ദോര്‍ജി ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തി

May 4th, 2011

satellite image-epathram

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തവാന്‍ഗ് ജില്ലയിലെ കേലയ്ക്കും ലുഗുദാങ്ങിനും ഇടയിലായി ജങ് വെള്ളച്ചാട്ടത്തിനു സമീപം തകര്‍ന്ന നിലയില്‍ കണ്ടെത്തി.

ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൂന്നു മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഖണ്ഡുവടക്കം അഞ്ചു പേരായിരുന്നു വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. ആഭ്യന്തര മന്ത്രിയായ പി.ചിദംബരം ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രതികൂല കാലാവസ്ഥയും മഞ്ഞു മൂടിയ ഭൂപ്രകൃതിയും തിരച്ചില്‍ ദുഷ്കരമാക്കി. മറ്റു രണ്ടു മൃതദേഹങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

May 4th, 2011

arunachal-cm-epathram

ഇറ്റാനഗര്‍: കാണാതായ അരുണാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിനുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഹെലികോപ്‌ടര്‍ യാത്രയ്‌ക്കിടെ സേല പാസിനു സമീപത്തു വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്‌ടര്‍ കാണാതായത്. ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും ജീവനക്കാരും പൊതു ജനങ്ങളും അടക്കം ഏകദേശം 4000 ആളുകള്‍ അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഹെലികോപ്‌ടര്‍ സേല പാസിനു സമീപം എവിടെയെങ്കിലും തകര്‍ന്നു വീണതാകാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഭൂട്ടാന്‍ സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. ആസ്സാമില്‍ നിന്നുമുള്ള 6 ഹെലികോപ്റ്ററുകളില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെയാണു തവാങില്‍നിന്നു മുഖ്യമന്ത്രിയും മറ്റു നാലുപേരുമായി പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്‌ എന്ന ഹെലികോപ്‌ടര്‍ കാണാതായത്‌. പറന്നുയര്‍ന്നു 20 മിനിട്ട് ശേഷം ആണ് വിമാനത്തില്‍ നിന്നുമുള്ള അവസാന റേഡിയോ സന്ദേശം ലഭിച്ചിരിക്കുന്നത്. ഹെലികോപ്‌ടര്‍ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഖണ്ഡുവിനെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരു വ്യാജ പൈലറ്റ്‌ കൂടി പിടിയില്‍

April 5th, 2011

pilot-in-cockpit-epathram

ന്യൂഡല്‍ഹി : വ്യാജ രേഖകള്‍ ചമച്ച് കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സുകള്‍ കൈവശമാക്കിയ ഒരാളെ കൂടി ഡല്‍ഹി പോലീസ്‌ ക്രൈംബ്രാഞ്ച് പിടികൂടി. ഇന്‍ഡിഗോ യുടെ വൈമാനികനായ അഭിനവ്‌ കൌശിക് ആണ് പോലീസ്‌ പിടിയില്‍ ആയത്.

ഇതോടെ പിടിയിലായ വ്യാജ വൈമാനികരുടെ എണ്ണം ആറായി. ഇന്‍ഡിഗോ യിലെ പര്മീന്ദര്‍ കൌര്‍ ഗുലാട്ടി, മീനാക്ഷി സെഹ്ഗാല്‍, എയര്‍ ഇന്ത്യ യിലെ ജെ. കെ. വര്‍മ, സ്പൈസ് ജെറ്റിലെ അനൂപ്‌ ചൌധരി, അമിത്‌ മൂന്ദ്ര എന്നിവരാണ് നേരത്തെ പിടിയിലായ വ്യാജന്മാര്‍. കോടതി ഉത്തരവ്‌ സമ്പാദിച്ച മീനാക്ഷിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിട്ടില്ല. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാജ പൈലറ്റുമാര്‍ പിടിയില്‍

March 24th, 2011

fake-pilots-epathram

ജെയ്പൂര്‍ : രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ രണ്ടു വ്യാജ പൈലറ്റുമാരെ പിടികൂടി. ഇവര്‍ വ്യാജ രേഖകള്‍ ചമച്ചാണ് കൊമേഴ്സ്യല്‍ പൈലറ്റ്‌ ലൈസന്‍സുകള്‍ കൈവശമാക്കിയത് എന്നാണ് കണ്ടെത്തല്‍. കൊമേഴ്സ്യല്‍ വിമാനങ്ങള്‍ പറപ്പിക്കുവാന്‍ ഇത്ര മണിക്കൂര്‍ വിമാനം പറപ്പിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇതാണ് ഇവര്‍ വ്യാജമായി സംഘടിപ്പിച്ചത്. സ്പൈസ് ജെറ്റ്‌ വിമാന കമ്പനിയുടെ വൈമാനികരാണ് പിടിക്കപ്പെട്ടത്. എന്നാല്‍ ഇനിയും എട്ടു വൈമാനികര്‍ കൂടി ഇത്തരത്തില്‍ വ്യാജ രേഖകളുടെ സഹായത്താല്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. ഇതില്‍ എയര്‍ ഇന്ത്യയുടെ ഒരു എന്‍ജിനീയറും ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ അധീനതയിലുള്ള രാജസ്ഥാന്‍ ഫ്ലയിംഗ് സ്ക്കൂളിന്റെ പേരിലാണ് ഇവര്‍ വ്യാജ രേഖ കൈക്കലാക്കിയത്. എന്നാല്‍ മറ്റു സ്ക്കൂളുകളുടെ രേഖകളും ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇനിയും കൂടുതല്‍ വ്യാജന്മാരെ കണ്ടെത്താനാവും എന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ കരുതുന്നത്. ഈ അഴിമതിയില്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണം എന്ന് സി. ബി. ഐ. യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവരാവകാശം : എയര്‍ ഇന്ത്യയുടെ കള്ളി വെളിച്ചത്തായി

February 18th, 2011

air-india-maharaja-epathram

മുംബൈ : എയര്‍ ഇന്ത്യയുടെ ഏറെ ആദായകരമായ റൂട്ടുകളിലെ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ ഈ റൂട്ടില്‍ സര്‍വീസ്‌ നടത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്ന ഏര്‍പ്പാട്‌ വെളിച്ചത്തായി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഒരു റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യാ അധികൃതര്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരം ഒരുക്കുന്ന വിവരം വെളിപ്പെട്ടത്‌. ഈ സര്‍വീസുകള്‍ റദ്ദാക്കിയ വിവരം തനിക്ക്‌ ഇപ്പോഴാണ് ലഭിച്ചതെന്നും ഇത് താന്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കും എന്നും വ്യോമയാന മന്ത്രി വയലാര്‍ രവി അറിയിച്ചു.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ റദ്ദു ചെയ്ത ഫ്ലൈറ്റുകളുടെ പട്ടികയില്‍ മിക്കതും 85 മുതല്‍ 95 വരെ ശതമാനം ആളുകള്‍ ഉള്ളതായിരുന്നു. ഇതില്‍ നൂറു ശതമാനം നിറഞ്ഞ ഫ്ലൈറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ ഈ ഫ്ലൈറ്റുകള്‍ക്ക് പകരം അതെ സമയത്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ സര്‍വീസ്‌ നടത്താനുള്ള അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ വിമാനം റദ്ദ്‌ ചെയ്തതിന് കാരണമായി എയര്‍ ഇന്ത്യ പറഞ്ഞത്‌ മതിയായ എണ്ണം പൈലറ്റുമാര്‍ ഇല്ല എന്നതാണ്. ഈ വാദമാണ് കള്ളമാണ് എന്ന് ഇപ്പോള്‍ വിവരാവകാശ നിയമം പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യ തങ്ങളുടെ പൈലറ്റുമാരെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. കരാര്‍ പ്രകാരം ഒരു പൈലറ്റ് ഒരു മാസം 60 മണിക്കൂര്‍ വിമാനം പറപ്പിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ 2010 ലെ കണക്ക്‌ പ്രകാരം മിക്ക പൈലറ്റുമാരും 49 മുതല്‍ 53 മണിക്കൂര്‍ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. ചിലരെങ്കിലും 58 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇതും കരാറില്‍ പറഞ്ഞതിനേക്കാള്‍ കുറവാണ്.

ഫ്ലൈറ്റുകള്‍ റദ്ദാക്കിയതാണ് പൈലറ്റുമാര്‍ക്ക് മതിയായ ജോലി ഇല്ലാത്തതിന്റെ കാരണം എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വകാര്യ കമ്പനികളെ സഹായിക്കുന്ന രീതിയില്‍ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്യുന്നതിന് പുറകില്‍ ആരായാലും ശരി ഇവരെ തടയുകയും ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയെ നേര്‍ വഴിക്ക് കൊണ്ടു വരുവാനും വ്യോമയാന മന്ത്രി വയലാര്‍ രവിക്ക് കഴിയുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

11 of 16101112»|

« Previous Page« Previous « നിതാരിയിലെ ഹിംസ്ര ജന്തുവേത്?
Next »Next Page » ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന് »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine