ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം

January 25th, 2017

sheikh-muhammed-with-pranab-mukharjee-narendra-modi-in-india-visit-2017-ePathram
ന്യൂദല്‍ഹി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളില്‍ മുഖ്യ അതിഥി യായി പങ്കെടു ക്കു വാന്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് എത്തിയ അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാഷ്ട്ര പതി ഭവനില്‍ ഹൃദ്യവും ഊഷ്മള വുമായ സ്വീകരണം നല്‍കി.

sheikh-muhammed-bin-zayed-al-nahyan-3-day-visit-in-india-ePathram

ബുധനാഴ്ച രാവിലെ പത്തു മണിക്ക് രാഷ്ട്രപതി ഭവനില്‍ എത്തിയ അദ്ദേഹ ത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കുതിര പ്പട്ടാള ത്തിന്റെ നേതൃത്വ ത്തിലാണ് രാഷ്ട്ര പതി ഭവ നിലേയ്ക്ക് ആനയിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തിനായി ഇന്ത്യ യില്‍ എത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രതിരോധ മേഖലയില്‍ അടക്കം സുപ്രധാന മായ കരാറു കളില്‍ ഒപ്പു വെക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി കിരീട അവകാശി ഇന്ത്യയില്‍ : നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

January 24th, 2017

sheikh-muhammed-bin-zayed-arrives-india-ePathram.jpg
ന്യൂദല്‍ഹി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശന ത്തി നായി അബു ദാബി കിരീട അവ കാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയില്‍ എത്തി.

ദല്‍ഹി യില്‍ വിമാനം ഇറങ്ങിയ അദ്ദേഹത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നേരിട്ടു വിമാനത്താവള ത്തിൽ എത്തി സ്വീക രിച്ചു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളിലെ മുഖ്യാ തിഥിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കോഹിനൂർ ആരും മോഷ്ടിച്ചതല്ല എന്ന് കേന്ദ്രം

April 19th, 2016

kohinoor-epathram

ന്യൂഡൽഹി: കോഹിനൂർ ബ്രിട്ടീഷുകാർ മോഷ്ടിച്ചതല്ലെന്ന് കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നല്കി. ഒരു സന്നദ്ധ സംഘടന നല്കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഏറെ കാലമായി നില നിന്ന ഈ വിവാദത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. രഞ്ജിത് സിങ് മഹാരാജാവ് ബ്രിട്ടീഷുകാര്‍ക്ക് സമ്മാനമായി നല്‍കിയതാണ്‌ കോഹിനൂര്‍ എന്നാണ്‌ കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ പരാതി പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കോടതി തയ്യാറായില്ല. സുപ്രീം കോടതി കേസ് തള്ളി എന്നത് പിന്നീട് ഈ രത്നം തിരിച്ചു നല്‍കുന്നതിന്‍ തടസ്സമായാലോ എന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ അഭിഭാഷകനോട് വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് 6 ആഴ്ച്ചകള്‍ക്ക് ശേഷം കോടതി വീണ്ടും കേള്‍ക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എമ്മിന്റെ നായകന്‍ യച്ചൂരി തന്നെ

April 19th, 2015

വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. യച്ചൂരിയുടെ പേരിനൊപ്പം എസ്.രാമചന്ദ്രന്‍ പിള്ളയുടേയും പേരു ഉയര്‍ന്നു വന്നതോടെയാണ് പാര്‍ട്ടി സെക്രട്ടറി ആരാകണം എന്നത് സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നത്. രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവില്‍ ഉചിതമായ തീരുമാനത്തിലേക്ക് സി.പി.എം നേതൃത്വം എത്തിയത്. കേരള ഘടകം എസ്.രാമചന്ദ്രന്‍ പിള്ളയെ പ്രകാശ് കാരാട്ടും കേരളഘടകവും പിന്തുണച്ചുവെങ്കിലും കേന്ദ്രകമ്മറ്റിയോഗത്തില്‍ ഭൂരിപക്ഷം പേരും യച്ചൂരിയെ ആണ് അനുകൂലിച്ചത്. വി.എസ്.അച്ച്യുതാനന്ദന്‍ നേരത്തെ തന്നെ പരസ്യമായി യച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാത്രി നടന്ന നിര്‍ണ്ണായകമായ പി.ബിയോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്‍.പിയുടെ പേരു നിര്‍ദ്ദേശിച്ചുവെങ്കിലും അംഗങ്ങള്‍ക്കിടയില്‍ നിന്നും യച്ചൂരിക്ക് അനുകൂലമായ വാദം ഉയര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയും എന്ന് പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിട്ടയര്‍മെന്റിനു മുമ്പായി പാര്‍ട്ടി സെക്രട്ടറിയാകുവാന്‍ അവസരം ലഭിക്കട്ടെ എന്ന നിലപാട് ഉയര്‍ന്നു. എന്നാല്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന നേതാവായ യച്ചൂരി രാമചന്ദ്രന്‍ പിള്ളയേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നത് അദ്ദേഹത്തിനു ഗുണകരമായി.

യച്ചൂരിയും രാമചന്ദ്രന്‍ പിള്ളയും പിന്മാറാതെ വന്നതോടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കല്‍ മത്സരത്തിലേക്ക് നീങ്ങും എന്ന ഘട്ടം വന്നു. രാവിലത്തെ കേന്ദ്രകമ്മറ്റിയോഗത്തില്‍ തനിക്ക് പിന്തുണ കുറവാണെന്നും യച്ചൂരിക്ക് അനുകൂലമാണ് കാര്യങ്ങള്‍ എന്നും മനസ്സിലാക്കിയ എസ്.ആര്‍.പി പിന്മാറുകയായിരുന്നു. അതോടെ യച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി ഏകകണ്ഠേന തിരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം

January 12th, 2015

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു അനുകൂലനിലപാടുമായി കേന്ദ്ര സര്‍ക്കാര് സു‌പ്രീം കോടതിയില്‍‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ ഇലക്ട്രോണിക് വോട്ടാണോ, പ്രതിനിധി വഴിയുള്ള (പ്രോക്സി )വോട്ടാണോ വേണ്ടതെന്ന് തീരുമാനിക്കുവാന്‍ സമയം അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. പ്രവാസി കാര്യമന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവയുമായും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ കേസിലാണ് സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.എട്ട് ആഴ്ചക്കകം ഇതു സംബന്ധിച്ച് തീരുമാനം എടുക്കുവാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എക്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇലക്ടോണിക്സ് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കുവാന്‍ ആണ് സാധ്യത എന്ന് കരുതപ്പെടുന്നു. ഇത് യാദാ‍ര്‍ഥ്യമായാല്‍ ജോലിസ്ഥലത്തിരുന്നു കൊണ്ടുതന്നെ പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ ആകും.

തങ്ങള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും എന്ന് വിവിധ നേതാക്കന്മാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാലാണ് പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞപ്പോള്‍ അനുകൂല നിലപാട് എടുത്തതും.

കേരളത്തില്‍ നിന്നും 50 ലക്ഷത്തോളം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ പങ്കാളിത്തം ഇവിടെ നിന്നും തന്നെ ആയിരിക്കും. ഓരോ നിയമ മണ്ഡലത്തില്‍ നിന്നും ആയിരക്കണക്കിനു പ്രവാസി വോട്ടുകള്‍ ഉണ്ടാകും. പതിനായിരമോ അതില്‍ താഴെയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് പല സ്ഥാനാര്‍ഥികളും വിജയിക്കാറ്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രമല്ല ഏതു മുന്നണി ഭരിക്കണം എന്നു പൊലും ഒരു പക്ഷെ പ്രവാസികളുടെ വോട്ടാകും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലൈംഗികപീഡനക്കേസ്; സണ്‍ ടി.വിയുടെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ അറസ്റ്റില്‍
Next »Next Page » കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine