അഡ്വാനി-മോഡി പോര്; ബി.ജെ.പി പിളര്‍പ്പിലേക്കോ?

June 20th, 2013

ന്യൂഡെല്‍ഹി: ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുകയാണോ എന്ന് രാഷ്ടീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നു. നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയ നടപടിയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്ന അഡ്വാനി പാര്‍ട്ടിയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് അഡ്വാനിയെ അനുനയിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം അഡ്വാനിയുടെ വിശ്വസ്ഥരില്‍ പ്രധാനിയായ സുധീന്ദ്ര കുല്‍ക്കര്‍ണി നരേന്ദ്ര മോഡിയേയും, ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനേയും പരിഹസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും എഴുതിയ ലേഖനം കീഴടങ്ങാന്‍ തയ്യാറല്ല എന്ന അഡ്വാനി പക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ചിരിക്കുന്ന കപട ബുദ്ധിജീവിയായാണ് രാജ്‌നാഥ് സിങ്ങിനെ പരിഹസിക്കുന്നത്.ഗുജറാത്തില്‍ മറ്റു ബി.ജെ.പി നേതാക്കളെ വളരുവാന്‍ അനുവദിക്കാത്ത ആളാണ് നരേന്ദ്ര മോഡിയെന്നും പറയുന്ന കുല്‍ക്കര്‍ണി അദ്ദേഹത്തെ ഏകാധിപതിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം ഒരാള്‍ ദേശീയ നേതൃത്വത്തില്‍ ഇത്രയും വലിയ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതെന്ന് കുല്‍ക്കര്‍ണി ചോദിക്കുന്നത്. 85-ആം വയസ്സിലും അഡ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുവാന്‍ യോഗ്യനാണെന്ന് കുല്‍ക്കര്‍ണി പറയുന്നു.

ബി.ജെ.പിയെ കെട്ടിപ്പടുക്കുവാന്‍ ദശകങ്ങളായി യത്നിച്ച ഒരാളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു കൊണ്ട് മുന്നോട്ട് പോകുന്നത് നല്ലതല്ലെന്ന് ലേഖകന്‍ പറയുന്നു. 2005-ലെ ജിന്ന വിവാദത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്ന കുല്‍ക്കര്‍ണി ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തുന്നുണ്ട്. ലേഖനം പുറത്ത് വന്നതിനു ശേഷം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതുമായി അഡ്വാനി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിലേയും ദേശീയ രാഷ്ടീയത്തിലെയുംപുതിയ സംഭവ വികാസങ്ങളും ഇരുവരും ചെച്ച ചെയ്തതായാണ് സൂചന.

പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ന്നു വരുന്നതിനുള്ള നരേന്ദ്ര മോഡിയുടെ ശ്രമങ്ങളെ തകര്‍ത്തുകൊണ്ടാണ് അഡ്വാനിയുടെ രാജിയും ഒപ്പംതന്നെ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടതും. ബി.ജെ.പി സഖ്യത്തോടെ ബീഹാറില്‍ ഭരണം നടത്തിവന്ന സഖ്യം വിട്ട് നിധീഷ് കുമാര്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ വിശ്വാസ വോട്ട് നേടുകയും ചെയ്തു. നരേന്ദ്രമോഡിയുടെ നിലപാടുകളോട് എന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന നിധീഷിന്റെ ചേരിമാറ്റം ബി.ജെ.പിയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജയലളിത ഒഴികെ എന്‍.ഡി.യെ സഖ്യത്തെ അനുകൂലിക്കുന്ന ഭൂരിപക്ഷം കക്ഷികളും ബി.ജെ.പിയില്‍ സുഷമ സ്വരാജ് ഉള്‍പ്പെടെ ഉള്ള നേതാക്കളും അഡ്വാനിയെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ ആര്‍.എസ്.എസിന്റെ പിന്തുണയോടെ കടന്നുവന്ന മോഡിയെ പ്രത്യക്ഷത്തില്‍ എതിര്‍ത്തുകൊണ്ട് ബി.ജെ.പിയിലെ മുന്‍ നിര നേതാക്കള്‍ രംഗത്ത് വരുന്നുമില്ല. എന്നാല്‍ ഉള്‍ത്തളങ്ങളില്‍ പുകയുന്ന അസംതൃപ്തി മറ നീക്കി പുറത്ത് വന്നാല്‍ അത് ബി.ജെ.പിയുടെ പിളര്‍പ്പിലേക്കാവും നയിക്കുക.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമൂഹ വിവാഹത്തിനു മുമ്പ് കന്യാകത്വ പരിശോധന; മധ്യപ്രദേശ് സര്‍ക്കാര്‍ വെട്ടില്‍

June 9th, 2013

ബേട്ടൂല്‍: ആദിവാസി ഭൂരിപക്ഷ പ്രദേശത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തിനു മുമ്പ് കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തിയത് പുറത്തു വന്നതോടെ മധ്യപ്രദേശില്‍ സര്‍ക്കാറിനെതിരെ ജനരോക്ഷം ഉയര്‍ന്നു. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന സമൂഹ വിവാഹ പരിപാടിക്ക് മുമ്പാണ് 350 ഓളം സ്ത്രീകളെ കന്യാകത്വ-ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. ‘കന്യകമാര്‍ അല്ലെന്ന് കണ്ടത്തിയതിനെ‘ തുടര്‍ന്ന് 8 സ്ത്രീകളെ വിവാഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍ മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുവാനാണ് ഇത്തരം പരിശോധനയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു . സംഭവം വിവാദമായതോടെ അന്വേഷണത്തിനു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഏതാനും വര്‍ഷമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്

May 19th, 2013

Sreesanth_RiyaSen_ePathram

ന്യൂഡെല്‍ഹി: ഐ. പി. എല്‍. ക്രിക്കറ്റില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്. മുംബൈയിലെ താമസ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഒരു മറാഠി നടിയാണ് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ശ്രീശാന്തിനൊപ്പം മൂ‍ന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. റെയ്ഡില്‍ ലാപ്ടോപും, ഡയറിയും, പണവും പിടിച്ചെടുത്തിട്ടുണ്ട്. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഒത്തുകളിയില്‍ വ്യക്തമായ പങ്കുണ്ടെന്നും പറയപ്പെടുന്നു. ഇടപാടുകള്‍ നടത്തിയത് ജിജു ജനാര്‍ദ്ദനന്‍ ആണെന്നും പറയുന്നു. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെയും 11 വാതു വെപ്പുകാരെയും വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്.

ശ്രീശാന്തിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ. ടി. എസ്. തുള്‍സി, റബേക്ക ജോണ്‍, യു. യു. ലളിത് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ഇതില്‍ റബേക്ക ജോണിനാണ് സാധ്യത കൂടുതലെന്ന് കണക്കാക്കപ്പെടുന്നു. ശ്രീശാന്തിന്റെ സഹോദരനും അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

ഫോട്ടോ : ശ്രീശാന്ത് നടി റിയാ സെന്നിനൊപ്പം (ഒരു ഫയൽ ചിത്രം)

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറസ്റ്റിലായത് ക്രിക്കറ്റ് കോഴയുടെ ശ്രീ?

May 16th, 2013

ന്യൂഡെല്‍ഹി:ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. ശ്രീശാന്തിനെ കൂടാ‍തെ അങ്കിത് ചവാന്‍, അജിത് ചാണ്ഡില എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് ഇവര്‍. ശ്രീശാന്തിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും മറ്റു രണ്ടു പേരെ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് 9നു നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തു കളിച്ചത്. കരാര്‍ പ്രകാരം രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വഴങ്ങി.
ഈ ഒത്തു കളിയുടെ ഭാഗമായി ശ്രീശാന്ത് 40 ലക്ഷം കൈപറ്റിയെന്നാണ് പോലീസ് പറയുന്നത്. അങ്കിത് ചവാന്‍ 60 ലക്ഷം രൂപയും കൈപറ്റി. നേരത്തെ
നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കാതിരുന്നതിന്റെ പേരില്‍ അജിത് ചാണ്ഡില മുന്‍‌കൂട്ടി കൈപറ്റിയ 20 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നു. നേരത്തെ
പറഞ്ഞുറപ്പിച്ചത് പ്രകാരം താന്‍ കളിക്കുവാന്‍ പോകുകയാണെന്നതിനു വാതുവെപ്പുകാര്‍ക്ക് താരങ്ങള്‍ ചില സൂചനകള്‍ നല്‍കും. ഇതിനായി ടവ്വാല്‍, വാച്ച്,
കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റ് തുടങ്ങിയവയെ ഇവര്‍ ഉപയോഗിക്കുന്നു. തെളിവുകള്‍ സഹിതമാണ് ദില്ലി പോലീസ് പുറത്ത് വിട്ടത്. മറ്റു
കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

ഒത്തുകളിയുടെ സൂത്രധാരന്‍ ശ്രീശാന്ത് ആണെന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കളിക്കാരെ കൂടാതെ ഏഴ് വാതുവെപ്പുകാരെയും പിടികൂടിയിട്ടുണ്ട്.
പിടിയിലായ മലയാളി ജിജു നാരായണന്‍ ശ്രീശാന്തിന്റെ ബന്ധുവാണെന്ന് സൂചനയുണ്ട്. ഇവരില്‍ നിന്നും നിരവധി സിംകാര്‍ഡുകളും പണവും
പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ മറവില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്നതായി ആരൊപണം ഉയര്‍ന്നിട്ടുണ്ട്.

വിവാദങ്ങള്‍ വിട്ടുമാറാത്ത താരമാണ് ശ്രീശാന്ത്. കളിക്കളത്തിനകത്തും പുറത്തും മര്യാദപാലിക്കാതെ പെരുമാറിയതിന്റെ പേരില്‍ പലതവണ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഈ മലയാളി താരം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അസ്ഗര്‍ അലി എഞ്ചിനീയര്‍ അന്തരിച്ചു
Next »Next Page » അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ് »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine