മദര്‍ തെരേസയ്ക്ക് വിശുദ്ധയാവാന്‍ വേണം ഇനിയും അത്ഭുതങ്ങള്‍

August 24th, 2010

mother-teresa-epathram
വത്തിക്കാന്‍ : മദര്‍ തെരേസയുടെ മഹത്വത്തെ കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കലും സ്വയം ദിവ്യത്വം അവകാശപ്പെടാതെ, എളിമയുടെ പ്രതീകമായി ജീവിച്ച അവരെ “വിശുദ്ധ” യാക്കിയത് ഒരു മത സ്ഥാപനവുമല്ല, മറിച്ച് അവരുടെ കാരുണ്യവും ദയാ വായ്പും അനുഭവിച്ചറിഞ്ഞ ലക്ഷങ്ങളുടെ കൃതജ്ഞതയും സ്നേഹവുമാണ്. എന്നാല്‍ ഇത്തരം സാര്‍വത്രികമായ സാമൂഹിക അംഗീകാരത്തെ അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച് ആ വ്യക്തിയുടെ സത്യസന്ധതയ്ക്ക് തന്നെ കോട്ടം വരുത്തുന്നത് പലപ്പോഴും മത സ്ഥാപനങ്ങളാണ്.

ഒരു മരണാനന്തര അത്ഭുതം എങ്കിലും ആവശ്യമാണ്‌ വിശുദ്ധയായി വാഴ്ത്താന്‍ എന്നാണ് സഭയുടെ വ്യവസ്ഥ. മദര്‍ തെരേസയെ “വിശുദ്ധ” യാക്കാന്‍ ശ്രമിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് പശ്ചിമ ബംഗാളിലെ മോണിക്ക ബെസ്റ യുടെ വയറ്റിലെ ട്യൂമര്‍ സുഖപ്പെട്ട അത്ഭുതമാണ്.

മദര്‍ തെരേസയുടെ മരണ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് 1998 ഒക്ടോബര്‍ 5ന് വയറ്റിലെ ഭീമമായ ട്യൂമര്‍ മൂലം വേദനയാല്‍ പുളയുന്ന മോണിക്കയുടെ വയറ്റില്‍ മദര്‍ തെരേസയുടെ ചിത്രം പതിച്ച ഒരു ലോക്കറ്റ് കറുത്ത ചരടില്‍ കോര്‍ത്ത്‌ കൊല്‍ക്കത്തയിലെ മിഷനറീസ്‌ ഓഫ് ചാരിറ്റി യിലെ രണ്ടു കന്യാസ്ത്രീമാരായ സിസ്റ്റര്‍ ബര്‍ത്തലോമിയോ, സിസ്റ്റര്‍ ആന്‍ സേവിക എന്നിവര്‍ കെട്ടുകയും, മദറിനോട് മുട്ടിപ്പായി പ്രാര്‍ഥിക്കുകയും ചെയ്തു എന്നാണ് വത്തിക്കാന്റെ പക്കലുള്ള മോണിക്ക ബസ്‌റയുടെ “അത്ഭുത പ്രസ്താവന”. ഈ പ്രസ്താവന രഹസ്യമായി സൂക്ഷിച്ചിരുന്ന തായിരുന്നെങ്കിലും ഇത് പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടി. ഇത് പ്രകാരം ചരട് കെട്ടി പ്രാര്‍ഥിച്ച ഉടന്‍ വേദന പൂര്‍ണ്ണമായി അപ്രത്യക്ഷമായി. വയറ്റിലെ മുഴ ചെറുതായി ചെറുതായി രാവിലെ ആയപ്പോഴേയ്ക്കും മുഴയും അപ്രത്യക്ഷമായി. ഇതാണ് അത്ഭുതം.

മുപ്പതു വയസുകാരിയായ ഒരു ഗോത്ര വര്‍ഗ്ഗക്കാരിയാണ് മോണിക്ക. വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ ഇവരുടെ ഗോത്ര ഭാഷ മാത്രമാണ് സംസാരിക്കുന്നത്. ഒരല്‍പം മുറി ബംഗാളിയും. ഇവര്‍ ഒരല്‍പം കാലം മാത്രമാണ് ക്രിസ്ത്യാനിയായി ജീവിച്ചതും. ഇവരുടെ പ്രസ്താവന തെറ്റില്ലാത്ത ഇംഗ്ലീഷില്‍ അതും പരമ്പരാഗത കത്തോലിക്കാ ശൈലിയില്‍ എഴുതപ്പെട്ടതായിരുന്നു. ഇത് മോണിക്ക പറഞ്ഞതോ എഴുതിയതോ അല്ലെന്ന് വ്യക്തം.

ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ പിന്നീട് മോണിക്കയെ ആരും കണ്ടിട്ടില്ല. അവര്‍ “സഭയുടെ സംരക്ഷണയില്‍” ഏതോ രഹസ്യ താവളത്തിലാണ് എന്നാണ് കരുതപ്പെടുന്നത്. അത്ഭുതത്തിന് സാക്ഷികളായ സിസ്റ്റര്‍മാരെയും കൂടുതല്‍ ചോദ്യം ചെയ്യാന്‍ സഭ അനുവദിച്ചില്ല. ഇരുവരും പറയുന്ന മൊഴിയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ വന്നാല്‍ അത് അത്ഭുതത്തിന്റെ വിശ്വാസ്യതയെ ബാധിക്കും എന്നായിരുന്നു സഭയുടെ ഭയം.

മോണിക്കയുടെ ട്യൂമര്‍ പൂര്‍ണ്ണമായ വളര്‍ച്ച എത്തിയിരുന്നില്ല എന്ന് അവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഒരു വര്‍ഷത്തോളം ചികില്‍സയ്ക്കു വിധേയയായ അവരുടെ ട്യൂമര്‍ മരുന്നുകളുടെ പ്രഭാവം കൊണ്ട് സുഖപ്പെട്ടതാണ് എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ ഭാര്യയെ സുഖപ്പെടുത്തിയത് ഡോക്ടര്‍മാര്‍ ആണെന്ന് മോണിക്കയുടെ ഭര്‍ത്താവും ആദ്യമൊക്കെ പറഞ്ഞിരുന്നു. ഇപ്പോള്‍ സഭ നല്‍കിയ ഭൂമിയില്‍ താമസിക്കുന്ന ഇവരുടെ കുടുംബം ക്രിസ്തുമതം സ്വീകരിക്കുകയും ഇവരുടെ കുട്ടികള്‍ കന്യാസ്ത്രീകളുടെ ശിക്ഷണത്തില്‍ വളരുകയും ചെയ്യുന്നു. ഏറെ ദുരിതത്തിലായിരുന്നു തങ്ങള്‍ ഒരു കാലത്ത് ജീവിച്ചിരുന്നത്. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സുഖമായി ജീവിക്കുന്നത് സഭയുടെ കാരുണ്യം കൊണ്ടാണ് എന്ന് പറയുന്ന ഇവര്‍ക്ക് മദര്‍ തെരേസയേയും മദറിന്റെ സ്ഥാപനത്തെയും കുറിച്ച് പ്രശംസിച്ചു പറയുമ്പോള്‍ നൂറു നാവാണ്.

മദര്‍ തെരേസയുടെ വിശുദ്ധീകരണത്തിന്റെ വേഗതയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ചു അഞ്ചു വര്‍ഷമെങ്കിലും കഴിഞ്ഞാണ് വിശുദ്ധീകരണത്തിന്റെ പ്രക്രിയ ആരംഭിക്കുക. എന്നാല്‍ മദര്‍ തെരേസയുടെ കാര്യത്തില്‍ രണ്ടു വര്‍ഷം പോലും തികയുന്നതിനു മുന്‍പേ, 1999ല്‍ തന്നെ ആരംഭിച്ചു. മോണിക്കയുടെ അത്ഭുത രോഗ ശാന്തിയുടെ അടിസ്ഥാനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2007 സെപ്തംബര്‍ 5നാണ് മദര്‍ തെരേസയുടെ വിശുദ്ധീകരണത്തിന്റെ പ്രക്രിയ ആരംഭിച്ചത്.

ഈ വ്യാഴാഴ്ച (26 ഓഗസ്റ്റ്‌ 2010) മദര്‍ തെരേസയുടെ ജന്മ ശതാബ്ദിയാണ്. മദര്‍ വിശുദ്ധയാവുന്നത് കാത്ത്‌ അനേകം ലക്ഷം വിശ്വാസികള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും അത് അടുത്തൊന്നും സംഭവിക്കാന്‍ ഇടയില്ല എന്നാണ് വത്തിക്കാനില്‍ നിന്നും ലഭിക്കുന്ന സൂചന. നിലവിലുള്ള അത്ഭുതങ്ങള്‍ തൃപ്തികരമല്ല എന്നാണ് ഇപ്പോള്‍ വത്തിക്കാന്‍ വ്യക്തമാക്കുന്നത്.

2007 സെപ്തംബര്‍ 5ന് മദറിന്റെ പത്താം ചരമ വാര്‍ഷികത്തില്‍ തന്റെ കിഡ്നി സ്റ്റോണ്‍ മദര്‍ തെരേസയോടു പ്രാര്‍ഥിച്ചതിനെ തുടര്‍ന്ന് സുഖമായി എന്ന് ഗുവാഹത്തിയിലെ ഒരു കത്തോലിക്കാ പുരോഹിതന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത് സഭ തള്ളി ക്കളയുകയാണ് ഉണ്ടായത്.

ഇനി പുതിയ എന്തെങ്കിലും അത്ഭുതത്തിനായി സഭ കാത്തിരിക്കുകയാണ്. പുതിയ എന്തെങ്കിലും അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം ആ രാജ്യത്ത്‌ തന്നെ അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തെ രൂപീകരിക്കും എന്ന് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന അന്വേഷണ സംഘം തലവന്‍ അറിയിക്കുന്നു.

ഇത്തരം അത്ഭുത രോഗ ശാന്തികളുടെ കഥകള്‍ക്ക് ആധികാരികത കല്‍പ്പിക്കപ്പെടുന്ന പക്ഷം അത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാവും സമൂഹത്തിന്റെ താഴെക്കിടയിലും ദരിദ്ര വര്ഗ്ഗത്തിനിടയിലും ഉണ്ടാക്കുന്നത്‌. അന്ധ വിശ്വാസങ്ങളിലും അത്ഭുത രോഗ ശാന്തികളിലും അഭയം പ്രാപിക്കുന്നതിനു പകരം, ആധുനിക ചികില്‍സാ സമ്പ്രദായത്തിലും, ശാസ്ത്രത്തിലും ഉള്ള വിശ്വാസം ദൃഡപ്പെടുത്തുകയും, യഥാസമയം ചികില്‍സ തേടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സ്വാധീനവും ലഭ്യതയും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

തരൂര്‍ വീണ്ടും വിവാഹിതനായി

August 23rd, 2010

shashi-tharoor-sunanda-pushkar-marriage-photo-epathram
മുന്‍ വിദേശ കാര്യ സഹ മന്ത്രിയും തിരുവനന്തപുരം എം. പി. യുമായ ശശി തരൂര്‍ വിവാഹിതനായി. ഐ. പി. എല്‍. ന്റെ സൌജന്യ ഓഹരികള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് തരൂരിനു കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്ന വിവാദത്തിലെ നായികയായ സുനന്ദ പുഷ്കര്‍ തന്നെയാണ് വധു. തരൂരിന്റെ പാലക്കാട്ടുള്ള തറവാട്ടു വീട്ടില്‍ അടുത്ത ബന്ധുക്കളം ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു താലി ചാര്‍ത്തല്‍.

കാശ്മീര്‍ സ്വദേശിനിയായ സുനന്ദ പുഷ്കറിന്റെ മുന്‍ ഭര്‍ത്താവായ സുജിത് മേനോനുമായുള്ള വിവാഹത്തിലെ സുനന്ദയുടെ മകന്‍ ശിവ്, തരൂരിന്റെ ആദ്യ ഭാര്യ തിലോത്തമ മുഖര്‍ജിയുമായുള്ള വിവാഹത്തിലെ തരൂരിന്റെ മക്കളായ കനിഷ്ക്ക്, ഇഷാന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിത രായിരുന്നു. തരൂരിന്റെ മൂന്നാമത്തെ വിവാഹമാണിത്. തന്റെ രണ്ടാം ഭാര്യ ക്രിസ്റ്റയുമായുള്ള വിവാഹ ബന്ധം ഈ അടുത്ത കാലത്താണ് തരൂര്‍ വേര്‍പെടുത്തി യിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്കെതിരെ നടപടി ഉണ്ടാവും

August 4th, 2010

suresh-kalmadi-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.

ബ്രിട്ടീഷ്‌ കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ്‌ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.

അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക്‌ കടത്തിയതായും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തരൂര്‍ സുനന്ദ വിവാഹം ഉത്രാടത്തിന്

August 3rd, 2010

shashi-tharoor-sunanda-pushkar-epathram

പാലക്കാട്‌ : മുന്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ ഐ. പി. എല്‍. ക്രിക്കറ്റിലെ വിവാദ നായിക സുനന്ദ പുഷ്ക്കറിനെ ജീവിത നായികയാക്കുന്നു. ഓണത്തിന്റെ ആദ്യ ദിനമായ ഉത്രാട ദിനത്തില്‍ ഓഗസ്റ്റ്‌ 22നു എലവഞ്ചേരി മുണ്ടറത്ത് തറവാട്ടില്‍ വെച്ചാണ് തരൂര്‍ സുനന്ദയുടെ കഴുത്തില്‍ താലി കെട്ടുക. എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ എല്ലാം ഓണത്തിന് തറവാട്ടില്‍ ഒത്തു കൂടുന്നത് പതിവുള്ളത് കൊണ്ടാണ് അന്നേ ദിവസം വിവാഹം നടത്താന്‍ നിശ്ചയിച്ചത്. സുനന്ദയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ പാലക്കാട്‌ എത്തിച്ചേരും.

സെപ്തംബര്‍ 3നു ന്യൂ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ക്കായി ഒരു വിവാഹ വിരുന്നും  ഒരുക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച തരൂര്‍ സുനന്ദയുമൊത്ത് മഹാരാഷ്ട്രയിലെ രണ്ടു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതും വിഘ്നങ്ങള്‍ മാറാനുള്ള പൂജകള്‍ക്ക് ശേഷം തരൂര്‍ സുനന്ദയെ സിന്ദൂരം അണിയിച്ചതും വാര്‍ത്തയായിരുന്നു.

കാനഡക്കാരിയായ മുന്‍ ഭാര്യ ക്രിസ്റ്റയില്‍ നിന്നും നിയമ പരമായി വിവാഹ മോചനം നേടിയ തരൂരിന്റെ വിവാഹത്തിനു ഇനി തടസങ്ങള്‍ ഒന്നുമില്ല എന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

“ഹിന്ദുത്വം” വില്‍പ്പനയ്ക്ക്

May 15th, 2010

pramod-muthalik-epathramഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ്‌ മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.

ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്‌” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക്‌ വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത്‌ വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.

രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.

രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.

മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ്‌ അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.

ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

100 of 102102099100101»|

« Previous Page« Previous « ട്വന്‍റി – 20 ലോക കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്‌
Next »Next Page » ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine