സോഷ്യല്‍ നെറ്റുവര്‍ക്ക് സൈററുകള്‍ക്ക് കോടതിയുടെ സമന്‍സ്

December 24th, 2011

facebook-thumb-down-epathram

ന്യൂഡല്‍ഹി : അശ്ളീല ചിത്രങ്ങള്‍ കൂടാതെ പ്രവാചകന്‍ മുഹമ്മദിനെയും, ക്രിസ്തുവിനേയും മറ്റ് ഹൈന്ദവ ദൈവങ്ങളെയും മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഫേസ്ബുക്, മൈക്രോസോഫ്ററ്, ഗൂഗിള്‍, യാഹൂ, യൂട്യൂബ് തുടങ്ങി 21 സോഷ്യല്‍ നെറ്റ്വര്‍ക്ക്‌  സൈറ്റുകള്‍ക്ക് കോടതി സമന്‍സ് അയച്ചു. മാധ്യമ പ്രവര്‍ത്തകനായ വിനയ്റായ് തെളിവുകള്‍ സഹിതം നല്‍കിയ ഹരജിയിലാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്‍റെ നടപടി. ഇത് സംബന്ധിച്ച് ജനുവരി 13 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സൈററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ ശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ അന്തരിച്ചു

December 22nd, 2011

pk-iyengar-epathram

മുംബൈ: പ്രമുഖ ഇന്ത്യന്‍ ആണവശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ (80) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു അന്ത്യം. മലയാളിയായ ഡോ. അയ്യങ്കാര്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന്റെ മുന്‍ സെക്രട്ടറിയായും ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടറുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തന്റെ പ്രവര്‍ത്തന മേഘലയിലെ മികവുകള്‍ക്ക് 1975-ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ആണവശാസ്ത്ര രംഗത്ത് പുത്തന്‍ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. അയ്യങ്കാര്‍. 1974 മെയ് 18നു രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു അദ്ദേഹം‍. ഇന്ത്യന്‍ ആണവ നയത്തെ കുറിച്ചും അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവകരാറിനെ കുറിച്ച് അദ്ദേഹം തന്റെ ആശങ്കകള്‍ തുറന്നു പറയുകയുണ്ടായി. തിരുവനന്തപുരം വലിയശാല സ്വദേശിയായ ഡോ.പി.കെ അയ്യങ്കാര്‍ സ്കൂള്‍ പഠനത്തിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് ട്രാവങ്കൂറില്‍ നിന്നും ഭൌതികശാസ്ത്രത്തില്‍ എം. എസ്. സി ബിരുധം നേടി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റി‌‌റ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ചേര്‍ന്നു. പിന്നീട് 1955-ല്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ എത്തി. പിന്നീട് ഇന്ത്യന്‍ ആണവ ഗവേഷണ രംഗത്ത് നാഴിക കല്ലായ പല പ്രോജക്ടുകളിലും പങ്കാളിയായി. കേരളത്തിന്റെ ശാത്രകാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ആണവ ശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ അന്തരിച്ചു

കേരള പരസ്യങ്ങള്‍ കത്തിച്ച് തമിഴരുടെ പ്രതിഷേധം

December 20th, 2011

mullapperiyar controversy-epathram

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ പത്രങ്ങള്‍ കത്തിച്ചു. ഈ പരസ്യം തമിഴ്‌നാടിന്റെ നിലപാടിന് എതിരാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ പത്രങ്ങള്‍ കത്തിച്ചത്. കൂടാതെ തേനിയിലും പരിസരങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് നിരാഹാര സമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നു. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി കടന്നുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും, അതിര്‍ത്തി വരെ മാത്രം അതാത് സര്‍വീസുകള്‍ നടത്താനും ധാരണയായി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് പോലീസ്‌ വ്യക്തമാക്കി.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജയലളിതയുടെ ഉറ്റതോഴി ശശികല ഇനി പുറത്ത്‌

December 20th, 2011

ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയേയും അവരുടെ ഭര്‍ത്താവ്‌ എം. നടരാജനേയും വളര്‍ത്തുമകന്‍ വി.എന്‍. സുധാകരനെയും മറ്റു 11 ബന്ധുക്കളെയും എ.ഡി.എം.കെയില്‍നിന്നു പുറത്താക്കിയതായി ജയലളിത പറഞ്ഞു. മുന്‍ എം.പി: ടി.ടി.വി. ദിനകരന്‍, ജെ.ജെ. ടിവിയുടെ നടത്തിപ്പുകാരനായിരുന്ന വി. ഭാസ്‌കരന്‍, മിഡാസ്‌ ഡിസ്‌റ്റിലറി എം.ഡി. മോഹന്‍, എസ്‌. വെങ്കടേഷ്‌, രാവണന്‍, എം. രാമചന്ദ്രന്‍, കുളത്തുംഗന്‍, രാജരാജന്‍, ദിവാകര്‍, ‘ജയലളിത ഫോറം’ മുന്‍ സെക്രട്ടറി വി. മഹാദേവന്‍, സഹോദരന്‍ തങ്കമണി എന്നിവരെയാണ് പുറത്താക്കിയത്. എ.ഡി.എം.കെയുടെ നിര്‍വാഹകസമിതി അംഗമാന് ശശികല. ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയെന്ന്‌ അറിയപ്പെട്ടിരുന്ന ശശികലയെ പുറത്താക്കിയത് തമിഴ്‌ രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും അട്ടിമറിക്കും സാധ്യതയുണ്ട്. ‘കൊട്ടാരവിപ്ലവ’ത്തിലൂടെ ജയലളിതയെ പുറത്താക്കാനും നടരാജനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കാനും ശശികലയും ബന്ധുക്കളും നീക്കം നടത്തിയതിന് പ്രതികാരമാണ് ഈ പുറത്താക്കല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

-

വായിക്കുക: , ,

Comments Off on ജയലളിതയുടെ ഉറ്റതോഴി ശശികല ഇനി പുറത്ത്‌

ഓക്‌സിജന്‍ മാസ്‌ക് മാറ്റി കുഞ്ഞ് മരിച്ചു

December 20th, 2011

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍കോളേജില്‍ മദ്യപിച്ച് ബോധംനഷ്ടപ്പെട്ട ജീവനക്കാരന്‍ ഓക്‌സിജന്‍ മാസ്‌ക് എടുത്തു മാറ്റിയതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഇവിടെ ചികിത്സയിലായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൂപ്പുകാരനായ മോന്‍മോഹന്‍ റൗട്ടാണ് മദ്യപിച്ചെത്തി കുട്ടിയുടെ ഓക്സിജന്‍ മാസ്ക് എടുത്തുമാറ്റിയത്. സംഭവത്തെ ക്കുറിച്ചന്വേഷിക്കുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ സുശാന്ത ബാനര്‍ജി പറഞ്ഞു.

-

വായിക്കുക: , ,

Comments Off on ഓക്‌സിജന്‍ മാസ്‌ക് മാറ്റി കുഞ്ഞ് മരിച്ചു


« Previous Page« Previous « ഉത്തരേന്ത്യ തണുത്ത്‌ വിറക്കുന്നു; മരണം 26 ആയി
Next »Next Page » ജയലളിതയുടെ ഉറ്റതോഴി ശശികല ഇനി പുറത്ത്‌ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine