ഗാന്ധി പുരസ്കാരം ബിനായക് സെന്നിനും ബുലു ഇമാമിനും

June 13th, 2012

dr-binayak-sen-epathram

ലണ്ടന്‍ :ഇംഗ്ലണ്ടിലെ ഗാന്ധി ഫൗണ്ടേഷന് നല്‍കുന്ന അന്താരാഷ്ട്ര സമാധാന പുരസ്കാരങ്ങള്‍ക്ക്  ഇന്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ ഡോ. ബിനായക് സെന്നും ഝാര്‍ഖണ്ഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബുലു ഇമാമും അര്‍ഹരായി. മഹാത്മാ ഗാന്ധിയുടെ അക്രമരഹിത ആശയം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇംഗ്ളണ്ടിലെ ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നത്.

പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനൊപ്പം സര്‍ക്കാറിന്റെ നക്സലൈറ്റ് വിരുദ്ധ നടപടികള്‍ക്കെതിരെ അക്രമരഹിത മാര്‍ഗത്തില്‍ ബിനായക് സെന്‍ പ്രവര്‍ത്തിച്ചതായും ഫൗണ്ടേഷന്‍ വിലയിരുത്തി. എന്നാല്‍ നക്സലൈറ്റ് എന്നാരോപിച്ച്  ഛത്തിസ്ഗഢ് സര്‍ക്കാര്‍ ബിനായക്‌ സെന്നിനെ ജയിലിലടച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്.

മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്ലിന്റെ ദേശീയ വൈസ് പ്രസിഡന്റുകൂടിയാണ് ബിനായാക് സെന്‍. ഝാര്‍ഖണ്ഡില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ബുലു ഇമാം ഇന്റാക് എന്ന സംഘടനയുടെ ഹസാരിബാഗ് ചാപ്റ്റര്‍ കണ്‍വീനറാണ്. ലോര്‍ഡ് ആറ്റംബറോ പ്രസിഡന്റായി രൂപവത്കരിച്ച സംഘടന 1998ലാണ് സമാധാനത്തിനുള്ള അന്താരാഷ്ട്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദാഹജലത്തിനായി ബഹുഭാര്യത്വം

May 11th, 2012

women-bringing-water-epathram

താനെ : മഹാരാഷ്ട്രയിൽ ഒട്ടേറെ ഗ്രാമങ്ങൾ വരൾച്ചയുടെ ദുരിതം അനുഭവിക്കുന്നു. വീട്ടാവശ്യത്തിനായി ജലം ശേഖരിക്കാൻ 4 മണിക്കൂർ യാത്ര ചെയ്യേണ്ടി വരുന്ന ഒരു ഗ്രാമത്തിൽ ജല ശേഖരണം എളുപ്പമാക്കാനായി ഗ്രാമ വാസികൾ ഒരു പുതിയ വഴി കണ്ടെത്തി. ഒന്നിലേറെ വിവാഹം കഴിക്കുക. ഒരു ഭാര്യ വീട്ടിലെ കാര്യങ്ങൾ നോക്കുമ്പോൾ മറ്റ് ഭാര്യമാർ ദൂരെയുള്ള കിണറുകളിൽ നിന്നും വെള്ളം കോരി കൊണ്ടു വരുന്നു. കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ കൂടുതൽ വെള്ളവും ലഭിക്കും എന്ന് മനസ്സിലാക്കിയ ഗ്രാമവാസികൾ ബഹുഭാര്യത്വം നിയമ വിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും ഈ മാർഗ്ഗം പിന്തുടരുന്നു.

കാലവർഷം ലഭിക്കുന്ന ഒരു മാസം മാത്രമേ തങ്ങൾക്ക് ജലം ലഭിക്കുന്നുള്ളൂ എന്ന് ഗ്രാമവാസികൾ പറയുന്നു. ബാക്കി 11 മാസങ്ങളിലും ഇത്തരത്തിൽ ദൂരെ നിന്നും വെള്ളം കൊണ്ടുവരണം. മുംബൈ നഗരത്തിലേക്ക് ജലം ലഭ്യമാക്കുന്ന ഭട്സ ജലസംഭരണി ഗ്രാമത്തിൽ നിന്നും വെറും 5 കിലോമീറ്റർ അകലെയാണ്. ഇതിൽ നിന്നും തങ്ങൾക്ക് ജലം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം എന്ന ഗ്രാമവാസികളുടെ ആവശ്യം അധികൃതർ കേട്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇനിയും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുംബൈയിലേക്ക് വെള്ളം കോണ്ടു പോകുന്ന പൈപ്പ് ലൈൻ തങ്ങൾ തകർക്കും എന്ന് ഗ്രാമവാസികൾ ഭീഷണിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എങ്ങനെയാണ് എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതെന്നു സുപ്രീംകോടതി

April 24th, 2012

supremecourt-epathram
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍  രാജ്യത്ത്‌ ഏതൊക്കെ രൂപത്തില്‍ അവശേഷിക്കുന്നുണ്ടെന്നും അവ എങ്ങനെ ഒഴിവാക്കാമെന്നും അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 1090.596 മെട്രിക്‌ ടണ്‍ എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതി ചെയ്യാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. അസംസ്‌കൃത വസ്‌തുക്കളും ബാക്കിയുളള ശേഖരവും എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്‌ കീടനാശിനി കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ്‌ സാല്‍വേ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന്‌ ദോഷകരമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്‌ കോടതി വ്യക്‌തമാക്കി.  ഇക്കാര്യത്തില്‍ കോടതി നടത്തിയ സുപ്രധാന തീരുമാനമാണിത്  സുപ്രീംകോടതിയുടെ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ട്‌ വരുന്നത്‌ വരെ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ഉപദേശം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങള്‍ക്ക്‌ ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ കയറ്റുമതി ചെയ്യാനും കഴിയുന്നില്ല.

പഠന സമിതിയുടെ റിപ്പോര്‍ട്ട്‌ എന്തു തന്നെയായാലും അംഗീകരിക്കുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌. എച്ച്‌. കപാഡിയ, ജസ്‌റ്റിസുമാരായ ഏ. കെ. പട്‌നായ്‌ക്,സ്വതന്ത്രകുമാര്‍ എന്നിവരടങ്ങുന്ന ബഞ്ച്‌ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ജൂലൈ 23 നകം അറിയിക്കണം.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബംഗാളില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിലക്ക്

March 29th, 2012

mamatha-WB-newspapers-epathram
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും മറ്റു ഭാഷാ പത്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.

മമത നിര്‍ദേശിച്ചിരിക്കുന്ന എട്ട് പത്രങ്ങള്‍ മാത്രമേ ഇനി ലൈബ്രറികളില്‍ പാടുള്ളൂ. ഇവ ബംഗാളി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ ഉള്ളവയാണ്. ഗ്രാമീണ ജനങ്ങളില്‍ ബംഗാളി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എന്നാണു സര്‍ക്കുലറില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്. സി.പി.എമ്മിന്റെ മുഖപത്രമായ ‘ഗണശക്തി’ മാത്രമാണ് ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം.

മമതയുടെ ഈ നടപടി സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും ബുദ്ധിജീവികളുടെയും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്നും പിന്‍വലിക്കണം എന്നും കൊണ്ഗ്രെസ്സ് അംഗം അസിക് മിത്ര നിയമസഭയില്‍ പറഞ്ഞു.  എന്നാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറിപ്പെടുത്താന്‍ മാത്രമേ ഈ നടപടി ഉതകൂ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ. അസിത് മിത്ര പറഞ്ഞു. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വായനക്കാര്‍ക്കാവശ്യമായ പത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലൈബ്രറികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരക്കാര്‍ക്കെതിരെ ഉപരോധം‍: റോഡുകള്‍ അടച്ചു, കുടിവെള്ള വിതരണം നിര്‍ത്തി

March 21st, 2012

koodamkulam1-epathram

കൂടംകുളം: ആണവ വൈദ്യുതി നിലയത്തിനെതിരെ സമരമുഖത്ത് ഉള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തുടരുന്നു.  നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുകയാണ്, റഷ്യന്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവ വൈദ്യുത നിലയത്തിനെതിരെ റോഡുകള്‍ അടച്ചും, കുടിവെള്ള വിതരണം നിര്‍ത്തി കൊണ്ടും കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍  കൂടംകുളത്ത് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാനുള്ള   സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രക്ഷോഭം നടത്തുന്നവര്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുന്ദക്കരയിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തലാക്കിയ അധികൃതര്‍, എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ഗതാഗത സര്‍വ്വീസുകളും നിര്‍ത്തലാക്കി ഇങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് ഇരുപതിനായിരത്തിലധികം പേര്‍ ഇപ്പോള്‍ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. ബോട്ടിലാണ് സമരക്കാര്‍ പന്തലിലേക്കെത്തുന്നത്. നൂറുകണക്കിന് പേര്‍ വഴിയില്‍ തടയപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ആണവ നിലയത്തെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് പ്രക്ഷോഭകരുടെ പക്കല്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇരുന്ദക്കരയിലെ സമരപ്പന്തല്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. ഉദയകുമാര്‍ അടക്കമുള്ള കൂടംകുളം സമര നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് സൂചന. സമരം ചെയ്യാനുള്ള ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടക്കുന്ന വികസന അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പോരാട്ടം ശക്തമാകുമെന്ന് സമരസമിതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ഒരു യുദ്ധമുഖം തന്നെയാണ് നിരായുധരായ ഗ്രാമീണര്‍ക്കു നേരെ കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും കൂടംകുളത്ത് സൃഷ്ടിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യയുടേ മുന്‍ മിസ്റ്റര്‍ യൂണിവേഴ്സ് നൂറിന്റെ നിറവില്‍
Next »Next Page » ഐ. പി. എ‌ല്‍ 20-20 മത്സരങ്ങള്‍ക്ക് കൊഴുപ്പേകാന്‍ കരീനയുടെ നൃത്തവും »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine