നിതാരിയിലെ ഹിംസ്ര ജന്തുവേത്?

February 16th, 2011

nithari-murder-case-epathram

നോയ്ഡ : പത്തൊന്‍പതോളം കുട്ടികളാണ് നോയ്ഡ നിതാരിയില്‍ നിന്നും കാണാതായത്. പോലീസും അധികൃതരും പരാതികള്‍ കിട്ടിയിട്ടും ഇരകളുടെ കുടുംബങ്ങള്‍ ദാരിദ്രരായത് കൊണ്ട് മാത്രം നടപടികള്‍ സ്വീകരിക്കാഞ്ഞതിനാലാണ് മരണ സംഖ്യ ഇത്രയധികമായത്. കാണാതായ പായല്‍ എന്ന പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ പോയതിനു ശേഷം തിരികെ വന്നില്ല എന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി മാത്രം മതിയായിരുന്നു പോലീസിനു അന്വേഷണം നടത്തി കൊലയാളിയെ തളയ്ക്കാന്‍.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം, 2007 മെയ്‌ 7ന് കാണാതായ പായല്‍ എന്ന ഇരുപതു കാരിയുടെ കൈവശം ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന്റെ ഐ. എം. ഇ. ഐ. നമ്പര്‍ (IMEI – International Mobile Equipment Identifier) ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്ക്രീനില്‍ തെളിഞ്ഞതാണ് നിതാരി കൂട്ടക്കൊല കേസ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. മൊബൈല്‍ കമ്പനി ഉടന്‍ തന്നെ വിവരം നോയ്ഡ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെ അറിയിച്ചു.

സ്ഥലത്തെ ധനികനായ മോനീന്ദര്‍ സിംഗ് പാന്തെറിന്റെ വീട്ടിലേക്ക്‌ പോയ തന്റെ മകള്‍ തിരിച്ചു വന്നില്ല എന്ന് അടുത്ത ദിവസം തന്നെ പായലിന്റെ അച്ഛനായ നന്ദലാല്‍ പോലീസില്‍ പരാതിപ്പെട്ടതാണ്. മോനീന്ദറിനെയും അയാളുടെ വേലക്കാരന്‍ സുരേന്ദറിനെയും സംശയമുണ്ടെന്ന് പോലീസില്‍ പേരെടുത്ത് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ്‌ ഒരു നടപടിയും എടുത്തില്ല. ഇതിനു ശേഷം നന്ദലാല്‍ പല ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെയും ചെന്ന് കണ്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ഒടുവില്‍ അയാള്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന് മറുപടിയായി പോലീസ്‌ പായല്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും അവള്‍ കാമുകനോടൊപ്പം ഒളിച്ചോടി പോയതാണെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതി പോലീസിനോട്‌ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പായലിനെ കാണാതായി 5 മാസം കഴിഞ്ഞാണ് അവസാനം പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. എന്നാല്‍ മോനീന്ദറിനെ രക്ഷിക്കാന്‍ ഉറപ്പിച്ച പോലീസ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ അയാള്‍ക്ക്‌ അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒരു പോലീസുകാരനും ഇതിനായി അലഹബാദിലേക്ക് പോയത്‌ മോനീന്ദറിന്റെ ചിലവിലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇത് പിന്നീട് സി. ബി. ഐ. യാണ് കണ്ടെത്തിയത്‌.

Moninder-Singh-Pandher-Surender-Koli-ePathram

മോനീന്ദര്‍ സിംഗ് പാന്തെറും സുരേന്ദര്‍ കോലിയും

ഇതിനിടെ കാണാതായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രതികളായ മോനീന്ദറിന്റെയും സുരേന്ദറിന്റെയും മുന്നിലിട്ട് പോലീസ്‌ പൊതിരെ തല്ലി. മകളെയും മരുമകളെയും വെച്ച് അയാള്‍ വീട്ടില്‍ വേശ്യാലയം നടത്തുകയാണെന്ന് പറഞ്ഞു അപഹസിച്ചു. നന്ദലാലിന്റെ മകനെയും മരുമകളെയും പോലീസ്‌ തല്ലി ചതയ്ക്കുകയും കാണാതായ പായല്‍ ഒരു വേശ്യയാണ് എന്ന് ഇവരെ കൊണ്ട് മൊഴി എഴുതി വാങ്ങിക്കുകയും ചെയ്തു. ഇതിനു പുറമേ പോലീസ്‌ ഗ്രാമ വാസികളെ വിളിച്ചു കൂട്ടി പായല്‍ ഒരു വേശ്യയായിരുന്നു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ദിവസങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് ഒരു ദിവസം പായലിന്റെ ഫോണ്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്‍ സജീവമായത്. മൊബൈല്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെ ഈ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് അത് സുരേന്ദറിന്റെ കൈവശം കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പായലിനെ താന്‍ കൊന്നതിനു ശേഷം വെട്ടി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തായതോടെ ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ മോനീന്ദറിന്റെ വീട്ടില്‍ പാഞ്ഞെത്തി ഓട മുഴുവന്‍ പരിശോധിച്ചു.

എല്ലുകളും മറ്റും പെറുക്കിയെടുത്തു. 4 കൊലപാതകങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്‌. എന്നാല്‍ 19 ഓളം കുട്ടികള്‍ ഗ്രാമത്തില്‍ നിന്നും കാണാതായിട്ടുണ്ട്.

nithari-murdered-children-epathram

കാണാതായ കുട്ടികള്‍

മാധ്യമങ്ങള്‍ കൂടി സ്ഥലത്ത് എത്തിയതോടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസിന് കഴിയാതെ വന്നു. സംഗതി പരസ്യമായതോടെ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കുറെ പോലീസ്‌ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്‌ ചെയ്തു. കൂട്ടത്തില്‍ ഈ അന്വേഷണം സജീവമാക്കിയ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെയും സസ്പെന്‍ഡ്‌ ചെയ്തു. മൂടി വെച്ചിരുന്ന കേസ്‌ കുത്തി പൊക്കി പോലീസിന് തലവേദന സൃഷ്ടിച്ചതിന്റെ പ്രതികാരം.

കാണാതായ കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ശരീരം വറ്റി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്നാണ് മോഴിയെങ്കിലും മനുഷ്യ മാംസം ഭക്ഷിച്ചിരുന്നുവോ എന്നും സംശയമുണ്ട്. തന്റെ യജമാനന്‍ നിരപരാധിയാണെന്ന് സുരേന്ദര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും പാന്തെറിനെ വെറുതെ വിടുന്നതിനെതിരെ സി. ബി. ഐ. നല്‍കിയ ഹരജി കോടതി കോടതി നിതാരിയിലെ മറ്റു കൊലപാതകങ്ങള്‍ കൂടി തെളിയുന്നതിനൊപ്പം പരിഗണിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. കേസ്‌ സങ്കീര്‍ണ്ണമാണ് എന്ന് നിരീക്ഷിച്ച കോടതി സ്വന്തം വീട്ടില്‍ നടന്ന ഇത്രയേറെ കൊലപാതകങ്ങള്‍ താന്‍ അറിഞ്ഞില്ല എന്ന മോനീന്ദറിന്റെ വാദം സ്വീകരിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിതാരി കൊലക്കേസ് : കൊഹ്‌ലിക്ക് വധശിക്ഷ

February 16th, 2011

surinder-koli-epathram

ന്യൂഡല്‍ഹി : രാജ്യം കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളില്‍ ഒന്നായ നിതാരി കൂട്ടക്കൊല ക്കേസിലെ പ്രധാന പ്രതി സുരീന്ദര്‍ കോഹ്‌ലിയുടെ വധ ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. 14 വയസ്സ് പ്രായം ഉണ്ടായിരുന്ന റിംപേ ഹാല്‍ദാര്‍ എന്ന പെണ്‍കുട്ടിയുടെ കൊലക്കേസിലാണ് വിധി. വളരെ പ്രാകൃതമായ രീതിയിലാണ്‌ കോഹ്‌ലി കുട്ടികളെ വധിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം കേസില്‍ മൊനീന്ദര്‍ സിംഗ് പാന്ഥറിനെ വെറുതെ വിട്ട നടപടിക്കെതിരേ സി. ബി. ഐ. സമര്‍പ്പിച്ച അപ്പീലില്‍ കോടതി വിധി പറഞ്ഞില്ല. അലഹബാദ് കോടതിയുടെയും വിചാരണ കോടതിയുടെയും വിധിക്കെതിരെ കോഹ്‌ലി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2005 ഡിസംബറില്‍ പാന്ഥറിന്റെ വേലക്കാരന്‍ കോഹ്‌ലിയുടെ വീടിനു സമീപമുളള ഓവു ചാലില്‍ നിന്നും ശരീര അവശിഷ്ടങ്ങള്‍ കാണപ്പെട്ടതാണ് ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല പുറത്തു കൊണ്ടു വന്നത്. യുവതികളും കുട്ടികളുമടക്കം 19 പേരെയാണ് ബലാത്‌സംഗം ചെയ്ത് ക്രൂരമായി വധിച്ചത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈംഗിക തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തണം : സുപ്രീം കോടതി

February 15th, 2011

violence-against-women-epathram

ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലാളികളും മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞ കോടതി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

ദാരിദ്ര്യം കൊണ്ടാണ് ഒരു സ്ത്രീ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയാകുന്നത്. ഒരു തൊഴിലില്‍ ഏര്‍പ്പെടാനുള്ള സാങ്കേതിക പരിശീലനം ലഭിച്ചാല്‍ ശരീരം വില്‍ക്കാതെ തന്നെ സ്വന്തം ജീവിതോപാധി സ്വയം കണ്ടെത്താന്‍ അവള്‍ പ്രാപ്തയാകും. ലൈംഗിക തൊഴിലാളിയെ സമൂഹം താഴ്ത്തി കാണാതെ സഹാനുഭൂതി കാണിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഭരണഘടനയുടെ 21ആം വകുപ്പ്‌ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട് എന്ന് ചൂണ്ടിക്കാട്ടി.

1999 സെപ്റ്റംബറില്‍ ചായായ്‌ റാണി എന്ന ഒരു ലൈംഗിക തൊഴിലാളിയെ വധിച്ച ബുദ്ധദേവ്‌ കര്മാസ്കര്‍ എന്നയാളുടെ ജീവപര്യന്തം തടവ്‌ ശിക്ഷയ്ക്കെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഹീനമായ ഒരു കൊലപാതകമാണിത്. ലൈംഗിക തൊഴിലാളി ആണെന്നത് കൊണ്ട് അവരെ ഉപദ്രവിക്കാനോ വധിക്കാനോ ആര്‍ക്കും അവകാശമില്ല എന്നും കോടതി പറഞ്ഞു.

മഹാനായ ബംഗാളി എഴുത്തുകാരന്‍ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായയുടെ നോവലുകളായ ദേവദാസിലെ ചന്ദ്രമുഖി, ശ്രീകാന്തിലെ രാജ്യലക്ഷ്മി എന്നിങ്ങനെ സ്വഭാവ മഹിമയുള്ള ലൈംഗിക തൊഴിലാളികളെ പറ്റി പരാമര്‍ശിച്ച കോടതി മഹാനായ ഉര്‍ദു കവി സാഹിര്‍ ലുധ്യാന്‍വിയുടെ പ്രശസ്തമായ “ജിനെ നാസ് ഹൈ ഹിന്ദ്‌ പര്‍ വോ കഹാം ഹൈ” എന്ന ഗാനത്തില്‍ ലൈംഗിക തൊഴിലാളികളുടെ സാമൂഹിക അവസ്ഥയെ പറ്റി വര്‍ണ്ണിച്ചതും ഓര്‍മ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു

February 15th, 2011

മുംബൈ: ഉള്ളിയുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം മഹാരാഷ്ട്രയുടെ പലഭാഗത്തുമായി വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം പുണെയില്‍ കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തി. പ്രധാന മാര്‍ക്കറ്റിലേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചു കൊണ്ടായിരുന്നു പ്രതിഷേധം. 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധനം മാറ്റിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

സോളാപ്പൂര്‍ മാര്‍ക്കറ്റില്‍ വ്യാപാരികളും കര്‍ഷകരും തമ്മില്‍ അടിപിടിയുണ്ടായി. കയറ്റുമതി നിരോധനം പിന്‍വലിക്കുന്നതു വരെ ഉള്ളിയുടെ ലേലം വിളി നടത്താന്‍ പാടില്ലെന്ന് കര്‍ഷകരുടെ യൂണിയനായ ഷേത്കാരി സംഘടന ആവശ്യപ്പെട്ടപ്പോള്‍ വില്പന നടന്നില്ലെങ്കില്‍ വലിയ തോതില്‍ ഉള്ളി നശിച്ചു പോകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.വാക്കു തര്‍ക്കം മൂര്‍ച്ഛിച്ച് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പോലീസെത്തി 150 ഓളം സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

കഴിഞ്ഞ ആഴ്ചയില്‍ നാസിക്കിലും തുടര്‍ന്ന് നാഗ്പുരിലും ഈ പ്രശ്‌നത്തില്‍ കര്‍ഷകര്‍ സമരം നടത്തിയിരുന്നു. നാസിക്കില്‍ കര്‍ഷകര്‍ സമരം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉള്ളി കയറ്റുമതി നിരോധനം മാറ്റുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് താന്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി, കൃഷിമന്ത്രി ശരദ് പവാര്‍, വാണിജ്യ വകുപ്പുമന്ത്രി ആനന്ദ് ശര്‍മ, ഉപഭോക്തൃ കാര്യ വകുപ്പു സഹമന്ത്രി കെ.വി.തോമസ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക് ഗായകനെ വിട്ടയച്ചു, പക്ഷെ രാജ്യം വിട്ടുപോകാനാവില്ല

February 15th, 2011

ന്യൂഡല്‍ഹി: അനധികൃതമായി വിദേശ കറന്‍സി കൈവശം വച്ചതിനെ ത്തുടര്‍ന്നു പിടിയിലായ പാക് ഗായകന്‍ റഹത്ത് ഫത്തേഹ് അലി ഖാനെ വിട്ടയച്ചു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം നാലിനാണ് 1,24,000 അമേരിക്കന്‍ ഡോളറുമായി(60 ലക്ഷം രൂപ) പ്രശസ്ത സൂഫിഗായകനും 37കാരനുമായ റഹത്തിനെയും അദ്ദേഹത്തിന്റെ സംഗീതട്രൂപ്പിലെ 16 അംഗ സംഘത്തെയും പിടികൂടിയത്.

ഇന്ത്യയിലെ അവാര്‍ഡുദാനത്തിലും സംഗീതപരിപാടികളിലും പങ്കെടുത്തശേഷം തിരികെ പാക്കിസ്ഥാനിലേക്കു പോകവെയായിരുന്നു അറസ്റ്റ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എല്ലാവരേയും ഇന്നലെ വൈകുന്നേരത്തോടെ വിട്ടയച്ചു. എന്നാല്‍ രാജ്യം വിട്ടുപോകാന്‍ ഇവര്‍ക്ക് അനുവാദമില്ല. 17-നു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഓഫീസില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റഹത്തിനെയും സംഘത്തേയും കസ്റ്റഡിയിലെടുത്തതറിഞ്ഞ് പാക്കിസ്ഥാന്‍ ഇടപെട്ടിരുന്നു. മോചനത്തിനായി നയതന്ത്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കുകയും ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നു ഡല്‍ഹിയിലെ പാക് ഹൈമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു വിട്ടയച്ചതെന്നാണു സൂചന.

രഹസ്യവിവരം ലഭിച്ചതിനെ ത്തുടര്‍ന്നു റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണു ഇവരുടെ കൈയില്‍ കണക്കില്‍പ്പെടാത്ത വിദേശകറന്‍സികള്‍ കണ്ടെത്തിയത്. 24,000 ഡോളര്‍ റഹത്തിന്റെ ബാഗില്‍നിന്നും 50,000 ഡോളര്‍വീതം മറ്റു രണ്ടു പേരുടേയും ബാഗുകളില്‍നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ നിലവിലുള്ള നിയമപ്രകാരം 5,000 ഡോളറില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ല. ഇതില്‍ കൂടുതല്‍ വിദേശപണം കൈവശമുണെ്ടങ്കില്‍ ഇതിന്റെ വരുമാനസ്രോതസ് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചതിനുള്ള പ്രതിഫലമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നല്‍കിയതാണ് ഈ പണമെന്നാണ് റഹത്ത് ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഐലൈന്‍ ടെലിഫിലിം ആന്‍ഡ് ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഓഫീസുകള്‍ റവന്യൂഇന്റലിജന്റ്‌സ് വിഭാഗം ഇന്നലെ റെയ്ഡ് നടത്തി. ഈ റെയ്ഡില്‍ 51 ലക്ഷം രൂപയും ഏതാനും രേഖകളും പിടിച്ചെടുത്തു.

നിരവധി ഹിന്ദി സിനിമകളില്‍ ഗാനങ്ങളാലപിച്ചിട്ടുള്ള ഇയാള്‍ ബോളിവുഡിലും ഏറെ പ്രശസ്തനാണ്. ഇഷ്ഖിയ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചതിന് ഏറ്റവും മികച്ച പിന്നണിഗായകനുള്ള ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ പ്രശസ്തനായ ഇതിഹാസ ഗായകന്‍ ഉസ്താദ് നുസ്രത് ഫത്തേഹ് അലിഖാന്റെ അനന്തിരവന്‍ കൂടിയാണ് റഹത്ത്.

റഹത്തും സംഘവും കസ്റ്റഡിയിലായ വിവരമറിഞ്ഞയുടന്‍ ഇവരെ വിട്ടയയ്ക്കണമെന്ന് പാക് വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ബഷീര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക്കിനോടു റഹത്തിന്റെ മോചനത്തിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. റഹത്തിനും സംഘാംഗങ്ങള്‍ക്കുമെതിരെയുള്ള നിയമനടപടികള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഡല്‍ഹിയിലെ ഹൈക്കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ ചോദ്യംചെയ്ത ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് ഓഫീസ് ആസ്ഥാനത്തെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയതു നടപടിക്രമങ്ങള്‍ പാലിച്ച്: റിലയന്‍സ്‌
Next »Next Page » മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine