പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു

June 20th, 2012
p a sangma-epathram
ന്യൂ ഡല്‍ഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നോട്ടു വച്ച കാല്‍ പിന്നോട്ടെടുക്കില്ല എന്ന ഉറച്ച നിലപാടെടുത്ത  മുന്‍ ലോക്സഭാ സ്പീക്കന്‍ പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു. മത്സരിക്കാനുള്ള തീരുമാനത്തില് എന്‍. സി. പിയുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് രാജി. മത്സര രംഗത്ത്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സാങ്മയെ പുറത്താക്കുമെന്ന് എന്‍. സി. പി. നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍. ഡി. എ. ഘടകകക്ഷിയായ ജനതാ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സാങ്മ രാജി പ്രഖ്യാപനം വന്നത്. ബി. ജെ. പിയുടെ പിന്തുണയും ഇദ്ദേഹത്തിനു തന്നെ ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ എന്‍. ഡി. എ. ഘടക കക്ഷിയായ ശിവസേന പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചത് എന്‍. ഡി. എ യില്‍ തര്‍ക്കം തുടരുന്നു എന്നതിന് തെളിവാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. കെ. ആന്റണിയുടെ ഭാര്യ വരച്ച ചിത്രങ്ങള്‍ക്ക് 28 കോടി

June 19th, 2012

elizabeth antony-epathram

ന്യൂഡല്‍ഹി: എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എ. എ. ഐ.) വാങ്ങിയ ചിത്രങ്ങള്‍ വിവാദത്തില്‍.  28 കോടി രൂപ കൊടുത്ത്‌ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങളാണ്  എ. എ. ഐ വാങ്ങിയത്. ഇത്രയും വില നല്‍കി വാങ്ങിയത്‌ എന്തിനാണ് എന്നതാണ് വിവാദമായിരിക്കുന്നത്. അതേസമയം ചിത്രത്തിന് എത്ര രൂപ നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എ. എ. ഐ. തയ്യാറായിട്ടില്ല. എത്ര വില ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വെറും എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം എ. എ. ഐ. ചെലവഴിച്ചത് വന്‍ വിവാദമാകുന്നു. എത്ര പണം കൈപറ്റി എന്ന് വെളിപ്പെടുത്തിയില്ല എങ്കിലും നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹസാരെക്കെതിരെ ബി. ജെ. പിയും

June 19th, 2012
Mukhtar-Abbas-Naqvi-epathram
ന്യൂഡല്‍ഹി: ഹസാരെ സംഘം ഭരണഘടനാതീതമായ അധികാര സ്‌ഥാപനമാകാന്‍ ശ്രമിക്കരുതെന്ന്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി മുന്നറിയിപ്പു നല്‍കി. യു. പി. എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി പ്രണബ്‌ മുഖര്‍ജിയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപെട്ടു  രംഗത്തുവന്ന അണ്ണാ ഹസാരെ സംഘത്തിനു നേരെ  ബി. ജെ. പി രൂക്ഷവിമര്‍ശനം നടത്തി. രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കുന്നതിനു മുമ്പ്‌ പ്രണബിനെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹസാരെ സംഘത്തിന്റെ ആവശ്യമാണ്‌ ബി. ജെ. പിയുടെ പ്രതികരണത്തിനാധാരം. തങ്ങള്‍ പ്രണബിനെ പിന്തുണയ്‌ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും പരാതികള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും രാജ്യത്ത്‌ നിയമവും ഭരണഘടനാ സംവിധാനവുമുണ്ട് അതിനു മുകളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല ‌- നഖ്‌വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രണബ്‌ മുഖര്‍ജിയുമുള്‍പ്പെടെ 13 കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ഹസാരെ സംഘം അഴിമതിയാരോപണം ഉന്നയിച്ചിരുന്ന പശ്ചാതലത്തിലാണ് നഖ്‌വിയുടെ ഈ പ്രസ്താവന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

തൃണമൂല്‍ യു. പി. എ. സഖ്യം വിടുന്നു

June 19th, 2012
mamta banerji-epathram
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് യു. പി. എ. സഖ്യം വിടാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഉടക്കിയതാണ് ഈ ഭിന്നിപ്പിനു കാരണം എന്നറിയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച എ. പി. ജെ. അബ്ദുല്‍ കലാമിനെ പിന്തുണക്കില്ലെന്ന് കോണ്‍ഗ്രസ്‌ തീരുമാനമെടുത്തതാണ് മമതയെ ചൊടിപ്പിച്ചത്. സഖ്യം വിടാന് മന്ത്രിമാര്‍ ‍ മാനസികമായി തയാറെടുത്തതായാണ് അറിഞ്ഞത്. എന്നാല്‍ അന്തിമ തീരുമാനം മമതക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് ലോക്സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. അതേസമയം, എ.  പി.ജെ. അബ്ദുല്‍ കലാം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ തീരുമാനം പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി കൈക്കൊള്ളുമെന്ന് പാര്‍ട്ടി രാജ്യസഭാ അംഗം കുനാല്‍ ഘോഷ് പറഞ്ഞു. പി. എ. സാങ്മയെ പിന്തുണക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തിലും മമത തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു പി എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥി പ്രണബ്‌ തന്നെ

June 15th, 2012

pranab-mukherjee-epathram

ഡല്‍ഹി:യുപിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയായി പ്രണബ്‌ മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമതാ ബാനര്‍ജിയുടെ ശക്‌തമായ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഇന്ന്‌ നാല്‌ മണിക്ക്‌ ചേര്‍ന്ന യുപിഎ യോഗത്തില്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി സ്‌ഥാനാര്‍ത്ഥിയായി പ്രണബ്‌ മുഖര്‍ജിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എതിര്‍പ്പുകള്‍ക്കിടയിലും യുപിഎ യോഗത്തിലുണ്ടായ സമവായത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ തീരുമാനം എന്നറിയുന്നു. രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയാകുന്നതിന്റെ ഭാഗമായി പ്രണബ്‌ മുഖര്‍ജി ഈ മാസം 24 ന്‌ കേന്ദ്ര മന്ത്രി സ്‌ഥാനം രാജിവെക്കുകയും 25 ന്‌ പത്രിക സമര്‍പ്പിക്കുകയും ചെയ്യും. സമാജ്‌ വാദി പാര്‍ട്ടി, ബി. എസ്‌. പി, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ജയലളിതയുടെ പിന്തുണയോടെ പി. എ. സാംഗ്മയും മല്‍സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകന്നതോടെ ശക്തമായ ഒരു മല്‍സരം ഉണ്ടാകുമെന്ന് ഉറപ്പായി. ബി ജെ പി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല മുന്‍ രാഷ്‌ട്രപതി അബ്ദുല്‍ കലാമിനെ പരിഗണിക്കുന്നുണ്ട് എങ്കിലും കാര്യമായ പിന്തുണ കിട്ടിയിട്ടില്ല. അതേസമയം തന്റെ സ്ഥാനാര്‍ഥിത്വത്തെ പറ്റി ഉചിതമായ സമയത്ത്‌ പ്രതികരിക്കുമെന്നാണ്‌ അബ്‌ദുള്‍ കലാം പറഞ്ഞിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആന്ധ്രയില്‍ കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി
Next »Next Page » ന്യൂട്ടന് വെല്ലുവിളിയുമായി നിത്യാനന്ദ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine