മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

August 29th, 2012
supremecourt-epathram
ന്യൂഡെല്‍ഹി: 26/11 ലെ മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പാക്കിസ്ഥാന്‍ പൌരന്‍ അജ്‌മല്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.  വിചാരണ കോടതിയാണ് കസബിന് വധ ശിക്ഷ വിധിച്ചത്.  ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ കസബ് നല്‍കിയ അപ്പീല്‍ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് തള്ളുകയായിരുന്നു.  ഇന്ത്യക്കെതിരായ യുദ്ധമാണ് കസബ് നടത്തിയതെന്നും ഇതിലൂടെ നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞുവെന്നും കോടതി പറഞ്ഞു.
നീതി പൂര്‍വ്വമായ വിചാരണ തനിക്ക് ലഭിച്ചില്ലെന്നും ഗൂഢാലോചനയില്‍ പങ്കില്ലെന്നും   തന്റെ കുറഞ്ഞ പ്രായം കണക്കിലെടുത്ത്  തന്നെ  വധ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് കസബ് വാദിച്ചു. എന്നാല്‍ ഇരുപത്തിനാലുകാരനായ കസബിനു താന്‍ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെന്നും അതിനാല്‍ തന്നെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യത്തിനു ന്യായമില്ലെന്ന് കോടതി പറഞ്ഞു.  കേസിന്റെ ഗൌരവവും കസബിന്റെ പങ്കാളിത്തവും കണക്കിലെടുത്ത കോടതി ഇയാള്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.
166 പേരാണ് മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരെ അമര്‍ച്ച ചെയ്യുവാന്‍ ഉള്ള ശ്രമത്തിനിടെ സന്ദീപ് ഉണ്ണികൃഷ്ണന്‍, വിജയ് സലസ്കര്‍, ഹേമന്ദ് കര്‍ക്കരെ തുടങ്ങി രാജ്യത്തെ മികച്ച  ചില പോലീസ്-സൈനിക  ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കോടതി വിധിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം സ്വാതം ചെയ്തു.  നാലുവര്‍ഷമായി മുംബൈയിലെ അര്‍തര്‍ റോഡിലുള്ള ജയിലില്‍ കഴിയുന്ന കസബിന്റെ സുരക്ഷക്കായി ഇതിനോടകം ഇരുപത്തഞ്ച് കോടിയില്‍ അധികം തുക ചിലവിട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on മുംബൈ ഭീകരാക്രമണം; കസബിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു

August 29th, 2012

arvind-khejriwal-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തിലെ കെജ്രിവാളും കിരണ്‍ ബേദിയും തമ്മിലുള്ള പോര് മുറുകുന്നു.  അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി കിരണ്‍ ബേദി രംഗത്ത് വന്നു. ചില വ്യക്തികളുടെ ‘പ്രത്യേക രാഷ്ട്രീയ ലക്ഷ്യം’ മൂലം ഹസാരെ സംഘം സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാണെന്നും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംശയം ഇല്ലാതാക്കാന്‍ എത്രയും പെട്ടെന്ന് അണ്ണാ ഹസാരെ ഇടപെടണമെന്നും കിരണ്‍ ബേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി ജെ പി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ വീട് ഉപരോധിച്ച നടപടിയെ കിരണ്‍ ബേദി എതിര്‍ത്തിരുന്നു. എന്നാല്‍ ബേദിയുടെ അഭിപ്രായം തള്ളികൊണ്ട് കെജ്രിവാളിന്റെ നേതൃത്വത്തില്‍ പഴയ ഹസാരെ സംഘം ഞായറാഴ്ചത്തെ ഉപരോധസമരം നടത്തിയത്. ഇതോടെ ഇവര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി

August 28th, 2012

supremecourt-epathram

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ കമ്പനികള്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും അവ ബ്ലേഡ് കമ്പനികളെ പോലെ ആണെന്നും സുപ്രീം കോടതി. നാനോ എക്സല്‍ തട്ടിപ്പില്‍ അറസ്റ്റിലായ  കമ്പനി എം.ഡി. ഹരീഷ് മദനീനിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. തട്ടിപ്പിനിരയാകുന്നവര്‍ സാധാരണക്കാരാണെന്നും ഇവര്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ചൂഷണം ചെയ്ത് ആഢംഭര ജീവിതം നയിക്കുകയാണ് കമ്പനിക്കാരെന്നും കോടതി കുറ്റപ്പെടുത്തി. മദനീനിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.  അകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് പലതരം സ്കീമുകളുടെ മറവില്‍ കോടികളാണ് വിവിധ മണിചെയ്യിന്‍ കമ്പനികള്‍ കേരളത്തില്‍ നിന്നും തട്ടിയെടുത്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മദനീനിക്ക് ജാമ്യമില്ല; മണിചെയിന്‍ കമ്പനികള്‍ ബ്ലേഡ് കമ്പനികളെന്ന് സുപ്രീം കോടതി

കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി

August 28th, 2012
narendra modi-epathram
ഗാന്ധിനഗര്‍:  കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തെ തെറ്റായ ദിശയിലേക്കും മോശപ്പെട്ട അവസ്ഥയിലേക്കും നയിച്ചിരിക്കുന്നതായും  ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലേറുവാന്‍ അനുവദിക്കരുതെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു. ഗുജറാത്തിലെ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിനെ വിലക്കിക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കുലര്‍ ഇറക്കിയതിനെ ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ്സ് അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്നും നരേന്ദ്ര മോഡി പറഞ്ഞു. സൊഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ കോണ്‍ഗ്രസ്സിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്യുന്നതായി ആരോപിച്ച മോഡി ഇത്തരം ഒരു കക്ഷിക്ക് എങ്ങിനെയാണ് ജനാധിപത്യത്തെ കുറിച്ച് പറയുവാന്‍ ആകുകയെന്നും ചോദിച്ചു. ഗാന്ധി നഗറില്‍ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് നരേന്ദ്ര മോഡി കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി

2ജി – ചിദംബരത്തിനെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി

August 25th, 2012

raja-chidambaram-epathram

ന്യൂഡൽഹി : 2ജി സ്പെക്ട്രം കേസിൽ പി. ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നല്കിയ രണ്ട് ഹരജികൾ സുപ്രീം കോടതി തള്ളി. മുൻ ടെലികോം മന്ത്രി എ. രാജയ്ക്കൊപ്പം സ്പെക്ട്രം കേസിൽ പി. ചിദംബരത്തിനെയും കൂട്ടുപ്രതി ആക്കണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജനതാ പാർട്ടി അദ്ധ്യക്ഷൻ സുബ്രമണ്യം സ്വാമിയും അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമാണ് പരാതിക്കാർ. കേസിൽ ചിദംബരത്തെ പ്രതിയാക്കാൻ വേണ്ട തെളിവൊന്നുമില്ല എന്ന് സി. ബി. ഐ. മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സ്പെക്ട്രം അനുവദിച്ചതിൽ തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിലും അതിന് ചിദംബരവും രാജയും തമ്മിൽ കുറ്റകരമായ ഗൂഢാലോചന നടന്നു എന്നൊന്നും അർത്ഥമില്ല എന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം അപ്പീൽ സമർപ്പിക്കും എന്ന് സുബ്രമണ്യം സ്വാമി അറിയിച്ചു. മൂല്യമേറിയ മൊബൈൽ ശൃംഖലാ ലൈസൻസുകൾ തുച്ഛമായ വിലയ്ക്ക് നൽകിയ രാജ ലൈസൻസുകൾ ലേലം ചെയ്യണം എന്ന ഉപദേശം തള്ളിക്കളഞ്ഞിരുന്നു. അപേക്ഷ ലഭിക്കുന്ന ക്രമത്തിൽ ലൈസൻസുകൾ നൽകും എന്ന് പറഞ്ഞ രാജ പിന്നീട് കൈക്കൂലി വാങ്ങി ചില കമ്പനികളെ ക്രമം തെറ്റിച്ച് മുൻപിൽ എത്തിച്ചത് പുറത്തായതോടെയാണ് തടവിലായത്. തന്റെ തീരുമാനങ്ങൾ എല്ലാം ചിദംബരത്തിനേയും പ്രധാനമന്ത്രിയേയും സമയാസമയം അറിയിച്ചിരുന്നു എന്ന് രാജ വിചാരണയ്ക്ക് ഇടയിൽ കോടതിയെ അറിയിച്ചിരുന്നു.

ധനമന്ത്രിയായിരുന്ന ചിദംബരത്തെ അഴിമതി വിരുദ്ധ നിയമവും മറ്റ് ക്രിമിനൽ നിയമങ്ങളും പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ തെളിവ് ഉണ്ട് എന്ന് സുബ്രമണ്യം സ്വാമി വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാലായനം ചെയ്തവരെ തിരിച്ചു കൊണ്ടു വരുവാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി
Next »Next Page » കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തിന്റെ ദുര്‍ദശയെന്ന് നരേന്ദ്ര മോഡി »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine