കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

പ്രധാനമന്ത്രിക്ക് ചുറ്റും കേരള മാഫിയ

March 15th, 2011

tka-nair-mk-narayanan-epathram

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരളാ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് വിക്കിലീക്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖകളില്‍ പറയുന്നു. ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന എം. കെ. നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകാനുള്ള സാദ്ധ്യതയും രേഖയില്‍ പറയുന്നുണ്ട്. നാരായണന്‍ ഗാന്ധി കുടുംബത്തോട് കൂറുള്ള ആളാണെന്നും കോണ്ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയുടെ സില്‍ബന്ധിയാണെന്നും പരാമര്‍ശിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍, എം. കെ. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കേരള മാഫിയ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിലവിലുണ്ട് എന്നും ഈ മാഫിയ പ്രധാന മന്ത്രിയ്ക്ക് ചുറ്റും വലയം സൃഷ്ടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അസാധാരണ സ്ഥിതി വിശേഷമാണ് എന്നും അമേരിക്കന്‍ സന്ദേശത്തില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം വിക്കിലീക്സ് രേഖകളില്‍

March 15th, 2011

american-subservience-epathram

ന്യൂഡല്‍ഹി : മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം മറ നീക്കി പുറത്തു വന്നു. വിക്കി ലീക്ക്സ്‌ നടത്തിയ പുതിയ വെളിപ്പെടുത്തലിലാണ് ഇന്ത്യയുടെ ആഭ്യന്തര വിദേശ നയങ്ങളില്‍ അമേരിക്ക ചെലുത്തിയ സ്വാധീനത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തു വന്നത്.

2006 ലെ കേന്ദ്ര മന്ത്രി സഭാ പുനസംഘടന അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു എന്ന് വിക്കി ലീക്ക്സ്‌ രേഖകള്‍ വെളിപ്പെടുത്തുന്നു. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അമേരിക്കന്‍ സര്‍ക്കാരിന് അയച്ച സന്ദേശങ്ങളാണ് വിക്കി ലീക്ക്സ്‌ പുറത്തു വിട്ടത്‌.

അമേരിക്കന്‍ വിരുദ്ധനായ മണി ശങ്കര്‍ അയ്യരെ മന്ത്രി സ്ഥാനത്തു നിന്നും നീക്കിയതും അമേരിക്കന്‍ അനുകൂലിയായ മുരളി ദിയോറയെ പെട്രോളിയം മന്ത്രിയായി നിയോഗിച്ചതും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക്‌ അനുസരിച്ചാണ് എന്ന് രേഖകളില്‍ പരാമര്‍ശമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസ് : കല്‍മാഡിയുടെ പേര് റിപ്പോര്‍ട്ടില്‍ ഇല്ല

March 7th, 2011

suresh-kalmadi-epathram

ന്യൂഡല്‍ഹി : അഴിമതി ആരോപണ വിധേയനായ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ പേര് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിലെ പ്രശ്നങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്ശിക്കപ്പെട്ടില്ല. ഗെയിംസുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ടില്‍ നിന്നും കല്‍മാഡിയുടെ പേര് ഒഴിവാക്കിയത്‌ ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.

കരാറുകള്‍ നല്‍കുവാന്‍ ഇടയായ സാഹചര്യങ്ങള്‍, ഗെയിംസ് വൈകിയതിന്റെ കാരണങ്ങള്‍, പദ്ധതി ചെലവ് വര്‍ദ്ധിച്ചതിന്റെ കാരണങ്ങള്‍ എന്നിവയെല്ലാം ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

കല്‍മാഡിക്കെതിരെ സി. ബി. ഐ. അന്വേഷണം നടക്കുന്നതിനാലാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പരാമര്ശിക്കാഞ്ഞത് എന്നാണ് സൂചന. ഈ കാരണത്താല്‍ റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ചേര്‍ക്കേണ്ട എന്ന തീരുമാനം സംഘാടക സമിതി സ്വീകരിച്ചു. വിശദമായ പഠനത്തിന് ശേഷം ഈ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അര്‍ജ്ജുന്‍ സിംഗ് അന്തരിച്ചു

March 4th, 2011

arjun-singh-epathram

ന്യൂദല്‍ഹി : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി യുമായ അര്‍ജ്ജുന്‍ സിംഗ് (81) അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 6.15 ന്‌ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സി ലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ ദീര്‍ഘ കാലമായി ചികിത്സ യിലായിരുന്നു. ഏതാനും ദിവസ ങ്ങള്‍ മുമ്പാണ് നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അദ്ദേഹത്തെ പ്രവേശി പ്പിച്ചത്.

മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രി യായിരുന്നു. 1980 – 85കാലത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരി ക്കുമ്പോഴാണ് ഭോപ്പാല്‍ വാതക ദുരന്തം ഉണ്ടാകുന്നത്. ആ സമയത്ത് മധ്യപ്രദേശില്‍ നിന്ന് അര്‍ജ്ജുന്‍ സിംഗ് മാറി നിന്നു എന്നത് വലിയ വിവാദ മായി മാറി. മാത്രമല്ല, ഭോപ്പാല്‍ ദുരന്ത ക്കേസിലെ മുഖ്യപ്രതി യായ യൂണിയന്‍ കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സണെ രക്ഷ പ്പെടാന്‍ സഹായിച്ചത് ഇദ്ദേഹമാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

പിന്നീട് നരസിംഹ റാവു മന്ത്രിസഭ യില്‍ അംഗ മായിരിക്കു മ്പോഴാണ് ബാബ്‌റി മസ്ജിദ് തകര്‍ക്ക പ്പെടുന്നത്. അന്ന് അര്‍ജ്ജുന്‍ സിംഗിന് രാജി വയ്ക്കേണ്ടി വന്നു. അധികം താമസിയാതെ അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. പിന്നീട് എന്‍. ഡി. തിവാരി യുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ അത് ഫലം കണ്ടില്ല. പിന്നീട് കോണ്‍ഗ്രസ്സി ലേക്ക് തിരിച്ചെത്തി. 2004 – 2009 കാല യളവില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ യില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രി യായിരുന്നു. പഞ്ചാബ് ഗവര്‍ണ്ണറായും സേവന മനുഷ്ഠിച്ചിട്ടുണ്ട്.

1930 നവംബര്‍ അഞ്ചിന്‌ സ്വാതന്ത്ര്യ സമര സേനാനി റാവു ശിവ്‌ ബഹാദൂര്‍ സിംഗിന്‍റെ മകനായി ജനിച്ചു. സരോജ്‌ ദേവിയാണ്‌ ഭാര്യ. അഭിമന്യു സിംഗ്, കോണ്‍ഗ്രസ് നേതാവ് അജയ്സിംഗ്, വീണസിംഗ് എന്നിവരാണ് മക്കള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുകന്യ എവിടെ? രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്‌
Next »Next Page » കോമണ്‍വെല്‍ത്ത് ഗെയിംസ് : കല്‍മാഡിയുടെ പേര് റിപ്പോര്‍ട്ടില്‍ ഇല്ല »



  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine