കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം

November 14th, 2024

ugc-student-higher-education-ePathram
ന്യൂഡൽഹി : നൂറ് ശതമാനം ജോലിഗ്യാരണ്ടി, 100% സെലക്ഷൻ എന്നുള്ള പരീക്ഷ കോച്ചിംഗ് സെൻ്ററു കളുടെ അവകാശവാദങ്ങളും തെറ്റായ പ്രചാരണങ്ങളും നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കോഴ്സിൻ്റെ ദൈർഘ്യം, ഫീസ് ഘടന, റീഫണ്ട് പോളിസി, തൊഴിൽ ലഭിക്കുന്നതിൽ ഉറപ്പ് അടക്കം കോഴ്സുകളുടെ വിശദ വിവരങ്ങൾ, അദ്ധ്യാപകരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങളിൽ കോച്ചിംഗ് സെൻ്ററുകൾ തെറ്റായ അവകാശ വാദം ഉന്നയിക്കരുത് എന്നും പുതിയ മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്.

കൂടാതെ വിജയിച്ച കുട്ടികളുടെ പേരുകൾ, ഫോട്ടോ ഗ്രാഫുകൾ, അനുഭവ സാക്ഷ്യങ്ങൾ എന്നിവ അവരുടെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ കോച്ചിംഗ് സെൻ്ററുകൾ പരസ്യത്തിന് ഉപയോഗിക്കുവാൻ പാടില്ല. ‘കോച്ചിംഗ് സെക്ടറിലെ തെറ്റായ പരസ്യം തടയൽ’ എന്ന പേരിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ അക്കാദമിക് പിന്തുണ, വിദ്യാഭ്യാസം, മാർഗ്ഗ നിർദ്ദേശം, പഠന പരിപാടികൾ, ട്യൂഷൻ എന്നിവയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൗൺസിലിംഗ്, സ്പോർട്സ്, ക്രിയേറ്റീവ് വർക്കുകൾ എന്നിവയെ ഇതിൻ്റെ പരിധിയിൽ നിന്നും ഒഴിവാക്കി.

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി. സി. പി. എ) അന്തിമ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു

October 29th, 2024

online-scam-digital-arrest-fraud-ePathram
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റിലൂടെ ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസം കൊണ്ട് തട്ടിപ്പുകാർ കൊണ്ടു പോയത് 120.3 കോടി രൂപ. സൈബര്‍ തട്ടിപ്പുകള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റര്‍ പുറത്തു വിട്ടതാണ് ഈ കണക്ക്.

ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിംഗ് കുംഭ കോണം, നിക്ഷേപ കുംഭ കോണം, പ്രണയം/ഡേറ്റിംഗ് കുംഭ കോണം എന്നിങ്ങനെ നാലു തരം തട്ടിപ്പുകളാണ് രാജ്യത്ത് പ്രധാനമായും നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍.

സൈബര്‍ തട്ടിപ്പിൻ്റെ ഏറ്റവും പുതിയ രീതികളിൽ ഒന്നാണ് ഡിജിറ്റല്‍ അറസ്റ്റ്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ട് എന്ന് ഒരു ഫോണ്‍ കോളിലൂടെ ആളുകളെ മുള്‍ മുനയില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളാണ് ഇത്തരം തട്ടിപ്പു കളുടെ കേന്ദ്രങ്ങൾ. സൈബര്‍ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈബര്‍ തട്ടിപ്പിലൂടെ ഇരകള്‍ക്ക് മൊത്തം 1,776 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രോഗ്രാമിലും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു

- pma

വായിക്കുക: , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

May 7th, 2024

arvind-kejriwal-epathram
ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്തു ജയിലിൽ ഇട്ടിരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ക്കൊണ്ട് ഉത്തരവ് ഇറക്കിയത്.

ഇടക്കാല ജാമ്യം തേടി സുപ്രീം കോടതിയിൽ എത്തിയ കെജ്രിവാളിൻ്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. വ്യാഴാഴ്ച വീണ്ടും ജാമ്യ ഹർജി പരിഗണിക്കും. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ പ്രചാരണം നടത്താൻ മാത്രം ജാമ്യ ഹരജി പരിശോധിക്കുന്നു എന്നും സുപ്രീം കോടതി വ്യക് മാക്കി.

ജാമ്യം നല്‍കിയാലും മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാളിൻ്റെ അറസ്റ്റില്‍ വ്യക്തത വേണം . ഈ കേസിൽ അറസ്റ്റു ചെയ്യാൻ ഇ. ഡി. നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടു എന്നും ഇ. ഡി. യോട് സുപ്രീം കോടതി ചോദിച്ചു.

 

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

March 22nd, 2024

arvind-kejriwal-epathram
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിനെ ഇ. ഡി. അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിൻ്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ. ഡി. അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി.

രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്നാണു റിപ്പോർട്ട്. ചോദ്യം ചെയ്യലിനോട് അരവിന്ദ് കെജ്രിവാള്‍ സഹകരിച്ചില്ല അതിനാലാണ് കസ്റ്റഡിയിൽ എടുത്തത് എന്നും ഇ. ഡി. അറിയിച്ചു.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഇ. ഡി.ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ. ഡി. അയച്ച സമന്‍സ് കെജ്രിവാള്‍ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഒരു ഡസനോളം ഉദ്യോഗസ്ഥർ അടങ്ങുന്ന ഇ. ഡി. സംഘം കെജ്രിവാളിൻ്റെ വീട്ടിലെത്തിയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി

January 28th, 2024

janta-dal-united-jdu-leader-nitish-kumar-ePathram

പാട്ന : പ്രവചനാതീതമായ കാലു മാറ്റങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുപ്രസിദ്ധി നേടിയ ജെ. ഡി. യു. (ജനാതാ ദൾ യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. സഖ്യ കക്ഷിയായ ലാലു പ്രസാദ് യാദവിൻ്റെ ആർ. ജെ. ഡി. യെ (രാഷ്ട്രീയ ജനതാ ദൾ) ഒഴിവാക്കി പുതിയ മന്ത്രി സഭ രൂപീകരിക്കാനുള്ള  രാഷ്ട്രീയ നാടകം, ഇന്ത്യൻ ജനാധിപത്യത്തിന് മറ്റൊരു കളങ്കം ആയി മാറി.

ആർ. ജെ. ഡി. അംഗങ്ങൾക്ക് പകരം ബി. ജെ. പി. അംഗങ്ങളെ ഉൾപ്പെടുത്തി ജെ. ഡി. യു- ബി. ജെ. പി. സഖ്യ സർക്കാർ രൂപീകരിച്ച് വീണ്ടും പുതിയ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുകയും ചെയ്തു. ഇതോടെ മുൻപ് നിതീഷ് കുമാർ തള്ളിപ്പറഞ്ഞ എൻ. ഡി. എ. യുടെ ഭാഗമായി വീണ്ടും.

പുതിയ മന്ത്രി സഭയിൽ രണ്ട് ഉപ മുഖ്യ മന്ത്രിമാരും സ്പീക്കര്‍ പദവിയും ബി. ജെ. പി. ക്ക് നല്‍കാന്‍ ധാരണയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മന്ത്രിസഭയില്‍ ബി. ജെ. പി. ക്ക് കൂടുതല്‍ മന്ത്രി പദവികളും നല്‍കും,

ഇതോടെ പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) മുന്നണിയുടെ നേതൃത്വത്തിൽ നിന്നും നിതീഷ് കുമാർ ഒഴിവായി. സഖ്യത്തിൻ്റെ നേതൃത്വം തട്ടിയെടുക്കുവാൻ കോണ്‍ഗ്രസ്സ് ശ്രമിക്കുകയും I-N-D-I-A മുന്നണിയുടെ ചെയർമാനായി കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരികയും ചെയ്തതോടെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞത് എന്നും ജെ. ഡി. യു. നേതാക്കൾ പറയുന്നു. PTI – Twitter

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

2 of 591231020»|

« Previous Page« Previous « നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
Next »Next Page » പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine