സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍

May 12th, 2013

ഭുവനേശ്വര്‍: പോസ്‌കോ പ്രതിരോധ് സംഗ്രാംസമിതി നേതാവും സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹുവിനെ ജഗത്‌സിംഗ് പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ ബിജുപട്‌നായിക് എയര്‍പോര്‍ട്ടിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്കുള്ള വിമാനത്തില്‍ യാത്രക്കായി എത്തുമ്പോഴാണ് സാഹു അറസ്റ്റിലായത്.
ആഗോള ഉരുക്കുഭീമന്‍ പോസ്‌കോയ്ക്കു വേണ്ടി കൃഷിഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ എട്ടുവര്‍ഷമായി ജഗത്സിംഗ്പൂര്‍ ജില്ലയിലെ ആദിവാസികളും കര്‍ഷകരും നടത്തിവരുന്ന ചെറുത്തുനില്‍പ്പു സമരത്തിന്റെ നേതാവാണ് അഭയ്‌സാഹു. മാര്‍ച്ച് രണ്ടിന് പട്‌ന ഗ്രാമത്തില്‍ നടന്ന ഒരു ബോംബാക്രമണത്തില്‍ മൂന്ന് സംഗ്രാംസമിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അധികൃതരുടെ ഒത്താശയോടെ പോസ്‌കോ ദല്ലാളുമാര്‍ സംഘടിപ്പിച്ച ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ അഭയ് സാഹുവിനെ പ്രതിയാക്കിയാണ് അറസ്റ്റ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡെല്‍ഹിയില്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു

May 11th, 2013

ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന രാജ്യതലസ്ഥാനത്ത് പ്ലസ്റ്റു വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആണ് തെക്കന്‍ ഡെല്‍ഹിക്കടുത്തുള്ള ബുദ്ധവിഹാറിലെ വീട്ടില്‍ വച്ച് സാഖി(16) എന്ന പിങ്കിക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ ഉടനെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂഡെല്‍ഹി ആര്‍.കെ പുരം സെക്ടര്‍-5 ലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് സാഖി. ഒരു ആണ്‍കുട്ടിയാണ്‍` വീട്ടില്‍ അധിക്രമിച്ച് കടന്ന് സാഖിയെ വെടിവെച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി.എസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പി.ബിയില്‍ സംസ്ഥാനഘടകം

May 10th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്ച്യുതാനന്ദന്‍ നിരന്തരം അച്ചടക്ക ലംഘനം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഔദ്യോഗിക പക്ഷം പോളിറ്റ് ബ്യൂറോയില്‍ ആവശ്യപ്പെട്ടതായി സൂചന. വി.എസ്. നിരന്തരം അച്ചടക്ക ലംഘനം നടത്തുകയാണെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സമിതിയുടെ പ്രമേയം പി.ബിയില്‍ അവതരിപ്പിച്ചു. വി.എസിനെ പ്രതിപക്ഷ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. പി.ബിയില്‍ ചര്‍ച്ച തുടരും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടക: നരേന്ദ്ര മോഡിക്കും തിരിച്ചടി

May 9th, 2013

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേടിയ വിജയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡി തന്റെ സാന്നിധ്യം ഉറപ്പിക്കുവാനായി കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. കര്‍ണ്ണാടകയില്‍ സംഭിച്ച ചില കാര്യങ്ങളില്‍ ബി.ജെ.പിയ്ക്ക് തെറ്റുപറ്റിയെന്നും ക്ഷമിച്ച് ഒരു തവണ കൂടെ തങ്ങള്‍ക്ക് അവ്സരം നല്‍കണമെന്നും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോഡി ജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഡിയുടെ യോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹിന്ദുത്വ+വികസനം എന്ന മോഡിയുടെ തന്ത്രം കര്‍ണ്ണാടകയിലും പയറ്റിയെങ്കിലും അത് വിജയം കണ്ടില്ല. ഇത് മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയ്ക്ക് ദേശീയത്തില്‍ വലിയ ഒരു തിരിച്ചു വരവിനു സാധ്യത ഉണ്ടെന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് മങ്ങല്‍ ഏല്പിച്ചു.

കോണ്‍ഗ്രസ്സിന്റെ മുതിരന്ന നേതാവും സോണിയാ ഗാന്ധിയുടെ മകനുമായാ രാഹുല്‍ ഗാന്ധിയും കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ചുക്കാന്‍ പിടിക്കാന്‍ ഉണ്ടായിരുന്നു. മറ്റു പലയിടങ്ങളിലും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിന്റെ നേതൃത്വം ഏറ്റെടുത്തപ്പോളൊക്കെ പരാജയമായിരുന്നു എങ്കില്‍ കര്‍ണ്ണാടക യില്‍ സ്ഥിതി മറിച്ചായി. പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുലോ മോഡിയോ എന്ന താരതമ്യം സജീവമായി നടക്കുന്ന സമയത്ത് കര്‍ണ്ണാടകയിലെ വിജയം രാഹുലിനു ലഭിച്ച അപ്രതീക്ഷിതമായ മേല്‍ക്കയ്യായി മാറി. എന്നാല്‍ ഇതിനെ ദേശീയ തലത്തിലുള്ള കാര്യങ്ങളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ബി.ജെ.പിക്ക് അധികാരം ലഭിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബി.എസ്.യദിയൂരപ്പ ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ യദിയൂരപ്പയും സംഘവും സംസ്ഥാന ഭരണം താറുമാറാക്കി. ഒടുവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് യദിയൂരപ്പക്ക് രാജിവെക്കേണ്ടിയും വന്നു. ബി.ജെ.പിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.കല്‍ക്കരി, ഭൂമി കുംഭകോണക്കേസുകള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ മുഖഛായയ്ക്ക് കനത്ത മങ്ങല്‍ ഏല്പിച്ചു. ബി.ജെ.പി ഭരണം തുടര്‍ന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കോണ്‍ഗ്രസ്സിന്റെ വിജയവും ബി.ജെ.പിയ്ക്ക് ഏറ്റ കനത്ത പരാജയവും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റെയിൽ വകുപ്പിൽ അഴിമതി സാർവത്രികമെന്ന് സംഘടനകൾ

May 9th, 2013

RAJDHANI EXP TRAIN-epathram

ന്യൂഡൽഹി : റെയിൽ മന്ത്രിയുടെ അഴിമതി കഥകളിൽ തങ്ങൾക്ക് വലിയ അദ്ഭുതമൊന്നും ഇല്ലെന്ന് റെയിൽവേ തൊഴിൽ സംഘടനാ നേതാക്കൾ ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ച എഴുത്തിൽ വ്യക്തമാക്കി. ഇതിന് മുൻപും പല തവണ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ വളച്ചൊടിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമനങ്ങളുടേയും ഉദ്യോഗ കയറ്റത്തിന്റേയും കാര്യത്തിൽ വകുപ്പിലെ പല നടപടികളും സുതാര്യമല്ല എന്ന് ഇവർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹിന്ദുമത വികാരം വ്രണപ്പെടുത്തി:മഹേന്ദ്ര സിങ്ങ് ധോണിയ്ക്കെതിരെ കേസ്
Next »Next Page » കര്‍ണ്ണാടക: നരേന്ദ്ര മോഡിക്കും തിരിച്ചടി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine