കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് വിടേണ്ടിവരും

October 28th, 2011

ന്യൂദല്‍ഹി : രണ്ടു പാര്‍ട്ടികളില്‍ അംഗത്വമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റുമായ ഇ. അഹമ്മദിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ നോട്ടിസ് നല്‍കി. ഏറെ കാലമായി തുടരുന്ന പാര്‍ട്ടി രജിസ്ട്രേഷന്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) ദേശീയ പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ഇ. അഹമ്മദ് നിര്‍ബന്ധിതനാകുന്നു. ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. അങ്ങനെയുളളവരുടെ തെരഞ്ഞെടുപ്പ് അസാധുവാകുമെന്നും പറയുന്നു. തെരഞ്ഞെടുപ്പു കമ്മിഷനില്‍ രണ്ടു പാര്‍ട്ടികളായാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് (ഐ. യു. എം. എല്‍) എന്നും ‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) എന്ന പേരില്‍ ഇലക്ഷന്‍ കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പേരിലാണ് ഇ. അഹമ്മദ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ രേഖകളില്‍ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ എം.എല്‍.കെ.എസ്.സിയുടെ എം.പിമാരാണ്. ഇതാണ് ഇ അഹമ്മദിന് വിനയായി വന്നിരിക്കുന്നത്.
ഒരാള്‍ക്ക് ഒരേ സമയം കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് തമിഴ്നാട് ഘടകത്തിലെ എം.ജി. ദാവൂദ് മിയാന്‍ ഖാനും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ നടപടി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍റെ ഭാഗമായി എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയെ കാണണമെന്ന അഹമ്മദിന്‍റെ വിശദീകരണം കമീഷന്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്, മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) എന്നിവ രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ തന്നെയാണെന്ന പരാതിക്കാരുടെ വാദം കമീഷന്‍ ശരിവെക്കുകയായിരുന്നു. രണ്ടു പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്നു തെളിഞ്ഞാല്‍ അഹമ്മദിനു കേന്ദ്രമന്ത്രിസ്ഥാനവും പാര്‍ലമെന്‍റ് അംഗത്വവും നഷ്ടമാകും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടീം അണ്ണ ഒറ്റക്കെട്ട് : ‘യു.പി.എ. നാലംഗ ഗുണ്ടാ സംഘം’ പരാജയപ്പെട്ടു

October 26th, 2011

anna-hazare-epathram

ന്യൂഡല്‍ഹി : അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയുടെ കൂട്ടാളികളെ സ്വഭാവ ഹത്യ ചെയ്തും ആരോപണങ്ങള്‍ കൊണ്ട് വലച്ചും ടീം ഹസാരെയുടെ കെട്ടുറപ്പ്‌ ഭീഷണിയിലാക്കി പരാജയപ്പെടുത്താന്‍ യു.പി.എ. നടത്തിയ ശ്രമം വിജയം കണ്ടില്ല. യു. പി. എ. യുടെ “നാലംഗ സംഘം” ഗുണ്ടകളെ പോലെ തങ്ങളെ ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഇന്നലെ ഹസാരെ പരസ്യമായി ആരോപിച്ചിരുന്നു. ഹസാരെയും കേജ്രിവാളും ഇന്ന് കിരണ്‍ ബേദിക്ക് പിന്തുണയുമായി രംഗത്ത്‌ എത്തിയതോടെ ടീം അംഗങ്ങളെ ഭിന്നിപ്പിക്കാനും തളര്‍ത്താനും നടത്തിയ യു.പി.എ. ശ്രമം പാളി എന്ന് വ്യക്തമായി. ഇപ്പോള്‍ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനായി ഒക്ടോബര്‍ 29ന് ഒരു കോര്‍ കമ്മിറ്റി യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തങ്ങള്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ് എന്ന് ഹസാരെ അടക്കം ടീം അംഗങ്ങള്‍ എല്ലാവരും തറപ്പിച്ചു പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പണം നല്‍കി വാര്‍ത്ത കൊടുത്ത ബി.ജെ.പി. വെട്ടിലായി

October 15th, 2011

lk-advani-epathram

ന്യൂഡല്‍ഹി : എല്‍. കെ. അദ്വാനി നടത്തുന്ന ജന ചേതന യാത്രയുടെ വാര്‍ത്ത മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുവാനായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പണം നല്‍കിയ വാര്‍ത്ത പുറത്തായതോടെ ബി. ജെ. പി. വെട്ടിലായി. മദ്ധ്യപ്രദേശില്‍ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അടങ്ങിയ കവറുകള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്തത്. വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് പത്ര സമ്മേളനം സംഘടിപ്പിച്ച ബി. ജെ. പി. മാദ്ധ്യമ വിഭാഗം നേതാവ്‌ ശ്യാം ഗുപ്തയെ പാര്‍ട്ടി സസ്പെന്‍ഡ്‌ ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു

October 9th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കോപത്തിന് പാത്രമായി ജയിലില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന സംഘടനയുടെ യോഗത്തിലാണ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ ഉള്ള വാദം കോടതി തിങ്കളാഴ്ച കേള്‍ക്കും. സത്യത്തിനായുള്ള ഈ യുദ്ധത്തില്‍ ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന്റെ കൂടെ നിലകൊള്ളും എന്ന് തങ്ങളെ മൂന്നു ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു അറിയിച്ചതായി ഭട്ടിന്റെ പത്നി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍

October 5th, 2011

rave-party-busted-epathram

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഗസ്റ്റ്‌ ഹൌസില്‍ നടന്ന റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്ത 54 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ 14 യുവതികളും ഉള്‍പ്പെടുന്നു. പാര്‍ട്ടി നടന്ന സ്ഥലത്തു നിന്നും അമ്പതിനായിരത്തോളം രൂപയും ധാരാളം മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാച അര്‍ദ്ധ രാത്രിയോടെ ആണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ യുവതികളില്‍ അധികവും ദില്ലി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരാണ്. അനുമതിയില്ലാതെ മദ്യം സൂക്ഷിച്ചതിനും വിതരണം ചെയ്തതിനും അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസ് എടുത്തു. അറസ്റ്റു ചെയ്തവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

rave-party-busted-epathram

വന്‍ നഗരങ്ങളില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികള്‍ ഏറെ കുപ്രസിദ്ധമാണ്. മദ്യം, മയക്കു മരുന്ന് എന്നിവ യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികള്‍ പലപ്പോഴും ലൈംഗിക അരാജത്വത്തിന്റെയും വേദിയാകാറുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സഞ്ജീവ് ഭട്ടിന്റെ സുരക്ഷിതത്വം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി
Next »Next Page » സഞ്ജീവ് ഭട്ട് : ഗുജറാത്ത്‌ സര്‍ക്കാരിന് തിരിച്ചടി »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine