ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു

June 14th, 2011

swami-nigamanand-in-icu-epathram

ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ്‌ സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത്‌ ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ്‌ മരിച്ചത്‌ ബാബാ രാംദേവ്‌ കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ്‌ പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ്‌ അന്ത്യ ശ്വാസം വലിച്ചത്.

baba-ramdev-ends-fast-epathramബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കുന്നു

68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ്‌ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്‌ പ്രതാപ്‌ ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.

swami-nigamanand-epathramസ്വാമി നിഗമാനന്ദ്‌

അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെതിരെ ജയലളിത രംഗത്ത്

June 14th, 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ 19 ഇന ആവശ്യങ്ങള്‍ ജയലളിത പ്രധാനമന്ത്രിക്ക്‌ എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാന തല്പര്യത്തിനോപ്പം നില്‍ക്കാത്ത  ആഭ്യന്തരമന്ത്രി പി. ചിദംബരം മന്ത്രി സ്ഥാനം രാജിവെക്കണമെന്നും,തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട ജലം തടയാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ എന്നും ജയലളിത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പഠനം നടത്തുന്നത് തടയാനാണിത് എന്ന് കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യോഗാചാര്യ രാം ദേവിന്റെ സ്വത്ത്‌ 1100 കോടിയിലധികം

June 10th, 2011

baba-ramdev-epathram

ഹരിദ്വാര്‍: അഴിമതിക്കെതിരെ നിരാഹാരത്തില്‍ കഴിയുന്ന യോഗാചാര്യന്‍ രാം ദേവിന്റെ സ്വത്ത്‌ 1100 കൊടിയിലധികമെന്നു അദ്ദേഹത്തിന്റെ സഹായിയും വിശ്വസ്തനുമായ ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ യോഗ മാണ്ടില്‍ ട്രസ്റ്റിനു 249.63 കോടിയും, പതഞ്‌ജലി യോഗ ട്രസ്റ്റിനു 164.80 കോടിയും, ഭാരത്‌ സ്വാഭിമാന്‍ ട്രസ്റ്റിനു 9.97 കോടിയും ആചാര്യകല്‍ ശിക്ഷാ സന്സ്താനു 1.79 കോടിയുമാണ് ആസ്തി. ഈ ട്രസ്റ്റുകളുടെ വരവ് ചെലവ് കണക്കുകള്‍ 751.02 കൊടിയും വരും. മൊത്തത്തില്‍ 1100 കോടിയിലധികം സ്വത്ത്‌  സ്വാമിയുടെയും വിവിധ ട്രസ്റ്റുകളുടെയും പേരിലായി ഉണ്ടെന്നു വ്യക്തമാക്കി. 11,000 പേരുടെ സേനക്ക് രൂപം നല്‍കുമെന്ന് പറഞ്ഞതു ഏറെ വിവാദങ്ങള്‍ക്ക്‌ വഴി വെച്ച സാഹചര്യത്തില്‍ “താന്‍ മാവോവാദികളെ പോലെ ഭീകരത സൃഷിക്കാനല്ല സേന രൂപീകരിക്കുമെന്ന് പറഞ്ഞത്‌, സ്വയം പ്രതിരോധത്തിനു വേണ്ടിയാണ്” എന്ന് അദ്ദേഹം വിശദീകരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 9th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ: എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വ്യക്‌തമാക്കിയാണ്‌ ജഡ്‌ജി അജിത്‌ ഭാരിഹോക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്‌ . ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ്‌ ബല്‍വ, ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സി.ബി.ഐക്കു നോട്ടീസ്‌ അയച്ചു. കനിമൊഴിയുടെ മാതാവ്‌ രാജാത്തി അമ്മാളും ഡി.എം.കെ. നേതാവ്‌ ടി.ആര്‍. ബാലുവും കോടതിയില്‍ എത്തിയിരുന്നു.വിധി കേട്ടയുടനെ രാജാത്തി അമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 19 ദിവസമായി കനിമൊഴികഴിയുന്ന  ജയിലില്‍  ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും. സ്‌പെക്‌ട്രം ഇടപാടിലെ ഗൂഢാലോചനയില്‍ കനിമൊഴിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാട്ടാന നാട്ടിലിറങ്ങി എ.ടി.എം ജീവനക്കാരനെ കുത്തിക്കൊന്നു

June 9th, 2011

elephant mysore-epathram

മൈസൂര്‍: കാട്ടാന നാട്ടിലിറങ്ങി മൈസൂരിനെ ഒരു ദിവസം മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നര്സിപ്പുര്‍ വനത്തില്‍ നിന്നും പുറത്ത് കടന്ന നാല് കാട്ടാനകളില്‍ നഗരത്തിലെത്തിയ രണ്ട് കാട്ടാനകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാരായണശാസ്ത്രി റോഡിലെ മഹാരാഷ്ട്രാ ബാങ്ക് എ.ടി.എമ്മിലെ കാവല്‍ക്കാരനും പ്രദേശവാസിയുമായ രേണുക പ്രസാദാണ് (55) ആനയുടെ കുത്തേറ്റ് മരിച്ചത്. നിരവധി വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തിയ ആന വഴിയരികില്‍ നിന്ന ഒരു പശുവിനെയും ചവിട്ടികൊന്നു. നീണ്ട നേരത്തെ പരിശ്രമത്തിനുശേഷമാണ് ആക്രമണം നടത്തിയ കുട്ടിക്കൊമ്പനെവനംവകുപ്പ് മയക്കുവെടിവെച്ച് തളച്ചത്. ബാംഗ്ലൂര്‍ റോഡിനുസമീപം നായിഡു നഗറിലെ ഫാമിനുള്ളിലേക്ക് ഓടിക്കയറിയ രണ്ടാമത്തെ ആനയെ വൈകിട്ടോടെ താപ്പാനകളുടെ സഹായത്തോടെയും തളച്ചു. പരിക്കേറ്റ മൂന്നുപേര്‍ മൈസൂര്‍ കെ.ആര്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ ആറ് മണിയോടെ നഗരമധ്യത്തിലെ ബാംബു ബസാറിനുസമീപമാണ് ഒരു പിടിയാനയെയും കുട്ടിക്കൊമ്പനെയും കണ്ടത്. മൈസൂരില്‍നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള നര്‍സിപ്പുര്‍ വനത്തില്‍നിന്നു ബന്നൂര്‍ വഴിയാണ് ആനകള്‍ നഗരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ആനകളെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് കുട്ടിക്കൊമ്പന്‍ അക്രമാസക്തനാവുകയായിരുന്നു. ഇതിനിടെ കൂട്ടത്തില്‍നിന്ന് വേര്‍പിരിഞ്ഞ പിടിയാന മറ്റൊരു വഴിക്ക് ഓടി. നഗരവീഥികളില്‍ വിളയാടിയ കുട്ടിക്കൊമ്പന്‍ കണ്ണില്‍ക്കണ്ട വാഹനങ്ങളെല്ലാം ആക്രമിച്ചു. വാഹനങ്ങളിലെത്തിയ ചിലര്‍ ആനയെ കണ്ട് റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓവല്‍ മൈതാനത്തും അവിടെനിന്നു ജെ.എസ്.എസ്. വനിതാ കോളേജ് പരിസരത്തും കയറിയ ആന അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കോളേജ് കെട്ടിടത്തിനും കേടുപാടുകള്‍ വരുത്തി. പിന്നീട് നാരായണശാസ്ത്രി റോഡിലേക്ക് കടന്ന കൊമ്പന്‍ അവിടെവെച്ച് രേണുകാപ്രസാദിനെ കൊലപ്പെടുത്തുകയായിരുന്നു. ആന വരുന്നതുകണ്ട് എ.ടി.എമ്മിന്റെ ഷട്ടര്‍ താഴ്ത്താനുള്ള വെപ്രാളത്തില്‍ വീണുപോയ രേണുകാപ്രസാദിനെ ചവിട്ടിയ ആന നെഞ്ചിലേക്ക് രണ്ടുവട്ടം കൊമ്പുകള്‍ കുത്തിയിറക്കി. ഇയാളെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ റോഡില്‍ത്തന്നെ നിന്ന പശുവിനെയും ആന കുത്തിമലര്‍ത്തുകയായിരുന്നു. ഈ രംഗങ്ങള്‍ കണ്ട് ഭയന്നോടിയവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മയക്കുവെടി വിദഗ്ധര്‍ മൂന്നു റൗണ്ട് വെടിയുതിര്‍ത്തെങ്കിലും വെടികൊണ്ട ആന കൂടുതല്‍ അക്രമാസക്തനായി. തുടര്‍ന്ന് കുക്കരഹള്ളി തടാകത്തിനു സമീപമുള്ള ഡോബിഗട്ടിലെ കാടിനുള്ളിലേക്ക് കയറിയ ആനക്കുനേരേ രണ്ടു റൗണ്ട്കൂടി വെടിയുതിര്‍ത്തു. ഏറെ നേരത്തിനുശേഷം ഇവിടെ തളര്‍ന്നുവീണ കൊമ്പനെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താപ്പാനകളുടെ സഹായത്തോടെ തളച്ചത്. കൂട്ടംവിട്ട് ഓടി നായിഡുനഗറിലെ അന്‍പതേക്കറോളം വരുന്ന ഫാമില്‍ കയറിയ പിടിയാനയെ വൈകിട്ട് അഞ്ചുമണിയോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് താപ്പാനകളുടെ സഹായത്തോടെ ഇതിനെയും തളച്ചു. ആക്രമണത്തില്‍ മരിച്ച രേണുകാപ്രസാദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യെദ്യൂരപ്പ അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകന് വനംവകുപ്പില്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ടി. നര്‍സിപ്പുര്‍ വനത്തില്‍നിന്നു നാല് ആനകള്‍ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നതായി ബന്നൂര്‍ നിവാസിയായ ഒരു ഗ്രാമീണന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ ആനകളെ തടയാന്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പിടികൂടപ്പെട്ട ആനകള്‍ക്കൊപ്പമെത്തിയ മറ്റു രണ്ടെണ്ണം എവിടെയാണെന്നുള്ള തിരച്ചിലിലാണ് അധികൃതര്‍.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മൈസൂര്‍ നഗരത്തില്‍ കാട്ടാനകളുടെ വിളയാട്ടം
Next »Next Page » കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine