വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

September 15th, 2012

walmart-epathram

ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

September 15th, 2012

coal-gate-manmohansingh-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്മോഹൻ സിങ്ങിന്റെ പ്രഖ്യാപനം അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് എന്ന് ബി.ജെ.പി. പ്രതികരിച്ചു. ഈ പ്രഖ്യാപനത്തിന്റെ സമയം ഈ സംശയം ജനിപ്പിക്കുന്നു എന്ന് പാർട്ടി വക്താവ് ഡൽഹിയിൽ അറിയിച്ചു. സുപ്രീം കോടതി കല്ക്കരി അഴിമതി സംബന്ധിച്ച് പ്രധാനപ്പെട്ട 6 ചോദ്യങ്ങൾ ഉന്നയിച്ച ദിവസം തന്നെ വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത് അഴിമതിയിൽ നിന്നും “പരിഷ്ക്കരണ” ത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് എന്ന് മുതിർന്ന ബി.ജെ.പി. നേതാവ് അദ്വാനി തന്റെ ബ്ലോഗിൽ എഴുതി.

(മുകളിലെ കാർട്ടൂൺ : സുധീർനാഥ്)

- ജെ.എസ്.

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കരിങ്കൊടി പ്രകടനം

September 15th, 2012

rahul-gandhi-epathram

അമേഠി: അമേഠിയില്‍ സന്ദര്‍ശനത്തിനെത്തിയ എ. ഐ. സി. സി. സെക്രട്ടറിയും സ്ഥലം എം. പി. യുമായ രാഹുല്‍ ഗാന്ധിക്കെതിരെ ഗ്രാമീണരും വിദ്യാര്‍ഥിനികളും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തി നെത്തിയതായിരുന്നു രാഹുല്‍. കോളേജിലെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടികള്‍ കരിങ്കൊടി പ്രകടനം നടത്തിയത്. വെള്ളിയാഴ്ച രാഹുല്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൌസിനു മുമ്പില്‍ തടിച്ചു കൂടിയ ഗ്രാമീണര്‍ അമേഠിയില്‍ നിന്നും രാഹുല്‍ ഉടന്‍ മടങ്ങി  പോകണമെന്ന് ആവശ്യപ്പെട്ടു. അവരെ അനുനയിപ്പിക്കുവാന്‍ രാഹുല്‍ ചര്‍ച്ചക്ക് തയ്യാറായി.

അമേഠിയും തൊട്ടടുത്ത റായ്ബറേലിയും പതിറ്റാണ്ടുകളായി നെഹ്രു കുടുബത്തിന്റെ കുത്തകയാണ്. ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയുമെല്ലാം ഈ മണ്ഡലങ്ങളില്‍ നിന്നുമാണ് മത്സരിച്ച് ജയിക്കാറുള്ളത്. എന്നാല്‍ പ്രധാന മന്ത്രി പദം ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ എത്തിയിട്ടും ഈ രണ്ടു മണ്ഡലങ്ങളിലും കാര്യമായ വികസനം ഇല്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഭാവി പ്രധാനമന്ത്രിയായി  കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്ന രാഹുലിന്റെ പ്രതിച്ഛായക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിനുണ്ടായ ഈ അനുഭവം. സ്വന്തം മണ്ഡലത്തില്‍ പോലും തിരസ്കൃതനായി ക്കൊണ്ടിരിക്കുന്ന രാഹുല്‍ എങ്ങിനെ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ  നയിക്കും എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ നിയമ സഭാ‍ തിരഞ്ഞെടുപ്പില്‍ രാഹുല്‍ നേരിട്ട് കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടും അമേഠിയില്‍ രണ്ടു മണ്ഡലത്തില്‍ മാത്രമേ വിജയിക്കുവാന്‍ ആയുള്ളൂ. റായ്‌ബറേലിയില്‍ ആകട്ടേ ഒറ്റ സീറ്റു പോലും നേടാനായില്ല. അഴിമതിയും വിലക്കയറ്റവുമായി മുന്നോട്ടു പോകുന്ന യു. പി. എ. സര്‍ക്കാറിന്റെ പ്രതിച്ഛായ അനുദിനം വഷളായി ക്കൊണ്ടിരിക്കുകയാണ്. മന്‍‌മോഹന്‍ സിങ്ങ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന സര്‍ക്കാറിനെതിരെ ജനങ്ങളുടെ പ്രതിഷേധം രാജ്യമെങ്ങും ഉയര്‍ന്നു കഴിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുന്നു

September 15th, 2012

manmohan-singh-time-epathram

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വില വര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്ന് പറഞ്ഞ് വില വര്‍ദ്ധനവിനെ ന്യായീകരിച്ചത്. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായക മാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു. പി. എ. യിലെ പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി. ജെ. പി. യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു. പി. എ. സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിഷേധത്തിനിടെ ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

September 15th, 2012
ന്യൂഡെല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വിലവര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ.മന്‍ മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്നും ധനകമ്മി ഒഴിവാക്കുവാനുള്ള നടപടികളുടെ ഭാഗമാണെന്നും പറഞ്ഞാണ്  വിലവര്‍ദ്ധനവിനെ ന്യായീകരിച്ചത്. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയാണ് ധനകമ്മി കുറക്കുവാനുള്ള പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായകമാകുകയാണെന്നും സിങ്ങ് വ്യക്തമാക്കി.
യു.പി.എ യിലെ  പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വിലവര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി.ജെ.പി.യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു.പി.എ സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില  ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആര്‍.എസ്.എസ്. മുന്‍ മേധാവി കെ. എസ്. സുദര്‍ശന്‍ അന്തരിച്ചു
Next »Next Page » പ്രധാനമന്ത്രി ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുന്നു »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine