പ്രശസ്ത നടന്‍ ഷമ്മി കപൂര്‍ അന്തരിച്ചു‍‍

August 14th, 2011

shammi-kapoor-epathram

മുംബൈ: പ്രമുഖ ബോളിവുഡ്‌ നടനും സംവിധായകനുമായ ഷമ്മി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായുരുന്ന ഷമ്മി രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. 1950കളിലും 60കളിലും ഹിന്ദി സിനിമകളിലെ നിത്യഹരിത പ്രണയനായകന്‍‍ ആയിരുന്നു ഷമ്മി. 1931 ഒക്‌ടോബര്‍ 21 ന്‌ മുബൈയില്‍ കലാപാരന്പര്യമുള്ള പഞ്ചാബി ഖത്രി കുടുംബത്തിലായിരുന്നു ഷമ്മിയുടെ ജനനം. ഷംസീര്‍ രാജ്‌ കപൂര്‍ എന്നായിരുന്നു യഥാര്‍ഥ പേര്‌. ഒരു കാലത്ത്‌ ബോളിവുഡിനെ അടക്കിഭരിച്ച താരങ്ങളായ രാജ്‌ കപൂര്‍, ഷഷി കപൂര്‍ എന്നിവരുടെ സഹോദരനായിരുന്നു ഷമ്മി.

1948-ല്‍ സിനിമയിലെത്തി ഷമ്മി സിനിമയിലെത്തുന്നത് . ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായായിരുന്നു രംഗപ്രവേശം. 150 രൂപയായിരുന്നു അക്കാലത്ത്‌ പ്രതിമാസ പ്രതിഫലം. പിതാവിന്റെ പൃഥ്വി തീയേറ്റുമായി നാലുവര്‍ഷം കൂടി ഷമ്മി കടന്നുപോയി. പ്രതിഫലം 300 രൂപയായി അക്കാലത്ത്‌ ഉയര്‍ന്നു. 1953-ല്‍ മഹേഷ്‌ കൗള്‍ സംവിധാനം ചെയ്‌ത ‘ജീവന്‍ ജ്യോതി’ എന്ന ചിത്രത്തിലൂടെയാണ്‌ ഹിന്ദി സിനിമയില്‍ ഷമ്മി സജീവനാകുന്നത്‌. തുംസ നഹിന്‍ ദേഖ, ദില്‍ ദേക ദേഖോ, ജംഗീള്‍ ദില്‍ തേരാ ദിവാന, പ്രൊഫസര്‍, ചൈന ടൗണ്‍, രാജ്‌കുമാര്‍, കാശ്‌മീര്‍ കി കാലി, ജന്‍വാര്‍, തീസരി മന്‍സില്‍, ആന്‍ ഈവനിംഗ്‌ ഇന്‍ പാരീസ്‌, ബ്രഹ്‌മചാരി, അന്‍ദാസ്‌, സമീര്‍, ഹീറോ, വിധാത, ലൈല മജ്നു തുടങ്ങി നിരവധി ചിത്രങ്ങള്‍. 1994-ല്‍ പുറത്തിറങ്ങിയ‘സുഖം സുഖകരം’ എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 1974-ല്‍ പുറത്തിറങ്ങിയ മനോരഞ്‌ജന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും ഷമ്മിയായിരുന്നു. 1976-ല്‍ ബന്ദല്‍ബാസ്‌ എന്ന ചിത്രം നിര്‍മ്മിച്ചു. ബ്രഹ്‌മചാരിയിലെ അഭിനയത്തിന്‌ 1968-ല്‍ ഫിലിംഫെയറിന്റെ മികച്ച നടനുള്ള പുരസ്‌കാരവും വിധാതയിലൂടെ 1982ല്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും ഷമ്മിയെ തേടിയെത്തി. 2009-ല്‍ ഫാല്‍കെ പുരസ്‌കാരവും നേടി. 2006-ല്‍ അഭിനയിച്ച സാന്റ്‌വിച്ചാണ്‌ അവസാനം പുറത്തിറങ്ങിയ ചിത്രം. 2011-ല്‍ സഹോദരന്‍ രാജ്‌കപൂരിന്റെ അനനന്തരവന്‍ രണ്‍ബീര്‍ കപൂറുമൊത്ത്‌ റോക്ക്‌ സ്‌റ്റാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

-

അഭിപ്രായം എഴുതുക »

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ്‌ നാട്ടില്‍ അറസ്റ്റില്‍

August 13th, 2011

sandiago martin-epathram

ചെന്നൈ: കേരളത്തില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറി കേസുകളില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവേ, വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്‍ തമിഴ്‌ നാട്ടില്‍ അറസ്റ്റിലായി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശ്രീപെരുമ്പത്തൂര്‍ പോലീസാണ്‌ ശനിയാഴ്ച രാവിലെ മാര്‍ട്ടിനെ അറസ്‌റ്റ് ചെയ്‌തത്‌.
ശ്രീപെരുമ്പത്തൂരില്‍ 25 കോടി രൂപ വില മതിക്കുന്ന 2.35 ഏക്കര്‍ ഭൂമി മാര്‍ട്ടിന്‍ കയ്യേറിയതായി അന്‍പ്രാജ്‌ എന്നയാളാണ് പരാതി നല്‍കിയത്. ഇതെ തുടര്‍ന്ന് മാര്‍ട്ടിനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തിരുന്നു.
ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട്‌ തമിഴ്നാട്ടില്‍ മൂന്ന് കേസുകളാണ് മാര്‍ട്ടിന്റെ പേരില്‍ നിലവിലുള്ളത്. ശ്രീപെരുമ്പത്തൂരിന് പുറമേ മധുര, സേലം എന്നിവിടങ്ങളിലും മാര്‍ട്ടിന്‍ കയ്യേറ്റം നടത്തിയതായി പരാതിയുണ്ട്. മുഖ്യമന്ത്രി ജയലളിത അധികാരത്തിലേറിയതിന് ശേഷമാണ് മാര്‍ട്ടിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേഗത്തിലാകിയത്. കഴിഞ്ഞ ഡി എം കെ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതിനാല്‍ കരുണാനിധിയുടെ കാലത്ത് മാര്‍ട്ടിന്‍ സുരക്ഷിതനായിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്നാ ഹസാരെയുമായി ചര്ച്ചക്ക് തയ്യാര്‍: ചിദംബരം

August 12th, 2011

chidambaram-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ അന്നാ ഹസാരെയുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു എന്നാല്‍ ചര്‍ച്ചക്ക്‌ ഹസാരെ തയ്യാറാകുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്‌ എന്നും, സത്യഗ്രഹം നടത്താനുള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡല്‍ഹി പോലീസാണ് തീരുമാനമെടുക്കേണ്ടത് അക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്തര്‍മന്തറില്‍ അനിശ്ചിതകാല സമരം നടത്താന്‍ ഹസാരെയ്ക്ക് നേരത്തേ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നാഷണല്‍ പാര്‍ക്ക് കൈവശം വെച്ച സര്‍ക്കാര്‍ ഏജന്‍സിയുടെ അനുമതികൂടി ഇതിന് ആവശ്യമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. എന്നാല്‍ അനിശ്ചിതകാല നിരാഹാരം നടത്താന്‍ ഡല്‍ഹി പോലീസ് ഫിറോസ്ഷാ കോട്‌ല മൈതാനത്തിനു സമീപത്തുള്ള ജയപ്രകാശ് നാരായണ്‍ നാഷണല്‍ പാര്‍ക്ക് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്നാ ഹസാരെ പറഞ്ഞു. ആഗസ്ത് 16 മുതലുള്ള അനിശ്ചിതകാല നിരാഹാരത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ബില്ലുണ്ടാക്കണമെന്ന് ഹസാരെയും സംഘവും സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് വീണ്ടും ആവശ്യപ്പെട്ടു.
ആഗസ് നാലിനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനെ ബി.ജെ.പി. എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ബില്ലിന് യഥാര്‍ഥത്തില്‍ അഴിമതി തടയാനുള്ള ശക്തിയില്ലെന്നാണ് ഹസാരെയുടെ അവകാശവാദം . അതിനാല്‍ പുതിയ ബില്ലിനായി ആഗസ്റ്റ്‌ 16 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അന്നാ ഹസാരെ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയലളിതയോട്‌ കോടതി നേരിട്ട്‌ ഹാജരാകാന്‍ നിര്‍ദേശം

August 12th, 2011

Jayalalitha-epathram

ബാംഗളൂര്‍: അനധികൃത സ്വത്തു സമ്പാദിച്ചു എന്ന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയോട്‌ നേരിട്ട്‌ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. നിയമസഭയില്‍ ബജറ്റ്‌ സമ്മേളനം നടക്കുന്നതും ഔദ്യോഗിക തിരക്കുകളും കാരണം നേരിട്ട്‌ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന ജയലളിതയുടെ അപേക്ഷ നിരസിച്ചുകൊണ്‌ടാണ്‌ കോടതിയുടെ നിര്‍ദേശം. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചുവെന്നാണ്‌ കേസ്‌. നേരത്തെ സുപ്രീംകോടതി ഇടപെട്ടാണ്‌ കേസ്‌ ചെന്നൈ കോടതിയില്‍ നിന്നും ബാംഗളൂര്‍ കോടതിയിലേക്ക്‌ മാറ്റിയത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ മേധാവി അരവിന്ദ് ജാദവിനെ നീക്കി

August 12th, 2011

aravind-jadav-airindia-epathram

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അരവിന്ദ് ജാദവിനെ തല്‍‌സ്ഥനത്തു നിന്നും നീക്കം ചെയ്തു. വ്യോമയാന ജോയിന്റ് സെക്രട്ടറി രോഹിത് നന്ദനായിരിക്കും താല്‍ക്കാലിക ചുമതല. പൈലറ്റുമാരുടെ ശംബളം ഉള്‍പ്പെടെ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജാദവ് പരാജയപ്പെട്ടതായി ആരോ‍പണം ഉയര്‍ന്നിരുന്നു. രണ്ടു മാസമായി എയര്‍ ഇന്ത്യ ജീവനകാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ചവന്നിട്ടുണ്ട്. പൈലറ്റുമാരുടെ സമരം മൂലം എയര്‍ ഇന്ത്യക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ ഇടയ്ക്കിടെ വിമാനങ്ങള്‍ മുടങ്ങുന്നതും പതിവായിരുന്നു.

-

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
Next »Next Page » ജയലളിതയോട്‌ കോടതി നേരിട്ട്‌ ഹാജരാകാന്‍ നിര്‍ദേശം »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine