ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു

June 14th, 2011

swami-nigamanand-in-icu-epathram

ന്യൂഡല്‍ഹി : ഗംഗയുടെ തീരത്ത് നടക്കുന്ന അനധികൃത ഖനനം നിര്‍ത്തലാക്കി ഗംഗയെ മലിനീകരണത്തില്‍ നിന്നും മുക്തമാക്കണം എന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ചയാള്‍ ഇന്ന് രാവിലെ മരണമടഞ്ഞു. ഫൈവ്‌ സ്റ്റാര്‍ സത്യഗ്രഹികള്‍ക്ക് ഒത്താശയുമായി മന്ത്രിമാരും അധികാര വര്‍ഗ്ഗവും ഓടി നടന്ന് പഴച്ചാറ് നല്‍കി നിരാഹാരം അവസാനിപ്പിക്കുന്ന കാലത്ത്‌ ഗംഗയെ രക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്വാമി നിഗമാനന്ദ്‌ മരിച്ചത്‌ ബാബാ രാംദേവ്‌ കഴിഞ്ഞ ദിവസം കിടന്ന ഹിമാലയന്‍ ആശുപത്രിയിലെ അതേ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ തന്നെയാണ് എന്നത് വിചിത്രമായ വൈരുദ്ധ്യമായി. 73 ദിവസമായി തുടരുന്ന ഈ സമരത്തിന് പക്ഷെ താര പരിവേഷം ഉണ്ടായിരുന്നില്ല. ബാബാ രാംദേവ്‌ പഴച്ചാറ് കുടിച്ചു നിരാഹാരം അവസാനിപ്പിച്ചു മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഗംഗയെ മാലിന്യ വിമുക്തമാക്കാനായി രണ്ടര മാസത്തോളം ഹരിദ്വാറില്‍ നിരാഹാര സമരം ചെയ്ത സ്വാമി നിഗമാനന്ദ്‌ അന്ത്യ ശ്വാസം വലിച്ചത്.

baba-ramdev-ends-fast-epathramബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിക്കുന്നു

68 ദിവസമായി ഇദ്ദേഹം തന്റെ ആശ്രമത്തില്‍ നിരാഹാര സമരം ചെയ്തു വരികയായിരുന്നു എന്ന് ഋഷികേശ്‌ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ്‌ പ്രതാപ്‌ ഷാ അറിയിച്ചു. എന്നാല്‍ ഈ ഒറ്റയാള്‍ പോരാട്ടം ആരും തിരിഞ്ഞു നോക്കിയില്ല. ഗംഗയെ മലിനമാക്കി അനധികൃത ഖനനം നടത്തുന്നവര്‍ കോടതിയില്‍ നിന്നും ഇടക്കാല വിധി സമ്പാദിച്ചു ഖനനം അനുസ്യൂതം തുടര്‍ന്നു. ആരോഗ്യ നില ഏറെ വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹിമാലയന്‍ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. രണ്ടു ദിവസം ഇദ്ദേഹം ബാബാ രാംദേവിനെ പ്രവേശിപ്പിച്ച അതെ അത്യാഹിത ചികില്‍സാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചു കിടന്നു.

swami-nigamanand-epathramസ്വാമി നിഗമാനന്ദ്‌

അവസാനം മരണത്തിന് മുന്‍പില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ഭൌതിക ശരീരം ആശുപത്രിയില്‍ നിന്നും കൊണ്ടു പോവുമ്പോള്‍ ആ പരിസ്ഥിതി സ്നേഹി മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും പരിസ്ഥിതി വാദികളുടെയും ഒന്നും അകമ്പടിയില്ലാതെ തന്റെ അവസാനത്തെ യാത്രയില്‍ മറ്റ് ആരെയും പോലെ ഏകാകിയായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെതിരെ ജയലളിത രംഗത്ത്

June 14th, 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ 19 ഇന ആവശ്യങ്ങള്‍ ജയലളിത പ്രധാനമന്ത്രിക്ക്‌ എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാന തല്പര്യത്തിനോപ്പം നില്‍ക്കാത്ത  ആഭ്യന്തരമന്ത്രി പി. ചിദംബരം മന്ത്രി സ്ഥാനം രാജിവെക്കണമെന്നും,തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട ജലം തടയാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ എന്നും ജയലളിത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പഠനം നടത്തുന്നത് തടയാനാണിത് എന്ന് കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മായാവതിക്ക്‌ തിരിച്ചടി

June 2nd, 2011

mayawati-reigns-epathram

ലഖ്‌നൗ : ഭൂമി പിടിച്ചെടുത്ത്‌ സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക്‌ നല്‍കിയ നടപടിക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹരജിയില്‍ അലഹബാദ്‌ ഹൈക്കോടതി നടപടി സ്വീകരിച്ചത്‌ മായാവതി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ്‌ ജലാല്‍പൂര്‍, ദേവ്‌ലാ എന്നീ ഗ്രാമങ്ങളിലെ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും 32 ഹെക്ടര്‍ ഭൂമിയാണ് മായാവതി സര്‍ക്കാര്‍ പിടിച്ചെടുത്ത്‌ സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി വിറ്റത്. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന  സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂലൈയില്‍ കോടതി കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഷ കപ്പലായ പ്രോബോ കോള ഇന്ത്യയില്‍

June 1st, 2011

probo-koala-ship-epathram

ന്യൂഡല്‍ഹി: വിഷ വസ്തുക്കളുമായി സഞ്ചരിക്കുന്ന പ്രോബോ കോള എന്ന കപ്പല്‍ ഇന്ത്യയില്‍ എത്തുന്നു. ആദ്യം ബംഗ്ലാദേശ് തീരത്ത് അടുത്ത ഈ കപ്പല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മാലിന്യങ്ങള്‍ അവിടെ നിക്ഷേപിച്ചില്ല. കംപ്യൂട്ടര്‍ മാലിന്യങ്ങള്‍, ആസ്ബറ്റോസ്, വിഷകരമായ രാസമാലിന്യങ്ങള്‍, എണ്ണ, മാരകമായ ഇന്ധനാവശിഷ്‌ടങ്ങള്‍ തുടങ്ങിയവയാണ്‌ കപ്പലിലുള്ളത്‌.

1989 ല്‍ നിര്‍മ്മിച്ച എണ്ണക്കപ്പലായ പ്രോബോ കോള ഇപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കപ്പലില്‍ 31,255  ടണ്‍ വിഷ മാലിന്യങ്ങളാണുള്ളത്‌. ആംസ്റ്റര്‍ഡാമില്‍ വിഷ വസ്തുക്കള്‍ നിക്ഷേപിച്ചതോടെയാണ് കപ്പല്‍ വിവാദത്തിലാകുന്നത്. ഇതില്‍ ഈ കപ്പലിന്റെ ഉടമകള്‍ക്ക്‌ വന്‍ പിഴയൊടുക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിഷവസ്തുക്കള്‍ ഒഴിവാക്കുകയായിരുന്നു. ഇതേ മാലിന്യത്തില്‍ നിന്നും വിഷബാധയേറ്റ് ഐവറി കോസ്റ്റിലെ അബിദ്ജാന്‍ നഗരത്തില്‍ 16 പേര്‍ മരിക്കുകയും നൂറു കണക്കിന് പേര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു. 2006 ല്‍ നടന്ന ഈ സംഭവത്തില്‍ ഭീമമായ തുകയാണ് നഷ്ടപരിഹാരമായി കപ്പല്‍ കമ്പനി നല്‍കേണ്ടി വന്നത്. കപ്പല്‍ പൊളിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയില്‍ എത്തുന്നത്‌ എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന സംരക്ഷണത്തിനായി “ഹാത്തി മേരെ സാഥി” പദ്ധതി

May 25th, 2011

elephant-stories-epathramന്യൂഡല്‍ഹി : “ഹാത്തി മേരെ സാഥി” എന്ന പേരില്‍ ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി ഒരു ബോധവല്‍ക്കരണ പദ്ധതിക്ക് കേന്ദ്ര പരിസ്തിതി മന്ത്രാലയം തുടക്കം കുറിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തൊടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. ആനകളുടെ സംരക്ഷണം നിലനില്പ് എന്നിവയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നടക്കുന്ന ഈ-8 രാജ്യങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കേന്ദ്ര വനം പരിസ്തിതി മന്ത്രി ജയറാം രമേശ് ഈ പദ്ധതിയെ പറ്റി പ്രഖ്യാപിച്ചത്. ഈ-8 രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യ, ശ്രീലങ്ക, തായ്‌ലന്റ്, ഇന്റോനേഷ്യ, ടാന്‍സാനിയ, കെനിയ, കോംഗോ, ബോട്സ്വാന എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നും മന്ത്രിമാര്‍ അടക്കം ഉള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആനകള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണിവര്‍.

ആനക്കൊമ്പിനായി വേട്ടയാടുന്നതും വ്യാപകമായി ക്കൊണ്ടിരിക്കുന്ന വന നശീകരണവും ആനകളുടെ നിലനില്പിനു ഭീഷണിയാകുന്നതായി പ്രതിനിധികള്‍ വ്യക്തമാക്കി. അടുത്തിടെ പുറത്തുവന്ന ഒരു കണക്ക് പ്രകാരം 38,500 നും 52,500 നും ഇടയില്‍ ആനകള്‍ ഏഷ്യന്‍ വനങ്ങളില്‍ ഉണ്ടെന്ന് കണക്കാപ്പെടുന്നു. ഇതില്‍ ഇരുപത്തയ്യായിരത്തോളം ആനകള്‍ ഇന്ത്യന്‍ വനങ്ങളിലാണ് ഉള്ളത് കൂടാതെ മൂവ്വായിരത്തി അഞ്ഞൂറോളം നാട്ടാനകള്‍ ഉണ്ട്. ഇന്ത്യയിലെ കൊമ്പനാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. അടുത്ത കാലത്തായി കേരളത്തിലെ നാട്ടാനകളുടെ ഇടയില്‍ മരണ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 221016171820»|

« Previous Page« Previous « രാജീവ്‌ ഗാന്ധി വധം: എല്‍. ടി. ടി. നേതാവ് ക്ഷമാപണം നടത്തി
Next »Next Page » ഫരീദാബാദില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു 11 പേര്‍ മരിച്ചു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine