മഅദനി അറസ്റ്റില്‍

August 18th, 2010

madani-epathramകൊല്ലം : ഒരാഴ്ചക്കാലമായി നീണ്ടു നിന്ന അനിശ്ചിതത്വ ത്തിനൊടുവില്‍ ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തു. അന്‍‌വാര്‍ശ്ശേരി യില്‍ മഅദനി തങ്ങുന്ന സ്ഥാപനത്തില്‍ നിന്നും ഉച്ചയോടെ ഒരു വാഹനത്തില്‍ കയറി പുറത്ത് പോകുവാന്‍ ശ്രമിക്കു ന്നതിനിടയില്‍ ആയിരുന്നു അറസ്റ്റ്. വാഹനം തടഞ്ഞ പോലീസ് സംഘം അറസ്റ്റ് വാറണ്ട് മദനിയ്ക്ക് കൈമാറി. കര്‍ണ്ണാടക – കേരള പോലീസ് സേനകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. അറസ്റ്റിലായ മഅദനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുമെന്നും, തുടര്‍ന്ന് വിമാന മാര്‍ഗ്ഗം കര്‍ണ്ണാടക യിലേയ്ക്കും കൊണ്ടു പോകും.

കനത്ത പോലീസ് ബന്തവസ്സാണ് അന്‍‌വാര്‍ശ്ശേരി യില്‍ ഉണ്ടായിരുന്നത്. അറസ്റ്റിന്റെ സമയത്ത് പൂന്തൂറ സിറാജ് അടക്കം പി. ഡി. പി. യുടെ പല നേതാക്കന്മാരും സ്ഥലത്തു ണ്ടായിരുന്നു. കൂടാതെ വലിയ ഒരു മാധ്യമ സംഘവും. കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ച്, മഅദനിയുടെ പത്ര സമ്മേളനവും പ്രാര്‍ത്ഥനയും പോലും ലൈവ് ആയി തന്നെ ചാനലുകളില്‍ കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം മദനി നടത്തിയ പത്ര സമ്മേളനം വൈകാരികമായ പല രംഗങ്ങള്‍ക്കും വേദിയായി. താന്‍ തെറ്റുകാരനല്ലെന്നും അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ അടുത്തുള്ള കോടതിയില്‍ കീഴടങ്ങും എന്നും മഅദനി പറഞ്ഞിരുന്നു.

ബാംഗ്ലൂര്‍ സ്ഫോടന ക്കേസില്‍ 31-ആം പ്രതിയായി ചേര്‍ക്കപ്പെട്ടിട്ടുള്ള മഅദനിയുടെ മുന്‍‌കൂര്‍ ജ്യാമാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് മഅദനിയെ അറസ്റ്റു ചെയ്യുവാനായി കര്‍ണ്ണാടക പോലീസ് കേരളത്തില്‍ എത്തിയത്. മഅദനിയുടെ അറസ്റ്റിനായി എല്ലാ വിധ സഹായവും കര്‍ണ്ണാടക പോലീസിനു കേരള ആഭ്യന്തര വകുപ്പ് വാഗ്ദാനം നല്‍കിയെങ്കിലും അറസ്റ്റ് നീണ്ടു പോയി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകത്തിലും പല രാഷ്ടീയ വിവാദങ്ങള്‍ക്കും ഇത് തിരി കൊളുത്തി. അറസ്റ്റ് വൈകുന്നതില്‍ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം കേരളത്തെ വിമര്‍ശിച്ചിരുന്നു. മഅദനിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുവാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് വൈകിപ്പിക്കണം എന്ന് ചില മത നേതാക്കന്മാര്‍ ആവശ്യപ്പെട്ടിരുന്നു.

നിയമം നടപ്പിലാക്കുന്നതില്‍ കാലവിളംബം വരുത്തിയത്‌ എന്തിന്റെ പേരിലായാലും, വന്‍ തോതില്‍ മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇത് വഴി വെയ്ക്കുകയും, കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ അന്‍‌വാര്‍ശ്ശേരി എന്ന യത്തീംഖാന ഒരു ശ്രദ്ധാകേന്ദ്ര മാവുകയും ചെയ്തു.

-

വായിക്കുക: , , ,

1 അഭിപ്രായം »

മദനിയുടെ അറസ്റ്റ്‌ ആസന്നം

August 11th, 2010

madani-epathramതിരുവനന്തപുരം : കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു പോലീസ്‌ സംഘം ഇന്നലെ കേരളത്തില്‍ എത്തിയതോടെ 2008ലെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പി. ഡി. പി. നേതാവ്‌ അബ്ദുല്‍ നാസര്‍ മദനി ഏതു നിമിഷവും പോലീസ്‌ പിടിയിലാവും എന്നുറപ്പായി. പോലീസ്‌ സംഘം സംസ്ഥാനത്ത് എത്തിയ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലം നഗരത്തില്‍ ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നൂറു കണക്കിന് പി. ഡി. പി. പ്രവര്‍ത്തകര്‍ നഗരത്തില്‍ ഒത്തു കൂടുകയും മദനിക്ക്‌ അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്ത് വില കൊടുത്തും മദനിയുടെ അറസ്റ്റ്‌ തങ്ങള്‍ തടയും എന്നായിരുന്നു പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്‌.

കര്‍ണ്ണാടകയില്‍ നിന്നും പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിയ സംഘം ഇന്നലെ മദനി തങ്ങുന്ന കൊല്ലം നഗരത്തിലേക്ക് തിരിച്ചു.

ഈ പ്രദേശത്ത് ഏറെ ജന പിന്തുണയുള്ള മദനിയുടെ അറസ്റ്റ്‌ ക്രമ സമാധാന പ്രശ്നങ്ങള്‍ സംജാതമാക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായവും കേരളാ പോലീസ്‌ ബാംഗളൂരില്‍ നിന്നും വന്ന പോലീസ്‌ സംഘത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു

April 6th, 2010

പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു. ശുഹൈബിന്റെ ഭാര്യ എന്നവകാശപ്പെടുന്ന ഐഷ സിദ്ദീഖിയുടെ പിതാവ്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. സാനിയ മിര്‍സയുടെ ഹൈദരാബാദിലുള്ള വീട്ടില്‍ വെച്ചാണ് ശുഹൈബിനെ ഹൈദരാബാദ്‌ പോലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. ശുഹൈബിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ രാജ്യം വിടരുതെന്നും പോലീസ് അറിയിച്ചു. ശുഹൈബിന്റെ പാസ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവാഹ ഉടമ്പടി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടീക്കുക യായിരുന്നെന്നും, സിദ്ദീഖി കുടുംബം തന്നെ മന:പൂര്‍വ്വം ചതിക്കുക യായിരുന്നെന്നും ശുഹൈബ് പോലീസിന് മൊഴി നല്‍കി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശുഹൈബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി ഇതേ പറ്റി ചര്‍ച്ച നടത്തി വേണ്ടത്‌ ചെയ്യുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ഏപ്രില്‍ 15ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്സയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് ശുഹൈബ് ഹൈദരാബാദില്‍ എത്തിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ്

February 16th, 2010

Mahmoud-Al-Mabhouhദുബായ്‌ : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
ജനുവരി 20 ന് ദുബായ് വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് മഹമൂദ് അല്‍ മബ്ഹൂവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 


Dubai police issues arrest warrant against suspected murderers of Mahmoud Al Mabhouh


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അജ്മല്‍ കസബ് മൊഴി മാറ്റി – പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ആരോപണം

December 18th, 2009

ajmal-kasabമുംബൈ ഭീകര ആക്രമണത്തില്‍ പിടിയിലായ ഒരേ ഒരു ഭീകരനായ അജ്മല്‍ കസബ് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു. മുന്‍പ് കുറ്റം സമ്മതിച്ചത് പോലീസിന്റെ മര്‍ദ്ദനം കാരണമായിരുന്നു. താന്‍ അന്ന് ഛത്രപതി ശിവാജി ടെര്‍മിനസില്‍ ഉണ്ടായിരുന്നില്ല. താന്‍ ആരെയും വെടി വെച്ചുമില്ല. എല്ലാം പോലീസ് തന്നെ മര്‍ദ്ദിച്ച് അവശനാക്കി സമ്മതിപ്പി ക്കുകയായിരുന്നു എന്നും അജ്മല്‍ കോടതിയെ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 2310171819»|

« Previous Page« Previous « ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം
Next »Next Page » സംസ്ഥാന കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ മത്സരം »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine