ആന്ധ്രയില്‍ കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി

June 15th, 2012

ഹൈദരാബാദ്‌: ആന്ധ്ര പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത ആഘാതം ഏല്‍പ്പിച്ചു കൊണ്ട് വൈ. എസ്‌. ആര്‍ കോണ്‍ഗ്രസിനു തിളക്കമാര്‍ന്ന വിജയം നേടി.  ആന്ധ്രയിലെ 18 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ 15 സീറ്റുകളിലാണ്‌ തിരിച്ചടിയേറ്റു‌. വൈ. എസ്‌. ആര്‍ കോണ്‍ഗ്രസ്‌ 15 സീറ്റുകളിലും വിജയം നേടി. രണ്ടെണ്ണം കോണ്‍ഗ്രസും ഒരു സീറ്റ്‌ തെലങ്കാന രാഷ്ര്‌ടീയ സമിതിയും പിടിച്ചെടുത്തു. ഇതില്‍ 16 സിറ്റിംഗ്‌ സീറ്റുകളാണ്‌  വൈ. എസ്‌. ആര്‍ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തത്‌. നെല്ലൂര്‍ ലോക്‌സഭാ സീറ്റില്‍ വൈ. എസ്‌. ആര്‍ കോണ്‍ഗ്രസിലെ മേഘാപതി രാജ്‌മോഹന്‍ റെഡ്‌ഡി 52,000 ത്തിന്റെ വന്‍ ഭൂരിപക്ഷം നേടി‌. ഇതോടെ 294 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 154 ആയി കുറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃണമൂല്‍ കോണ്‍ഗ്രസ്‌ സീറ്റ്‌ നിലനിര്‍ത്തി

June 15th, 2012

കൊല്‍ക്കത്ത: പശ്‌ചിമബംഗാള്‍ നിയമസഭയിലെ ദസ്‌പൂര്‍, ബംഗൂര എന്നീ രണ്ട് നിയമസഭാ സീറ്റുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ സിറ്റിംഗ്‌ സീറ്റുകള്‍ നില നിര്‍ത്തി. ഈ മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. ബംഗൂരയില്‍ നിന്നും മിനാതി മിശ്രയും ദസ്‌പൂരില്‍ നിന്നും മമത ബുനിയയുമാണ്‌ വിജയിച്ചത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പി.എ. സാംഗ്മ ഉറച്ചു തന്നെ

June 15th, 2012

ന്യൂഡല്‍ഹി: മുന്‍ സ്പീക്കറും എന്‍സിപി നേതാവുമായ പി.എ. സാംഗ്മ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നു പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളുടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തനിക്കുണ്ടെന്നും സാംഗ്മ അവകാശപ്പെട്ടു. മാത്രമല്ല ഒരു ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും മത്സരിക്കുന്ന തന്നെ പലരും പിന്താങ്ങുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ എന്‍.സി.പി. യും ഭരണകക്ഷിയായ യു.പി.എയും സാംഗ്മയെ പിന്താങ്ങിയിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്മോഹന്‍ സിംഗ് രാഷ്‌ട്രപതി ആവട്ടെയെന്ന് മമതയും മുലായവും‍

June 13th, 2012

Manmohan-Singh-epathram

ഡല്‍ഹി: രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി മലക്കം മറിഞ്ഞു. പ്രണബ്‌ മുഖര്‍ജിയെ പിന്തുണയ്ക്കണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദേശം മമതാ ബാനര്‍ജിയും സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവും തള്ളി. പകരം പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പരിഗണിച്ചാല്‍ പിന്തുണക്കാമെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പു കൊടുത്തു. അബ്‌ദുല്‍ കലാം, സോമനാഥ്‌ ചാറ്റര്‍ജി എന്നിവരുടെ പേരുകളും സ്വീകാര്യമാണെന്ന് ഇരുവരും സോണിയയെ അറിയിച്ചു. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ല എന്ന് മമതയും മൂലായവവും തീരുമാനിച്ചതോടെ പ്രണബ്‌ മുഖര്‍ജി ഹമീദ്‌ അന്‍സാരി എന്നിവരുടെ സാധ്യത മങ്ങിയിരിക്കുകയാണ്. സി. പി. ഐ. ആണെങ്കില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സി. പി. എമ്മും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ സാധ്യത കുറവാണ്. അവസാന അടവെന്ന നിലയില്‍ മന്മോഹന്‍ സിംഗിനെ തന്നെ രംഗത്ത്‌ ഇറക്കാന്‍ സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അങ്ങിനെ വന്നാല്‍ പ്രസിഡന്റാകുന്ന ആദ്യ പ്രധാനമന്ത്രിയാകും മന്‍മോഹന്‍സിംഗ്‌. പ്രണബിനെയോ എ. കെ. ആന്റണിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

ആന്ധ്ര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

June 13th, 2012

ballot - box- epathram

ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍18ലേക്ക് നടന്ന നിയമസഭാ മണ്ഡലങ്ങളിലേക്കും ചിറ്റൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. നിലവില്‍  80% പോളിംഗ് ഉണ്ടായതായാണ് റിപ്പോര്‍ട്ട് അവസാന വിലയിരുത്തലില്‍ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള് അറിയിച്ചു‍. 2009 നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.6 ശതമാനമായിരുന്നു ആന്ധ്രയില്‍ പോളിങ്. അനധികൃത സ്വത്തു സമ്പാദനക്കേസ് നേരിടുന്ന വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിക്കും, തെലുങ്കാനയിലെ എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട കോണ്‍ഗ്രസിനും ഈ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാന്ധി പുരസ്കാരം ബിനായക് സെന്നിനും ബുലു ഇമാമിനും
Next »Next Page » മന്മോഹന്‍ സിംഗ് രാഷ്‌ട്രപതി ആവട്ടെയെന്ന് മമതയും മുലായവും‍ »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine