ആദർശ് കേസ് : ഐ. എ. എസ്. ഉദ്യോഗസ്ഥൻ അറസ്റ്റിലായി

April 4th, 2012

adarsh-housing-society-epathram

മുംബൈ : ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതി കേസിൽ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. ഇതിൽ ഒരാൾ ഒരു മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആവുന്നവരുടെ എണ്ണം 9 ആയി. പ്രാദേശിക ക്ഷേമ ബോർഡ് അംഗം ഡോ. ജയരാജ് ഫാട്ടക് ആണ് അറസ്റ്റിലായ മുതിർന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട രാമാനന്ദ് തിവാരി സേവനത്തിൽ നിന്നും വിരമിച്ച ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഇവരെ ബുധനാഴ്ച്ച പ്രത്യേക സി. ബി. ഐ. കോടതിക്ക് മുൻപാകെ ഹാജരാക്കും.

ഉയരമേറിയ കെട്ടിടങ്ങൾക്ക് സർക്കാർ നിശ്ചയിച്ച ഉയര പരിധിയായ 97.6 മീറ്ററിനേക്കാൾ കൂടുതൽ ഉയരത്തിൽ ഒരു നില അധികമായി അന്നത്തെ മുനിസിപ്പൽ കമ്മീഷണർ ആയിരുന്ന ഡോ. ജയരാജ് ഫാട്ടക് അനുവദിച്ചു. ഇതേ കെട്ടിടത്തിൽ ഫാട്ടക്കിന്റെ പുത്രന്റെ പേരിൽ ഒരു ഫ്ലാറ്റ് ഉണ്ട്.

സംസ്ഥാന സർക്കാരിന്റെ നഗര വികസന വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന കാലത്ത് ആദർശ് സൊസൈറ്റിക്ക് ഉയര പരിധിയിൽ കൂടുതൽ ഉയരത്തിൽ കെട്ടിടം പണിയാൻ വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തു എന്നതാണ് തിവാരിക്ക് എതിരെയുള്ള കേസ്. ഇതേ തുടർന്ന് തിവാരിയുടെ മകന് ആദർശ് സൊസൈറ്റിയിൽ അംഗത്വം ലഭിച്ചതായി സി. ബി. ഐ. കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോഴ വാഗ്ദാനം വി.കെ.സിങ്‌ തന്റെ നിലപാടില്‍ ഉറച്ചു തന്നെ

April 1st, 2012

V-K-SINGH-epathram

ന്യൂഡല്‍ഹി:വിവാദമായ കോഴ വാഗ്ദാനത്തില്‍ കരസേനാ മേധാവി ജനറല്‍ വി. കെ. സിങ്‌ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു സൈന്യത്തിലേക്ക് ഗുണനിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തത് ചെയ്തത് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിങ് തന്നെയാണെന്ന്  വി. കെ. സിങ് വ്യക്തമാക്കി. സി. ബി. ഐ. അന്വേഷണ സംഘത്തിന് അയച്ച പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റാഗിംഗ് : പൊള്ളലേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

March 30th, 2012

crime-epathram

ബംഗലൂരു: ബംഗലൂരുവിലെ കോളജ്‌ ഹോസ്‌റ്റലില്‍ റാഗിങ്ങിനിടെ പൊള്ളലേറ്റ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥി മരിച്ചു. ബംഗലൂരു വിദ്യാനഗര്‍ ഷാഷിബ്‌ എന്‍ജിനിയറിംഗ്‌ കോളജിലെ ഒന്നാം വര്‍ഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥി കണ്ണൂര്‍ കാപ്പാട്‌ മഹറൂഫ്‌ ഹൌസില്‍ ഹാരിസിന്റെ മകന്‍ അജ്‌മല്‍ (19) ഇന്നു രാവിലെയാണ്‌ മരിച്ചത്‌.  കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ 60 ശതമാനം പൊള്ളലേറ്റ അജ്‌മലിനെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിത്‌. സീനിയര്‍ വിദ്യാര്‍ഥികള്‍ അജ്മലിനോട് പണം ആവശ്യപ്പെടുകയും പണം നല്‍കാത്തതിന്റെ പേരില്‍ അജ്‌മലിന്റെ ദേഹത്ത്‌ ടിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു എന്നാണ്‌ ആരോപണം. അജ്‌മലിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രതിരോധ കരാര്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും കൈക്കൂലി വാഗ്ദാനം

March 29th, 2012

പ്രതിരോധ കരാറിനായി മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിരോധ കരാര്‍ സംബന്ധിച്ച  കോഴ വിവാദം കൊഴുക്കുകയാണ്. ദേവഗൌഡ പ്രധാനമന്ത്രിയായിരുന്ന  കാലത്ത് പ്രതിരോധ കരാര്‍ നേടാന്‍ മധ്യവര്‍ത്തികള്‍ പതിവായി അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്ന് കുമാര സ്വാമി പറഞ്ഞു. സൈനിക വാഹനം വാങ്ങുന്നതിനായി 14 കോടി രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരുന്നുവെന്ന സൈനിക മേധാവി ജനറല്‍ വി.കെ സിങിന്‍െറ പ്രസ്താവനക്ക് പിന്നാലെയാണ് കുമാര സ്വാമിയുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിരോധ രംഗത്തെ അഴിമതികഥകള്‍ മറനീക്കി പുറത്ത്‌ വന്നു കൊണ്ടിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരഞ്‌ജീവി ഇനി പാര്‍ലിമെന്റില്‍

March 29th, 2012

ഹൈദരാബാദ്‌: തെലുങ്ക് സൂപ്പര്‍ നടന്‍ കെ. ചിരഞ്‌ജീവി രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ആന്ധ്രാപ്രദേശ്‌ നിയമസഭാംഗത്വം രാജിവച്ചു. രാവിലെ സ്‌പീക്കര്‍ എന്‍.മനോഹറിനെ സന്ദര്‍ശിച്ച ചിരഞ്‌ജീവി രാജിക്കത്ത്‌ നല്‍കി. പ്രജാരാജ്യം പാര്‍ട്ടി രൂപീകരിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചിരഞ്‌ജീവി നിയമസഭയില്‍ നില മെച്ചപ്പെടുത്തിയിരുന്നു എന്നാല്‍ പിന്നീട്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. ഇതോടെയാണ് രാജ്യസഭയിലേക്ക് കളമൊരുങ്ങിയത്. അടുത്ത മന്ത്രിസഭാ വികസനത്തില്‍ ഇദ്ദേഹം മന്ത്രിയാകും എന്നാണു സൂചന. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ തിരുപ്പതി മണ്ഡലത്തില്‍ നിന്നാണ്‌ ചിരഞ്‌ജീവി നിയമസഭയില്‍ എത്തിയത്‌. രാജ്യസഭാംഗമായി ചിരഞ്‌ജീവി ഏപ്രില്‍ മൂന്നിന്‌ സത്യപ്രതിജ്‌ഞ ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗാളില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിലക്ക്
Next »Next Page » പ്രതിരോധ കരാര്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും കൈക്കൂലി വാഗ്ദാനം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine