ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

September 30th, 2020

babri-masjid-aodhya-issue-ePathramന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന്‌ തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ലഭ്യമാകും

September 29th, 2020

logo-ministry-of-health-government-of-india-ePathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണം ദ്രുതഗതി യില്‍ പുരോഗമിക്കുന്നു. നിലവില്‍ മൂന്നു വ്യത്യസ്ത ഗവേഷണ ങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണ ത്തിന്റെ ഘട്ട ത്തിലാണ്. അടുത്ത വര്‍ഷം ആദ്യത്തില്‍ വാക്‌സിന്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി

September 29th, 2020

supremecourt-epathram
ന്യൂഡല്‍ഹി : തീരദേശ നിയമ ലംഘന ങ്ങള്‍ക്ക് എതിരെ കേരളം എടുത്ത നടപടികള്‍ നാല് ആഴ്ചക്കുള്ളില്‍ അറിയിക്കണം എന്ന് സുപ്രീം കോടതി. നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിട ങ്ങള്‍ക്ക് എതിരെ നടപടി വേണം എന്നുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച അനധി കൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനോട് 2019 സെപ്റ്റംബറില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജസ്വന്ത് സിംഗ് അന്തരിച്ചു

September 27th, 2020

jaswant-singh-epathram
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി. ജെ. പി. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിംഗ് (82 വയസ്സ്) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു അന്ത്യം.

എ. ബി. വാജ്പേയി യുടെ മന്ത്രിസഭ യില്‍ ധനകാര്യം, പ്രതിരോധം, വിദേശ കാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാലു പ്രാവശ്യം ലോക് സഭ അംഗവും അഞ്ചു പ്രാവശ്യം രാജ്യ സഭാ അംഗവും ആയി രുന്നു.

ജസ്വന്ത് സിംഗ് എഴുതി 2009 ൽ പുറത്തിറങ്ങിയ ‘ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം’ എന്ന പുസ്‌തകം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

പുസ്തക ത്തില്‍ മുഹമ്മദ് അലി ജിന്നയെ പ്രകീർത്തി ക്കുകയും സർദാർ വല്ലഭായ് പട്ടേലിനെ വിമർശിച്ചതും കാരണം ബി. ജെ. പി. യുടെ പ്രാഥമികാംഗത്വ ത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. പിന്നീട് 2010 ൽ ബി. ജെ. പി. യിൽ തിരിച്ചെടുത്തു.

എന്നാൽ 2014 ല്‍ ബി. ജെ. പി. ലോക് സഭാ സീറ്റ് നിഷേ ധിച്ച തിനാല്‍ രാജസ്ഥാനില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി യായി മത്സരിച്ചിരുന്നു. എങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബി. ജെ. പി. യില്‍ നിന്നും പുറത്താക്കി.

ജസ്വന്ത് സിംഗിനെ വീണ്ടും പാര്‍ട്ടിയില്‍ തിരി‍ച്ച് എടുക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കു മ്പോള്‍ 2014 ആഗസ്റ്റ് മാസത്തില്‍ സ്വവസതിയില്‍ വീണു ബോധം നഷ്ടപ്പെട്ട നിലയിൽ ആശുപത്രി യിൽ പ്രവേശിപ്പി ക്കുകയായിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യും മറ്റു പ്രമുഖരും ജസ്വന്ത് സിംഗിന്റെ മരണ ത്തില്‍ അനുശോചനം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

September 27th, 2020

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക് കേരള ത്തില്‍ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി യെ തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന കമ്മിറ്റി യില്‍ ഉപാദ്ധ്യക്ഷ പദവി വഹിക്കുന്നുണ്ട്.

കേരളത്തിലെ മുതിർന്ന ബി. ജെ. പി. നേതാക്കൾക്ക് ആർക്കും ഇടം കിട്ടാത്ത, പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരും എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും ഉള്‍പ്പെട്ട പുതിയ ദേശീയ ഭാരവാഹി പട്ടിക യിലാണ് എ. പി. അബ്ദുള്ള ക്കുട്ടി ഇടം നേടിയത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ഭാര വാഹി പട്ടിക ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ
Next »Next Page » ജസ്വന്ത് സിംഗ് അന്തരിച്ചു »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine