ബംഗാളില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിലക്ക്

March 29th, 2012

mamatha-WB-newspapers-epathram
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും മറ്റു ഭാഷാ പത്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.

മമത നിര്‍ദേശിച്ചിരിക്കുന്ന എട്ട് പത്രങ്ങള്‍ മാത്രമേ ഇനി ലൈബ്രറികളില്‍ പാടുള്ളൂ. ഇവ ബംഗാളി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ ഉള്ളവയാണ്. ഗ്രാമീണ ജനങ്ങളില്‍ ബംഗാളി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എന്നാണു സര്‍ക്കുലറില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്. സി.പി.എമ്മിന്റെ മുഖപത്രമായ ‘ഗണശക്തി’ മാത്രമാണ് ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം.

മമതയുടെ ഈ നടപടി സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും ബുദ്ധിജീവികളുടെയും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്നും പിന്‍വലിക്കണം എന്നും കൊണ്ഗ്രെസ്സ് അംഗം അസിക് മിത്ര നിയമസഭയില്‍ പറഞ്ഞു.  എന്നാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറിപ്പെടുത്താന്‍ മാത്രമേ ഈ നടപടി ഉതകൂ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ. അസിത് മിത്ര പറഞ്ഞു. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വായനക്കാര്‍ക്കാവശ്യമായ പത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലൈബ്രറികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടകയില്‍ 2 ലക്ഷം കോടിയുടെ വഖഫ് ബോര്‍ഡ് ഭൂമി അഴിമതി

March 27th, 2012

karnataka-wakf-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക വഖഫ് ബോര്‍ഡിന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍‌വര്‍ മണിപ്പാടിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൌഡക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്രമന്ത്രിമാരടക്കം രാഷ്ടീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍,വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എതിരെ പരാമര്‍ശങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. ഇതില്‍ സി. എ. ഇബ്രാഹിം, എന്‍. എ ഹാരിസ് എന്നീ മലയാളികളും ഉള്‍പ്പെട്ടതായി കരുതുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി  വിനിയോഗിക്കേണ്ട വഖഫ് ഭൂമി മറിച്ചു വിറ്റ് കോടികള്‍ കൊള്ളയടിച്ച സംഭവം 2ജി സ്പെക്ട്രം പോലെ രാജ്യം കണ്ട വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ 2011 നവമ്പറിലാണ് സര്‍ക്കാര്‍ അന്‍‌വര്‍ മണിപ്പാടിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണം ഏല്പിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗോവയില്‍ പെട്രോളിനു പതിനൊന്നു രൂപ കുറച്ചു

March 27th, 2012
petroleum-money-epathram
പനാജി: ഗോവയില്‍ പെട്രോളിന്റെ വില ലിറ്ററിനു പതിനൊന്നു രൂപ കുറച്ചു. ഇതോടെ പെട്രോള്‍ വില 55 രൂപയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ബജറ്റ് പ്രസംഗത്തിനിടെ പെട്രോള്‍ വില കുറച്ച പ്രഖ്യാപനം നടത്തിയത്. ബി. ജെ. പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പെട്രോള്‍ വില കുറക്കും എന്നത്. പെട്രോളിന്റെ വാറ്റ് നികുതി 0.1 ശതമാനമായിട്ടാണ് കുറച്ചത്. വിമാനത്തിന്റെ ഇന്ധനത്തിന്റെ വാറ്റു നികുതി 22 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറവ് വരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഔറംഗബാദില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

March 26th, 2012

aurangabad-terrorists-epathram
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ. ടി‌. എസ്) തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റു മുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഉച്ചക്ക്  പന്ത്രണ്ടരയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ. ടി‌. എസ് സംഘം ഭീകരുടെ ഒളിത്താവളം വളയുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു എ. ടി‌. എസ് കോണ്‍സ്റ്റബിളിനു വെടിയേറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്നും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ 2008- ജൂലൈയില്‍ 56 പേരുടെ മരണത്തിനിടയാക്കി സ്ഫോടന പരമ്പരയിലെ പ്രതി അബ്രാര്‍ ഷെയ്ക്കാണ്. രണ്ടാമന്‍ യു.പിയിലെ ബി. ജെ. പി നേതാവിന്റെ കൊലപാതകവുമായി ബന്ധമുള്ളയാളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഡിയെ വിളിച്ചു വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു

March 26th, 2012

supremecourt-epathram
ന്യൂഡെല്‍ഹി: 2002-ലെ  ഗുജറാത്ത കലാപക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന നാനാവതി കമ്മീഷനു മുമ്പാകെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിളിച്ചു വരുത്തുവാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിക്കുവാനാകില്ലെന്ന സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന്  ജനസംഘര്‍ഷ മഞ്ച് എന്ന എന്‍. ജി.ഒ  തങ്ങളുടെ ഹര്‍ജി പിന്‍‌വലിച്ചു. നാനവതി കമ്മീഷനു മുമ്പില്‍ നരേന്ദ്ര മോഡിയെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതിയും വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ജനസംഘര്‍ഷ് മഞ്ച് സുപ്രീം കോടതിയെ സമീപിച്ചത്. നാനാവതി കമ്മീഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « രാവണിന്റെ മുഖ്യ അനിമേറ്റര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍
Next »Next Page » ഔറംഗബാദില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine