ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക്

January 17th, 2013

ന്യൂഡെല്‍ഹി:ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കുവാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അന്താരാഷ്ട വിപണിയിലെ വിലനിലവാരം അനുസരിച്ചായിരിക്കും ഇനി ഇന്ത്യയില്‍ ഡീസലിന്റെ വില നിശ്ചയിക്കുക. വ്യാഴാച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമയബന്ധിതമായി ഡീസല്‍ വില വര്‍ദ്ധിപ്പിക്കുവാനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. വീടൊന്നിന് ഒമ്പത് പാചക വാതക സിലിണ്ടറുകള്‍ നല്‍കുവാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

2010-ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വിലയില്‍ 31 ശതമാനത്തോലം വിലവര്‍ദ്ധനവ് ഉണ്ടായി. 26 തവണ പെട്രോളിനു വിലവര്‍ദ്ധനവുണ്ടായി. ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം വന്‍ വില വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മരണാനന്തര ബഹുമതി യായി മലയാളി നഴ്‌സുമാര്‍ക്ക് ധീരതാ പുരസ്‌കാരം

January 16th, 2013

vinitha-ramya-sarvotham-jeevan-raksha-pathak-ePathram
ന്യൂഡല്‍ഹി : ധീരത യ്ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘സര്‍വോത്തം ജീവന്‍ രക്ഷാ പഥക്’ രമ്യ രാജപ്പന്‍, പി. കെ. വിനീത എന്നിവര്‍ക്ക് മരണാനന്തര ബഹുമതി യായി നല്‍കും.

ദക്ഷിണ കൊല്‍ക്കത്ത യിലെ ദക്കൂരിയ യിലുള്ള എ. എം. ആര്‍. ഐ. ആശുപത്രി യില്‍ തീപ്പിടിത്തത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ഒമ്പതു പേരെ രക്ഷിച്ച മലയാളി നഴ്‌സു മാരായിരുന്നു രമ്യയും വിനീതയും. 2011 ഡിസംബര്‍ 10 നാണ് ആശുപത്രി യില്‍ തീപ്പിടിത്തമുണ്ടായത്.

ഒരു ലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്‌കാരം. ഉത്തരാഖണ്ഡ് സ്വദേശിനിയായ സംഗീതാ അഗര്‍വാളിനും മരണാനന്തര ബഹുമതി യായി സര്‍വോത്തം ജീവന്‍രക്ഷാ പഥക് നല്‍കും.

കേരളത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ജീവന്‍ രക്ഷാ പഥക്കും ലഭിക്കും. സി. എസ്. സുരേഷ് കുമാര്‍(മരണാനന്തര ബഹുമതി), അജി ചേരിപ്പനത്ത് കൊച്ച്, സി. കെ. അന്‍ഷിഫ്, കെ. സഹ്‌സാദ്, ജിഷ്ണു വി.നായര്‍ എന്നിവരാണ് 40,000 രൂപയടങ്ങുന്ന ഈ പുരസ്‌കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 37 പേര്‍ക്കാണ് ജീവന്‍രക്ഷാ പഥക് ലഭിക്കുന്നത്.

കേരളത്തി ല്‍നിന്നുള്ള വി. പി. മുഹമ്മദ് നിഷാദിന് ധീരത യ്ക്കുള്ള ‘ഉത്തം ജീവന്‍ രക്ഷാ പഥക്’ ലഭിക്കും. ആകെ പത്തു പേര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പഥക് ലഭിക്കുന്നത്.  അറുപതിനായിരം രൂപ യാണ് പുരസ്‌കാര ത്തുക.

വായിക്കുക :  e പത്രം ഗള്‍ഫ് വാര്‍ത്തകള്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അതിർത്തിയിൽ സംഘർഷം മുറുകുന്നു

January 15th, 2013

indian-army-epathram

ന്യൂഡൽഹി : ഇന്ത്യാ പാൿ അതിർത്തിയിലെ സംഘർഷം അനുദിനം മുറുകുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖയുടെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പാക്കിസ്ഥാൻ ആളുകളെ കുടിയൊഴിപ്പിച്ചു തുടങ്ങി. ഔദ്യോഗികമായ സ്ഥിരീകരണം ഒന്നുമില്ലെങ്കിലും അതിർത്തിയിൽ പാക്കിസ്ഥാൻ ആർട്ടിലറി റെജിമെന്റിനെ വിന്യസിച്ചു എന്നാണ് സൂചന. ബ്രിഗേഡിയർ തലത്തിൽ പതാക യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇരു വിഭാഗവും മറു വിഭാഗമാണ് വെടിനിർത്തൽ ലംഘിച്ചത് എന്നണ് ആരോപിക്കുന്നത്.

പാക്കിസ്ഥാൻ ഇനിയും വെടിനിർത്തൽ ലംഘനം തുടർന്നാൽ ഇന്ത്യൻ സൈന്റ്യം ശക്തമായി തന്നെ തിരിച്ചടിക്കും എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിക്രം സിങ്ങ് മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ വെടി ഉതിർത്താൽ ഉടനടി തിരിച്ച് ആക്രമിക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘർഷത്തിന് പുറകിൽ ഭീകര പ്രസ്ഥാനങ്ങളുടെ സ്വാധീനം തള്ളിക്കളയാൻ ആവില്ല. കേവലം ഒരാഴ്ച്ച മുൻപാണ് ലെഷ്കർ എ തൊയ്ബ തലവൻ ഹാഫിസ് സയീദ് നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടെന്ന വിവരം ലഭിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

January 15th, 2013

ന്യൂഡെല്‍ഹി/ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു വട്ടംകൂടി പ്രകോപനം ഉണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. ഇതിനാവശ്യമായ നിര്‍ദ്ദേശം ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ മേഘലാ കമാന്റിനു നല്‍കിയതായി കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് വ്യക്തമാക്കി. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ സൈന്യം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്തു വെല്ലുവിളിയും നേരിടുവാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ സൈന്യം നിഷ്ഠൂരമായി വധിക്കുകയും ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.പാക്കിസ്ഥാന്‍ സൈനിക മര്യാദകള്‍ ലംഘിച്ചുവെന്നും പ്രകോപനം ഒന്നുമില്ലാതെയാണ് പാക്ക് സൈന്യം കൊലനടത്തിയതെന്നും ജനറല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പാക്കിസ്ഥാന്റെ ഉന്നത സൈനിക വിഭാഗത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ആരൊപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഇരു രാജ്യത്തിന്റേയും സൈനിക പ്രതിനിധികള്‍ പങ്കെടുത്ത ഫ്ലാഗ് മീറ്റില്‍ പാക്കിസ്ഥാന്റെ നടപടിയ്ക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. ലാന്‍സ് നായിക് ഹോം രാജിന്റെ വെട്ടിയെടുത്ത ശിരസ്സ് തിരികെ നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരാകരിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു പങ്കില്ലെന്നാണ് അവരുടെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിഷേധം: പാക്ക് പ്രതിനിധികളെ നരേന്ദ്ര മോഡി മടക്കിവിട്ടു

January 15th, 2013

പ്രതിഷേധം: പാക്ക് പ്രതിനിധികളെ നരേന്ദ്ര മോഡി മടക്കിവിട്ടു
വൈബ്രന്റ് ഗുജറാത്ത് ബിസിനസ്സ് സമ്മേളനത്തിനെത്തിയ പാക്കിസ്ഥാന്‍ പ്രതിനിധികളെ ഗുജറാത്ത് മുഖ്യമന്ത്രി മടക്കിയയച്ചു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയതിലും അവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിലും പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്‍ പ്രതിനിധി സംഘത്തോട് മടങ്ങിപ്പോകുവാന്‍ മോഡി ആവശ്യപ്പെട്ടത്. കറാച്ചി ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയെ പ്രതിനിധീകരിച്ച് 22 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ത്യയില്‍ എത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച ബിസിനസ്സ് സമ്മേളനത്തില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ മോഡി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുമ്പ് നടത്തി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലാണ് മോഡി ശ്രദ്ധ ചെലുത്തുന്നത്. ഗുജറത്തില്‍ വലിയ തോതില്‍ ഉള്ള വ്യവസായ നിക്ഷേപങ്ങള്‍ കൊണ്ടു വരുവാനാണ് വൈബ്രന്റ് ഗുജറത്ത് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വലിയ തോതില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചും വിവിധ തരത്തില്‍ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കിയും സംസ്ഥനത്തേക്ക് വ്യവസായങ്ങളെ ആകര്‍ഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് അദ്ദേഹം .

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആസാറാം ബാപ്പുവിന് വട്ടായിപ്പോയെന്ന് ചാക്കോ
Next »Next Page » പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ് »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine