കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം

October 4th, 2010

commonwealth-games-aerostat-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകത്തിന്റെ വര്‍ണ്ണാഭമായ നേര്‍ക്കാഴ്ചകള്‍ വിരുന്നുകാര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച വൈകീട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ വിസ്മയമായി. ഗെയിംസിന്റെ മുന്നോരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിവാദങ്ങളും മൂന്നു മണിക്കൂര്‍ നേരത്തേക്ക്‌ എല്ലാവരും മറന്നു പോകത്തക്കതായിരുന്നു ഉല്‍ഘാടന ചടങ്ങിന്റെ പൊലിമ. രാഷ്ട്രത്തിന്റെ മഹത്തായ ചരിത്ര പാരമ്പര്യവും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും മോഹനമായ ഭാവിയും വിളിച്ചോതുന്ന ദൃശ്യങ്ങള്‍ കാണികളെ ആവേശ ഭരിതരാക്കി വരാനുള്ള ദിവസങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തുകയും ചെയ്തു. രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിച്ചതിനു ശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അറിയിച്ചപ്പോള്‍ ജനം വന്‍ ഹര്‍ഷാരവത്തോടെ അത് സ്വാഗതം ചെയ്തു.

cwg-opening-ceremony-epathram

40 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഹീലിയം വാതകം നിറച്ച എയറോസ്റ്റാറ്റ് മുഖ്യ ആകര്‍ഷണമായി. 1050 കുട്ടികള്‍ അണിനിരന്ന സ്വാഗത നൃത്ത സംഗീത പരിപാടി അതിതികള്‍ക്ക് ആതിഥ്യം വിരുന്നായി. തുടര്‍ന്ന് അരങ്ങേറിയ വിവിധ സംഗീത നൃത്ത പരിപാടികള്‍ക്ക്‌ എ. ആര്‍. റഹ്മാന്റെ സവിശേഷ സംഗീത പരിപാടി ആവേശ ഭരിതമായ പരിസമാപ്തി കുറിച്ചു.

അഴിമതി ആരോപണ വിധേയനായ ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി യെ കാണികള്‍ കൂവിയതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ടി. ഉഷയ്ക്ക് ക്ഷണമില്ല

October 3rd, 2010

pt-usha-medals-epathram

ന്യൂഡല്‍ഹി : ഇന്ന് വൈകീട്ട് രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. എന്നാല്‍ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് ഒരു കാലത്ത് ഇന്ത്യയെ അത്ലറ്റിക്സ്‌ രംഗത്ത്‌ അഭിമാനം കൊള്ളിച്ച ഇന്ത്യ കണ്ട ഏറ്റവും നല്ല കായിക താരങ്ങളില്‍ ഒരാളായ സ്പ്രിന്റ് റാണി പി. ടി. ഉഷയെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ക്ഷണിക്കാതെ സംഘാടകര്‍ അപമാനിച്ചതായി ആരോപണം ഉയര്‍ന്നു. താന്‍ ഉള്‍പ്പെടെ ഒട്ടേറെ കായിക താരങ്ങള്‍ക്കും സംഘാടകരുടെ ക്ഷണപത്രം ലഭിച്ചില്ല എന്ന് പി. ടി. ഉഷ വെളിപ്പെടുത്തി. ഇന്ത്യയുടെ അഭിമാനമായിരുന്ന മറ്റു നിരവധി കായിക താരങ്ങളുടെയും കാര്യത്തിനു താന്‍ സംഘാടകര്‍ക്ക് ഈമെയില്‍ സന്ദേശം അയച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ ഇതെല്ലാം അവഗണിച്ചു എന്നും ഉഷ പറഞ്ഞു.

ഗെയിംസില്‍ പങ്കെടുക്കുന്ന അത്ലറ്റ് ടിന്റു ലുക്ക യുടെ കോച്ചായി ഉഷ വരുന്നുണ്ട് എന്നത് കൊണ്ടാണ് പ്രത്യേക ക്ഷണപത്രം അയക്കാഞ്ഞത് എന്നാണു അധികൃതരുടെ വിശദീകരണം. എന്നാല്‍ ക്ഷണം കിട്ടാത്ത മറ്റു കായിക താരങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ക്ക്‌ മറുപടി ഒന്നുമില്ല.

ഒളിമ്പിക്സ്‌ ഫൈനലില്‍ ആദ്യമായെത്തിയ ഇന്ത്യന്‍ വനിതയാണ് പയ്യോളി എക്സ്പ്രസ്‌ എന്ന് അറിയപ്പെടുന്ന പി. ടി. ഉഷ. 101 അന്താരാഷ്‌ട്ര മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഉഷയ്ക്ക് രാഷ്ട്രം അര്‍ജുന അവാര്‍ഡും പത്മശ്രീ ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി ഭാഗിക്കുവാന്‍ കോടതി വിധി

October 1st, 2010

ലഖ്‌നൗ : അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് ആറു ദശകത്തോളം നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനും ശേഷം കോടതി വിധി പുറത്തു വന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ചിന്റെ വിധിയനുസരിച്ച് തര്‍ക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി തിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും കൂടാതെ ഒരു ഭാഗം സന്യാസി സംഘമായ നിര്‍മോഹി അഖാരയ്ക്കും ആയിരിക്കും നല്‍കുക. ഇതിനായി മൂന്നു മാസത്തിനകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഭൂമി വിഭജിക്കും വരെ തത്സ്ഥിതി തുടരും. ഭൂമിയുടെ പൂര്‍ണ്ണാവകാശം തങ്ങള്‍ക്ക് നല്‍കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളി. വിഗ്രഹം ഇരിക്കുന്ന സ്ഥലം രാമ ജന്മ ഭൂമിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിധി പ്രഖ്യാപിച്ച ബെഞ്ചില്‍  മൂന്നു ജഡ്മിമാര്‍ ആണ് ഉണ്ടായിരുന്നത്.

കേസില്‍ വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങള്‍ ജഡ്ജിമാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. തര്‍ക്ക ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ശര്‍മയുടെ വിധിയില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബര്‍ അവിടെ ക്ഷേത്രം പണിഞ്ഞതെന്നും, ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ച മസ്ജിദ് മുസ്ലീം ദേവാലയമായി കാണക്കാക്കുവാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്നു മൂതല്‍ എന്ന് ഇരു കക്ഷികള്‍ക്കും തെളിയിക്കുവാന്‍ ആകാത്തതിനാല്‍ തുല്യമായ ഉടമസ്ഥാവകാശം ആണെന്ന് ജഡ്ജിമാരില്‍ ഒരാളായ ഖാന്‍ വിധിയില്‍ അഭിപ്രയപ്പെട്ടു. തര്‍ക്ക സ്ഥാനത്ത് ഇപ്പോള്‍ താല്‍ക്കാലിക വിഗ്രഹം ഇരിക്കുന്നിടമാണ് ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് ഹിന്ദുക്കളില്‍ പലരും വിശ്വസിക്കുന്നു. ഈ ഭാഗം ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അവിടെ നിലനിന്നിരുന്ന  ക്ഷേത്രാവ ശിഷ്ടങ്ങള്‍ക്ക് മീതെയാണ് പള്ളി പണിതതെന്നാണ് ജസ്റ്റിസ് ഖാന്റെ നിരീക്ഷണം.

വിധിയനുസരിച്ച് തര്‍ക്ക മന്ദിരത്തിന്റെ മധ്യത്തിലെ താഴികക്കുടം നിലനിന്നി രുന്നതിന്റെ കീഴെ ഉള്ള പ്രദേശം ഹിന്ദു മഹാസഭയ്ക്കും, തര്‍ക്കഭൂയില്‍ ഉള്ള രാം ഛബൂ‍ത്ര, സീതാ രസോയ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥലം നിര്‍മോഹി അഖാഡയ്ക്കും ലഭിക്കും. വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും എന്ന് വ്യക്തമാക്കി. വിധിയെ സംഘ പരിവാര്‍ പൊതുവില്‍ സ്വാഗതം ചെയ്തു. ആരുടേയും വിജയമോ പരാജയമോ ആയി കരുതെണ്ടതില്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. സംയമനത്തോടെ വിധിയെ സമീപിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗെയിംസ് സുരക്ഷാ വീഴ്ച : ആരോപണം തട്ടിപ്പ്‌

October 1st, 2010

Mike-Duffy-channel-7-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ബോംബും കൊണ്ട് പ്രവേശിച്ചു എന്ന ഒരു ഓസ്ട്രേലിയന്‍ പത്ര പ്രവര്‍ത്തകന്റെ അവകാശ വാദം തട്ടിപ്പാണെന്ന് തെളിയുന്നു. ചാനല്‍ സെവെന്‍ എന്ന ചാനലിന്റെ റിപ്പോട്ടര്‍ ആയ മൈക്ക്‌ ഡഫിയാണ് താന്‍ ഒരു വലിയ സൂട്ട്കേസ്‌ നിറയെ സ്ഫോടക വസ്തുക്കളുമായി ഒരു പോലീസുകാരനാലും പരിശോധിക്കപ്പെടാതെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രവേശന കവാടത്തിലൂടെ അകത്തു കടന്നു എന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇയാള്‍ ഒട്ടേറെ വീഡിയോ രംഗങ്ങള്‍ സമര്‍ത്ഥമായി കോര്‍ത്തിണക്കി വ്യാജമായ വാര്‍ത്ത സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്‌കാസ്റ്റിംഗ് കൊര്‍പ്പോറെയ്ഷന്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.

ഇയാള്‍ കൊണ്ട് പോയ പെട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലായിരുന്നു. സ്ഫോടക വസ്തുക്കള്‍ ഇട്ടു കൊണ്ട് പോകാവുന്ന പെട്ടി എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധമായി വാക്കുകള്‍ ഉപയോഗിച്ച് ഇയാള്‍ ലോകത്തെ കബളിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇയാള്‍ പരിശോധന ഇല്ലാതെ പോലീസ്‌ സുരക്ഷ ഭേദിച്ച് അകത്തു കയറി എന്ന് പറയുന്നത് ഗതാഗതം നിയന്ത്രിക്കാനായി റോഡില്‍ വെച്ച പോലീസ്‌ അതിര്‍ത്തി മാത്രമായിരുന്നു എന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആര്‍ക്കും പരിശോധന ഇല്ലാതെ കടക്കുവാന്‍ കഴിയും. ഇവിടെ നിന്നും ഏറെ അകലെയാണ് ഗെയിംസ് വേദിയിലേക്കുള്ള പ്രവേശന കവാടം.

വീണ്ടും ഒട്ടേറെ കൃത്രിമത്വങ്ങള്‍ വീഡിയോയില്‍ എഡിറ്റിംഗ് വഴി ചെയ്തിട്ടുണ്ട് എന്നും വെബ്സൈറ്റില്‍ ലഭ്യമായ വീഡിയോ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.ബി.ഐ. തന്നെ ഭീഷണിപ്പെടുത്തി എന്ന് സാക്ഷി

September 24th, 2010

cbi-logo-epathramഅഹമദാബാദ് : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന കേസിലെ ഒരു പ്രധാന സാക്ഷിയായ അസം ഖാന്‍ തന്നെ സി. ബി. ഐ. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ നേരത്തെ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയത്‌ എന്ന് കോടതിയെ അറിയിച്ചു. തനിക്ക്‌ ഈ കേസിനെ കുറിച്ച് ഒന്നും അറിയില്ല. തങ്ങള്‍ പറയുന്നത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ഒരു പ്രമുഖ വ്യവസായിയെ വെടി വെച്ചു കൊന്ന കേസില്‍ തന്നെ ജീവിതകാലം മുഴുവന്‍ ജെയിലില്‍ അടയ്ക്കും എന്ന് സി. ബി. ഐ. തന്നെ ഭീഷണിപ്പെടുത്തി. സി. ബി. ഐ. പറഞ്ഞു തന്ന കഥ ടെലിവിഷന്‍ ചാനലുകളിലും മാധ്യമങ്ങളുടെ മുന്‍പിലും പറയുവാനും തന്നോട് ആവശ്യപ്പെട്ടു എന്നും ഖാന്‍ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

98 of 1021020979899»|

« Previous Page« Previous « കോമണ്‍വെല്‍ത്ത് ഗെയിംസ് : നഷ്ടം കളിക്കാര്‍ക്ക്‌ എന്ന് പി. ടി. ഉഷ
Next »Next Page » ട്രെയിനിടിച്ച് ഏഴ് ആനകള്‍ കൊല്ലപ്പെട്ടു »



  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine