മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു; നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം തടവ്

March 3rd, 2015

beef-epathram

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. ഇനി മുതല്‍ പശു, കാള, മൂരി എന്നിവയെ കൊല്ലുന്നതിനോ അവയുടെ ഇറച്ചി വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കും. ഇറച്ചി ഭക്ഷിക്കുന്നതിനോ‍ ഇതോടെ സാധ്യമല്ലാതാകും. 1996-ല്‍ ബി. ജെ. പി. – ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണയ്ക്ക് സമര്‍പ്പിച്ച മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ (അമെന്‍ഡ്‌മെന്റ്) ആക്ടിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുമതി നല്‍കിയതോടെ ആണ് നിയമം പ്രാബല്യത്തില്‍ വന്നത്. ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യപ്പെട്ട് കിരിട് സോമയ്യയുടെ നേതൃത്വത്തില്‍ അടുത്തിടെ ഏതാനും ബി. ജെ. പി. എം. പി. മാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ഗോവധ നിരോധനമെന്ന തങ്ങളുടെ സ്വപ്നം യാദാര്‍ഥ്യമാക്കുന്നതിന് വഴിയൊരുക്കിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

ബീഫ് നിരോധന നിയമത്തിനെതിരെ മാംസ വ്യാപാരികളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനു ആളുകള്‍ക്ക് ഇതു മൂലം തൊഴില്‍ നഷ്ടമാകും എന്ന് ഈ രംഗത്തെ കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല മറ്റ് ഇറച്ചികളുടെ വില കുത്തനെ കൂടാനും ഇത് കാരണമാക്കും. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് മുംബൈ നഗരത്തില്‍ മാത്രം നടക്കുന്നത്. റെസ്റ്റോറന്റുകള്‍ക്കും ഇത് വലിയ തിരിച്ചടിയാകും.

വിദേശ രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ മാട്ടിറച്ചി കയറ്റിയയക്കുന്ന സംസ്ഥാനം കൂടെയാണ് മഹാരാഷ്ട്ര. ധാരാളം ഫാക്ടറികളും അനുബന്ധ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഉണ്ട്. വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സിദ്ധാര്‍ഥ് വരദരാജന്‍ ‘ദ ഹിന്ദു‘ വിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു

October 22nd, 2013

ചെന്നൈ: പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ദ ഹിന്ദു’ വിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും സിദ്ധാര്‍ഥ് വരദരജന്‍ രാജിവെച്ചു. ‘ദ ഹിന്ദുവിന്റെ ഉടമസ്ഥര്‍ പത്രത്തെ വീണ്ടും ഒരു കുടുമ്പ പത്രമാക്കുവാന്‍ തീരുമാനിച്ചതിനാല്‍ ഞന്‍ രാജിവെക്കുന്നു എന്ന ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം രാജിക്കാര്യം പുറം ലോകത്തെ അറിയിച്ചത്. മാലിനി പാര്‍ഥസാരഥിയാണ് ‘ദ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍. എന്‍.രവി എഡിറ്റര്‍ ഇന്‍ ചീഫും ആയിരിക്കും.

ഉന്നത തലത്തിലെ അഴിച്ചു പണി സംബന്ധിച്ച് പത്രത്തിന്റെ ഉടമസ്ഥരായ കസ്തൂരി ആന്റ് സണ്‍സിന്റെ 12 അംഗ ഭരണ സമിതിയില്‍ പകുതി പേര്‍ അനുകൂലിച്ചും പകുതി പേര്‍ എതിര്‍ത്തും നിലപാടെടുത്തപ്പോള്‍ ചെയര്‍മാന്‍ എന്‍.റാം കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി പുതിയ മാറ്റത്തെ അനുകൂലിച്ചു. സിദ്ധാര്‍ഥ് വരദരാജനെ കോണ്ട്രിബ്യൂട്ടിങ്ങ് എഡിറ്ററും സീനിയര്‍ കോളമിസ്റ്റുമായി തുടരുവാന്‍ അനുവദിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; കേന്ദ്രസര്‍ക്കാറിനു സുപ്രീംകോടതിയുടെ വിമര്‍ശനം

May 2nd, 2013

ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനെതിരെ കേന്ദ്ര സര്‍ക്കാറിനു സുപ്രീം കോടതിയുടെ വിമര്‍ശനം. സാധാരണ ജനങ്ങള്‍ക്ക് ആരു സുരക്ഷ നല്‍കുമെന്നും ഡെല്‍ഹിയില്‍ മതിയായ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ അഞ്ചു വയസ്സുകാരി പീഡിപ്പിക്കപ്പെടില്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ അംബാനി സ്വന്തം ചിലവില്‍ സുരക്ഷ ഒരുക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു. ദില്ലിയില്‍ സ്തീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ഉള്ള അതൃപ്തി സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.

ഒരു മത തീവ്രവദ സംഘടനയില്‍ നിന്നും ഭീഷണിക്കത്ത് ലഭിച്ചെന്ന പേരില്‍ മുകേഷ് അംബാനി കേന്ദ്രസക്കാറിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു ഇസഡ് കാറ്റഗറി സുര്‍ക്ഷ നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സി.ഐ.എസ്.എഫ് ജവാന്മാര്‍ അടക്കം 33 സുരക്ഷാ ഉദ്യോഗസ്ഥര്‍ അംബാനിയ്ക്ക് സുരക്ഷ ഒരുക്കുവാനായിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിക്ക് ആദ്യമായാണ് സി.ആര്‍.പി.എഫ് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

അമേരിക്ക സന്ദര്‍ശിക്കുവാന്‍ നരേന്ദ്രമോഡിക്ക് ക്ഷണം

March 30th, 2013

ഗാന്ധിനഗര്‍: അമേരിക്ക സന്ദര്‍ശിക്കുവാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് യു.എസ്.കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ക്ഷണം.
അമേരിക്കയില്‍ നിന്നുള്ള വ്യവസായികളോടൊപ്പം ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയ 18 അംഗ സംഘമാണ് മോഡിയെ ക്ഷണിച്ചത്. ഇല്യനോയ്സില്‍
നിന്നുമുള്ള റിപ്പബ്ലിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം മോഡിയുടെ ഔദ്യോഗിക വസതില്‍ വച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. താന്‍ കൊണ്ടുവന്ന വികസനങ്ങളെ കുറിച്ച് മോഡി സംഘത്തോട് വിശദീകരിച്ചു. ഇവരുടെ ക്ഷണം മോഡി സ്വീകരിച്ചതായാണ് സൂചന.

ഗുജറാത്തില്‍ നരേന്ദ്ര മോഡി കൊണ്ടു വന്ന വികസനങ്ങള്‍ തങ്ങളെ ഏറെ ആകര്‍ഷിച്ചതായി സംഘം മാധ്യമങ്ങളൊട് പറഞ്ഞു. ഗുജറാത്തിലെ നിക്ഷേപ സൌഹൃദ അന്തരീക്ഷത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അമേരിക്കന്‍ ജനതയ്ക്ക് താല്പര്യമുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. 2002 ലെ കലാപത്തെ തുടര്‍ന്ന് മോഡിക്ക് അമേരിക്ക വിസ നല്‍കുവാന്‍ തയ്യാറായിരിന്നില്ല. മോഡിക്ക് വിസ ലഭിക്കുന്നതിനായി സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.തുടര്‍ച്ചയായി മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി വലിയ തോതില്‍ ഉള്ള വികസനമാണ് ഗുജറാത്തില്‍ കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും അമേരിയിലേയും നല്ലൊരു വിഭാഗം വ്യവസായികള്‍ മോഡിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 6th, 2013

ന്യൂഡെല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാ‍നമന്ത്രി മന്‍‌മോഹന്‍സിങ്ങുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സഹായം വാഗ്ദാനം ചെയ്തതായതായും സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രധനമന്ത്രി ഇടപെടമെന്ന് അഭ്യര്‍ഥിച്ചതായും മോഡി മാധ്യമങ്ങളോട് പറഞ്ഞു. സ്പില്‍‌വേ നിര്‍മ്മാണം, ഡാം സൈറ്റില്‍ പാലം കമാനം എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്. ശ്രീരാം കോളേജ് ഓഫ് കോമേഴ്സില്‍ നടക്കുന്ന ഒരു സെമിനാറില്‍ ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന ബിസിനസ്സ് സംരംഭങ്ങള്‍ എന്ന വിഷയത്തില്‍ നരേന്ദ്ര മോഡി സംസാരിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കർഷകർക്ക് ഭൂമി തിരികെ നൽകും : മമത
Next »Next Page » പാര്‍ളമെന്റ് ഭീകരാക്രമണക്കേസ്: ഒന്നാം പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine