പീഡനം തുടരുന്നു

January 7th, 2013

violence-against-women-epathram

ഹണി സിങ്ങിന്റെ പുതുവൽസര പരിപാടി ഇത്തവണ റദ്ദ് ചെയ്തത് സോഷ്യൽ മീഡിയയുടെ സമ്മർദ്ദം മൂലമാണ്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നതാണ് ഹണി സിങ്ങിന്റെ ഗാനങ്ങൾക്ക് എതിർപ്പ് നേരിടേണ്ടി വന്നതിന്റെ കാരണം. എന്നാൽ ഇത്തരം ഗാനങ്ങളെ ഇന്ത്യൻ യുവത്വം ആരവത്തോടെ എതിരേൽക്കുന്നത് നമ്മെ ചിന്തിപ്പിക്കുന്നു. ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള പാട്ടുകാരനായത് ഇത്തരം പാട്ടുകൾ കൊണ്ടാണ്. നസിറുദ്ദീൻ ഷായും മകനും അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മസ്താനിലെ ഒരൊറ്റ ഗാനത്തിന് ഹണി സിങ്ങിന് ലഭിച്ചത് 70 ലക്ഷം രൂപയാണ്. സോനു നിഗമിന് 12 ലക്ഷവും ശ്രേയാ ഘോഷാലിന് 5 ലക്ഷവും ലഭിക്കുന്നിടത്താണിത്.

അശ്ലീലമല്ല തെറി തന്നെയാണ് ഇദ്ദേഹത്തിന്റെ ഗാനങ്ങളിൽ. ഇതിന്റെ വിവരണം ഈ പത്രത്തിൽ എഴുതാവുന്നതുമല്ല. പെണ്ണിനെ മാനഭംഗപ്പെടുത്തി അവളെ പാഠം പഠിപ്പിക്കും ഞാൻ എന്ന് തുടങ്ങി ആക്രമിക്കുന്നതിന്റെ കൂടുതൽ വിവരണങ്ങളിലൂടെ ശ്രോതാക്കളെ രസിപ്പിക്കുകയാണ് ഇയാൾ.

ഇതിനെ പൊലിപ്പിച്ച് കാട്ടാനും ഹണി സിങ്ങിനെ യുവത്വത്തിന്റെ പ്രതീകമായി ഉയർത്തി കാട്ടാനും നമ്മുടെ രാഷ്ട്രീയക്കാരും മടിക്കുന്നില്ല. ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഹണി സിങ്ങിന്റെ ഗാനത്തിനൊപ്പം ചുവടു വെയ്ക്കുന്ന വീഡിയോയാണിത്.

സ്ത്രീത്വത്തെ അമ്മയായി കണ്ടു ആദരിക്കുന്നതാണ് ഭാരതീയ സംസ്കാരം എന്ന പൊള്ളത്തരത്തിനു പുറകിൽ സൌകര്യപൂരവ്വം ഒളിച്ചിരിക്കുകയാണ് ഇന്ത്യയിലെ അക്രമ സംസ്കാരം. രാജ്യത്തെ പോലും ഭാരത് മാതാ എന്നു വിളിക്കുന്നിടത്ത് സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നു എന്ന മിഥ്യാ ബോധം. എന്നാൽ വാസ്തവത്തിൽ ഇവിടെ പെൺകുട്ടികളെ വളർത്തുന്നത് നല്ല ഭാര്യയാവാനും നല്ല വീട്ടു ജോലിക്കാരിയാവാനും ഒക്കെ തന്നെയാണ്. പെൺകുട്ടികൾക്ക് സ്വന്തമായ ഒരു വ്യക്തിത്വം എന്നത് ചിന്തിക്കാൻ പോലും അനുവാദമില്ല. സ്ത്രീകൾ ആദരിക്കപ്പെടുന്നത് അവരുടെ തനത് വ്യക്തിത്വം കൊണ്ടല്ല, മറിച്ച് അവർ സന്താനോല്പ്പാദനം നടത്തുന്നത് കൊണ്ടും പരമ്പരയ്ക്ക് തുടർച്ച നൽകുന്നതും കൊണ്ട് മാത്രമാണ്.

സ്ത്രീകൾ അടക്കവും ഒതുക്കവും ഉള്ളവരാകണം. ഇതാണ് കുടുംബ മഹിമയുടെ ലക്ഷണം. പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് വരെ അച്ഛന്റെ സ്വകാര്യ സ്വത്താണ്. വിവാഹ ശേഷം ഭർത്താവിന്റേയും. പെൺകുട്ടികൾ കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമോ എന്നാണ് എപ്പോഴും ഭയം. ഇതിന് പലപ്പോഴും പരിഹാരം അവരുടെ സമ്മതം പോലും നോക്കാതെ എത്രയും പെട്ടെന്ന് വിവാഹം ചെയ്ത് കൊടുക്കുകയാണ്. ചില ഘട്ടങ്ങളിൽ സ്വന്തം പെൺമക്കളെ കൊന്ന് കുടുംബത്തിന്റെ മാനം കാക്കുകയും ആവാം. എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ നിലപാട് തികച്ചും വ്യത്യസ്തമാണ്. പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്നത് കൊണ്ടാണ് ആൺകുട്ടികൾ തെറ്റുകളിൽ ചെന്ന് വീഴുന്നത് എന്നാണ് കാഴ്ച്ചപ്പാട്.

ഇന്ത്യൻ ജനപ്രിയ സിനിമകളും ഇതേ കാഴ്ച്ചപ്പാട് മുന്നോട്ട് വെയ്ക്കുന്നു. ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നതിൽ നിന്നാണ് പ്രണയം തുടങ്ങുന്നത്. എത്ര കൂടുതൽ ശല്യം ചെയ്യുന്നോ അത്രയും തീവ്രമാവും പിന്നീടുള്ള പ്രണയം. ഇതാണ് സിനിമകൾ യുവാക്കൾക്ക് നൽകുന്ന സന്ദേശം. നൂറ് കണക്കിന് ബലാൽസംഗ രംഗങ്ങളാണ് ടി. ജി. രവിയും മറ്റും ചെയ്തിട്ടുള്ളത്. തങ്ങൾ ബന്ധം പുലർത്തിയ സ്ത്രീകളുടെ എണ്ണം പറഞ്ഞ് ആഘോഷിക്കുന്ന സൂപ്പർ താരങ്ങളുടെ നാടാണിത്. എത്ര വിസമ്മതിച്ചാലും ശരി പെൺകുട്ടിയുടെ പുറകെ നടന്നു ശല്യം ചെയ്താൽ അവസാനം അവൾ “വളയും” എന്ന് സങ്കോചമില്ലാതെ വിളിച്ചോതുന്ന പ്രമേയമാണ് സിനിമകളിൽ ഭൂരിഭാഗവും.

ഡൽഹിയിൽ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ദിനം പ്രതി പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡന വാർത്തകളുടെ ബാഹുല്യം ഒരു സൂചനയാണ്. സ്ത്രീകളുടെ നേരെയുള്ള ആക്രമണം സംസ്കാര ച്യുതിയുടെ ലക്ഷണമാണ്. സംസ്കാരമാണ് ഒരു രാജ്യത്തെ നിയമങ്ങൾക്ക് നിദാനമാകുന്നത്. സംസ്കാരമാണ് സമൂഹത്തിൽ അക്രമത്തെ വളർത്തുന്നതും നിരുൽസാഹപ്പെടുത്തുന്നതും. ലോകമെങ്ങും സ്ത്രീകൾ ആക്രമിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ തങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾ കൂടുതലായി മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം തന്നെ സ്ത്രീകൾ ഇത്തരത്തിൽ പ്രതികരിക്കുവാൻ തയ്യാറാവുന്നതിൽ വല്ലാത്തൊരു അസഹിഷ്ണുതയും എതിർപ്പുമാണ് പുരുഷന്മാരുടെ ഭാഗത്തു നിന്നും ഉയരുന്നത്. ഇത് സ്ത്രീകളെ ശിക്ഷിക്കുവാൻ മാനസികമായി അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം ഗൌരവമാകുന്നത്. ഭാരതത്തിന്റെ ചരിത്രത്തിൽ തിളങ്ങി നില്ക്കുന്ന ഒട്ടേറെ വനിതകളുണ്ട്. എന്നാൽ ഇവരൊക്കെ തന്നെയും സാംസ്കാരികമായ വിലക്കുകളും പരിമിതികളും അതിജീവിച്ചു ഉയർന്നു വന്നവരാണ്. അല്ലാതെ സാംസ്കാരിക പശ്ചാത്തലം അവരെ സ്വതന്ത്രമായി ഉയർന്നു വരാൻ സഹായിച്ചതല്ല. അടിസ്ഥാന ചിന്താഗതിയിൽ മാറ്റം വന്നാലെ ഈ സ്ഥിതി വിശേഷം അവസാനിക്കൂ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ

January 5th, 2013

juvenile-rape-epathram

ന്യൂഡൽഹി : ക്രിമിനൽ ശിക്ഷാ നിയമം പ്രകാരം ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ സമ്മതിച്ചു. അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ നല്കുന്ന കാര്യത്തിലും കുറ്റക്കാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിലും ജുവനൈൽ പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല.

ലോകത്തെ നടുക്കിയ ഡൽഹി പീഡന കേസിലെ ഒരു പ്രതി തന്റെ പ്രായം തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് ഈ പുനർ വിചിന്തനത്തിന് കാരണമായത്. പ്രസ്തുത സംഭവത്തിൽ ഏറ്റവും അധികം ക്രൂരത കാണിച്ചത് ഈ “ബാലൻ” ആയിരുന്നു. ബസ് കാത്തു നിന്ന പെൺകുട്ടിയേയും സുഹൃത്തിനേയും എവിടേയ്ക്കാണ് പോകേണ്ടത് എന്ന് വിളിച്ചു ചോദിച്ച് തങ്ങൾ ആ വഴിക്കാണെന്ന് പറഞ്ഞ് ബസിൽ വിളിച്ചു കയറ്റിയത് ഈ “ബാലൻ” തന്നെ. തുടർന്ന് രാത്രി ഒരു ആണിനോടൊപ്പം എവിടെ പോയി വരികയാണ് എന്നൊക്കെ അശ്ലീല ചുവയുള്ള ചോദ്യങ്ങൾ “ബാലൻ” പെൺകുട്ടിയോട് ചോദിച്ചു. പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ സുഹൃത്തിനെ “ബാലൻ” ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി ശ്രമിച്ചതോടെ “ബാലൻ” പെൺകുട്ടിയേയും ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മർദ്ദനത്തിന്റെ ഫലമായാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതും കുടൽ നീക്കം ചെയ്യേണ്ടി വന്നതും. തുടർന്ന് “ബാലനും” മറ്റ് പ്രതികളും പെൺകുട്ടിയെ മാറി മാറി ബലാൽസംഗം ചെയ്തു. “ബാലൻ” രണ്ടു തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബോധരഹിതയായ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.

തനിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയ “ബാലനെ” ഇനി ക്രിമിനൽ ശിക്ഷാ നിയമ പ്രകാരം വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല. ജുവനൈൽ കോടതിയിൽ വിചാരണ ചെയ്ത് ഇയാൾക്ക് പരമാവധി രണ്ടോ മൂന്നോ വർഷത്തെ ദുർഗ്ഗുണ പാഠശാല മാത്രമേ വിധിക്കാനാവൂ. ഇവിടെ നിന്ന് “ബാലന്” പരോൾ ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ശിക്ഷാ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഗൌരവമായി ചർച്ച ചെയ്യുന്നത്. ജുവനൈൽ പ്രായപരിധി കുറച്ച് 16 വയസിന് മുകളിലുള്ള പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സമ്മതം പ്രകടിപ്പിച്ചത് നിയമം പരിഷ്കരിക്കുന്നതിന് സഹായകരമാവും.

സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് കണ്ടു പിടിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തന്റെ മകളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച ഈ പ്രതിയേയും തൂക്കിലേറ്റണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന. പതിനേഴാം വയസിൽ ഇതാണ് സ്ഥിതിയെങ്കിൽ കുറച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ ക്രൂരത എന്നാണ് പിതാവിന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റ്റാറ്റ അല്ലാത്ത റ്റാറ്റ

January 3rd, 2013

cyrus-mistry-epathram

മുംബൈ : രത്തൻ റ്റാറ്റ സ്ഥാനം ഒഴിഞ്ഞതോടെ റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി. സ്വയം അയർലാൻഡുകാരൻ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന സൈറസ് മിസ്ത്രിയാണ് ഇന്ത്യയുടെ അഭിമാന സ്തംഭമായ ഈ വ്യവസായ ഭീമന്റെ തലപ്പത്തേക്ക് അവരോധിതനായത്. ഇന്ത്യയിലെ കെട്ടിട നിർമ്മാണ രംഗത്തെ വൻകിടക്കാരായ ഷപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ എം. ഡി. ആണ് സൈറസ്. 1930ൽ സൈറസിന്റെ പിതാവും വ്യവസായിയുമായ പല്ലോൺജി മിസ്ത്രി റ്റാറ്റ സൺസിന്റെ ഓഹരികൾ വാങ്ങിയത് കഴിഞ്ഞ വർഷം ആയപ്പോഴേക്കും മൊത്തം കമ്പനി ഓഹരിയുടെ 18.5 ശതമാനമായി മാറി. ഇത് കൂടുതലും ട്രസ്റ്റുകൾക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ ഏറ്റവും അധികം ഓഹരികളുള്ള വ്യക്തിയാക്കി സൈറസിന്റെ അച്ഛനെ മാറ്റി. 2005ൽ അച്ഛൻ കമ്പനിയുടെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതോടെ സൈറസ് റ്റാറ്റ സൺസിന്റെ ബോർഡിൽ അംഗമായി. 2006 മുതൽ അദ്ദേഹം റ്റാറ്റ സൺസിന്റെ ഡയറക്ടറാണ്. പിന്നീട് മറ്റ് റ്റാറ്റ കമ്പനികളുടേയും ഡയറക്ടർ പദവി വഹിച്ച അദ്ദേഹം ഇപ്പോൾ റ്റാറ്റ സൺസിന് പുറമെ റ്റാറ്റ ഇൻഡസ്ട്രീസ്, റ്റാറ്റ സ്റ്റീൽസ്, റ്റാറ്റ മോട്ടോർസ്, റ്റാറ്റ കൺസൾട്ടൻസി സർവീസസ്, റ്റാറ്റ പവർ, റ്റാറ്റ ടെലിസർവീസസ്, ഇൻഡ്യൻ ഹോട്ടൽസ്, റ്റാറ്റ ഗ്ലോബൽ ബീവറേജസ്, റ്റാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെയും ചെയർമാനാണ്.

റ്റാറ്റ എന്ന പേരില്ലാത്ത ഒരാൾ റ്റാറ്റയുടെ ചെയർമാൻ ആവുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. റ്റാറ്റയുടെ മൂന്നാമത്തെ ചെയർമാനായത് നവ്റോജി സക്ലത്‌വാലയാണ്. ഇദ്ദേഹത്തിന്റെ അമ്മ വിർബൈജി റ്റാറ്റ റ്റാറ്റയുടെ സ്ഥാപകനായ ജംഷെഡ്ജി റ്റാറ്റയുടെ സഹോദരിയായിരുന്നു. സൈറസ് മിസ്ത്രിക്കുമുണ്ട് പേരില്ലെങ്കിലും ഒരു റ്റാറ്റ ബന്ധം. രത്തൻ റ്റാറ്റയുടെ അർദ്ധ സഹോദരനായ നോയൽ റ്റാറ്റ വിവാഹം കഴിച്ചിരിക്കുന്നത് സൈറസിന്റെ സഹോദരിയേയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു

January 1st, 2013

2013-no-rape-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മരണത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇന്ത്യ. എല്ലാ വർഷവും ഡൽഹിയിലെ പുതുവൽസര ആഘോഷങ്ങളുടെ കേന്ദ്രമായി മാറാറുള്ള കോണാട്ട് പ്ലേസ് ഇന്നലെ രാത്രി വിജനമായിരുന്നു. വർണ്ണ ശബളമായ പുതുവൽസര ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ഡൽഹി ജിംഖാന ഇത്തവണത്തെ ആഘോഷം പൂർണ്ണമായി വേണ്ടെന്ന് വെച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇത്തവണത്തെ പുതുവൽസരം ആഘോഷിക്കുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുതുവൽസരം ആഘോഷിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും തങ്ങളുടെ ആഘോഷ പരിപാടികൾ റദ്ദ് ചെയ്തു.

തന്റെ ഗാനങ്ങളിലൂടെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിന് ആക്കം കൂട്ടുന്നു എന്ന ആരോപണത്തിന് വിധേയനായ യോ യോ ഹണി സിങ്ങ് എന്ന റാപ്പ് ഗായകന്റെ പുതുവൽസര പരിപാടി സോഷ്യൽ മാദ്ധ്യമങ്ങളിൽ ഉയർന്ന വൻ എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദ് ചെയ്തു.

ഒട്ടേറെ ഹോട്ടലുകളും തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഘോഷ പരിപാടികൾ റദ്ദ് ചെയ്തതായി അറിയിച്ചു. ബോളിവുഡ് താരങ്ങളും തങ്ങൾ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയിൽ അല്ല എന്ന് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിശൈത്യം – 14 മരണം കൂടി

January 1st, 2013

cold-wave-india-epathram

ഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കഴിഞ്ഞ രാത്രി തലസ്ഥാന നഗരമായ ഡൽഹിയിൽ 5.5 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ തണുപ്പ് മൂലം 14 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 84 ആയി. കടുത്ത മഞ്ഞ് മൂലം പലയിടത്തും തീവണ്ടികളും വിമാനങ്ങളും സർവീസുകൾ റദ്ദ് ചെയ്തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ തണുപ്പ് 1.9 ഡിഗ്രി വരെ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച ഇവിടെ 0.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തണുപ്പ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാവാട നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനു പാവാട നല്‍കി പ്രതിഷേധം
Next »Next Page » പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine