉല്പാദനം ആരംഭിക്കും. ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ കൂടുതല്‍ പരിശോധനകളും നടക്കേണ്ടതുണ്ട്. ഉല്പാദനം ആരംഭിച്ചാല്‍ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ഈ നിലയത്തില്‍ നിന്നും വൈദ്യുതി ലഭിക്കും. റഷ്യന്‍ സഹകരണത്തോടെ 13,000 കോടി രൂപ ചിലവിട്ടാണ് നിലയം സ്ഥാപിച്ചത്. ആണവോര്‍ജ്ജ നിലയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നിലനില്‍ക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിദ്ധാര്‍ഥ് വരദരാജന്‍ ‘ദ ഹിന്ദു‘ വിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു

October 22nd, 2013

ചെന്നൈ: പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ദ ഹിന്ദു’ വിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും സിദ്ധാര്‍ഥ് വരദരജന്‍ രാജിവെച്ചു. ‘ദ ഹിന്ദുവിന്റെ ഉടമസ്ഥര്‍ പത്രത്തെ വീണ്ടും ഒരു കുടുമ്പ പത്രമാക്കുവാന്‍ തീരുമാനിച്ചതിനാല്‍ ഞന്‍ രാജിവെക്കുന്നു എന്ന ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം രാജിക്കാര്യം പുറം ലോകത്തെ അറിയിച്ചത്. മാലിനി പാര്‍ഥസാരഥിയാണ് ‘ദ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍. എന്‍.രവി എഡിറ്റര്‍ ഇന്‍ ചീഫും ആയിരിക്കും.

ഉന്നത തലത്തിലെ അഴിച്ചു പണി സംബന്ധിച്ച് പത്രത്തിന്റെ ഉടമസ്ഥരായ കസ്തൂരി ആന്റ് സണ്‍സിന്റെ 12 അംഗ ഭരണ സമിതിയില്‍ പകുതി പേര്‍ അനുകൂലിച്ചും പകുതി പേര്‍ എതിര്‍ത്തും നിലപാടെടുത്തപ്പോള്‍ ചെയര്‍മാന്‍ എന്‍.റാം കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി പുതിയ മാറ്റത്തെ അനുകൂലിച്ചു. സിദ്ധാര്‍ഥ് വരദരാജനെ കോണ്ട്രിബ്യൂട്ടിങ്ങ് എഡിറ്ററും സീനിയര്‍ കോളമിസ്റ്റുമായി തുടരുവാന്‍ അനുവദിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്
Next »Next Page » കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine