ചാരക്കേസ് : നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണം

July 10th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ നമ്പി നാരാ യണന് നഷ്ട പരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധി. കേസ് അന്വേ ഷിച്ച ഉദ്യോഗ സ്ഥര്‍ ക്ക് എതിരെ നട പടി വേണം എന്നാ വശ്യ പ്പെട്ട് നമ്പി നാരാ യണൻ സമർപ്പിച്ച ഹർജി യില്‍ വാദം കേൾ ക്കുക യായിരുന്നു കോടതി.

മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, വിരമിച്ച എസ്. പി. മാരായ കെ. കെ. ജോഷ്വാ, എസ്. വിജയന്‍ എന്നീ പോലീസ് ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി വേണം എന്നാണ് നമ്പി നാരായണന്‍ ഹര്‍ജി യില്‍ പ്രധാന മായും ആവശ്യ പ്പെട്ടിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി യുടെ സിംഗിള്‍ ബെഞ്ച് റദ്ദാ ക്കിയി രുന്നു. അതിന് എതിരെ യാണ് നമ്പി നാരയണന്‍ സുപ്രീം കോടതി യെ സമീപി ച്ചത്.

കൂടാതെ കേസിലെ ഗൂഢാ ലോചന സംബന്ധിച്ച് പ്രത്യേക അന്വേ ഷണം വേണം എന്നും അദ്ദേഹം ആവശ്യ പ്പെട്ടി ട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റി എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു എന്നും ഹര്‍ജി യില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കു വാനാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സംശയ ത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത് ഉന്നത പദവി യില്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞനെ ആണെ ന്നും കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി

July 9th, 2018

subramanian-swamy-epathram
മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നില യിലല്ല എന്ന് ബി. ജെ. പി. നേതാവ് സുബ്ര ഹ്മണ്യന്‍ സ്വാമി. ഹിന്ദുത്വ അജണ്ട തുടർന്നും ബി. ജെ. പി. യെ അധി കാര ത്തിൽ എത്തു വാൻ സഹാ യിക്കും എന്നും സ്വാമി പറഞ്ഞു.

വിരാട് ഹിന്ദു സ്ഥാന്‍ സംഘം മുംബൈ യില്‍ സംഘ ടി പ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരി പാടി യില്‍ സംസാരി ക്കുക യായിരുന്നു സുബ്ര ഹ്മണ്യന്‍ സ്വാമി.

ഹിന്ദുത്വ അജണ്ടയിലൂന്നി അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്തതു കൊണ്ടാണ് 2014 ലെ തെരഞ്ഞെ ടുപ്പില്‍ ഇത്രയധികം സീറ്റുകള്‍ നേടു വാന്‍ സഹായി ച്ചത്.

തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബി. ജെ. പി. യെ സഹാ യി ക്കുവാന്‍ പോവുക യാണ്. തെരഞ്ഞെ ടുപ്പ് വാഗ്ദാന ങ്ങള്‍ പാലിക്കു വാന്‍ എന്‍. ഡി. എ. സര്‍ ക്കാരിന് അഞ്ച് വര്‍ഷം കൂടി ആവശ്യ മുണ്ട്. 2014 ലില്‍ ബി. ജെ. പി. ജന ങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാ ന ങ്ങളും പാലിച്ചു എന്നു പറയു വാന്‍ കഴി യില്ല. പക്ഷേ ജനങ്ങളെ മാനിച്ച് വാഗ്ദാന ങ്ങള്‍ പാലി ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൂടി വേണം അത് പൂര്‍ണ്ണ മായും നടപ്പി ലാക്കു വാന്‍ എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജൂലായ് 1 ജി. എസ്. ടി. ദിനം

July 1st, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പി ലാക്കിയ ചരക്കു – സേവന നികുതി (ജി. എസ്. ടി.) നില വിൽ വന്ന തി ന്റെ ഒന്നാം വാർഷികം ജി. എസ്. ടി. ദിനം ആയി ആചരി ക്കുന്നു. ഡോ. അംബേദ്കർ ഇന്റർ നാഷണൽ സെന്റ റിൽ ജൂലായ് 1 ഞായറാഴ്ച രാവിലെ 11 മണി ക്കു സംഘടി പ്പിക്കുന്ന ജി. എസ്. ടി. ദിനാചരണ ചട ങ്ങിൽ ധന മന്ത്രി പീയൂഷ് ഗോയൽ മുഖ്യാ തിഥി ആയിരിക്കും.

2017 ജൂൺ 30 അർദ്ധ രാത്രി യാണ് പാർല മെ ന്റി ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ജി. എസ്. ടി. പ്രഖ്യാ പനം നടത്തി യത്. ഒരു രാജ്യം, ഒരു നികുതി’ എന്ന ആശയം പ്രാവര്‍ ത്തിക മാ ക്കു വാന്‍ നിലവില്‍ ഉണ്ടാ യി രുന്ന 17 ഇനം പരോക്ഷ നികുതി കൾ ഒഴി വാക്കി ജി. എസ്. ടി. അഥവാ ഗുഡ്സ് സര്‍വ്വീസ് ടാക്സ് എന്ന ഒറ്റ നികുതി സമ്പ്രദായം കൊണ്ടു വന്നത് ഏറെ വിമര്‍ശന ങ്ങള്‍ ഏറ്റു വാങ്ങി യിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി

June 24th, 2018

lalita-yadav-madhya-pradesh-minister-allegedly-organises-frog-wedding-for-rain-ePathram
മധ്യപ്രദേശ് : സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രി യായ ലളിത യാദവി ന്റെ നേതൃത്വത്തില്‍ മധ്യ പ്രദേശി ലെ ക്ഷേത്ര ത്തില്‍ വെച്ച് തവള കളു ടെ വിവാഹം നടത്തി.

മഴ ലഭിക്കുവാന്‍ വേണ്ടി ചത്തര്‍ പുരി ലെ ക്ഷേത്ര ത്തില്‍ വെള്ളി യാഴ്ച നടന്ന ‘തവള ക്കല്യാണ’ ത്തിനു സാക്ഷ്യം വഹി ക്കുവാന്‍ ബി. ജെ. പി. യുടെ പ്രാദേശിക നേതാക്ക ളും പ്രവര്‍ത്ത കരും അടക്കം നൂറു കണ ക്കിനു പേര്‍ എത്തി യതായും ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ അടക്ക മുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊടും വരള്‍ച്ച നേരിടുന്ന ചത്തര്‍പുര്‍ മണ്ഡല ത്തിലെ ബി. ജെ. പി. യുടെ എം. എല്‍. എ. കൂടി യാണ് മന്ത്രി യായ ലളിത യാദവ്. തവള ക്കല്യാണ ത്തോട് അനു ബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.

ദൈവ ങ്ങളെ പ്രീതി പ്പെടു ത്തുവാന്‍ നടത്തി വരുന്ന അതി പുരാതന ആചാര മാണ് തവള കളുടെ വിവാഹ വും അതിനു ശേഷ മുള്ള സദ്യയും എന്ന് തവള ക്കല്ല്യാ ണ ത്തിനു ശേഷം ഇത്ത വണ നന്നായി മഴ പെയ്യും എന്ന വിശ്വാസം വെച്ചു പുലര്‍ ത്തുന്ന ക്ഷേത്ര തന്ത്രി ആചാര്യ ബ്രിജ്‌ നന്ദന്‍ പറഞ്ഞു.

Image Credit :  hindustan times  

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്

June 21st, 2018

narendra-modi-s-wife-jashodaben-ePathram

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി അവി വാഹിതന്‍ എന്നുള്ള മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവനക്ക് എതിരെ നരേന്ദ്ര മോഡി യുമായി അകന്നു ജീവിക്കുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. വിദ്യാ ഭ്യാസവും ലോക വിവര വും ഉള്ള ഗവര്‍ണ്ണര്‍ ആനന്ദി ബെന്നിനെ പ്പോലെ യുള്ള ഒരു സ്ത്രീ യില്‍ നിന്നും ഇത്തര ത്തിലുള്ള പ്രസ്താവന ഉണ്ടാ യത് തന്നെ ഞെട്ടിച്ചു എന്നാണ് യശോദ ബെന്‍ മാധ്യമ ങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരി പാടി യില്‍ വെച്ചാണ് ഗവര്‍ണ്ണറുടെ വിവാദ പരാ മര്‍ശം ഉണ്ടാ യത്. ‘നരേന്ദ്ര ഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീ കളുും കുട്ടി കളും അഭി മുഖീ കരി ക്കുന്ന നിരവധി പ്രശ്ന ങ്ങള്‍ മനസ്സി ലാ ക്കുവാന്‍ അദ്ദേഹത്തിന് കഴി യുന്നു’ ഹര്‍ദ ജില്ല യിലെ തിമാരി യില്‍ അംഗന്‍ വാടി കളു മായി ബന്ധപ്പെട്ട് നടന്ന പരി പാടി യിലെ ഗവര്‍ ണ്ണറുടെ പ്രസംഗ ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുകയും ചെയ്തു.

‘ആനന്ദി ബെന്‍ അങ്ങനെ പറഞ്ഞു എന്ന് ആദ്യം എനിക്കു വിശ്വസി ക്കു വാന്‍ സാധിച്ചില്ല. പിന്നീട് വീഡിയോ കണ്ട പ്പോള്‍ ബോദ്ധ്യപ്പെട്ടു.

2004 ലെ ലോക്സഭാ തെര ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യ വാങ്മൂല ത്തില്‍ വിവാഹ ക്കാര്യം മോഡി പറ ഞ്ഞി ട്ടു ള്ളതു മാണ്. ആനന്ദി ബെനിന്റെ പരാമര്‍ശം മോഡി യെ ഇകഴ്ത്തു ന്നതാണ്. അദ്ദേഹം എനിക്ക് ബഹു മാന്യ നാണ്, അദ്ദേഹം എന്റെ ശ്രീരാമ നാണ്’ യശോദാ ബെന്‍ പറഞ്ഞു.

2004ൽ മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പത്രിക യിൽ ഭാര്യ യുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര്‍ ചേര്‍ത്തിരുന്നു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തര വാദ പരമായ പ്രസ്താവന നടത്താൻ പാടില്ലായി രുന്നു എന്നും യശോദാ ബെന്‍ കൂട്ടിച്ചേര്‍ത്തു.

Image credit Online Manorama

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ ഓഹരി തല്‍ക്കാലം വിറ്റഴിക്കില്ല
Next »Next Page » മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine