ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത ഡല്‍ഹിയില്‍

September 5th, 2011

baingan-bhartha-gm-bt-brinjal-epathram

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത പാചകം ചെയ്യാന്‍ ഒരുങ്ങുകയാണ് സെപ്റ്റംബര്‍ 6ന് ഡല്‍ഹിയില്‍. ജനിതക മാറ്റം വരുത്തിയ സസ്യ വര്‍ഗ്ഗങ്ങള്‍ക്ക് എതിരെയുള്ള സമരത്തിന്റെ ഏറ്റവും പുതിയ മുഖമാണ് ജനിതക മാറ്റം വരുത്താത്ത സ്വാഭാവിക വഴുതനങ്ങകള്‍ കൊണ്ട് പാചകം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത എന്ന ഉത്തരേന്ത്യന്‍ വിഭവം.

പ്രശസ്ത പാചക വിദഗ്ദ്ധരും സിനിമാ പ്രവര്‍ത്തകരും മറ്റും ഇതില്‍ പങ്കെടുക്കും എന്നത് കൊണ്ട് വന്‍ ജനാവലിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (Biotechnology Regulatory Authority of India – BRAI) ഇന്ത്യയിലേക്ക്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷണ പദാര്‍ഥങ്ങളുടെ കടന്നു വരവ് സുഗമമാക്കുന്നതിന് എതിരെയുള്ള 92,000 പേരുടെ പ്രതിഷേധത്തിന്റെ പ്രതീകമായ ഈ ബെയിംഗന്‍ ഭര്‍ത്തയ്ക്ക് എരിവ് കൂടും എന്ന കാര്യം ഏതായാലും ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാറിയില്ലെങ്കില്‍ സി.പി.എം നശിക്കുമെന്ന് ബുദ്ധദേവ് പറഞ്ഞതായി വിക്കിലീക്സ്

September 5th, 2011
buddhadeb-epathram
വാഷിങ്ങ്ടണ്‍: സി. പി. എമ്മിന്റെ പ്രത്യയ ശാസ്ത്രം കാലഹരണ പ്പെട്ടതാണെന്നും കാലഘട്ട ത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ സി. പി. എം. നശിക്കുമെന്നും മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യ പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍.  2009 ഒക്ടോബറില്‍ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോമറുമായി നടത്തിയ ചര്‍ച്ചയിലാണ് ബുദ്ധദേവ് പാര്‍ട്ടിയെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയതത്രെ. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സാങ്കേതിക വിദഗ്ദ്ധരും മറ്റും ഉണ്ടെന്നും, എന്നാല്‍ കാലങ്ങളായി രാഷ്ട്രീയത്തിലുള്ള നേതാക്കളും

- ലിജി അരുണ്‍

Comments Off on മാറിയില്ലെങ്കില്‍ സി.പി.എം നശിക്കുമെന്ന് ബുദ്ധദേവ് പറഞ്ഞതായി വിക്കിലീക്സ്

തന്നെയും അണ്ണാ ഹസാരെയെ പോലെ പരിഗണിക്കണം : ഇറോം ശര്‍മിള

September 2nd, 2011

irom-sharmila-chanu-epathram

ഇംഫാല്‍ : മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിള തന്നെയും സര്‍ക്കാര്‍ അണ്ണാ ഹസാരെയെ പോലെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ താനും സമരം നിര്‍ത്തും. തന്റെ സമരത്തെ സര്‍ക്കാര്‍ വ്യത്യസ്തമായാണ് കാണുന്നത്. തന്റെ സ്വാതന്ത്ര്യത്തിന് മൂക്കുകയര്‍ ഇട്ടു കൊണ്ട് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ തടവിലായതിനാല്‍ അതിനു കഴിഞ്ഞില്ല. താന്‍ കഴിഞ്ഞ 11 വര്‍ഷമായി നടത്തി വരുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ അണ്ണാ ഹസാരെ മണിപ്പൂരില്‍ എത്തും എന്ന് താന്‍ ആശിക്കുന്നു. എന്നാല്‍ ഇതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ തനിക്കാവില്ല എന്നും ശര്‍മിള പറഞ്ഞു.

2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇം‌ഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

- ജെ.എസ്.


ഷെഹല വധം : ഘാതകരെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം ഇനാം

September 1st, 2011

shehla-masood-epathram

ഭോപാല്‍ : അണ്ണാ ഹസാരെയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഷെഹല മസൂദിനെ കൊലപ്പെടുത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിവരാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഷെഹലയ്ക്ക് ശത്രുക്കള്‍ ഏറെയായിരുന്നു. അത് കൊണ്ട് തന്നെ ആരെ വേണമെങ്കിലും സംശയിക്കാം എന്ന അവസ്ഥയിലാണ് മദ്ധ്യപ്രദേശ് പോലീസ്‌.

വിവരാവകാശ നിയമം ഉപയോഗിച്ച് പല അപ്രിയ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഷെഹലയ്ക്ക് നിരവധി ശത്രുക്കളാണ് ഉള്ളത് എന്നതാണ് പോലീസിനെ കുഴക്കുന്നത്. 2009ല്‍ ഐ. പി. എസ്. ഉദ്യോഗസ്ഥനായ പവന്‍ ശ്രീവാസ്തവ തന്നെ ഭീഷണിപ്പെടുത്തിയതായി ഷെഹല തന്നെ സംസ്ഥാന ഡി. ജി. പി. ക്ക് പരാതി നല്‍കിയിട്ടുണ്ട്. പവന്‍ തന്നെ ഭീഷനിപ്പെടുതുന്നതിന്റെ ശബ്ദ രേഖയും ഇവരുടെ പക്കലുണ്ടായിരുന്നു. ജൂലൈ 25ന് ഒരു ജില്ലാ കലക്ടര്‍ അനധികൃത ഖനനം അനുവദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് ഷെഹല എഴുത്ത് അയച്ചിരുന്നു. അനധികൃത ഖനനം നടത്തുന്നവര്‍ക്കും വിവരാവകാശ നിയമം മൂലം തങ്ങളുടെ രഹസ്യങ്ങള്‍ പരസ്യമായ പല പ്രബലര്‍ക്കും ഷെഹല കണ്ണിലെ കരടായിരുന്നു എന്നത് വ്യക്തം. ഷെഹലയുടെ ഘാതകരെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം ഇനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ കേസില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഷെഹലയുടെ കുടുംബം.

- ജെ.എസ്.


ഇന്ത്യയില്‍ പ്രതിവര്‍ഷം 17.4 ലക്ഷം ശിശു മരണം

September 1st, 2011

malnutrition-children-india-epathram

ന്യൂഡല്‍ഹി : അഞ്ചു വയസ് പ്രായമാവുന്നതിന് മുന്‍പ്‌ പ്രതിവര്‍ഷം 17.4 ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരണമടയുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യ സഭയില്‍ കേന്ദ്ര ആരോഗ്യ സഹ മന്ത്രി സുദീപ്‌ ബന്ധോപാദ്ധ്യായയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്‌. ഇതില്‍ 55 ശതമാനം കുട്ടികളും ജനിച്ച ഉടനെയോ 28 ദിവസത്തിനുള്ളിലോ മരിക്കുന്നു. 11 ശതമാനം മരണങ്ങള്‍ ന്യൂമോണിയയും അതിസാരവും മൂലമാണ്. 4 ശതമാനം മീസല്‍സ് മൂലവും.

പോഷകാഹാര ക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ആഫ്രിക്കയെക്കാള്‍ അധികമാണ് ഇന്ത്യയില്‍ എന്ന് മന്ത്രി പറഞ്ഞു. ശിശു മരണത്തിന് ഇത് നേരിട്ട് കാരണമാവുന്നില്ലെങ്കിലും രോഗ പ്രതിരോധ ശേഷി കുറയുവാനും രോഗങ്ങള്‍ക്ക്‌ എളുപ്പം വശംവദരാവുവാനും പോഷകാഹാര കുറവ് കാരണമാവുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. യൂണിസെഫ്‌ കണക്കുകള്‍ പ്രകാരം ലോകത്ത്‌ പോഷകാഹാര കുറവ്‌ അനുഭവിക്കുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരനാണ്.

- ജെ.എസ്.



« Previous Page« Previous « അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌
Next »Next Page » ഷെഹല വധം : ഘാതകരെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം ഇനാം »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts