നിര്‍വാഹക സമിതി അംഗത്വം രാജി വെച്ചു

May 25th, 2012

bjp-epathram

ന്യൂഡല്‍ഹി: ബി. ജെ. പി.  ദേശീയ നിര്‍വാഹക സമിതി അംഗത്വം മുതിര്‍ന്ന ബി. ജെ. പി.  നേതാവ് സഞ്ജയ് ജോഷി രാജിവച്ചു. നിര്‍വാഹക സമിതി യോഗം മുംബൈയില്‍ ചേരാനിരിക്കേയാണ്  നാടകീയ രംഗങ്ങള് അരങ്ങേറിയത്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് രാജി. സഞ്ജയ് ജോഷിയുണ്ടെങ്കില്‍ നിര്‍ണായക നിര്‍വാഹകസമിതി യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് മോഡി നേരത്തെ അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണ് സഞ്ജയ്- മോഡി അഭിപ്രായ ഭിന്നത മറനീക്കിയത് പുറത്ത് വന്നത്. രാജി കത്ത് ബി. ജെ. പി. പ്രസിഡന്റ് നിതിന്‍ ഗഡ്കരിയ്ക്കു അയച്ചതായി ജോഷി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം മഹാശ്വേതാ ദേവി രാജിവച്ചു

May 25th, 2012

mahasweta-devi-epathram

കോല്‍ക്കത്ത: ജ്ഞാനപീഠം ജേതാവ് മഹാശ്വേതാ ദേവി പശ്ചിമ ബംഗാള്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു രാജിവച്ചു. മഹാശ്വേതാ ദേവിയുടെ നേതൃത്വത്തില് വിദ്യാസാഗര്‍ അവാര്‍ഡിനായി രണ്ട് എഴുത്തുകാരെ തെരഞ്ഞെടുത്ത തീരുമാനം അട്ടിമറിച്ച് മറ്റൊരാള്‍ക്കു സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയതാണ് രാജിക്ക് കാരണം. തന്റെ സാഹിത്യ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും അപമാനകരമായ നിമിഷമാണിതെന്ന് അവര്‍ പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

8700 കോടിയുടെ റീബോക്ക്‌ തട്ടിപ്പ്‌ ഇന്ത്യയില്‍

May 24th, 2012

Reebok-fraud-epathram
ഗുഡ്‌ഗാവ്‌: 14,000 കോടിയുടെ ‘സത്യം’ തട്ടിപ്പിനുശേഷം കോര്‍പറേറ്റ്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പ്  കൂടി അരങ്ങേറി.   കൃത്രിമമായ കണക്കുകളും വ്യാജ വില്‍പനയും നടത്തി റീബോക്ക്‌ ഇന്ത്യയില്‍ മുന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ സുഭീന്ദര്‍ സിംഗ്‌ പ്രേമിനും സി.ഒ.ഒ. വിഷുണു ഭഗത്തും 8700 കോടിയുടെ തട്ടിപ്പ്‌ നടത്തിയെന്നു കമ്പനി  ഗുഡ്‌ഗാവ് പോലിസ്  സ്‌റ്റേഷനില്‍  ‍ പരാതി നല്‍കിയാതോടെയാണ് ഈ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഇന്ത്യന്‍ ഇടപാടുകളില്‍ തിരിമറികള് നടന്നതായും ഇത് മൂലം ‍ കമ്പനിക്ക്‌ 870 കോടി രൂപയും 2012 ല്‍ നവീകരണത്തിനായി മാറ്റിവച്ച 470 കോടി രൂപയും നഷ്‌ടമായെന്ന്‌ റീബോക്കിന്റെ ഉടമകളായ അഡിഡാസ്‌ മേയ്‌ ഒന്നിനു സമര്‍പ്പിച്ച രേഖകളില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഇരുവരേയും കസ്‌റ്റഡിയിലെടുത്ത്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ റീബോക്ക്‌ പോലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വില വർദ്ധനവ് യു.പി.എ. സർക്കാരിന്റെ പിറന്നാൾ സമ്മാനം

May 24th, 2012

manmohansingh-laughing-epathram

ന്യൂഡൽഹി : യു. പി. എ. സർക്കാർ മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സാധാരണക്കാരന്റെ ചുമലിലേക്ക് വെച്ചു കൊടുത്ത പിറന്നാൾ സമ്മാനം കേവലം പെട്രോൾ വില വർദ്ധനവ് കൊണ്ട് അവസാനിക്കില്ല എന്നാണ് സൂചന. അടുത്തതായി രാജ്യത്ത് ആകമാനം വിലക്കയറ്റം സൃഷ്ടിക്കാൻ ഉതകുന്ന ഡീസൽ വില വർദ്ധനവും വീട്ടമ്മമാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന പാചക വാതക വില വർദ്ധനവും സർക്കാരിന്റെ അജണ്ടയിൽ ഉണ്ട്. ഇത് സംബന്ധിച്ച തീരുമാനം സ്വീകരിക്കാൻ വെള്ളിയാഴ്ച്ച മന്ത്രി തല യോഗം ചേരുന്നുണ്ട്.

എണ്ണ കമ്പനികൾ ഡീസൽ വിലയിൽ 5 രൂപ വർദ്ധനവാണ് ആവശ്യപ്പെടുന്നത്.

വില വർദ്ധനവിന് എതിരെ ഇടതുപക്ഷ കക്ഷികൾ ഡൽഹിയിൽ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. അടുത്തതായി സർക്കാർ ഡീസൽ വിലയും വർദ്ധിപ്പിക്കും. ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധിക്കണം എന്ന് സി. പി. ഐ. നേതാവ് ഡി. രാജ ആവശ്യപ്പെട്ടു.

എന്നാൽ മിക്കവാറും ഘടക കക്ഷികൾ സർക്കാർ നീക്കത്തിന് എതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ ഈ വിലവർദ്ധനവ് പ്രതിഷേധാർഹമാണ് എന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അഭിപ്രായപ്പെട്ടു. സർക്കാരിനെ പിന്തുണയ്ക്കാം എന്ന് തങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധിക്കാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്ന് അവർ പറഞ്ഞു. ഈ തീരുമാനം എകപക്ഷീയവും അനീതിയുമാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെട്രോൾ വിലയിൽ അഭൂതപൂർവ്വമായ വർദ്ധനവ്

May 24th, 2012

petroleum-epathram

ന്യൂഡൽഹി : സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികൾ പെട്രോൾ വിലയിൽ ലിറ്ററിന് 7.5 രൂപയുടെ വർദ്ധനവ് വരുത്തി. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യ തകർച്ചയാണ് വില വർദ്ധനവിന് കാരണമായി കാണിക്കുന്നത്. ഇന്നലെ ഒർ ഡോളറിന്റെ മൂല്യം 56 രൂപയായി ഉയർന്നിരുന്നു. പെട്രോൾ വിലയിൽ വർദ്ധനവ് വരുത്തിയതോടെ തലസ്ഥാന നഗരിയിൽ പെട്രോൾ വില ലിറ്ററിന് 73.14 രൂപയായി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « നാവികരുടെ വിചാരണ: ഇറ്റാലിയന്‍ സമ്മര്‍ദമില്ല
Next »Next Page » വില വർദ്ധനവ് യു.പി.എ. സർക്കാരിന്റെ പിറന്നാൾ സമ്മാനം »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine