സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ

May 2nd, 2013

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ മൃഗീയമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഇന്ത്യന്‍ പൌരന്‍ സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു. രാത്രി 7.45 ഓടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറിലെത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് സരബ്‌ജിത്ത് സിങ്ങ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്ത്യക്ക് കൈമാറുകയ്‍ായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സരബ് ജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മേധാവി വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളീയാഴ്ച ആറുപേരടങ്ങുന്ന സംഘമാണ് സരബിനെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ സരബിനെ ജീവിന്‍ രക്ഷിക്കുവാന്‍ ആയില്ല.

സരബ്‌ജിത്തിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും. സരബ്‌ജിത്തിന്റെ കൊലപാതകത്തില്‍ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് സരബിന്റെ സഹോദരി ആരോപീച്ചു. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിച്ചത്. സരബ്‌ജിത്തിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സരബ്‌ജിത്ത് സിങ്ങിനു നേരെ നടന്ന ആക്രമണത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തിലും പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് മോഡീ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ദിരാ ഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായെന്ന് വിക്കിലീക്ക്സ്

April 10th, 2013

indira-gandhi-epathram

ന്യൂഡൽഹി : 1974ൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയ ഉടൻ ഈ സാങ്കേതിക വിദ്യ പാക്കിസ്ഥാന് കൈമാറാൻ തയ്യാറാണ് എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പാക്കിസ്ഥാൻ പ്രധാനമന്ത്രി സുല്ഫിക്കർ അലി ഭൂട്ടോയോട് പറഞ്ഞതായി വിക്കി ലീക്ക്സ് വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് ഇന്ദിര ഭൂട്ടോയ്ക്ക് കത്തെഴുതുകയാണ് ചെയ്തത്. സമാധാന പരമായ ആവശ്യങ്ങൾക്കാണ് ആണവ പരീക്ഷണങ്ങൾ നടത്തിയത് എന്ന് വ്യക്തമാക്കിയ ഇന്ദിര ഈ സാങ്കേതിക വിദ്യ മറ്റ് രാഷ്ട്രങ്ങളുമായി എന്ന പോലെ പാക്കിസ്ഥാനുമായും പങ്കു വെയ്ക്കാൻ ഇന്ത്യ സന്നദ്ധമാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിന് വ്യക്തമായ ധാരണകളും ഉറപ്പും വേണം എന്നും ഇവർ വ്യക്തമാക്കി.

എന്നാൽ ഇന്ദിരയുടെ വാഗ്ദാനം പാക്കിസ്ഥാൻ തള്ളി. മുൻപ് പല തവണ ഇന്ത്യ ഇത് പോലെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കിയ പാക്കിസ്ഥാൻ ആണവ പരീക്ഷണവും ആണവ ആയുധ പരീക്ഷണവും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല എന്ന നിലപാട് സ്വീകരിച്ചു.

ആണവ പരീക്ഷണങ്ങൾ നടത്തുന്നതോടെ ആഗോള ആണവ ക്ലബ്ബിൽ അംഗമാകാം എന്നും ഇന്ത്യക്ക് ഒരു ആണവ സാങ്കേതിക ദാതാവാകാം എന്നുമുള്ള ഇന്ദിരാ ഗാന്ധിയുടെ കണക്കുകൂട്ടലുകൾ പാളി. ശക്തമായി പ്രതികരിച്ച ആണവ സമൂഹം ഇന്ത്യയ്ക്കെതിരെ കനത്ത സാങ്കേതിക ഉപരോധം ഏർപ്പെടുത്തി. 2008ൽ അമേരിക്കയുമായി ഒരു ആണവ് ഉടമ്പടി തന്നെ ഇന്ത്യക്ക് വേണ്ടി വന്നു ഈ ഉപരോധങ്ങൾ മറി കടക്കാൻ.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്ക സന്ദര്‍ശിക്കുവാന്‍ നരേന്ദ്രമോഡിക്ക് ക്ഷണം

March 30th, 2013

ഗാന്ധിനഗര്‍: അമേരിക്ക സന്ദര്‍ശിക്കുവാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് യു.എസ്.കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ക്ഷണം.
അമേരിക്കയില്‍ നിന്നുള്ള വ്യവസായികളോടൊപ്പം ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയ 18 അംഗ സംഘമാണ് മോഡിയെ ക്ഷണിച്ചത്. ഇല്യനോയ്സില്‍
നിന്നുമുള്ള റിപ്പബ്ലിക്കന്‍ അംഗം ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം മോഡിയുടെ ഔദ്യോഗിക വസതില്‍ വച്ചായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. താന്‍ കൊണ്ടുവന്ന വികസനങ്ങളെ കുറിച്ച് മോഡി സംഘത്തോട് വിശദീകരിച്ചു. ഇവരുടെ ക്ഷണം മോഡി സ്വീകരിച്ചതായാണ് സൂചന.

ഗുജറാത്തില്‍ നരേന്ദ്ര മോഡി കൊണ്ടു വന്ന വികസനങ്ങള്‍ തങ്ങളെ ഏറെ ആകര്‍ഷിച്ചതായി സംഘം മാധ്യമങ്ങളൊട് പറഞ്ഞു. ഗുജറാത്തിലെ നിക്ഷേപ സൌഹൃദ അന്തരീക്ഷത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ അമേരിക്കന്‍ ജനതയ്ക്ക് താല്പര്യമുണ്ടെന്നും സംഘം ചൂണ്ടിക്കാട്ടി. 2002 ലെ കലാപത്തെ തുടര്‍ന്ന് മോഡിക്ക് അമേരിക്ക വിസ നല്‍കുവാന്‍ തയ്യാറായിരിന്നില്ല. മോഡിക്ക് വിസ ലഭിക്കുന്നതിനായി സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.തുടര്‍ച്ചയായി മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി വലിയ തോതില്‍ ഉള്ള വികസനമാണ് ഗുജറാത്തില്‍ കൊണ്ടു വന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെയും അമേരിയിലേയും നല്ലൊരു വിഭാഗം വ്യവസായികള്‍ മോഡിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

January 15th, 2013

ന്യൂഡെല്‍ഹി/ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു വട്ടംകൂടി പ്രകോപനം ഉണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. ഇതിനാവശ്യമായ നിര്‍ദ്ദേശം ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ മേഘലാ കമാന്റിനു നല്‍കിയതായി കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് വ്യക്തമാക്കി. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ സൈന്യം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്തു വെല്ലുവിളിയും നേരിടുവാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ സൈന്യം നിഷ്ഠൂരമായി വധിക്കുകയും ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.പാക്കിസ്ഥാന്‍ സൈനിക മര്യാദകള്‍ ലംഘിച്ചുവെന്നും പ്രകോപനം ഒന്നുമില്ലാതെയാണ് പാക്ക് സൈന്യം കൊലനടത്തിയതെന്നും ജനറല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പാക്കിസ്ഥാന്റെ ഉന്നത സൈനിക വിഭാഗത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ആരൊപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഇരു രാജ്യത്തിന്റേയും സൈനിക പ്രതിനിധികള്‍ പങ്കെടുത്ത ഫ്ലാഗ് മീറ്റില്‍ പാക്കിസ്ഥാന്റെ നടപടിയ്ക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. ലാന്‍സ് നായിക് ഹോം രാജിന്റെ വെട്ടിയെടുത്ത ശിരസ്സ് തിരികെ നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരാകരിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു പങ്കില്ലെന്നാണ് അവരുടെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രതിഷേധം: പാക്ക് പ്രതിനിധികളെ നരേന്ദ്ര മോഡി മടക്കിവിട്ടു

January 15th, 2013

പ്രതിഷേധം: പാക്ക് പ്രതിനിധികളെ നരേന്ദ്ര മോഡി മടക്കിവിട്ടു
വൈബ്രന്റ് ഗുജറാത്ത് ബിസിനസ്സ് സമ്മേളനത്തിനെത്തിയ പാക്കിസ്ഥാന്‍ പ്രതിനിധികളെ ഗുജറാത്ത് മുഖ്യമന്ത്രി മടക്കിയയച്ചു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയതിലും അവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിലും പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്‍ പ്രതിനിധി സംഘത്തോട് മടങ്ങിപ്പോകുവാന്‍ മോഡി ആവശ്യപ്പെട്ടത്. കറാച്ചി ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയെ പ്രതിനിധീകരിച്ച് 22 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ത്യയില്‍ എത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച ബിസിനസ്സ് സമ്മേളനത്തില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ മോഡി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുമ്പ് നടത്തി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലാണ് മോഡി ശ്രദ്ധ ചെലുത്തുന്നത്. ഗുജറത്തില്‍ വലിയ തോതില്‍ ഉള്ള വ്യവസായ നിക്ഷേപങ്ങള്‍ കൊണ്ടു വരുവാനാണ് വൈബ്രന്റ് ഗുജറത്ത് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വലിയ തോതില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചും വിവിധ തരത്തില്‍ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കിയും സംസ്ഥനത്തേക്ക് വ്യവസായങ്ങളെ ആകര്‍ഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് അദ്ദേഹം .

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആസാറാം ബാപ്പുവിന് വട്ടായിപ്പോയെന്ന് ചാക്കോ
Next »Next Page » പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ് »



  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine