തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരെ ചുട്ടു കൊല്ലാന്‍ ശ്രമം

January 17th, 2011

hiv-aids-discrimination-epathram

ചെങ്കല്‍‌പ്പേട്ട് : തമിഴ്നാട്ടില്‍ എയ്ഡ്സ് ബാധിതരായ ദമ്പതിമാരെയും കുട്ടികളേയും ചുട്ടു കൊല്ലുവാന്‍ ശ്രമം. ചെങ്കല്‍പ്പേട്ടിനു സമീപം തിരുമണി ഗ്രാമത്തിലാണ് സംഭവം. എച്ച്. ഐ. വി. ബാധിതരായ കെ. രാധകൃഷ്ണന്‍ (40), ഭാര്യ കാഞ്ചന, ഇവരുടെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു കുട്ടികള്‍ എന്നിവരെയാണ് വീട്ടില്‍ അടച്ചിട്ട് ചുട്ടു കൊല്ലുവാന്‍ ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് രാധാകൃഷ്ണന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

എച്ച്. ഐ. വി. ബാധിതരായ ദമ്പതികള്‍ ഗ്രാമം വിട്ടു പോകണം എന്ന് ആവശ്യപ്പെട്ട ഗ്രാമവാസികളുടെ സംഘമാണ് കിരാതമായ പ്രവര്‍ത്തിക്ക് മുതിര്‍ന്നത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് രാധാകൃഷണനും കുടുംബത്തിനും താക്കീതു നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം തമിഴ്നാട്ടില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാന്‍ഡയിലെ പെണ്‍കുട്ടി ധര്‍ണ്ണ തുടങ്ങി

January 17th, 2011

banda-rape-victim-epathram

ബാന്‍ഡ : എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടി തന്റെ ജീവന് ഭീഷണി ഉണ്ടെന്നും തനിക്ക്‌ നഷ്ടപരിഹാരം ലഭിക്കണം എന്നും ആവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങി. തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്തു എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കേണ്ടതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌.

ബി.എസ്.പി. എം. എല്‍. എ. യെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെങ്കിലും തന്റെ ജീവന് ഭീഷണി ഉണ്ടെന്നാണ് പെണ്‍കുട്ടിയുടെ ഭീതി. ഇന്നലെ മുതല്‍ പെണ്‍കുട്ടിയും അച്ഛനും തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കണം എന്നാവശ്യപ്പെട്ട് ധര്‍ണ്ണ തുടങ്ങിയിരിക്കുകയാണ്. തന്റെ മകളെ ഇനി ആരും വിവാഹം കഴിക്കുകയില്ല എന്നും അതിനാലാണ് ഇത്രയും തുക താന്‍ ആവശ്യപ്പെടുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എം.എല്‍.എ. ബലാല്‍സംഗം ചെയ്ത കുട്ടിക്ക് ചുറ്റും രാഷ്ട്രീയ സര്‍ക്കസ്‌

January 17th, 2011

banda-girl-epathram

ബാന്‍ഡ : ഭരണ പക്ഷ എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ ചുറ്റി പറ്റി നടന്നു വരുന്ന രാഷ്ട്രീയ സര്‍ക്കസ്‌ മൂലം പെണ്‍കുട്ടിയും കുടുംബവും വന്‍ ദുരിതം അനുഭവിക്കുന്നു. മോഷണ ശ്രമം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പെണ്‍കുട്ടിയെ മാദ്ധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചതായിരുന്നു. എന്നാല്‍ ബി. എസ്. പി. എം. എല്‍. എ. യ്ക്കെതിരെയുള്ള  മൊഴി പെണ്‍കുട്ടിയെ സ്വാധീനിച്ച് മാറ്റുന്നത് തടയാന്‍ എന്നും പറഞ്ഞു സമാജ് വാദി പാര്‍ട്ടി തങ്ങളുടെ രണ്ട് എം. എല്‍. എ. മാരെ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ തന്നെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ബി. ജെ. പി., കോണ്ഗ്രസ് എം. എല്‍. എ. മാരും സ്ഥലത്ത് തമ്പടിച്ച് തങ്ങളാല്‍ ആവും വിധം രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ്. ബി. ജെ. പി. യുടെ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ 160 പോലീസുകാരെ പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കുട്ടിയുടെ “സുരക്ഷയ്ക്കായി” നിര്‍ത്തിയിട്ടുമുണ്ട്.

തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

രാഷ്ട്രീയക്കാരുടെ ഈ സര്‍ക്കസില്‍ നിന്നും എങ്ങനെയും പുറത്തു കടക്കണം എന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കരുതുന്നത് എങ്കിലും ഇതിനു മായാവതി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ അന്തസ്സിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടമാണ് തെരഞ്ഞെടുപ്പ്‌ അടുത്ത് വരുന്ന വേളയില്‍ എല്ലാവരുടെയും നോട്ടം.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്ത് എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കെണ്ടാതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌. 

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ജെല്ലിക്കെട്ടിന് മൂക്കുകയര്‍

January 12th, 2011

jellikkettu-animal-cruelty-epathram

ചെന്നൈ : നമ്മുടെ നാട്ടിലെ മിക്ക ഉത്സവങ്ങളെയും പോലെ മൃഗങ്ങളോടുള്ള ക്രൂരത മനുഷ്യന് വിനോദമായി മാറുന്ന മറ്റൊരു ഉല്‍സവമാണ് തമിഴ്‌ നാട്ടിലെ ജെല്ലിക്കെട്ട് എന്ന കാളപ്പോര്. ജെല്ലിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ചില സംഘടനകള്‍ നിയമ യുദ്ധം നടത്തി വരുന്നതിന്റെ ഫലമായി പല തവണ സുപ്രീം കോടതി ജെല്ലിക്കെട്ട് താല്‍ക്കാലികമായി നിരോധിച്ചിരുന്നു.

കഴിഞ്ഞ വര്ഷം നടന്ന ജെല്ലിക്കെട്ടില്‍ പങ്കെടുത്ത 21 ആളുകള്‍ മരിക്കുകയും 1,600 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തതായി മൃഗക്ഷേമ വകുപ്പ്‌ അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ പിന്നീട് ചില ഉപാധികളോടെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ജെല്ലിക്കെട്ട് വീഡിയോയില്‍ പകര്‍ത്തണമെന്നും, കാണികള്‍ക്കോ മൃഗങ്ങള്‍ക്കോ യാതൊരു പരുക്കും ഏല്‍ക്കാത്ത രീതിയില്‍ ജില്ലാ ഭരണകൂടം മുന്‍കരുതലുകളെടുക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ജെല്ലിക്കെട്ട് നടത്തുന്നവര്‍ മൂന്നു ദിവസം മുന്‍പ് ഇതിനായുള്ള അനുമതി തേടണം. മൃഗ ക്ഷേമ വകുപ്പ് സാക്ഷിയായി വേണം മത്സരങ്ങള്‍ നടത്താന്‍ എന്നും മല്‍സരത്തിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശമുണ്ട്.

ഈ ജനുവരി 17ന് നടക്കുന്ന ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളുടെ ഉടമസ്ഥര്‍ 1000 രൂപ നല്‍കി കാളകളെ മൃഗ ക്ഷേമ വകുപ്പില്‍ റെജിസ്റ്റര്‍ ചെയ്യണം.

കാളകളെ ഉത്തേജക മരുന്നുകള്‍ നല്‍കി യാണ് പോരില്‍ പങ്കെടുപ്പിക്കുന്നത് എന്ന് മൃഗ ക്ഷേമ വകുപ്പ് വക്താവ് പറയുന്നു. ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് എതിരെ പ്രാദേശികമായി വന്‍ എതിര്‍പ്പ് ഉണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഈ ക്രൂര വിനോദം നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും മൃഗ ക്ഷേമ വകുപ്പ് അറിയിച്ചു.

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കെതിരെ അടുത്ത കാലത്തായി വന്‍ തോതില്‍ ബോധവല്‍ക്കരണം നടന്നു വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂഴ്ത്തി വെപ്പുകാരെ പിടി കൂടി : ഉള്ളി വില താഴേക്ക്‌

January 8th, 2011

onion-india-epathram

ന്യൂഡല്‍ഹി : ഉള്ളി പൂഴ്ത്തി വെച്ച വ്യാപാരികള്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരെ ആദായ നികുതി വകുപ്പ്‌ പരിശോധന നടത്തി പിടി കൂടാന്‍ ആരംഭിച്ചതോടെ രാജ്യത്ത്‌ ഉള്ളി വിലയില്‍ കുറവ്‌ അനുഭവപ്പെട്ടു. അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ കിലോയ്ക്ക് വില കുറഞ്ഞു കിലോ വില അറുപത് രൂപ വരെയായി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി തടഞ്ഞതോടെ ഉള്ളിയുടെ വില വീണ്ടും ഉയരുമെന്ന ആശങ്ക ഇതോടെ നിയന്ത്രണ വിധേയമായതായി കണക്കാക്കപ്പെടുന്നു.

മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും കാലം തെറ്റി പെയ്ത മഴ മൂലം ഉണ്ടായ വന്‍ കൃഷി നാശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജ്യത്ത്‌ ഉള്ളി വില 85 രൂപ വരെ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ബോഫോഴ്സ് പുനരന്വേഷണം വേണം : ജെറ്റ്ലി
Next »Next Page » ജെല്ലിക്കെട്ടിന് മൂക്കുകയര്‍ »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine