രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ വിദേശയാത്രകള്‍ക്ക് ചെലവിട്ടത് 205 കോടി

March 26th, 2012

President_Pratil-epathram

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിദേശ യാത്രകള്‍ക്ക്  ഇന്ത്യന്‍ ഖജനാവില്‍ നിന്നും ചിലവിട്ടത് 205 കോടി രൂപ. ഇതുവരെ ഉള്ള കണക്കുകള്‍ പ്രകാരം ഏറ്റവും അധികം തുക ചിലവിട്ട ഇന്ത്യന്‍ രാഷ്ട്രപതിയെന്ന റിക്കോര്‍ഡ് ഇതോടെ പ്രതിഭാ പാട്ടീലിനു സ്വന്തം. 12 വിദേശ യാത്രകളിലായി നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളാണ് രാഷ്ട്രപതിയായി ചുമതലയേറ്റതിനു ശേഷം ഇതുവരെ  ഇവര്‍ സന്ദര്‍ശിച്ചത്. എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ടര്‍ ചെയ്ത വകയില്‍ 169 കോടി രൂപയും,താമസം, ഭക്ഷണം, ദിനബത്ത മറ്റു ചെലവുകള്‍ എന്നിവ 36 കോടി രൂപയും ചെലവായിട്ടുണ്ട്.ഇതോടെ ചിലവിന്റെ കാര്യത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡണ്ടായ പ്രതിഭാ പാട്ടീല്‍ തന്റെ മുന്‍‌ഗാമികളെ പിന്‍‌തള്ളിയിരിക്കുകയാണ്.  തന്റെ യാത്രകളില്‍ മിക്കതിലും കുടുംബത്തേയും ഒപ്പം കൂട്ടറുണ്ട്. വിവരാവകാശ നിമപ്രകാരം പുറത്തുവന്ന രേഖകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക്പാല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണമൊഴിയുക: ഹസാരെ

March 26th, 2012

ANNA_Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണമൊഴിയുക, കേന്ദ്ര സര്‍ക്കാറിന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന മുന്നറിയിപ്പോടെ ഹസാരെ വീണ്ടും തുടങ്ങിയ ഉപവാസ സമരത്തിനിടെ യാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പറഞ്ഞത്‌.   ലോക്പാല്‍ ബില്‍ കൊണ്ടുവരുകയോ 2014ല്‍ ഭരണം വിടുകയോ ചെയ്യണമെന്ന് അഴിമതിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്‍െറ ഉദ്ദേശ്യ ശുദ്ധി വ്യക്തമല്ലെന്നും അതുകൊണ്ടാണ് ലോക്പാല്‍ ബില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം പറഞ്ഞു.  മധ്യപ്രദേശില്‍ കൊല്ലപ്പെട്ട ഐ. പി. എസ് ഓഫിസര്‍ നരേന്ദ്ര കുമാര്‍ യാദവിന് നീതി ലഭ്യമാക്കണമെന്നും അഴിമതിക്കെതിരെ പൊരുതുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നുമാണ് ഉപവാസ സമരത്തിന്റെ മറ്റൊരു ആവശ്യം. ഇത്തരത്തില്‍ കൊല്ലപെട്ട ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എപ്പോഴാണ് വിരമിക്കേണ്ടത് എന്ന് ആരും പറഞ്ഞുതരേണ്ട: സച്ചിന്‍

March 26th, 2012

sachin-tendulkar-epathram

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടത് എപ്പോഴാണെന്ന് ആരും പറഞ്ഞുതരേണ്ടെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര് വ്യക്തമാക്കി‍. വിമര്‍ശകരല്ല തന്നെ ഇന്ത്യന്‍ ടീമിലെടുത്തതെന്നും സച്ചിന്‍ പറഞ്ഞു. പതിനാറാം വയസ്സില്‍ ക്രിക്കറ്റ് മത്സരം കളിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായിരുന്ന അതേ ആവേശം തന്നെയാണ്  ഇപ്പോഴും കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ഉള്ളത്. അതിനാല്‍  ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടത് എപ്പോഴെന്ന് ആരും പറഞ്ഞുതരേണ്ട കാര്യമില്ല അക്കാര്യം എനിക്ക് അറിയാം. ക്രിക്കറ്റില്‍ ഇനി ഒന്നും തെളിയിക്കാനില്ല. എന്റെ റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ താരം തന്നെ മറികടക്കണമെന്നാണ് ആഗ്രഹമെന്നു സച്ചിന്‍ പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിബന്ധനകള്‍ സ്വീകാര്യമെങ്കില്‍ നിരാഹാരം അവസാനിപ്പിക്കാം, സമര സമിതി

March 25th, 2012

koodamkulam1-epathram
ചെന്നൈ: കൂടങ്കുളം ആണവനിലയം തുറക്കാനുള്ള തീരുമാനത്തിനെതിരെ ആറു ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാന്‍ സമര സമിതി പുതിയ നിബന്ധന മുന്നോട്ടുവെച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, ആണവാപകട നഷ്ടപരിഹാരം സംബന്ധിച്ച ഇന്ത്യ-റഷ്യ കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്തുക, ആണവ നിലയത്തിന്‍െറ സുരക്ഷയെക്കുറിച്ച് സമരസമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പുതിയ വിദഗ്ധസമിതിയെ നിയമിക്കുക, ആണവ നിലയത്തില്‍നിന്നുള്ള മാലിന്യം എന്തു ചെയ്യുമെന്ന് വിശദീകരിക്കുക എന്നിവയാണ് നിബന്ധനകള്‍. ഇവ അംഗീകരിച്ചാല്‍ അനിശ്ചിതകാല നിരാഹാരം ഉപേക്ഷിച്ച് സൂചനാ നിരാഹാരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ്. പി. ഉദയകുമാര്‍ പറഞ്ഞു. 150ഓളം കേസുകളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദയകുമാര്‍, പുഷ്പരായന്‍ എന്നിവരുള്‍പ്പെടെ അനിശ്ചിതകാല നിരാഹാരത്തിലേര്‍പ്പെട്ട 15 പേരെ ഇന്നലെ തിരുനെല്‍വേലി ഗവ. ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതില്‍ അഞ്ചു സ്ത്രീകളുടെ നില ഗുരുതരമായതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആയിരത്തിലധികം പേര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്ന ഉദയകുമാര്‍, പുഷ്പരായന്‍ തുടങ്ങിയ പ്രമുഖരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചാല്‍ സമരം തണുക്കുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. അതേസമയം, മൂവായിരത്തിലേറെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിന്‍െറ സംരക്ഷണവലയത്തിലാണ് നിരാഹാരമെന്നതിനാല്‍ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് വിപരീതഫലമുളവാക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആണവനിലയത്തിന്‍െറ പേരില്‍ ജനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിശദീകരണം നല്‍കേണ്ടിവരും. പൊലീസ് കേസെടുത്തവരെ അറസ്റ്റ് ചെയ്യുമെന്ന് കൂടങ്കുളത്തെ സുരക്ഷാനടപടികള്‍ വിലയിരുത്താന്‍ എത്തിയ എ. ഡി. ജി. പി ജോര്‍ജ് പറഞ്ഞു. അതേസമയം, കൂടങ്കുളം സമരം ചില അന്താരാഷ്ട്ര എന്‍. ജി. ഒകള്‍ ഫണ്ട് ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നേരത്തേ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്, എട്ട് തീര സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി.  പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ‘നാഷനല്‍ ഫിഷര്‍മെന്‍സ് ഫോറം’ എന്ന സംഘടനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയാണ് പ്രതിഷേധിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

എണ്ണ ഖനനം: കൊച്ചി തുറമുഖത്തിന് അനുമതി ലഭിച്ചില്ല

March 25th, 2012

kochi-oil-exploration-epathram

ന്യൂഡല്‍ഹി: കൊച്ചി തുറമുഖത്ത് എണ്ണഖനന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയില്ല. ഒ. എന്‍. ജി. സി, ബി. പി. ആര്‍. എല്‍ കമ്പനികള്‍ സംയുക്തമായാണ് കൊച്ചി തുറമുഖത്ത് എണ്ണ ഖനനത്തിന് അനുമതി തേടിയിരുന്നത്. പദ്ധതി ലാഭകരമാകില്ല എന്ന സാമ്പത്തിക കാര്യ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കൊച്ചിയിലേതുള്‍പ്പെടെ 14 എണ്ണ ഖനന പദ്ധതികള്‍ക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നിഷേധിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സോളില്‍
Next »Next Page » നിബന്ധനകള്‍ സ്വീകാര്യമെങ്കില്‍ നിരാഹാരം അവസാനിപ്പിക്കാം, സമര സമിതി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine