സ്വിസ്സ് പണം കൊണ്ട് ഇന്ത്യക്ക്‌ വിദേശ കടം വീട്ടാം

April 1st, 2011

hunger-poverty-in-india

ന്യൂഡല്‍ഹി : സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായി വര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചും സബ്സിഡികള്‍ ഇല്ലായ്മ ചെയ്തും സാധാരണക്കാരനെ പിഴിഞ്ഞ് ധനം സമാഹരിക്കുമ്പോള്‍, സ്വിസ്സ് ബാങ്കുകളില്‍ അനധികൃതമായി ഇന്ത്യാക്കാര്‍ നിക്ഷേപിച്ച കള്ളപ്പണമായ 65,785,630,000,000 രൂപ (1456 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) തിരികെ ലഭിക്കാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാം എന്ന് സ്വിസ്സ് ബാങ്കുകള്‍ സമ്മതിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കാത്തത് ആരെയൊക്കെ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാണ്.

രാജ്യത്തിന്റെ വിദേശ കടത്തിന്റെ പതിമൂന്നു ഇരട്ടിയാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇത്തരത്തില്‍ ഇന്ത്യയെ കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.

ഈ പണം തുല്യമായി വീതിച്ചാല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുന്ന ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

പ്രധാനമന്ത്രിക്ക് ചുറ്റും കേരള മാഫിയ

March 15th, 2011

tka-nair-mk-narayanan-epathram

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരളാ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് വിക്കിലീക്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖകളില്‍ പറയുന്നു. ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന എം. കെ. നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകാനുള്ള സാദ്ധ്യതയും രേഖയില്‍ പറയുന്നുണ്ട്. നാരായണന്‍ ഗാന്ധി കുടുംബത്തോട് കൂറുള്ള ആളാണെന്നും കോണ്ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയുടെ സില്‍ബന്ധിയാണെന്നും പരാമര്‍ശിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍, എം. കെ. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കേരള മാഫിയ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിലവിലുണ്ട് എന്നും ഈ മാഫിയ പ്രധാന മന്ത്രിയ്ക്ക് ചുറ്റും വലയം സൃഷ്ടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അസാധാരണ സ്ഥിതി വിശേഷമാണ് എന്നും അമേരിക്കന്‍ സന്ദേശത്തില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം വിക്കിലീക്സ് രേഖകളില്‍

March 15th, 2011

american-subservience-epathram

ന്യൂഡല്‍ഹി : മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം മറ നീക്കി പുറത്തു വന്നു. വിക്കി ലീക്ക്സ്‌ നടത്തിയ പുതിയ വെളിപ്പെടുത്തലിലാണ് ഇന്ത്യയുടെ ആഭ്യന്തര വിദേശ നയങ്ങളില്‍ അമേരിക്ക ചെലുത്തിയ സ്വാധീനത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തു വന്നത്.

2006 ലെ കേന്ദ്ര മന്ത്രി സഭാ പുനസംഘടന അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു എന്ന് വിക്കി ലീക്ക്സ്‌ രേഖകള്‍ വെളിപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അമേരിക്കന്‍ സര്‍ക്കാരിന് അയച്ച സന്ദേശങ്ങളാണ് വിക്കി ലീക്ക്സ്‌ പുറത്തു വിട്ടത്‌.

അമേരിക്കന്‍ വിരുദ്ധനായ മണി ശങ്കര്‍ അയ്യരെ മന്ത്രി സ്ഥാനത്തു നിന്നും നീക്കിയതും അമേരിക്കന്‍ അനുകൂലിയായ മുരളി ദിയോറയെ പെട്രോളിയം മന്ത്രിയായി നിയോഗിച്ചതും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ചാണ് എന്ന് രേഖകളില്‍ പരാമര്‍ശമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : കല്‍മാഡിയുടെ പേര് റിപ്പോര്‍ട്ടില്‍ ഇല്ല

March 7th, 2011

suresh-kalmadi-epathram

ന്യൂഡല്‍ഹി : അഴിമതി ആരോപണ വിധേയനായ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ പേര് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിലെ പ്രശ്നങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്ശിക്കപ്പെട്ടില്ല. ഗെയിംസുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ടില്‍ നിന്നും കല്‍മാഡിയുടെ പേര് ഒഴിവാക്കിയത്‌ ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.

കരാറുകള്‍ നല്‍കുവാന്‍ ഇടയായ സാഹചര്യങ്ങള്‍, ഗെയിംസ് വൈകിയതിന്റെ കാരണങ്ങള്‍, പദ്ധതി ചെലവ് വര്‍ദ്ധിച്ചതിന്റെ കാരണങ്ങള്‍ എന്നിവയെല്ലാം ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

കല്‍മാഡിക്കെതിരെ സി. ബി. ഐ. അന്വേഷണം നടക്കുന്നതിനാലാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പരാമര്ശിക്കാഞ്ഞത് എന്നാണ് സൂചന. ഈ കാരണത്താല്‍ റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ചേര്‍ക്കേണ്ട എന്ന തീരുമാനം സംഘാടക സമിതി സ്വീകരിച്ചു. വിശദമായ പഠനത്തിന് ശേഷം ഈ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അര്‍ജ്ജുന്‍ സിംഗ് അന്തരിച്ചു
Next »Next Page » ദയാവധം ആവാം; പക്ഷെ അരുണയ്ക്ക് ദയ ലഭിയ്ക്കില്ല »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine