ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി

February 25th, 2011

stock-market-graph-epathram

മുംബൈ: ലിബിയയിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നു. ഇത് മൂലം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ തന്നെ സെന്‍സെക്സും നിഫ്റ്റിയും കുത്തനെ താഴേക്ക് പതിച്ചു. തുടര്‍ന്ന് കര കയറുകയുണ്ടായി. 18,135 ല്‍ ആരംഭിച്ച സെന്‍സെക്സ് വ്യാപാരം അവസാനിപ്പി ക്കുമ്പോള്‍ 545.92 പോയന്റ് ഇടിഞ്ഞ് 17632.41 പോയിന്റില്‍ എത്തി. നിഫ്റ്റിയില്‍ 174.65 പോയന്റ് നഷ്ടമാണ് ഉണ്ടായത്. എല്ലാ മേഘലയില്‍ നിന്നുമുള്ള ഓഹരികളിലും ഇടിവുണ്ടായി. ടാറ്റാ മോട്ടോഴ്സ് 7.82% നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജയപ്രകാശ് അസോസിയേറ്റ്സ്, ജിണ്ടാല്‍ സ്റ്റീല്‍, ഐ. സി. ഐ. സി. ഐ. ബാങ്ക്, റിലയന്‍സ് ക്യാപിറ്റല്‍, ഡോ. റെഡ്ഡീസ് ലാബ്സ് തുടങ്ങിയവയും നഷ്ടത്തിലായവയില്‍ മുന്‍ നിരയില്‍ ഉള്‍പ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ താഴേക്ക് വന്നു കൊണ്ടിരുന്ന വിപണി ഇടയ്ക്ക് ഒന്നു രണ്ടു ദിവസം അല്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു പക്ഷെ പൊടുന്നനെ കൂപ്പ് കുത്തുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

2050 ല്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി

February 24th, 2011

economic growth-epathram
ന്യൂഡല്‍ഹി : 40 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയുടെ ആസ്തി 85.97 ട്രില്യന്‍ ഡോളര്‍ ആകുകയും അമേരിക്കയെയും ചൈനയെയും മറികടക്കും എന്നും  സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

2020 ല്‍ ചൈന അമേരിക്കയെക്കാള്‍ സമ്പന്നര്‍ ആകുകയും എന്നാല്‍ 2050 ല്‍ ഇന്ത്യ ചൈനയെയും അമേരികായെയും പിന്തള്ളി മുന്പില്‍ എത്തും എന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ ഗ്രോത്ത്‌ ജെനെറേറ്റഴ്സ് എന്ന കമ്പനി പറയുന്നു. ആഭ്യന്തര ഉല്പാദനം ആധാരമാക്കിയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടന്ന് ആയിരിക്കും.റിപ്പോര്‍ട്ട്‌ അനുസരിച്ച് വരുന്ന 40 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജി.ഡി.പി വര്ഷം തോറും 6.4% വര്‍ദ്ധിക്കും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളില്‍ ഒന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌ വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറി.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഗോധ്രയില്‍ ഗൂഡാലോചന നടന്നെന്ന് കോടതി

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസിലെ തീപിടുത്തം ഗൂഡാലോചന യുടെ ഭാഗമായി നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്ന് പ്രത്യേക കോടതി കണ്ടെത്തി. കേസിലെ പ്രധാന പ്രതിയായ മൌലവി ഒമര്‍ജീ അടക്കം 63 പേരെ വെറുതെ വിട്ട കോടതി 31 പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തി. കേസിന്റെ വിധി ഫെബ്രുവരി 25 ന് പ്രഖ്യാപിക്കും.

അയോധ്യയില്‍ നിന്നും തിരിച്ചു വരുന്ന കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസ്‌ തീവണ്ടിയില്‍ കത്തി ചാമ്പലായ യാത്രക്കാരുടെയും കേസില്‍ പോലീസ്‌ പിടിയിലായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോധ്ര കേസില്‍ ഇന്ന് കോടതി വിധി പറയും. എല്ലാവരും ഉറ്റു നോക്കുന്ന ആചോദ്യതിനും ഇന്ന് ഉത്തരമുണ്ടാകും : തീവണ്ടിക്ക് തീ കൊളുത്തിയതാണോ അതോ അത് കേവലം ഒരു അപകടം മാത്രമായിരുന്നുവോ? പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നേരത്തെ പദ്ധതിയിട്ടു നടപ്പിലാക്കിയ ഒരു ഭീകര ആക്രമണമാണ് സംഭവം എന്നാണ് പോലീസ്‌ കേസ്‌. കര്‍ സേവകര്‍ യാത്ര ചെയ്ത ബോഗിയിലേക്ക് പെട്രോള്‍ കാനുകള്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം. 134 പേര്‍ക്കെതിരെയാണ് കേസ്‌ എടുത്തിട്ടുള്ളത്‌. ഇതില്‍ 16 പേരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവില്ല എന്ന കാരണത്താല്‍ 13 പേരെ വിട്ടയച്ചു. 15 പേര്‍ ജാമ്യത്തില്‍ ഇറങ്ങി. ബാക്കി 80 പേര്‍ ജയിലില്‍ കഴിയുന്നു. 59 കാര്‍ സേവകരാണ് അന്ന് വെന്തു മരിച്ചത്‌.

കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

ഇന്ന് വരാനിരിക്കുന്ന സെഷന്‍സ്‌ കോടതിയുടെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ പോവാമെങ്കിലും ഈ കേസിനെ ചുറ്റിപറ്റി നടന്നു വരുന്ന ചര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക സ്വാധീനമാവും ഇന്നത്തെ വിധി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവരാവകാശം : എയര്‍ ഇന്ത്യയുടെ കള്ളി വെളിച്ചത്തായി

February 18th, 2011

air-india-maharaja-epathram

മുംബൈ : എയര്‍ ഇന്ത്യയുടെ ഏറെ ആദായകരമായ റൂട്ടുകളിലെ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ ഈ റൂട്ടില്‍ സര്‍വീസ്‌ നടത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്ന ഏര്‍പ്പാട്‌ വെളിച്ചത്തായി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഒരു റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യാ അധികൃതര്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരം ഒരുക്കുന്ന വിവരം വെളിപ്പെട്ടത്‌. ഈ സര്‍വീസുകള്‍ റദ്ദാക്കിയ വിവരം തനിക്ക്‌ ഇപ്പോഴാണ് ലഭിച്ചതെന്നും ഇത് താന്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കും എന്നും വ്യോമയാന മന്ത്രി വയലാര്‍ രവി അറിയിച്ചു.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ റദ്ദു ചെയ്ത ഫ്ലൈറ്റുകളുടെ പട്ടികയില്‍ മിക്കതും 85 മുതല്‍ 95 വരെ ശതമാനം ആളുകള്‍ ഉള്ളതായിരുന്നു. ഇതില്‍ നൂറു ശതമാനം നിറഞ്ഞ ഫ്ലൈറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ ഈ ഫ്ലൈറ്റുകള്‍ക്ക് പകരം അതെ സമയത്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ സര്‍വീസ്‌ നടത്താനുള്ള അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ വിമാനം റദ്ദ്‌ ചെയ്തതിന് കാരണമായി എയര്‍ ഇന്ത്യ പറഞ്ഞത്‌ മതിയായ എണ്ണം പൈലറ്റുമാര്‍ ഇല്ല എന്നതാണ്. ഈ വാദമാണ് കള്ളമാണ് എന്ന് ഇപ്പോള്‍ വിവരാവകാശ നിയമം പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യ തങ്ങളുടെ പൈലറ്റുമാരെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. കരാര്‍ പ്രകാരം ഒരു പൈലറ്റ് ഒരു മാസം 60 മണിക്കൂര്‍ വിമാനം പറപ്പിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ 2010 ലെ കണക്ക്‌ പ്രകാരം മിക്ക പൈലറ്റുമാരും 49 മുതല്‍ 53 മണിക്കൂര്‍ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. ചിലരെങ്കിലും 58 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇതും കരാറില്‍ പറഞ്ഞതിനേക്കാള്‍ കുറവാണ്.

ഫ്ലൈറ്റുകള്‍ റദ്ദാക്കിയതാണ് പൈലറ്റുമാര്‍ക്ക് മതിയായ ജോലി ഇല്ലാത്തതിന്റെ കാരണം എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വകാര്യ കമ്പനികളെ സഹായിക്കുന്ന രീതിയില്‍ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്യുന്നതിന് പുറകില്‍ ആരായാലും ശരി ഇവരെ തടയുകയും ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയെ നേര്‍ വഴിക്ക് കൊണ്ടു വരുവാനും വ്യോമയാന മന്ത്രി വയലാര്‍ രവിക്ക് കഴിയുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « നിതാരിയിലെ ഹിംസ്ര ജന്തുവേത്?
Next »Next Page » ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന് »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine