ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധമെന്ന പ്രമുഖ മത പഠന കേന്ദ്രത്തിന്റെ ഫത്‌വ

September 12th, 2013

ന്യൂഡല്‍ഹി: ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധവും തിന്മയുമാണെന്നും മുസ്ലിം മത വിശ്വാസികള്‍ ചിത്രം പകര്‍ത്തുവാന്‍ പാടില്ലെന്നും ഇന്ത്യയിലെ പ്രമുഖ മുസ്ലിം മത പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ ഫത്‌വ. ദാറുല്‍ ഉലൂ ദേവ് ബന്ദിന്റെ വൈസ് ചാന്‍സിലര്‍ മുഫ്തി അബ്ദുള്‍ ഖാസിം നുമാനിയാണ് ഇത് സംബന്ധിച്ച് ഫത്‌വ ഇറക്കിയത്. ഫോട്ടോ ഗ്രാഫി തൊഴില്‍ ആയി സ്വീകരിക്കാമോ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീയത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോ ഗ്രാഫി ഇസ്ലാമിക നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ മറ്റു തൊഴില്‍ തേടുന്നത് ഉചിതമാണെന്നും മുഫ്തി അബ്ദുള്‍ ഖാസിം പറഞ്ഞു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്ക് അല്ലാതെ വിവാഹം വീഡിയോയില്‍ പകര്‍ത്തുന്നതിനോ വരും തലമുറയ്ക്കായി ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. സൌധിയില്‍ ഫോട്ടോ ഗ്രാഫി അനുവദിക്കുന്നുണ്ടല്ലോ എന്ന

ചോദ്യത്തിനു അവര്‍ അതു ചെയ്യുന്നുണ്ടെങ്കിലും അതിനെ “അനുവദിക്കുന്നില്ല” എന്നാണ് മറുപടി നല്‍കിയത്.

മനുഷ്യരേയും മൃഗങ്ങളേയും ചിത്രീകരിക്കുന്നത് ഇസ്ലാം വിലക്കുന്നതായും അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവത്തോട് മറുപറയേണ്ടിവരുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മുഫ്തി ഇര്‍ഫാന്‍ ഖാദ്രി റസാഖി പറഞ്ഞു.

ശിഷാ വിഭാഗം ഇതിനു വിരുദ്ധമായ നിലപാടുമായി രംഗത്തെത്തി. ശിയാ ചാന്ദ് കമ്മറ്റി പ്രസിഡണ്ട് മുഫ്തി സൈഫ് അബ്ബാസ് പറയുന്നത് ഫോട്ടോ ഗ്രാഫി അനുവദനീയമാണെന്നാണ്. മുസ്ലിം ചാനലുകള്‍ ഹജ്ജ്, നമസ്കാരം എന്നിവ സം‌പ്രേക്ഷണം ചെയ്യുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ വസാരെ രാജിവെച്ചു;കത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശങ്ങള്‍

September 4th, 2013

അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ദനുമായ മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാരെ സര്‍വ്വീസില്‍ നിന്നും രാജിവെച്ചു. ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള ഏറ്റുമുട്ടല്‍ കൊലയുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ഇദ്ദേഹം. താന്‍ ദൈവത്തെ പോലെ കണ്ടിരുന്ന മോഡിജി പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിന് എത്തിയില്ലെന്ന് വന്‍സാരെ ആരോപികുന്നു. ഇത്രയും കാലം മിണ്ടാതിരുന്നത് അദ്ദേഹത്തോടുള്ള ബഹുമാനം മൂലമാണെന്ന് വന്‍സാരെ പറയുന്നു. മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ ഗുജറത്ത് സര്‍ക്കാറിന്റെ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കിയതാണെന്നും അമിത് ഷായുടെ ദു:സ്വാധീനത്തിനു വഴങ്ങി മോഡി തന്നെ കൈവിടുകയായിരുന്നു . തന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥരെ ഉപായ്യൊഗിക്കുകയും ഒടുവില്‍ തെറ്റിദ്ധാരണ പരത്തി അവരെ ഒഴിവാക്കുകയുമാണ് അമിത്ഷായുടെ രീതിയെന്ന് ആരോപിക്കുന്ന വസാരെ തന്നെ സുധീരനായ മുഖ്യമന്ത്രിയാക്കിയ പോലീസ് ഉദ്യോഗസ്ഥരോടുള്ള ബാധ്യത തീര്‍ക്കാതെയാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രിയാകുവാന്‍ ഓടിനടക്കുന്നതെന്നും 10 പേജുള്ള രാജിക്കത്തില്‍ പറയുന്നു.

മുംബൈയിലേയും സബര്‍മതിയിലേയും ജയിലുകളില്‍ മാറിമാറി കഴിയുകയ്‍ാണ് വന്‍സാരെ.2007-ല്‍ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ആയിരിക്കുമ്പോളാണ് വന്‍സാരെ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വിവിധ കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. കോളിളക്കം സ്രഷ്ടിച്ച ഇസ്രത്ത് ജഹാന്‍ കേസില്‍ സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പ്രതിയായ മുന്‍ എസ്.പി. ജി.എല്‍. സിംഗലും നേരത്തെ രാജിവെച്ചിരുന്നു.

പ്രധാമനമന്ത്രി പദം സ്വപ്നം കണ്ട് പ്രചാരണം നടത്തുന്ന നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് വന്‍സാരെയുടെ രാജിയും വെളിപ്പെടുത്തലും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും രാഷ്ടീയമായി മോഡിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലും മോഡി വിരുദ്ധ ക്യാമ്പ് സജീവമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരം- ബി.ജെ.പി

September 2nd, 2013

ന്യൂഡെല്‍ഹി: 2002-ലെ ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരമാണെന്നും കലാപത്തിന് നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും ബി.ജെ.പി. ന്യൂഡെല്‍ഹിയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ഒരു ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായെന്ന് താന്‍ സമ്മതിക്കുകയാണെന്നും വിദ്വേഷത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംഭവിച്ചു പോയ ഏത് അബദ്ധവും തിരുത്തുവാന്‍ പാര്‍ട്ടി തയ്യാറാണെന്നും വ്യക്തമാക്കി.

കലാപം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രി മോഡി ആണെന്ന രീതിയില്‍ അദ്ദേഹത്തിനും മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കലാപത്തെ കുറിച്ച് വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം വായിച്ചുവെന്നും മോഡി വളരെ ദുഖിതനായിട്ടാണ് കാണപ്പെട്ടതെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കുപ്രചരണങ്ങള്‍ മൂലം പാര്‍ട്ടി നയങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ചെല്ലുവാന്‍ പ്രയാസം അനുഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മധ്യപ്രദേശിലും, ഛത്തീസ് ഗഡിലും, ഗോവയിലും ന്യൂനപക്ഷം ഒരു തരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു മുസ്ലിം ബന്ധം മെച്ചപ്പെടാത്തതിനു 50 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനും ഉത്തരവാദിത്വം ഉണ്ടെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റുന്നതെന്നും അദ്ദെഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍

August 29th, 2013

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപക നേതാവ് യാസിന്‍ ഭട്കലിനെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. അറസ്റ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ സ്ഥിതീകരിച്ചു എങ്കിലും ഏതു ഏജന്‍സിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല. അഞ്ചുവര്‍ഷമായി വിവിധ അന്വേഷണ ഏജന്‍സികള്‍ ഈ ഭീകരനെ പിടികൂടുവാനായി ശ്രമിച്ചു വരികയായിരുന്നു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത.

കൊടും ഭീകരനായ ഭട്കല്‍ കര്‍ണ്ണാടക സ്വദേശിയാണ്. 31 കാരനായ ഇയാളുടെ യദാഥ പേര് അഹമ്മദ് സരാര്‍ സിദ്ധിബാപ്പ എന്നാണ്. നിരവധി സ്ഫോടനക്കേസില്‍ പ്രതിയായ ഭട്കല്‍ ഇന്ത്യന്‍ മുജാഹിദീന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് തോക്ക് ഉപയോഗിക്കല്‍,ബോബ് നിര്‍മ്മാണം, നുഴഞ്ഞു കയറ്റം തുടങ്ങിയവയില്‍ പരിശീനം നല്‍കുന്നതില്‍ ഇയാള്‍ നിഷ്കര്‍ഷ പാലിച്ചിരുന്നു. മിതഭാഷിയായ ഭട്കല്‍ പോലീസിനു പിടികൊടുക്കാതിരിക്കുവാന്‍ മൊബൈല്‍ ഫോണ്‍, ഈ മെയില്‍ തുടങ്ങിയവ അധികം ഉപയോഗിക്കാറില്ല എന്ന് പറയപ്പെടുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നും ഭീകര പരിശീലനം നേടുകയും നിരവധി ഭീകര സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും കരുതുന്നു.

പൂനൈ ജര്‍മ്മന്‍ ബേക്കറി സ്ഫോടന സ്ഥലത്തെ സി.സി.ദൃശ്യങ്ങളില്‍ ഇയാള്‍ ഉണ്ട്. ഡെല്‍ഹി ഹൈക്കോടതി സ്ഫോടനം, ബാംഗ്ലൂരു ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം എന്നിവയിലും ഇയാള്‍ക്ക് പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. ഭട്കലിന്റെ അറസ്റ്റോടെ മറ്റു പല സ്ഫോടനങ്ങളുമായും ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും എന്നാ‍ണ് കരുതുന്നത്.

- എസ്. കുമാര്‍

അഭിപ്രായം എഴുതുക »

ഡാന്‍സ് ബാറില്‍ പോലീസ് റെഡ്‌ഡ് ; 6 യുവതികള്‍ക്കൊപ്പം എം.എല്‍.എ അറസ്റ്റില്‍

August 28th, 2013

പനാജി: ഗോവയിലെ ഡാന്‍സ് ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ മഹേന്ദ്ര സിങ്ങ് അറസ്റ്റിലായി. സീതാപൂര്‍ എം.എല്‍.എ ആണ് ഇദ്ദേഹം. എം.എല്‍.എയ്ക്കൊപ്പം ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ആറു യുവതികളേയും യു.പി., നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഏതാനും പുരുഷന്മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാന്‍സ് ബാറില്‍ നിന്നും ഉള്ള ബഹളം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മറ്റൊരു ഗോവന്‍ എം.എല്‍.എ ആണ് പോലീ‍സില്‍ വിവരം അറിയിച്ചത്. റെയ്ഡിനെത്തിയ പോലീസുകാര്‍ മഹേന്ദ്ര സിങ്ങ് എം.എല്‍.എ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശ് സ്പീക്കറുടെ അനുമതി വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അറസ്റ്റിലായ എം.എല്‍.എ ഉള്‍പ്പെടെ ഉള്ളവരെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ലക്‍നൌ ഗാസിയാബാദ് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്-കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ ഉള്ള മഹേന്ദ്ര സിങ്ങ് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭഗവതി സിങ്ങിനെ മരുമകന്‍ ആണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രൂപയുടെ ഇടിവ് തുടരുന്നു; 1 ഡോളറിന് 68 രൂപ72 പൈസ
Next »Next Page » ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍ »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine