കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്‍ക്യഷിയ്ക്ക് അനുമതി

June 19th, 2012
gm rice-epathram
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷണക്കൃഷി ചെയ്യാനുള്ള അനുമതിക്ക്‌ വിദേശകമ്പനിയുടെ നീക്കം. അന്താരാഷ്‌ട്ര വിത്തുത്‌പാദക കുത്തകയായ ജര്‍മനിയിലെ ബെയര്‍ ബയോ സയന്‍സസ്‌ ലിമിറ്റഡാണ്‌ ഈ സംരംഭത്തിന് പിന്നില്‍. എന്നാല്‍ ജനിതക എന്‍ജിനിയറിംഗ്‌ അവലോകനസമിതി വിശദീകരണം ആവശ്യപ്പെട്ട്‌ തല്‍ക്കാലം ഇതു തടഞ്ഞിരിക്കുകയാണ്‌.
ആദ്യഘട്ടമായി കമ്പനിക്ക്‌ ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ബയോസേഫ്‌ടി കമ്മിറ്റി, റിവ്യൂ കമ്മിറ്റി ഓണ്‍ ജനറ്റിക്‌ മോഡിഫിക്കേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. കേരളത്തിനുപുറമേ തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഒറീസ, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍, ജനിതകമാറ്റം വരുത്തിയ 45 നെല്ലിനങ്ങള്‍ക്കുള്ള പരീക്ഷണക്കൃഷി അനുമതിയാണ്‌ ബെയര്‍ തേടിയിരിക്കുന്നത്‌.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ്‌ സംസ്‌ഥാനത്തെ ‘ജി.എം. ഫ്രീ സ്‌റ്റേറ്റ്‌’ ആയി പ്രഖ്യാപിച്ചത്‌. ഈ നിലപാട്‌ തന്നെ യു.ഡി.എഫ്‌. സര്‍ക്കാരും തുടരുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന കേരളത്തില്‍ പരീക്ഷണക്കൃഷിക്ക്‌ അനുമതി തേടിയതു സംസ്‌ഥാനസര്‍ക്കാരിന്റെ മൗനസമ്മതത്തോടെയാണെന്ന്‌ ഈ മേഖലയിലുള്ളവര്‍ സംശയിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രണബിന് എതിരെയുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കണം : അണ്ണാ ഹസാരെ സംഘം

June 17th, 2012

pranab-mukherjee-scorpene-epathram

ന്യൂഡൽഹി : രാഷ്ട്രപതി ആകാൻ ഒരുങ്ങുന്ന യു. പി. എ. സ്ഥാനാർത്ഥി പ്രണബ് മുഖർജിക്ക് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉണ്ടെന്നും, ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്ന ഒരാൾ ഭാരതത്തിന്റെ രാഷ്ട്രപതി ആകുന്നത് ഒട്ടേറെ ചോദ്യങ്ങൾക്ക് തുടക്കമിടും എന്നും അതിനാൽ ഈ ആരോപണങ്ങളെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണം എന്നും അണ്ണാ ഹസാരെ സംഘം ആവശ്യപ്പെട്ടു. ധന മന്ത്രിയായ പ്രണബ് മുഖർജി രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കാൻ യോഗ്യനല്ല. പ്രണബ് മുഖർജി വിദേശ കാര്യ മന്ത്രി ആയിരുന്ന കാലത്ത് ഘാനയിലേക്ക് അരി കയറ്റുമതി ചെയ്തതിൽ 2500 കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ട് എന്ന് ആരോപണമുണ്ട്. പ്രണബ് പ്രതിരോധ മന്ത്രി ആയിരുന്ന കാലത്ത് നടന്ന സ്കോർപീൻ കരാറിൽ അഴിമതി നടന്നതായി ആരോപണമുണ്ട്. കൂടാതെ നാവിക സേനയുടെ യുദ്ധ രഹസ്യം ചോർന്ന കേസിലും അഴിമതി നടന്നതായി ആരോപണമുണ്ട് എന്ന് സംഘം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ന്യൂട്ടന് വെല്ലുവിളിയുമായി നിത്യാനന്ദ

June 17th, 2012

nithyananda-ranjitha-bedroom-epathram

ബംഗളൂരു : ഒരു പ്രശസ്ത സിനിമാ നടിയുമായുള്ള ലൈംഗിക വിവാദത്തെ തുടർന്ന് അറസ്റ്റിലായ സ്വാമി നിത്യാനന്ദ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനായി നടത്തിയ വെല്ലുവിളി വീണ്ടും വെള്ളത്തിലായതിന്റെ യൂട്യൂബ് വീഡിയോ താഴെ കാണുക. മഹേഷ് യോഗി അടക്കം നിരവധി പേർ മുൻപ് നടത്തിയ അതേ വാദം തന്നെയാണ് നിത്യാനന്ദയും നടത്തിയത്. യോഗ ശക്തി കൊണ്ട് അന്തരീക്ഷത്തിൽ ഭാരരഹിതനായി ഉയർന്ന് പൊങ്ങുന്ന വിദ്യയാണ് ഇത്. ന്യൂട്ടൺന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയാണ് സ്വാമി യോഗ ശക്തി കൊണ്ട് നിഷ്പ്രഭമാക്കാമെന്ന് അവകാശപ്പെട്ടത്.

ലെവിറ്റേഷൻ (levitation) എന്ന് വിളിക്കുന്ന ഈ അവസ്ഥ പക്ഷെ നാളിതുവരെ ആരും ദർശിച്ചിട്ടില്ലെങ്കിലും ഇത് തങ്ങളുടെ അർപ്പണബോധത്തിന്റെയും വിശ്വാസത്തിന്റെയും അഭാവം കൊണ്ടാണ് എന്ന് ഭക്ത ജനങ്ങളെ വിശ്വസിപ്പിക്കുവാൻ ഈ സ്വാമിമാർക്ക് എന്നും കഴിയുന്നു എന്നതിലാണ് ഇവരുടെ വിജയം. ആരെയും ഇത്തരത്തിൽ പറപ്പിക്കുവാൻ തനിക്ക് കഴിയും എന്നായിരുന്നു ലൈംഗിക അപവാദത്തിന്റെ ദുഷ്പേരിൽ നിന്നും രക്ഷ നേടാനായി കഠിന പരിശ്രമം നടത്തുന്ന നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാൽ തന്നെ ഉയർത്തി കാണിക്കണം എന്ന് വെല്ലുവിളിച്ച മാദ്ധ്യമ പ്രവർത്തകനു മേൽ പല വിധ സർക്കസുകളും നടത്തി പരാജയപ്പെടുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത്. ലെവിറ്റേഷൻ അനുഭവിക്കാനെത്തിയ സ്വാമിയുടെ ഭക്ത ജനങ്ങൾ ഇരുന്നിടത്തു നിന്ന് കുതറി ചാടുന്നത് രസകരമായ കാഴ്ച്ചയാണ്. ഇത് ലെവിറ്റേഷന്റെ ആദ്യ പടിയാണ് എന്നാണ് വിശദീകരണം.

ടെലിവിഷനിൽ പ്രസിദ്ധപ്പെടുത്തിയ വിവാദ ലൈംഗിക വീഡിയോയിൽ സ്വാമിയോടൊപ്പം കിടക്ക പങ്കിട്ട സിനിമാ നടിയും ഈ ഭാര രഹിത ശരീരം ഉയർത്തൽ (levitation) പഠിക്കാൻ എത്തിയവരിൽ ഉള്ളതായി വീഡിയോയിൽ കാണാം.

levitation-epathram
ലെവിറ്റേഷൻ വിശദീകരിക്കാനായി വിക്കിപ്പീഡിയയിൽ കൊടുത്ത ഭാവനാചിത്രം

കൂടുതൽ അർപ്പണ ബോധത്തോടെയും സ്വാമിയിലുള്ള ഉറച്ച വിശ്വാസത്തോടെയും സ്വാമിയെ പരിചരിച്ചാൽ ഭാവിയിൽ മുകളിൽ കാണുന്നത് പോലെ പറക്കാനാവും എന്ന് സ്വാമിയെ തങ്ങളാൽ ആവും വിധമെല്ലാം പരിചരിച്ച ഭക്തർ കരുതുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു പി എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥി പ്രണബ്‌ തന്നെ

June 15th, 2012

pranab-mukherjee-epathram

ഡല്‍ഹി:യുപിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയായി പ്രണബ്‌ മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമതാ ബാനര്‍ജിയുടെ ശക്‌തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇന്ന്‌ നാല്‌ മണിക്ക്‌ ചേര്‍ന്ന യുപിഎ യോഗത്തില്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി സ്‌ഥാനാര്‍ത്ഥിയായി പ്രണബ്‌ മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എതിര്‍പ്പുകള്‍ക്കിടയിലും യുപിഎ യോഗത്തിലുണ്ടായ സമവായത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ തീരുമാനം എന്നറിയുന്നു. രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയാകുന്നതിന്റെ ഭാഗമായി പ്രണബ്‌ മുഖര്‍ജി ഈ മാസം 24 ന്‌ കേന്ദ്ര മന്ത്രി സ്‌ഥാനം രാജിവെക്കുകയും 25 ന്‌ പത്രിക സമര്‍പ്പിക്കുകയും ചെയ്യും. സമാജ്‌ വാദി പാര്‍ട്ടി, ബി. എസ്‌. പി, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ജയലളിതയുടെ പിന്തുണയോടെ പി. എ. സാംഗ്മയും മല്‍സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകന്നതോടെ ശക്തമായ ഒരു മല്‍സരം ഉണ്ടാകുമെന്ന് ഉറപ്പായി. ബി ജെ പി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല മുന്‍ രാഷ്‌ട്രപതി അബ്ദുല്‍ കലാമിനെ പരിഗണിക്കുന്നുണ്ട് എങ്കിലും കാര്യമായ പിന്തുണ കിട്ടിയിട്ടില്ല. അതേസമയം തന്റെ സ്ഥാനാര്‍ഥിത്വത്തെ പറ്റി ഉചിതമായ സമയത്ത്‌ പ്രതികരിക്കുമെന്നാണ്‌ അബ്‌ദുള്‍ കലാം പറഞ്ഞിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആന്ധ്രയില്‍ കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി

June 15th, 2012

ഹൈദരാബാദ്‌: ആന്ധ്ര പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത ആഘാതം ഏല്‍പ്പിച്ചു കൊണ്ട് വൈ. എസ്‌. ആര്‍ കോണ്‍ഗ്രസിനു തിളക്കമാര്‍ന്ന വിജയം നേടി.  ആന്ധ്രയിലെ 18 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ 15 സീറ്റുകളിലാണ്‌ തിരിച്ചടിയേറ്റു‌. വൈ. എസ്‌. ആര്‍ കോണ്‍ഗ്രസ്‌ 15 സീറ്റുകളിലും വിജയം നേടി. രണ്ടെണ്ണം കോണ്‍ഗ്രസും ഒരു സീറ്റ്‌ തെലങ്കാന രാഷ്ര്‌ടീയ സമിതിയും പിടിച്ചെടുത്തു. ഇതില്‍ 16 സിറ്റിംഗ്‌ സീറ്റുകളാണ്‌  വൈ. എസ്‌. ആര്‍ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തത്‌. നെല്ലൂര്‍ ലോക്‌സഭാ സീറ്റില്‍ വൈ. എസ്‌. ആര്‍ കോണ്‍ഗ്രസിലെ മേഘാപതി രാജ്‌മോഹന്‍ റെഡ്‌ഡി 52,000 ത്തിന്റെ വന്‍ ഭൂരിപക്ഷം നേടി‌. ഇതോടെ 294 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 154 ആയി കുറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തൃണമൂല്‍ കോണ്‍ഗ്രസ്‌ സീറ്റ്‌ നിലനിര്‍ത്തി
Next »Next Page » യു പി എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥി പ്രണബ്‌ തന്നെ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine