എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍

August 2nd, 2011

pesticide-epathram

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാനെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല. നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും, അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയും ലോക ഭക്ഷ്യ സംഘടനയും 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ് സത്യവാങ്മൂലം നല്‍കിയത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് മേധാ പട്കറുടെ പിന്തുണ

July 10th, 2011

ബാംഗളൂര്‍: അന്ന ഹസാരെയേ പിന്തുണച്ച് സാമൂഹികപ്രവര്‍ത്തക മേധാ പട്കര്‍ രംഗത്ത് വന്നു. എന്നാല്‍ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന അന്ന ഹസാരെയെയും ബാബാ രാംദേവിനെയും ഒരേ രീതിയില്‍ കാണാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ ശേഷാദ്രിപുരം കോളേജില്‍ നടന്ന ചടങ്ങിലാണ് മേധാ പട്കര്‍ ഈ അഭിപ്രായം പറഞ്ഞത്‌. രാംദേവ് നടത്തിയ ഹൈടെക് സമരത്തെ മേധ കണക്കറ്റു പരിഹസിച്ചു.

അഴിമതി ചെയ്യില്ലെന്ന ശപഥത്തിലൂടെ ഇതിന് നമ്മള്‍ തുടക്കം കുറിക്കണക്കണം അഴിമതിയില്ലാത്ത ലോകത്തിനായി പോരാടാന്‍ മേധ ആഹ്വാനം ചെയ്തു. അഴിമതി എന്നും ചര്‍ച്ചാവിഷയമാണ്. ലോക്പാല്‍ ബില്‍ ഇതിനൊരു തുടക്കം മാത്രമാണെന്നും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്പാല്‍ പരിധിയില്‍ വരണമെന്നും മേധ അഭിപ്രായപ്പെട്ടു. ഗദഗില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത ശേഷമാണ് മേധ ബാംഗ്ലൂരിലെത്തിയത്. ജാതി, മത, ഭാഷാവ്യത്യാസമില്ലാത്ത ലോകമാണ് തന്റെ സ്വപ്നമെന്ന ആമുഖത്തോടെ പ്രസംഗമാരംഭിച്ച മേധ അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രി യെദ്യൂരപ്പ, റെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ചു.

എസ്.എം.എസ്., സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്, ഡിജിറ്റല്‍ സാങ്കേതികത എന്നിവ ഗുണകരമായി ഉപയോഗിച്ചാല്‍ അഴിമതിക്കെതിരായുള്ള പോരാട്ടത്തില്‍ ഏറെ പങ്ക് വഹിക്കാനുണ്ടെന്നതിന്റെ തെളിവാണ് ഹസാരെയുടെ സമരത്തിനു ലഭിച്ച ജനപിന്തുണ, പൊതു ജനങ്ങള്‍ അഴിമതി ഇഷടപ്പെടുന്നില്ലെന്നുമാത്രമല്ല അതിനെതിരെ പോരാടാനുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. അതിന്റെ ഫലമായാണ് 2 ജി. സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ പുറത്തു വന്നത്. ലോകത്ത് ഇപ്പോഴുള്ളത് രണ്ടു തരത്തിലുള്ള സുനാമികളാണ്. പ്രകൃതിദുരന്തവും അഴിമതിയും. ഇത് തുടച്ചുനീക്കാന്‍ പൊതുജനങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും ആവശ്യമാണ് എന്നും മേധ പട്കര്‍ പറഞ്ഞു. നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കര്‍ണാടക ഘടകം പ്രവര്‍ത്തകര്‍ സി. സീലിയ, രേണുക എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോസ്കോ പദ്ധതിയ്ക്കെതിരെ ജനരോഷം ഇരമ്പുന്നു

June 16th, 2011

anti-posco-movement-epathram

പാരാദീപ്‌ : പോസ്‌കോ എന്ന ബഹുരാഷ്ട്ര കുത്തകയ്ക്കു വേണ്ടി സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ പൊരി വെയിലില്‍ നടത്തി വരുന്ന സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരുകള്‍ പോസ്‌കോയ്ക്കു വേണ്ടി സമരക്കാരെ അടിച്ചമര്‍ത്തുകയാണ്. ഒറീസയിലെ പാരാദീപിന് അടുത്തുള്ള 52,000 കോടിയുടെ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടി അധികൃതര്‍ നടത്തുന്ന നിര്‍ബന്ധിത സ്ഥലമെടുപ്പിന് എതിരെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ താക്കീത്‌ നല്‍കുകയുമുണ്ടായി. എന്നാല്‍ സ്ഥലമെടുപ്പ്‌ നടപടികള്‍ അനുസ്യൂതം തുടരുകയാണ്. ഇതിനോടകം സ്ഥലവാസികളുടെ ഭൂമിക്ക് പുറമേ 10 ഏക്കറോളം വന ഭൂമിയും സര്‍ക്കാര്‍ സ്റ്റീല്‍ പ്ലാന്റിന് വേണ്ടി ഏറ്റെടുത്തു കഴിഞ്ഞു.
posco-steel-plant-protest-epathram
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ 23 പ്ലാറ്റൂണ്‍ പോലീസുകാരെ ഇവിടെ വിന്യസിച്ചു. എന്നാല്‍ 2000 ത്തോളം സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങളും അടങ്ങുന്ന ഗ്രാമ വാസികളുടെ സംഘം പദ്ധതി പ്രദേശത്ത്‌ പോലീസും അധികൃതരും പ്രവേശിക്കുന്നത് തടയാനായി മനുഷ്യ മതില്‍ സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് തന്നെ തങ്ങള്‍ തടയും എന്നാണ് ഇവര്‍ പറയുന്നത്. പൊള്ളുന്ന വെയില്‍ അവഗണിച്ച് പോലീസ്‌ പ്രദേശത്ത് എത്തുന്നത്‌ തടയാനായി തങ്ങള്‍ റോഡില്‍ കിടക്കും എന്ന് സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പോലീസ്‌ 20 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി എങ്കിലും ഗ്രാമ വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധ സമരം തുടരുകയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു

June 14th, 2011

swami-nigamanand-in-icu-epathram

ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ്‌ സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത്‌ ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ്‌ മരിച്ചത്‌ ബാബാ രാംദേവ്‌ കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ്‌ പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ്‌ അന്ത്യ ശ്വാസം വലിച്ചത്.

baba-ramdev-ends-fast-epathramബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കുന്നു

68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ്‌ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്‌ പ്രതാപ്‌ ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.

swami-nigamanand-epathramസ്വാമി നിഗമാനന്ദ്‌

അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെതിരെ ജയലളിത രംഗത്ത്

June 14th, 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ 19 ഇന ആവശ്യങ്ങള്‍ ജയലളിത പ്രധാനമന്ത്രിക്ക്‌ എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാന തല്പര്യത്തിനോപ്പം നില്‍ക്കാത്ത  ആഭ്യന്തരമന്ത്രി പി. ചിദംബരം മന്ത്രി സ്ഥാനം രാജിവെക്കണമെന്നും,തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട ജലം തടയാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ എന്നും ജയലളിത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പഠനം നടത്തുന്നത് തടയാനാണിത് എന്ന് കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

17 of 231016171820»|

« Previous Page« Previous « യോഗാചാര്യ രാം ദേവിന്റെ സ്വത്ത്‌ 1100 കോടിയിലധികം
Next »Next Page » ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine