അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി ഭാഗിക്കുവാന്‍ കോടതി വിധി

October 1st, 2010

ലഖ്‌നൗ : അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് ആറു ദശകത്തോളം നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനും ശേഷം കോടതി വിധി പുറത്തു വന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ചിന്റെ വിധിയനുസരിച്ച് തര്‍ക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി തിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും കൂടാതെ ഒരു ഭാഗം സന്യാസി സംഘമായ നിര്‍മോഹി അഖാരയ്ക്കും ആയിരിക്കും നല്‍കുക. ഇതിനായി മൂന്നു മാസത്തിനകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഭൂമി വിഭജിക്കും വരെ തത്സ്ഥിതി തുടരും. ഭൂമിയുടെ പൂര്‍ണ്ണാവകാശം തങ്ങള്‍ക്ക് നല്‍കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളി. വിഗ്രഹം ഇരിക്കുന്ന സ്ഥലം രാമ ജന്മ ഭൂമിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിധി പ്രഖ്യാപിച്ച ബെഞ്ചില്‍  മൂന്നു ജഡ്മിമാര്‍ ആണ് ഉണ്ടായിരുന്നത്.

കേസില്‍ വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങള്‍ ജഡ്ജിമാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. തര്‍ക്ക ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ശര്‍മയുടെ വിധിയില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബര്‍ അവിടെ ക്ഷേത്രം പണിഞ്ഞതെന്നും, ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ച മസ്ജിദ് മുസ്ലീം ദേവാലയമായി കാണക്കാക്കുവാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്നു മൂതല്‍ എന്ന് ഇരു കക്ഷികള്‍ക്കും തെളിയിക്കുവാന്‍ ആകാത്തതിനാല്‍ തുല്യമായ ഉടമസ്ഥാവകാശം ആണെന്ന് ജഡ്ജിമാരില്‍ ഒരാളായ ഖാന്‍ വിധിയില്‍ അഭിപ്രയപ്പെട്ടു. തര്‍ക്ക സ്ഥാനത്ത് ഇപ്പോള്‍ താല്‍ക്കാലിക വിഗ്രഹം ഇരിക്കുന്നിടമാണ് ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് ഹിന്ദുക്കളില്‍ പലരും വിശ്വസിക്കുന്നു. ഈ ഭാഗം ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അവിടെ നിലനിന്നിരുന്ന  ക്ഷേത്രാവ ശിഷ്ടങ്ങള്‍ക്ക് മീതെയാണ് പള്ളി പണിതതെന്നാണ് ജസ്റ്റിസ് ഖാന്റെ നിരീക്ഷണം.

വിധിയനുസരിച്ച് തര്‍ക്ക മന്ദിരത്തിന്റെ മധ്യത്തിലെ താഴികക്കുടം നിലനിന്നി രുന്നതിന്റെ കീഴെ ഉള്ള പ്രദേശം ഹിന്ദു മഹാസഭയ്ക്കും, തര്‍ക്കഭൂയില്‍ ഉള്ള രാം ഛബൂ‍ത്ര, സീതാ രസോയ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥലം നിര്‍മോഹി അഖാഡയ്ക്കും ലഭിക്കും. വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും എന്ന് വ്യക്തമാക്കി. വിധിയെ സംഘ പരിവാര്‍ പൊതുവില്‍ സ്വാഗതം ചെയ്തു. ആരുടേയും വിജയമോ പരാജയമോ ആയി കരുതെണ്ടതില്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. സംയമനത്തോടെ വിധിയെ സമീപിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗെയിംസ് സുരക്ഷാ വീഴ്ച : ആരോപണം തട്ടിപ്പ്‌

October 1st, 2010

Mike-Duffy-channel-7-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ബോംബും കൊണ്ട് പ്രവേശിച്ചു എന്ന ഒരു ഓസ്ട്രേലിയന്‍ പത്ര പ്രവര്‍ത്തകന്റെ അവകാശ വാദം തട്ടിപ്പാണെന്ന് തെളിയുന്നു. ചാനല്‍ സെവെന്‍ എന്ന ചാനലിന്റെ റിപ്പോട്ടര്‍ ആയ മൈക്ക്‌ ഡഫിയാണ് താന്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ഒരു പോലീസുകാരനാലും പരിശോധിക്കപ്പെടാതെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രവേശന കവാടത്തിലൂടെ അകത്തു കടന്നു എന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇയാള്‍ ഒട്ടേറെ വീഡിയോ രംഗങ്ങള്‍ സമര്‍ത്ഥമായി കോര്‍ത്തിണക്കി വ്യാജമായ വാര്‍ത്ത സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്‌കാസ്റ്റിംഗ് കൊര്‍പ്പോറെയ്ഷന്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

ഇയാള്‍ കൊണ്ട് പോയ പെട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലായിരുന്നു. സ്ഫോടക വസ്തുക്കള്‍ ഇട്ടു കൊണ്ട് പോകാവുന്ന പെട്ടി എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധമായി വാക്കുകള്‍ ഉപയോഗിച്ച് ഇയാള്‍ ലോകത്തെ കബളിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇയാള്‍ പരിശോധന ഇല്ലാതെ പോലീസ്‌ സുരക്ഷ ഭേദിച്ച് അകത്തു കയറി എന്ന് പറയുന്നത് ഗതാഗതം നിയന്ത്രിക്കാനായി റോഡില്‍ വെച്ച പോലീസ്‌ അതിര്‍ത്തി മാത്രമായിരുന്നു എന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആര്‍ക്കും പരിശോധന ഇല്ലാതെ കടക്കുവാന്‍ കഴിയും. ഇവിടെ നിന്നും ഏറെ അകലെയാണ് ഗെയിംസ് വേദിയിലേക്കുള്ള പ്രവേശന കവാടം.

വീണ്ടും ഒട്ടേറെ കൃത്രിമത്വങ്ങള്‍ വീഡിയോയില്‍ എഡിറ്റിംഗ് വഴി ചെയ്തിട്ടുണ്ട് എന്നും വെബ്സൈറ്റില്‍ ലഭ്യമായ വീഡിയോ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.ബി.ഐ. തന്നെ ഭീഷണിപ്പെടുത്തി എന്ന് സാക്ഷി

September 24th, 2010

cbi-logo-epathramഅഹമദാബാദ് : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലെ ഒരു പ്രധാന സാക്ഷിയായ അസം ഖാന്‍ തന്നെ സി. ബി. ഐ. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ നേരത്തെ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയത്‌ എന്ന് കോടതിയെ അറിയിച്ചു. തനിക്ക്‌ ഈ കേസിനെ കുറിച്ച് ഒന്നും അറിയില്ല. തങ്ങള്‍ പറയുന്നത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ഒരു പ്രമുഖ വ്യവസായിയെ വെടി വെച്ചു കൊന്ന കേസില്‍ തന്നെ ജീവിതകാലം മുഴുവന്‍ ജെയിലില്‍ അടയ്ക്കും എന്ന് സി. ബി. ഐ. തന്നെ ഭീഷണിപ്പെടുത്തി. സി. ബി. ഐ. പറഞ്ഞു തന്ന കഥ ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളുടെ മുന്‍പിലും പറയുവാനും തന്നോട് ആവശ്യപ്പെട്ടു എന്നും ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : നഷ്ടം കളിക്കാര്‍ക്ക്‌ എന്ന് പി. ടി. ഉഷ

September 24th, 2010

pt-usha-epathramന്യൂഡല്‍ഹി : സംഘാടകരുടെ കഴിവുകേട്‌ കൊണ്ട് യഥാര്‍ത്ഥത്തില്‍ നഷ്ടം സംഭവിക്കുന്നത് കളിക്കാര്‍ക്കും കായിക പ്രേമികള്‍ക്കുമാണ് എന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളെ പറ്റി പരാമര്‍ശിക്കവെ പി. ടി. ഉഷ അഭിപ്രായപ്പെട്ടു. ഗെയിംസിന്റെ നടത്തിപ്പ്‌ കായിക പ്രേമികളും കളിക്കാരും അടങ്ങുന്ന സംഘത്തിനെയാണ് ഏല്‍പ്പിക്കേണ്ടത്. താന്‍ രാഷ്ട്രീയക്കാര്‍ക്ക്‌ എതിരല്ല. എന്നാല്‍ അവര്‍ കായിക പ്രേമികള്‍ കൂടി ആയിരിക്കണം. അങ്ങനെയാവുമ്പോള്‍ ഇത് പോലെയുള്ള പ്രശ്നങ്ങള്‍ ഒരിക്കലും സംഭവിക്കില്ല എന്ന് താന്‍ കരുതുന്നു എന്നും ഉഷ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : പ്രതീക്ഷയുടെ പാലം തകര്‍ന്നു

September 22nd, 2010

cwg-bridge-collapsed-epathram

ന്യൂഡല്‍ഹി : സുരക്ഷാ പാളിച്ചകളുടെ ഒട്ടേറെ കഥകള്‍ പുറത്തു വരുമ്പോള്‍ ഇന്ത്യയുടെ ഗെയിംസ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നിരവധി ഗുരുതരമായ സുരക്ഷാ പാളിച്ചകളാണ് ന്യൂഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന പ്രധാന വേദിയായ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ തൊട്ടടുത്തുള്ള ഒരു കാല്‍ നട പാലം തകര്‍ന്നു വീണു 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന വെടി വെപ്പില്‍ രണ്ടു തായ്‌ലാണ്ടുകാര്‍ക്ക് പരിക്കേറ്റു. വെടി വെപ്പിനെ തുടര്‍ന്ന് ന്യൂഡല്‍ഹി യിലേക്ക്‌ യാത്ര ചെയ്യുന്ന തങ്ങളുടെ പൌരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ മുന്നറിയിപ്പ്‌ നല്‍കി.

ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ 7 ന്റെ റിപ്പോര്‍ട്ടര്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും സൂട്ട്കേസുമായി 15 മിനിട്ടോളം സ്റ്റേഡിയത്തിനകത്ത് കറങ്ങി നടക്കുകയും ചെയ്തു. കനത്ത പോലീസ്‌ സുരക്ഷാ സാന്നിദ്ധ്യം ഉള്ള ഇവിടെ ഒരു പോലീസുകാരന്‍ പോലും ഇദ്ദേഹത്തെ തടയുകയോ സൂട്ട്കേസില്‍ എന്താണെന്ന് തിരക്കുകയോ ചെയ്തില്ല. ഏറ്റവും അപകടകരമായ കാര്യം, ഈ സ്ഫോടക വസ്തുക്കള്‍  പ്രാദേശികമായി വടക്കന്‍ ദല്‍ഹിയില്‍ നിന്നും തന്നെയാണ് ഇയാള്‍ ഒരു ഏജന്റില്‍ നിന്നും വാങ്ങിയത്‌ എന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

100 of 104102099100101»|

« Previous Page« Previous « കോമണ്‍വെല്‍ത്ത് ഗെയിംസ് : കളിക്കാരുടെ കട്ടിലില്‍ തെരുവ്‌ നായ
Next »Next Page » മന്‍മോഹന്‍ സിങിന് വേള്‍ഡ് സ്‌റ്റേറ്റ്‌സ്മാന്‍ പുരസ്കാരം »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine